world – Chandrika Daily https://www.chandrikadaily.com Mon, 15 Dec 2025 04:02:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg world – Chandrika Daily https://www.chandrikadaily.com 32 32 ജെറ്റ് ബ്ലു–യു.എസ് എയർഫോഴ്സ് വിമാനങ്ങൾ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക് https://www.chandrikadaily.com/jet-blue-us-air-force-planes-narrowly-avoid-collision.html https://www.chandrikadaily.com/jet-blue-us-air-force-planes-narrowly-avoid-collision.html#respond Mon, 15 Dec 2025 04:02:39 +0000 https://www.chandrikadaily.com/?p=368731 വാഷിങ്ടൺ: കരീബിയൻ രാജ്യമായ ക്യൂറസാവോയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന ജെറ്റ് ബ്ലു വിമാനം യു.എസ് എയർഫോഴ്സ് വിമാനവുമായി ഒരേപാതയിൽ എത്തിയതോടെ ഗുരുതര അപകടസാധ്യത ഉണ്ടായി. ജെറ്റ് ബ്ലു 1112 എന്ന വിമാനത്തിന്റെ പൈലറ്റ് സമയബന്ധിതമായി ഇടപെട്ടതാണ് ദുരന്തം ഒഴിവാക്കിയത്.

ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. രണ്ട് വിമാനങ്ങളും ഏകദേശം അഞ്ച് മൈൽ മാത്രം അകലെ ഒരേ പാതയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അപകടസാധ്യത തിരിച്ചറിഞ്ഞ ഉടൻ ജെറ്റ് ബ്ലു പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (ATC) വിവരം അറിയിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംഭവം ഫെഡറൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്തതായി ജെറ്റ് ബ്ലു അറിയിച്ചു. ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ കമ്പനി തയ്യാറാണെന്നും എല്ലാ അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ പൈലറ്റുകൾക്ക് കർശന പരിശീലനം നൽകിയിട്ടുണ്ടെന്നും ജെറ്റ് ബ്ലു വക്താവ് വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കാൻ പെന്റഗൺ ഇതുവരെ തയ്യാറായിട്ടില്ല. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളുടെ അന്വേഷണങ്ങൾക്കും ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

വേനസ്വേലൻ ആകാശപരിധിയിലും അതിന്റെ സമീപപ്രദേശങ്ങളിലും സൈനിക വിമാനങ്ങളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ യു.എസ് നൽകിയിരുന്നു.

]]>
https://www.chandrikadaily.com/jet-blue-us-air-force-planes-narrowly-avoid-collision.html/feed 0
ബോണ്ടി ബീച്ചിൽ ഭീകരാക്രമണം: അക്രമണത്തിനു പിന്നിൽ അച്ഛനും മകനും, 15 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക് https://www.chandrikadaily.com/bondi-beach-terror-attack-father-and-son-behind-attack-15-killed-40-injured.html https://www.chandrikadaily.com/bondi-beach-terror-attack-father-and-son-behind-attack-15-killed-40-injured.html#respond Mon, 15 Dec 2025 01:53:26 +0000 https://www.chandrikadaily.com/?p=368701 സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിന് നേരെ നടന്ന വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി. 40 പേർക്ക് പരിക്കേറ്റു. സംഭവം ഭീകരാക്രമണമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിൽ, ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17ഓടെയാണ് വെടിവയ്പ്പുണ്ടായത്.

പാകിസ്ഥാൻ വംശജരായ 50കാരനായ സാജിദ് അക്രവും മകൻ നവീദ് അക്രം (24) യുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 50കാരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. നവീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാഗത്തെയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിൽ ഇരുവരുമാത്രമാണെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമികളെക്കുറിച്ചും ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിച്ചതായി ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം രണ്ട് സജീവ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്നിയിലെ ബോണിറിഗിലെയും ക്യാംപ്സിയിലെയും ഇവരുടെ താമസസ്ഥലങ്ങളിൽ സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.

മരിച്ച 50കാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ ഈ ആറ് തോക്കുകളും ഉപയോഗിച്ചതായാണ് നിഗമനം. സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ നവീദ് അക്രം സിഡ്നിയിലെ അൽ-മുറാദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയാണെന്നും, ഓസ്ട്രേലിയയിലും പാകിസ്ഥാനിലുമുള്ള സർവകലാശാലകളിൽ മുൻപ് പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയൻ സമയം വൈകിട്ട് 6.30ഓടെയാണ് ആദ്യ വെടിവയ്പ്പ് ഉണ്ടായത്. ഹനൂക്കയുടെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. തുടർച്ചയായ വെടിവെപ്പ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പലർക്കും വെടിയേറ്റത്. കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ലക്ഷ്യമാക്കിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അത്യന്തം അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പ്രതികരിച്ചു. പൊലീസും ദ്രുതപ്രതികരണ വിഭാഗവും ഉടൻ ഇടപെട്ട് ജനങ്ങളെ രക്ഷിച്ചതായും, ജൂത സമൂഹത്തിനെതിരായ ഏതൊരു ആക്രമണവും ഓസ്ട്രേലിയയിലെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/bondi-beach-terror-attack-father-and-son-behind-attack-15-killed-40-injured.html/feed 0
ഹമാസിന്റെ മുതിർന്ന കമാൻഡർ റായിദ് സഅ്ദ് ഇസ്രാഈൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു https://www.chandrikadaily.com/senior-hamas-commander-raed-saad-was-killed-in-an-israeli-drone-strike.html https://www.chandrikadaily.com/senior-hamas-commander-raed-saad-was-killed-in-an-israeli-drone-strike.html#respond Sun, 14 Dec 2025 17:54:23 +0000 https://www.chandrikadaily.com/?p=368693 ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ റാഷിദ് റോഡിൽ ഇസ്രാഈൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസിന്റെ മുതിർന്ന കമാൻഡറായ റായിദ് സഅ്ദ് (52) കൊല്ലപ്പെട്ടു. ശനിയാഴ്ച കാറിൽ സഞ്ചരിക്കുകയായിരുന്ന സഅ്ദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ 25ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

റായിദ് സഅ്ദിന്റെ മരണം സ്ഥിരീകരിച്ച ഹമാസ് നേതാവ് ഖലീൽ അൽഹയ്യ, ഇസ്രാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചതായി ആരോപിച്ചു. സഅ്ദിന്റെ വധം ഉൾപ്പെടെ നിരവധി തവണ ഇസ്രാഈൽ വെടിനിർത്തൽ ലംഘിച്ചതായും, ഇതിനെ നിയന്ത്രിക്കാൻ വെടിനിർത്തൽ ചർച്ചകൾക്ക് മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹമാസിന്റെ ഗസ്സ സിറ്റി ബ്രിഗേഡിന്റെ കമാൻഡറായിരുന്ന സഅ്ദ് ആയുധ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഹമാസിന്റെ മിസൈൽ പദ്ധതിയുടെ പ്രധാന ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

ഗസ്സയിൽ ഇസ്രാഈൽ ആക്രമണം ശക്തമായതോടെ തുരങ്കങ്ങളിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഅ്ദ് അവിടെ നിന്ന് പുറത്തിറങ്ങിയതിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രാഈലിൽ നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് സഅ്ദ് എന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രാഈൽ കാറ്റ്സും പറഞ്ഞു. 2024 ജൂൺ 22ന് അൽ ശാത്വി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ സഅ്ദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നതായും അധികൃതർ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/senior-hamas-commander-raed-saad-was-killed-in-an-israeli-drone-strike.html/feed 0
തായ്‌ലൻഡ്–കംബോഡിയ സംഘർഷം രൂക്ഷം; റോക്കറ്റ് ആക്രമണത്തിൽ 63കാരൻ കൊല്ലപ്പെട്ടു, വീടുകൾ കത്തി നശിച്ചു https://www.chandrikadaily.com/thailand-cambodia-conflict-escalates-a-63-year-old-man-was-killed-in-the-rocket-attack-and-houses-were-destroyed-gfgg.html https://www.chandrikadaily.com/thailand-cambodia-conflict-escalates-a-63-year-old-man-was-killed-in-the-rocket-attack-and-houses-were-destroyed-gfgg.html#respond Sun, 14 Dec 2025 17:36:11 +0000 https://www.chandrikadaily.com/?p=368689 തായ്‌ലൻഡിൽ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി വീടുകൾ കത്തി നശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്‌ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ഞായറാഴ്ചയും സംഘർഷം തുടർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി തായ്‌ലൻഡും കംബോഡിയയും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണങ്ങളിൽ അതിർത്തിയുടെ ഇരു വശങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

സംഘർഷം രൂക്ഷമായതോടെ അഞ്ചുലക്ഷത്തിലധികം പേർ വീടുവിട്ടു കുടിയിറക്കപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി മേഖലയിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

]]>
https://www.chandrikadaily.com/thailand-cambodia-conflict-escalates-a-63-year-old-man-was-killed-in-the-rocket-attack-and-houses-were-destroyed-gfgg.html/feed 0
ബോണ്ടി ബീച്ചിലെ വെടിവെപ്പ്; മരണം 12 ആയി https://www.chandrikadaily.com/bondi-beach-shooting-the-death-toll-is-12-fgd.html https://www.chandrikadaily.com/bondi-beach-shooting-the-death-toll-is-12-fgd.html#respond Sun, 14 Dec 2025 13:36:54 +0000 https://www.chandrikadaily.com/?p=368641 ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചില്‍ ജൂതമത ചടങ്ങിനിടെയുണ്ടായ വെടിവെപ്പില്‍ മരണം 12 ആയി. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരടക്കം 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ടുപേരില്‍ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നതായും, രണ്ടാമത്തെ അക്രമിയെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. അക്രമികള്‍ ഉപയോഗിച്ച കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ സര്‍ക്കാര്‍ ഭീകരാക്രമണമെന്നായി പ്രഖ്യാപിച്ചു.

ഓസ്ട്രേലിയന്‍ സമയം വൈകിട്ട് 6.30ഓടെയാണ് ആക്രമണം നടന്നത്. ജൂതരുടെ ആഘോഷമായ ഹനൂക്കയോടനുബന്ധിച്ച ചാനൂക്ക ചടങ്ങിനായി നൂറുകണക്കിന് ആളുകള്‍ സിഡ്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആയുധങ്ങളുമായെത്തിയ അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

ബോണ്ടിയില്‍ നടന്നത് അതീവ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമായ സംഭവമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു. ആഘോഷത്തിനിടെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സിഡ്നിയിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രവിശ്യാ മുഖ്യമന്ത്രി ക്രിസ് മിന്‍സും പ്രതികരിച്ചു.

 

 

]]>
https://www.chandrikadaily.com/bondi-beach-shooting-the-death-toll-is-12-fgd.html/feed 0
2027 ഓഗസ്റ്റ് 2ന് അപൂർവ പൂർണ സൂര്യഗ്രഹണം; നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത് https://www.chandrikadaily.com/a-rare-total-solar-eclipse-on-august-2-2027-the-longest-of-the-century.html https://www.chandrikadaily.com/a-rare-total-solar-eclipse-on-august-2-2027-the-longest-of-the-century.html#respond Sun, 14 Dec 2025 12:20:26 +0000 https://www.chandrikadaily.com/?p=368625 ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കുന്നവരാണ് പലരും. എന്നാൽ 2027ൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതീവ അപൂർവമായ ഒരു പൂർണ സൂര്യഗ്രഹണത്തിനാണ്.

2027 ഓഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കും. ഇതോടെ താപനിലയിൽ കുറവുണ്ടാകുകയും, സന്ധ്യാസമയത്തെ പോലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാകുകയും ചെയ്യും. കുറച്ച് നിമിഷങ്ങൾ ലോകം പകൽസമയത്തും ഇരുട്ടിലാകും. ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാകുന്ന പ്രതിഭാസമായാണ് ശാസ്ത്രലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.

ഗ്രഹണസമയത്ത് ചന്ദ്രൻ ഭൂമിയിൽ വീഴ്ത്തുന്ന ഇരുണ്ട നിഴലിനെയാണ് ‘അംബ്ര’ എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ ഇടുങ്ങിയ നിഴൽ പാതയെ ‘അംബ്ര പാത്ത് ഓഫ് ടോട്ടാലിറ്റി’ എന്നാണ് അറിയപ്പെടുന്നത്. സാധാരണയായി 100 മുതൽ 200 കിലോമീറ്റർ വരെ വീതിയുള്ള ഈ പ്രദേശത്ത് പകൽ പൂർണമായും രാത്രിയായി മാറും.

എവിടെ ദൃശ്യമാകും?

2027 ഓഗസ്റ്റ് 2ന് നടക്കുന്ന പൂർണ സൂര്യഗ്രഹണം സ്പെയിൻ, പോർച്ചുഗൽ എന്നിവ ഉൾപ്പെടുന്ന തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും വടക്കേ ആഫ്രിക്കയിലെ മൊറോക്കോ, അൾജീരിയ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയും കടന്നുപോകും. തുടർന്ന് സൗദി അറേബ്യ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ, ഏദൻ ഉൾക്കടൽ, സൊമാലിയ എന്നിവിടങ്ങൾ കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയാകും അംബ്ര പാത സഞ്ചരിക്കുക. ലോകത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഗ്രഹണം ഭാഗികമായായിരിക്കും ദൃശ്യമാകുക.

]]>
https://www.chandrikadaily.com/a-rare-total-solar-eclipse-on-august-2-2027-the-longest-of-the-century.html/feed 0
ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ 10 മരണം https://www.chandrikadaily.com/110-killed-in-shooting-at-bondi-beach-in-australia.html https://www.chandrikadaily.com/110-killed-in-shooting-at-bondi-beach-in-australia.html#respond Sun, 14 Dec 2025 11:29:30 +0000 https://www.chandrikadaily.com/?p=368609 ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ 10 പേര്‍ മരിച്ചു. അക്രമികള്‍ ആളുകള്‍ക്കു നേരെ 50 തവണ വെടിയുതിര്‍ത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റോണി ആല്‍ബനീസ് അപലപിച്ചു.

ഉച്ചക്ക് 2.17 ഓടെയാണ് വെടിവെപ്പുണ്ടായത്. രണ്ടില്‍ കൂടുതല്‍ പേര്‍ കുറ്റ കൃത്യത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം ഉണ്ടായ ഉടന്‍ പൊലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

]]>
https://www.chandrikadaily.com/110-killed-in-shooting-at-bondi-beach-in-australia.html/feed 0
കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html#respond Wed, 10 Dec 2025 15:29:49 +0000 https://www.chandrikadaily.com/?p=367972

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/197-children-born-in-europe-from-sperm-donor-with-cancer-causing-gene-mutation-shocking-discovery.html/feed 0
അവര്‍ ചിരിച്ചു, വേദനകള്‍ മറന്ന് https://www.chandrikadaily.com/they-laughed-forget-the-pain.html https://www.chandrikadaily.com/they-laughed-forget-the-pain.html#respond Sat, 06 Dec 2025 02:34:49 +0000 https://www.chandrikadaily.com/?p=367104 ഗസ്സ: രണ്ട് വര്‍ഷത്തിലേറെയായി ഇസ്രാഈലി വംശഹത്യയില്‍ സര്‍വവും തകര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടവരാണ് ഗസ്സയിലെ കുട്ടികള്‍. കൂട്ട ബോംബാക്രമണം കുടിയൊഴിപ്പിക്കല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം, വീടുകളും സ്‌കൂളുകളും തകര്‍ന്നടിഞ്ഞത് തുടങ്ങി ഗസ്സയിലെ കുട്ടികള്‍ കടന്നു പോയത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ചിരി മാഞ്ഞു പോയ ഗസ്സയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചിരി മാഞ്ഞു പോയ മുഖങ്ങളില്‍ ചിരി പടര്‍ത്താനായൊരു ശ്രമം. ഇസ്രാഈലിന്റെ യുദ്ധവും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് ആശ്വാസവും വിനോദവും അനുഭവിക്കാനുള്ള അപൂര്‍വ ഇടം നല്‍കിക്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിലെ കുടിയൊഴിപ്പിക്കല്‍ ക്യാമ്പുകളിലൊന്നില്‍ ഒരു താല്‍ക്കാലിക സ്‌ക്രീന്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പോസിറ്റീവ് വൈബില്‍ ജീവിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു സംരംഭത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മിനാസ് അല്‍ ജാബറിന്റെ പ്രതികരണം. ഗസ്സയിലെ യുദ്ധസമയത്ത് അവര്‍ താമസിച്ചിരുന്ന രംഗങ്ങള്‍, യുദ്ധം തുടങ്ങിയ സീനുകള്‍ക്കൊന്നും സ്‌ക്രീനില്‍ ഇടം നല്‍കിയില്ല.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 20,000 കുട്ടികള്‍ കൊല്ലപ്പെടുകയും 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കുറഞ്ഞത് 55,000 കുട്ടികള്‍ക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ വംശഹത്യയില്‍ നഷ്ടപ്പെട്ടു. 92 ശതമാനം സ്‌കൂളുകളും ഗുരുതരമായി കേടു പാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാല്‍, മിക്ക കുട്ടികള്‍ക്കും രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ല. വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായാണ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എനിക്ക് ഒരു പുതിയ കാര്യമാണ്. ഞാന്‍ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നു. സിനിമ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങള്‍ അത് ശരിക്കും ആസ്വദിച്ചു.’ സിനിമ കാണാനെത്തിയ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടി സാറ അബു ഷാര്‍ബി പറഞ്ഞു. കുട്ടികള്‍ക്കു പ്രതീക്ഷയും ഭാവനയും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി ഫലസ്തീന്‍ സംവിധായകന്‍ മുസ്തഫ അല്‍ നബീഹ് പറഞ്ഞു. എല്ലാം നഷ്ടമായ ഒരു കുട്ടിക്ക് സിനിമയിലൂടെ മികച്ച യാഥാര്‍ത്ഥ്യത്തെ കാണാന്‍ കഴിയും അല്‍ നബിഹ് പറഞ്ഞു.
സിനിമ ഒരു കുട്ടിയെ ഭാവന, സ്‌നേഹം, സൗന്ദര്യം എന്നിവയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇത് അവരുടെ മനസ്സിനെ ചലിപ്പിക്കുന്നു, അവരെ ഒരു വിദൂര ചക്രവാളത്തിലേക്ക് എത്താന്‍ അനുവദിക്കുന്നു, ഒപ്പം അവര്‍ക്ക് ചുറ്റുമുള്ള നാശത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിറങ്ങളും കഥകളും നിമിഷങ്ങളും കാണിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ വംശഹത്യ തീര്‍ത്ത മാനസികാഘാതത്തില്‍ നിന്നും ഗസ്സയിലെ കുഞ്ഞുങ്ങളെ പടിപടിയായി പുറത്ത് കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനമെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28നാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.

]]>
https://www.chandrikadaily.com/they-laughed-forget-the-pain.html/feed 0
യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; 12 വയസുകാരന്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/russian-drone-attack-in-ukraine-a-12-year-old-boy-was-killed.html https://www.chandrikadaily.com/russian-drone-attack-in-ukraine-a-12-year-old-boy-was-killed.html#respond Fri, 05 Dec 2025 17:04:55 +0000 https://www.chandrikadaily.com/?p=367072 യുക്രെയ്നില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ 12 വയസുകാരന്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ റഷ്യ 137 ഡ്രോണുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന ആരോപിച്ചു. യുക്രെയ്‌നിലെ സെന്‍ട്രല്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍, വ്യാഴാഴ്ച രാത്രി റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഒരു വീട് തകര്‍ത്തു, അവിടെ ആണ്‍കുട്ടി കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക സൈനിക ഭരണകൂടത്തിന്റെ തലവന്‍ വ്‌ലാഡിസ്ലാവ് ഹൈവാനെങ്കോ പറഞ്ഞു.

യുക്രേനിയന്‍ അതിര്‍ത്തിയിലുള്ള റഷ്യയിലെ ക്രാസ്‌നോദര്‍ മേഖലയിലെ തുറമുഖത്താണ് ഉക്രേനിയന്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടര്‍ന്ന് തെമ്രിയൂക്ക് കടല്‍ തുറമുഖത്ത് തീ പടരുകയും തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ട്രംപിന്റെ പ്രാരംഭ 28 പോയിന്റ് പ്ലാന്‍ ചോര്‍ന്നെങ്കിലും ഏറ്റവും പുതിയ ചര്‍ച്ചകള്‍ എങ്ങനെ പോകുന്നു എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ വലിയ തോതില്‍ മൂടി വെച്ചിരിക്കുകയാണ്. മിയാമിയിലെ തന്റെ രാജ്യത്തിന്റെ പ്രതിനിധി സംഘം ക്രെംലിനിലെ ചര്‍ച്ചകളെക്കുറിച്ച് യുഎസില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ സൈന്യം അതിന്റെ അധിനിവേശവുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുമ്പോള്‍ പുടിന്‍ സമാധാന ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നുവെന്ന് സെലെന്‍സ്‌കിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ നേതാക്കളും ആവര്‍ത്തിച്ച് ആരോപിച്ചു.

‘യുദ്ധം വലിച്ചിഴക്കാനും യുക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കാനും പുടിന്‍ മറ്റ് എന്ത് ന്യായങ്ങളാണ് കൊണ്ടുവന്നതെന്ന്’ ഉദ്യോഗസ്ഥര്‍ക്ക് അറിയണമെന്ന് സെലെന്‍സ്‌കി പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച ഇന്ത്യാ സന്ദര്‍ശനത്തില്‍ പുടിനൊപ്പം എത്തിയ ക്രെംലിന്‍ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, സമാധാന ചര്‍ച്ചകളിലെ യൂറോപ്പിന്റെ നിലപാടിനെക്കുറിച്ചുള്ള റഷ്യന്‍ നേതാക്കളുടെ സമീപകാല വിമര്‍ശനം ആവര്‍ത്തിച്ചു. യുക്രെയ്നിനപ്പുറത്തുള്ള റഷ്യന്‍ ആക്രമണത്തെക്കുറിച്ച് കീവിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആശങ്കാകുലരാണ്.

യുക്രേനിയന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ (500 മൈല്‍) കിഴക്ക് സിസ്റാനിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഉക്രേനിയന്‍ ഡ്രോണുകള്‍ ഇടിച്ചതായി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങളിലും നിയമവിരുദ്ധമായി ക്രിമിയയിലും ഒറ്റരാത്രികൊണ്ട് 85 യുക്രേനിയന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധം തടഞ്ഞതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

]]>
https://www.chandrikadaily.com/russian-drone-attack-in-ukraine-a-12-year-old-boy-was-killed.html/feed 0