<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Indepth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/sports/indepth-sports/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Dec 2023 06:29:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Indepth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊവിഡ് കേസുകള്&#x200d; കൂടുന്നു; മാസ്‌ക് നിര്&#x200d;ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും</title>
		<link>https://www.chandrikadaily.com/kovid-cases-are-increasing-singapore-and-indonesia-make-masks-mandatory.html</link>
					<comments>https://www.chandrikadaily.com/kovid-cases-are-increasing-singapore-and-indonesia-make-masks-mandatory.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 06:29:18 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[covid cases]]></category>
		<category><![CDATA[increasing]]></category>
		<category><![CDATA[Mandatory]]></category>
		<category><![CDATA[masks]]></category>
		<category><![CDATA[Singapore and Indonesia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285779</guid>

					<description><![CDATA[അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്&#x200d; നിര്&#x200d;ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കൊവിഡ് കേസുകള്&#x200d; അധികമായ സാഹചര്യത്തില്&#x200d; വിവിധ തെക്കുകിഴക്കന്&#x200d; രാജ്യങ്ങള്&#x200d; നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തുകയും മാസ്‌ക് നിര്&#x200d;ബന്ധമാക്കുകയും ചെയ്തു. സിംഗപ്പൂര്&#x200d;,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് മാസ്‌ക് നിര്&#x200d;ബന്ധമാക്കിയത്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്&#x200d; നിര്&#x200d;ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്&#x200d; ടെമ്പറേച്ചര്&#x200d; സ്‌കാനറും ഉണ്ടാകും. &#8216; പ്രതിരോധശേഷി കുറയുന്നതും വര്&#x200d;ഷാവസാനത്തെ വര്&#x200d;ദ്ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്&#x200d;പ്പെടെ നിരവധി ഘടകങ്ങള്&#x200d; കൊവിഡ് കേസുകളുടെ വര്&#x200d;ധനവിന് കാരണമാകാം. യാത്രയും ഉത്സവ സീസണും മറ്റൊരു കാരണമായിട്ടുണ്ട്&#8221; സിംഗപ്പൂര്&#x200d; ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്&#x200d; പറയുന്നു.</p>
<p>ഇന്തോനേഷ്യയിലും നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്&#x200d;ദേശിച്ചിട്ടുണ്ട്. 2 ഡോസ് വാക്‌സിനെടുക്കാനും മാസ്‌ക് കൃത്യമായി ധരിക്കാനും കൈകള്&#x200d; എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്&#x200d; വീട്ടിലിരിക്കാനും ഇന്തോനേഷ്യന്&#x200d; ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചു.</p>
<p>ചില അതിര്&#x200d;ത്തി ചെക്ക്പോസ്റ്റുകളില്&#x200d; തെര്&#x200d;മല്&#x200d; സ്‌കാനറുകള്&#x200d; പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. ബതം ഫെറി ടെര്&#x200d;മിനലും ജക്കാര്&#x200d;ത്തയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളവും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>മലേഷ്യയില്&#x200d; ഒരാഴ്ചയ്ക്കിടെ കൊവിഡ് കേസുകള്&#x200d; ഇരട്ടിയായി, ഡിസംബര്&#x200d; 2 ന് അവസാനിച്ച ആഴ്ചയില്&#x200d; 6,796 ആയി വര്&#x200d;ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്&#x200d;ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും മലേഷ്യന്&#x200d; അധികൃതര്&#x200d; അറിയിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kovid-cases-are-increasing-singapore-and-indonesia-make-masks-mandatory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയില്&#x200d; ഇതുവരെ ഇസ്രാഈല്&#x200d; തകര്&#x200d;ത്തത് 5500 കെട്ടിടങ്ങള്&#x200d;; 160 സ്‌കൂളുകള്&#x200d;ക്ക് നേരെയും ആക്രമണം</title>
		<link>https://www.chandrikadaily.com/israel-has-destroyed-5500-buildings-in-gaza-so-far-attack-on-160-schools.html</link>
					<comments>https://www.chandrikadaily.com/israel-has-destroyed-5500-buildings-in-gaza-so-far-attack-on-160-schools.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Oct 2023 14:10:11 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[5500 buildings]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280230</guid>

					<description><![CDATA[ഇവയില്&#x200d; 14,000 പാര്&#x200d;പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്&#x200d;ക്കാര്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസ് അറിയിച്ചു]]></description>
										<content:encoded><![CDATA[<p>ഇസ്രാഈല്&#x200d; ആക്രമണം തുടരുന്ന ഗസ്സയില്&#x200d; ഇതുവരെ തകര്&#x200d;ത്തത് 5500ലേറെ കെട്ടിടങ്ങള്&#x200d;. ഇവയില്&#x200d; 14,000 പാര്&#x200d;പ്പിട യൂനിറ്റുകളാണെന്ന് ഗസ്സയിലെ സര്&#x200d;ക്കാര്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസ് അറിയിച്ചു. 160 സ്‌കൂളുകള്&#x200d;ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇവയില്&#x200d; 19 എണ്ണം പൂര്&#x200d;ണമായും തകര്&#x200d;ന്ന നിലയിലാണ്.</p>
<p>സൈപ്രസില്&#x200d; ഇസ്രാഈല്&#x200d; എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഇസ്രാഈല്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. എന്നാല്&#x200d; വെടിനിര്&#x200d;ത്തല്&#x200d; നിര്&#x200d;ദേശം ഇസ്രാഈല്&#x200d; തള്ളിയതായി ഫലസ്തീന്&#x200d; പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.</p>
<p>ഗസ്സ, ജെറൂസലേം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്&#x200d; നിന്ന് ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ചെറുക്കണമെന്ന് യൂറോപ്യന്&#x200d; കൗണ്&#x200d;സില്&#x200d; പ്രസിഡന്റ് ആവശ്യപ്പെട്ടു. വടക്കന്&#x200d; ഗസ്സയില്&#x200d; നിന്ന് ഏഴ് ലക്ഷം പേര്&#x200d; ഇതിനകം ഒഴിഞ്ഞതായി ഇസ്രായേല്&#x200d; സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. നീതി പുലരാത്ത കാലത്തോളം അക്രമ സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കുമെന്നും ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരം വൈകരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>
<p>യുദ്ധത്തില്&#x200d; മനുഷ്യാവകാശങ്ങളും കുഞ്ഞുങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഗസ്സയിലെ മാനുഷിക പ്രതിസന്ധി ഫലസ്തീന്&#x200d; പ്രശ്‌നപരിഹാരത്തില്&#x200d; അന്തര്&#x200d;ദേശീയ സമൂഹം പരാജയപ്പെട്ടതിന്റെ ഫലമാണെന്നും കുവൈത്ത് കിരീടാവകാശി പറഞ്ഞു. അന്തര്&#x200d;ദേശീയ സമൂഹം ഇസ്രായേല്&#x200d; അതിക്രമങ്ങളുടെ കാര്യത്തില്&#x200d; പുലര്&#x200d;ത്തുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. കരയുദ്ധത്തിലൂടെ ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ലിബിയന്&#x200d; പ്രസിഡന്&#x200d;ഷ്യല്&#x200d; കൗണ്&#x200d;സില്&#x200d; തലവന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അതേ സമയം ഈജിപ്തില്&#x200d; നിന്ന് ഗസ്സയിലേക്കുള്ള റഫാ അതിര്&#x200d;ത്തി തുറന്നു. എന്നാല്&#x200d; ഗസ്സയിലേക്ക് ഇന്ധനം അനുവദിക്കില്ലെന്ന് ഇസ്രാഈല്&#x200d; പറഞ്ഞു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്&#x200d;ത്തി കടന്നു. കൂടുതല്&#x200d; ട്രക്കുകള്&#x200d; നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്&#x200d;ത്തി വഴി സഹായ ഉല്&#x200d;പന്നങ്ങളുമായി ഇരുപത് ട്രക്കുകള്&#x200d; ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്&#x200d;ത്തയുണ്ടായിരുന്നു.</p>
<p>ദിവസങ്ങളായി ഉപരോധത്തിലമര്&#x200d;ന്ന ഗസ്സയിലേക്ക് 20 ട്രക്കുകള്&#x200d; മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്&#x200d;ണമാണ്. അതേസമയം, റഫാ അതിര്&#x200d;ത്തിയിലൂടെ ഗസ്സയില്&#x200d; കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്&#x200d; ഉറപ്പില്ല.</p>
<p>ഗസ്സക്ക് ഉടന്&#x200d; ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്&#x200d; റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്&#x200d; വന്ന ട്രക്ക് ഉത്പന്നങ്ങള്&#x200d; ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-has-destroyed-5500-buildings-in-gaza-so-far-attack-on-160-schools.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പലായനം ചെയ്യുന്നവര്&#x200d;ക്ക് നേരെ ഗസ്സയില്&#x200d; ഇസ്രാഈല്&#x200d; വ്യോമാക്രമണം; 70 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/israeli-airstrikes-in-gaza-on-refugees-70-people-were-killed.html</link>
					<comments>https://www.chandrikadaily.com/israeli-airstrikes-in-gaza-on-refugees-70-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 14 Oct 2023 02:16:07 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[news]]></category>
		<category><![CDATA[palestene]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279238</guid>

					<description><![CDATA[കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്]]></description>
										<content:encoded><![CDATA[<p>വടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്കുനേരെ ഇസ്രാഈല്&#x200d; ആക്രമണം. വ്യോമാക്രമണത്തില്&#x200d; 70 പേർ കൊല്ലപ്പെട്ടതായി ഹമാസ്. ജനങ്ങളെ ഗസ്സയില്&#x200d;നിന്നു നിർബന്ധിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സഊദി അറേബ്യയും മുസ്&#x200d;ലിം വേൾഡ് ലീഗും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>ഇസ്രാഈല്&#x200d; മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. അതിനിടെ, ഓപറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രാഈലിൽനിന്നുള്ള രണ്ടാമത്തെ വിമാനം ഇന്നെത്തും.</p>
<p>ഗസ്സ സിറ്റിയിൽനിന്ന് പലായനം ചെയ്യുന്ന വാഹനവ്യൂഹങ്ങൾക്കുനേരെ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇസ്രായേൽ ഇതിനോട് പ്രതികരിച്ചിട്ടില്ല.</p>
<p>എന്നാല്&#x200d;, ഗസ്സ മുനമ്പിൽ സൈന്യം ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രാഈല്&#x200d; സൈന്യം അവകാശപ്പെട്ടു. അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ട റഷ്യ, ഇരു രാജ്യങ്ങൾക്കുമിടയിൽ മാധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.</p>
<p>അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന ഇസ്രാഈല്&#x200d; അന്ത്യശാസനത്തിനു പിന്നാലെ ആയിരക്കണക്കിന് ഫലസ്തീൻ പൗരന്മാർ വടക്കൻ ഗസ്സയില്&#x200d;നിന്നു പലായനം ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടയിലേക്കാണ് ഇസ്രാഈല്&#x200d; വ്യോമാക്രമണം നടന്നതെന്ന് ഹമാസ് ആരോപിച്ചു.</p>
<p>കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ഗുരുതര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ഇസ്രാഈ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി അ​റ​ബ് രാ​ജ്യ​ങ്ങ​ളും ഉ​ത്ത​ര​വി​നെ​തി​​രെ മു​ന്ന​റി​യി​പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.</p>
<p>അതേസമയം, വെ​ള്ളി​യാ​ഴ്ച​യും ആ​ക്ര​മ​ണം തുട​ർ​ന്ന ഗ​സ്സ​യി​ൽ മ​ര​ണ​സം​ഖ്യ 1,900 ക​വി​ഞ്ഞതായും 7,600 പേ​ർ​ക്ക് പ​രി​ക്കേ​റ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രാഈ​ലി​ൽ മ​ര​ണ​സം​ഖ്യ 1,300 ക​വി​ഞ്ഞു. ഇസ്രാഈല്&#x200d; ബോംബിങ്ങിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയരുകയാണ്.</p>
<p>ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് പ്രതിനിധിയുടെ മരണം, ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘർഷം ലെബനനിലേക്ക് വ്യാപിക്കുന്നതിനുള്ള വലിയ അപകടസാധ്യത തെളിയിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്&#x200d;റോണിയോ ഗുട്ടറസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israeli-airstrikes-in-gaza-on-refugees-70-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സവര്&#x200d;ക്കര്&#x200d;ക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; രാഹുല്&#x200d; ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്‌നൗ കോടതി</title>
		<link>https://www.chandrikadaily.com/lucknow-court-sends-notice-to-rahul-gandhi-for-his-remarks-against-savarkar.html</link>
					<comments>https://www.chandrikadaily.com/lucknow-court-sends-notice-to-rahul-gandhi-for-his-remarks-against-savarkar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Oct 2023 12:28:26 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[LUCKNOW COURT]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277169</guid>

					<description><![CDATA[ഈ വര്&#x200d;ഷം ജൂണില്&#x200d; ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി കീഴ്‌ക്കോടതി തള്ളിയിരുന്നു.]]></description>
										<content:encoded><![CDATA[<p>സവര്&#x200d;ക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിക്ക് ലഖ്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്&#x200d;ജിയിലാണ് സെഷന്&#x200d;സ് കോടതിയുടെ നടപടി.</p>
<p>ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്&#x200d;ഷം മഹാരാഷ്ട്രയില്&#x200d; വച്ച് സവര്&#x200d;ക്കെതിരെ നടത്തിയ പരാമര്&#x200d;ശമാണ് ഹര്&#x200d;ജിക്ക് ആധാരം. ഈ വര്&#x200d;ഷം ജൂണില്&#x200d; ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്&#x200d;പ്പിച്ച ഹര്&#x200d;ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്&#x200d; ഹര്&#x200d;ജിയാണ് സെഷന്&#x200d;സ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>നിയമത്തെയും വസ്തുതയെയും കുറിച്ചുള്ള ചോദ്യങ്ങള്&#x200d; ഉള്&#x200d;പ്പെട്ടിരിക്കുന്നതിനാല്&#x200d; കീഴ്‌ക്കോടതി ഹര്&#x200d;ജി ഫയലില്&#x200d; സ്വീകരിക്കേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ചാണ് സെഷന്&#x200d;സ് കോടതി നടപടി. കേസ് കീഴ്‌ക്കോടതിയിലേക്ക് കൈമാറിയ സെഷന്&#x200d;സ് കോടതി, നവംബര്&#x200d; ഒന്നിന് ഹര്&#x200d;ജി വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.</p>
<div class="content-av desktop-ad">
<div id="div-gpt-ad-9242843-2">സവര്&#x200d;ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്&#x200d; എന്ന് വിളിച്ച രാഹുല്&#x200d; ഗാന്ധി, ബ്രിട്ടീഷുകാരില്&#x200d; നിന്ന് സവര്&#x200d;ക്കര്&#x200d; പെന്&#x200d;ഷന്&#x200d; വാങ്ങിയതായും ആരോപിച്ചു. സമൂഹത്തില്&#x200d; വിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്&#x200d;നിര്&#x200d;ത്തിയാണ് ഈ പരാമര്&#x200d;ശങ്ങള്&#x200d; എന്നാണ് ഹര്&#x200d;ജിയില്&#x200d; പറയുന്നത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lucknow-court-sends-notice-to-rahul-gandhi-for-his-remarks-against-savarkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരില്&#x200d; നിന്ന് കിട്ടാനുള്ളത് കോടികള്&#x200d;; കാരുണ്യ പദ്ധതിയില്&#x200d; നിന്ന് സ്വകാര്യ ആശുപത്രികള്&#x200d; പിന്&#x200d;മാറുന്നു</title>
		<link>https://www.chandrikadaily.com/crores-due-from-the-government-private-hospitals-withdraw-from-karunya-scheme.html</link>
					<comments>https://www.chandrikadaily.com/crores-due-from-the-government-private-hospitals-withdraw-from-karunya-scheme.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Sep 2023 06:53:20 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Crores due from]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Karunya scheme]]></category>
		<category><![CDATA[Private hospitals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276387</guid>

					<description><![CDATA[42 ലക്ഷം കുടുംബങ്ങള്&#x200d;ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി]]></description>
										<content:encoded><![CDATA[<p>ആരോഗ്യ ഇന്&#x200d;ഷുറന്&#x200d;സ് പദ്ധതിയില്&#x200d; നിന്ന് സ്വകാര്യ ആശുപത്രികള്&#x200d; പിന്&#x200d;മാറുന്നു. കുടിശികയായി സര്&#x200d;ക്കാരില്&#x200d; നിന്ന് ലഭിക്കാനുള്ളത് കോടികളാണ്. സംസ്ഥാനത്തെ 400 ആശുപത്രികളാണ് താല്&#x200d;ക്കാലികമായി പദ്ധതി ഉപപേക്ഷിക്കുന്നത്. ഒരു വര്&#x200d;ഷമായി കുടിശ്ശിക ലഭിക്കുന്നില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്&#x200d; അറിയിച്ചു. ഒക്ടോബര്&#x200d; 1 മുതലാണ് പദ്ധതി ഉപേക്ഷിക്കുന്നത്.</p>
<p>350 കോടിയോളം രൂപ കുടിശ്ശികയുള്ളതില്&#x200d; 104 കോടി രൂപ മാത്രമാണ് സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങള്&#x200d;ക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 350 കോടി ഇനിയും അനുവദിക്കാത്തതില്&#x200d; പ്രതിഷേധിച്ച് ഒക്‌ബോര്&#x200d; ഒന്ന് മുതല്&#x200d; പിന്മാറാന്&#x200d; കേരള പ്രൈവറ്റ്‌ ഹോസ്പിറ്റല്&#x200d; അസോസിയേഷന്&#x200d; തീരുമാനമെടുത്തിരുന്നു.</p>
<p>മിക്ക ആശുപത്രികള്&#x200d;ക്കും ഒരു വര്&#x200d;ഷം മുതല്&#x200d; 6മാസം വരെയുള്ള പണം കിട്ടാനുണ്ട്. 14 കോടി രൂപ കുടിശ്ശിക കിട്ടാത്തത് ഈ മാസം 26 മുതല്&#x200d; കാരുണ്യ സഹായം ലഭ്യമാക്കില്ലെന്ന് എന്നറിയിച്ച് പെരിന്തല്&#x200d;മണ്ണ എംഇഎസ് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ബോര്&#x200d;ഡ് വെച്ചുകഴിഞ്ഞു. തീരുമാനത്തില്&#x200d; നിന്ന് പ്രൈവറ്റ് ഹോസ്പിറ്റല്&#x200d; അസോസിയേഷന്&#x200d; പിന്മാറാത്ത സാഹചര്യത്തിലാണ് സര്&#x200d;ക്കാര്&#x200d; അടിയന്തിരമായി 104 കോടി അനുവദിച്ചത്.</p>
<p>പക്ഷെ, കുടിശ്ശിക മുഴുവന്&#x200d; തീര്&#x200d;ക്കാതെ തീരുമാനത്തില്&#x200d; പുനരാലോചന ഇല്ലെന്ന് കെപിഎച്ച്എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശ്ശിക തീര്&#x200d;ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്&#x200d;പ്പടെ പലതവണ പരാതി നല്&#x200d;കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crores-due-from-the-government-private-hospitals-withdraw-from-karunya-scheme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുക്കിയ അന്തിമ വോട്ടര്&#x200d; പട്ടിക ഒക്ടോബര്&#x200d; 16ന്</title>
		<link>https://www.chandrikadaily.com/updated-final-voter-list-on-october-16.html</link>
					<comments>https://www.chandrikadaily.com/updated-final-voter-list-on-october-16.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Sep 2023 04:57:42 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Final]]></category>
		<category><![CDATA[Updated]]></category>
		<category><![CDATA[Voter list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276022</guid>

					<description><![CDATA[ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്&#x200d; കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്&#x200d; പട്ടിക ഒക്ടോബര്&#x200d; 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്&#x200d; പ്രസിദ്ധീകരിക്കും]]></description>
										<content:encoded><![CDATA[<p>തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്&#x200d; പട്ടികയില്&#x200d; പേരു ചേര്&#x200d;ക്കുന്നതിനുള്ള അവസരം ശനിയാഴ്ച അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 വരെ സ്വീകരിച്ച അപേക്ഷകള്&#x200d; കണക്കിലെടുത്ത് പുതുക്കിയ അന്തിമ വോട്ടര്&#x200d; പട്ടിക ഒക്ടോബര്&#x200d; 16ന് www.sec.kerala.gov.in എന്ന വെബ്സൈറ്റില്&#x200d; പ്രസിദ്ധീകരിക്കും.</p>
<p>മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകള്&#x200d; നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉള്&#x200d;പ്പെടുത്തിയും വോട്ടര്&#x200d;പട്ടിക ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ വരെ അപേക്ഷ സ്വീകരിച്ചത്.</p>
<p>പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞതായി കമ്മീഷന്റെ അറിയിപ്പു വന്ന ശേഷമേ ഇനി അപേക്ഷിക്കാനാകൂ. ഉപതെരഞ്ഞെടുപ്പുകള്&#x200d; വന്നാല്&#x200d; ആ വാര്&#x200d;ഡുകളിലേക്കു മാത്രമായി പുതിയ അപേക്ഷകള്&#x200d; സ്വീകരിച്ച് വോട്ടര്&#x200d; പട്ടിക പുതുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/updated-final-voter-list-on-october-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് വര്&#x200d;ഷത്തിനിടെ കണ്ണൂരില്&#x200d; മാത്രം കുട്ടികള്&#x200d;ക്ക് നേരെ 465 തെരുവുനായ ആക്രമണം</title>
		<link>https://www.chandrikadaily.com/1do465-street-gang-attacks-on-children-in-kannur-alone-in-two-years.html</link>
					<comments>https://www.chandrikadaily.com/1do465-street-gang-attacks-on-children-in-kannur-alone-in-two-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Sep 2023 07:03:07 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[stray dog attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275440</guid>

					<description><![CDATA[വസവും 30 കുട്ടികള്&#x200d;ക്ക് തെരുവ് നായകളുടെ കടിയേല്&#x200d;ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്&#x200d; ചൂണ്ടിക്കാട്ടുന്നത്]]></description>
										<content:encoded><![CDATA[<p>തെരുവുനായ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീംകോടതിയില്&#x200d; കണ്ണൂര്&#x200d; ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം. ദിവസവും 30 കുട്ടികള്&#x200d;ക്ക് തെരുവ് നായകളുടെ കടിയേല്&#x200d;ക്കുന്നുണ്ടെന്നാണ് സമീപകാലത്തെ കണക്കുകള്&#x200d; ചൂണ്ടിക്കാട്ടുന്നത്. 2 വര്&#x200d;ഷത്തിനിടെ കണ്ണൂരില്&#x200d; മാത്രം 465 കുട്ടികള്&#x200d;ക്ക് തെരുവ് നായയുടെ കടിയേറ്റു.</p>
<p>2021 ജനുവരി മുതല്&#x200d; 2023 ജൂലൈ വരെയുള്ള കണക്കാണ് രേഖാമൂലം നല്&#x200d;കിയത്. തെരുവുനായ ശല്യത്തിനെതിരായ നടപടി ചോദ്യം ചെയ്തുള്ള ഹര്&#x200d;ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ മറുപടി സത്യവാങ്മൂലം.</p>
<p>കണ്ണൂര്&#x200d; ജില്ലാ പഞ്ചായത്ത് പരിധിയില്&#x200d; 23,666 തെരുവ് നായ്ക്കളുണ്ടെന്നും സത്യവാങ്മൂലത്തില്&#x200d; പറയുന്നു. ഇതിന് പുറമെ 48,055 വളര്&#x200d;ത്തുനായ്ക്കളുമുണ്ട്. ജില്ലാ മെഡിക്കല്&#x200d; ഓഫീസറെ ഉദ്ധരിച്ചാണ് കണക്കുകള്&#x200d; സത്യവാങ്മൂലത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ ജീവനെക്കാള്&#x200d; വലുത് മനുഷ്യന്റെ ജീവനാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫയല്&#x200d; ചെയ്ത സത്യവാങ്മൂലത്തില്&#x200d; പറയുന്നുണ്ട്.</p>
<p>തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികളില്&#x200d; പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. 11 വയസുകാരന് നിഹാലിന് ജീവന്&#x200d; നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ജില്ലാ പഞ്ചായത്തിന്റെ സത്യവാങ്മൂലം.</p>
<p>അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്&#x200d; മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാവുന്നതാണ്. തദ്ദേശസ്ഥാപനത്തിന്റെ മേധാവി, പൊതുആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികള്&#x200d; തുടങ്ങിയവര്&#x200d; അടങ്ങുന്ന സമിതി രൂപീകരിക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെക്കുന്ന നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1do465-street-gang-attacks-on-children-in-kannur-alone-in-two-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൈമറി സഹകരണ സംഘങ്ങളിലെ നിയമന നിയമനിർമാണം; എസ്.സി-എസ്.ടി സംവരണത്തോടൊപ്പം ഒ.ബി.സിയെയും ഉൾപ്പെടുത്തണം: മുസ്ലിം ലീഗ്</title>
		<link>https://www.chandrikadaily.com/appointment-legislation-in-primary-co-operative-societies-obc-should-be-included-along-with-sc-st-reservation-muslim-league.html</link>
					<comments>https://www.chandrikadaily.com/appointment-legislation-in-primary-co-operative-societies-obc-should-be-included-along-with-sc-st-reservation-muslim-league.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Sep 2023 10:49:17 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Appointment Legislation]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[obc]]></category>
		<category><![CDATA[Primary Co-operative]]></category>
		<category><![CDATA[Societies]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274352</guid>

					<description><![CDATA[പി.കെ കുഞ്ഞാലിക്കുട്ടിയും പി അബ്ദുൽ ഹമീദ് മാസ്റ്ററും ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ പ്രൈമറി സഹകരണ സംഘങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ എസ് .സി.-എസ്.ടി. സംവരണം ഉറപ്പാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം നാളെ സഭയിൽ അവതരിപ്പിക്കുമ്പോൾ പ്രസ്തുത നിയമത്തിൽ പിന്നോക്ക ന്യൂനപക്ഷ സംവരണത്തെ സംബന്ധിച്ച പരാമർശങ്ങളൊന്നുമില്ലാത്തതിലുള്ള മുസ്ലിം ലീഗിന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു.</p>
<p>നിലവിൽ പി.എസ്.സി.യിലും കേരള ബാങ്കിലും സ്വീകരിച്ചിരിക്കുന്ന സംവരണ രീതി പ്രൈമറി സഹകരണ സംഘങ്ങളിലും ബാധകമാക്കിയാലേ സാമൂഹ്യനീതി യാഥാർത്ഥ്യമാകൂ എന്നും മുസ്ലിം ലീഗ് നിവേദനത്തിൽ ഉന്നയിച്ചു.</p>
<p>കേരളംപോലുള്ള ഒരു സംസ്ഥാനത്ത് നടക്കുന്ന ഏത് നിയമനിർമ്മാണവും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും . കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ സമുദായ അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്ന വാദവുമായി മുന്നോട്ടു പോകുന്നത് ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്ക ചെറുതല്ല.</p>
<p>മുഖ്യധാരയിൽ നിന്ന് ന്യൂനപക്ഷങ്ങളെ മാറ്റി നിർത്താനുള്ള നീക്കമാണ് ഈ ശക്തികൾ നടത്തുന്നത്. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സംവരണ വിരുദ്ധ നയങ്ങൾക്ക് ഊർജ്ജം പകരാനേ പ്രൈമറി സഹകരണ സംഘങ്ങളിലെ മുസ്ലിം-ഈഴവ പിന്നോക്ക വിഭാഗങ്ങളെ ഒഴിച്ചുനിർ ത്തിക്കൊണ്ട് നിയമസഭയിൽ കൊണ്ടുവരുന്ന സഹകരണ നിയമ ഭേദഗതി ഉപകരിക്കുകയുള്ളൂ എന്നത് വ്യക്തമാണ്.</p>
<p>കേരളത്തിലെ വിവിധ മതസമുദായങ്ങൾക്കിടയിൽ സാമൂഹ്യപുരോഗതിയും അഭിവൃദ്ധിയും കൈവരിച്ചതിൽ സർക്കാർ സർവ്വീസിൽ നിലവിലുള്ള തൊഴിൽ സംവരണ സമ്പ്രദായം വഹിച്ച പങ്ക് വളരെ വലുതാണ് .</p>
<p>കേരളത്തിൻറെ വിശിഷ്ഠ സ്വഭാവം പരിഗണിച്ച് നിയമസഭയിൽ അന്തിമ ചർച്ചക്കും നിയമ നിർമ്മാണത്തിനും കൊണ്ട് വരുന്ന സഹകരണഭേദഗതി നിയമത്തിൽ പ്രൈമറി സഹകരണ സംഘങ്ങളിൽ എസ്.സി.-എസ്.ടി വിഭാഗങ്ങൾക്കൊപ്പം മുസ്ലിം-ഈഴവ-നാടാർ വിശ്വകർമ്മ,ലത്തീൻ കത്തോലിക്ക &#8211; മറ്റുപിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് കൂടി സംവരണം ഉറപ്പു വരുത്താനാവശ്യമായ ഭേദഗതി ഔദ്യോഗികമായി കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നിയമസഭ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/appointment-legislation-in-primary-co-operative-societies-obc-should-be-included-along-with-sc-st-reservation-muslim-league.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ വൈറസ്: മരണം നടന്ന പ്രദേശങ്ങള്&#x200d; അടച്ചിടും; കോഴിക്കോട് കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു</title>
		<link>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html</link>
					<comments>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Sep 2023 12:56:35 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Areas of death]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274189</guid>

					<description><![CDATA[മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കോഴിക്കോട് മരണങ്ങള്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; കടുത്ത നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക.</p>
<p>കോഴിക്കോട് നിപ കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്&#x200d;ട്രോള്&#x200d; റൂം നമ്പറുകള്&#x200d;. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്&#x200d;ട്രോള്&#x200d; റൂം പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെത്തി സജ്ജീകരണങ്ങള്&#x200d; വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്&#x200d; റൂമുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്&#x200d;ക്ക് പ്രത്യേകമായും ഐസലേഷന്&#x200d; സൗകര്യം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്&#x200d; സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.</p>
<p>കേന്ദ്ര ആരോഗ്യമന്ത്രി മന്&#x200d;സുഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ടുപേരുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നടത്തിയ പരിശോധനയില്&#x200d; നിപ പോസിറ്റീവ് ആയത്. ചികിത്സയില്&#x200d; കഴിയുന്ന നാലുപേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് പണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുറത്ത് പറയേണ്ടെന്ന് പറഞ്ഞു&#8217;; സി.ബി.ഐ റിപ്പോര്&#x200d;ട്ട് കിട്ടിയിട്ടും പുറത്തുവിട്ടില്ല ഉമ്മന്&#x200d;ചാണ്ടി</title>
		<link>https://www.chandrikadaily.com/1said-not-to-speak-out-oommen-chandy-did-not-release-the-cbi-report-despite-getting-it.html</link>
					<comments>https://www.chandrikadaily.com/1said-not-to-speak-out-oommen-chandy-did-not-release-the-cbi-report-despite-getting-it.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Sep 2023 03:08:03 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[oommen chandy]]></category>
		<category><![CDATA[solar case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273916</guid>

					<description><![CDATA[ഇപ്പോള്&#x200d; മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്&#x200d; പോലും ഇക്കാര്യം അറിയുന്നത്.]]></description>
										<content:encoded><![CDATA[<p>സോളാര്&#x200d; പീഡനകേസിലെ സിബിഐ കണ്ടെത്തല്&#x200d; അടങ്ങിയ റിപ്പോര്&#x200d;ട്ട് 10 മാസം മുമ്പ് മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിക്ക് ലഭിച്ചിരുന്നുവെന്ന് സൂചന. എന്നാല്&#x200d; ഒന്നും പുറത്ത് പറയേണ്ടെന്ന് ചൂണ്ടികാട്ടി ആ റിപ്പോര്&#x200d;ട്ട് അദ്ദേഹം അഭിഭാഷകനില്&#x200d; നിന്നും വാങ്ങി എവിടേക്കോ മാറ്റുകയായിരുന്നുവെന്നാണ് വിവരം.</p>
<p>ഇപ്പോള്&#x200d; മാധ്യമങ്ങളിലുടെ വിവരം പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്&#x200d; പോലും ഇക്കാര്യം അറിയുന്നത്. റിപ്പോര്&#x200d;ട്ട് ഇടതുപക്ഷത്തിനെതിരെ ആയുധമാക്കാമായിരുന്നിട്ടും അദ്ദേഹം പുറത്ത് വിടാതിരിക്കുകയായിരുന്നു.</p>
<p>എന്നാല്&#x200d; അദ്ദേഹം മരിച്ചതിന് ശേഷവും കുടുംബത്തെ വേട്ടയാടാന്&#x200d; ശ്രമിച്ചവരോട് യാതൊരു സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നാണ് കോണ്&#x200d;ഗ്രസ് നേതാക്കളുടെ തീരുമാനം. റിപ്പോര്&#x200d;ട്ട് ഇന്ന് സഭയില്&#x200d; ഉന്നയിക്കും. സോളാര്&#x200d; പീഡനകേസില്&#x200d; ഉമ്മന്&#x200d;ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിലാണ് കെ ബി ഗണേഷ് കുമാര്&#x200d;, ശരണ്യ മനോജ്, വിവാദ ദല്ലാള്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്ന് ഗൂഢാലോചന നടത്തിയെന്ന് സിബിഐ പറയുന്നത്.</p>
<p>പരാതിക്കാരി എഴുതിയ കത്തില്&#x200d; ഉമ്മന്&#x200d;ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതി ചേര്&#x200d;ക്കുകയായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്&#x200d; കിടക്കുമ്പോള്&#x200d; എഴുതിയ കത്ത് ഗണേഷ്‌കുമാര്&#x200d; കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ശരണ്യ മനോജും ഈ മൊഴി ആവര്&#x200d;ത്തിച്ചിരുന്നു. പീഡനകേസുമായി മുന്നോട്ട് പോകാന്&#x200d; പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ് എന്നും സിബിഐ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.&#8217;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1said-not-to-speak-out-oommen-chandy-did-not-release-the-cbi-report-despite-getting-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
