Local Sports – Chandrika Daily https://www.chandrikadaily.com Tue, 28 Oct 2025 03:11:02 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Local Sports – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം https://www.chandrikadaily.com/the-state-school-sports-festival-concludes-today.html https://www.chandrikadaily.com/the-state-school-sports-festival-concludes-today.html#respond Tue, 28 Oct 2025 03:11:02 +0000 https://www.chandrikadaily.com/?p=360639 തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

]]>
https://www.chandrikadaily.com/the-state-school-sports-festival-concludes-today.html/feed 0
സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റിന് അരങ്ങേറ്റം; സ്വര്‍ണത്തില്‍ തിളങ്ങി ഗോപികയും അതുലും https://www.chandrikadaily.com/kkalaripayat-debuts-in-scchool-sports-fair-gopika-and-atul-shine-in-gold.html https://www.chandrikadaily.com/kkalaripayat-debuts-in-scchool-sports-fair-gopika-and-atul-shine-in-gold.html#respond Mon, 27 Oct 2025 06:43:29 +0000 https://www.chandrikadaily.com/?p=360430 തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി കളരിപ്പയറ്റ് മത്സരങ്ങള്‍ അരങ്ങേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജര്‍മന്‍ നിര്‍മ്മിത പന്തലിനുള്ളിലെ റബ്ബര്‍ മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. സ്പോര്‍ട്സ് കളരി അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ചുവട്, മെയ്പയറ്റ്, വടിപയറ്റ് എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. ബോക്സിങ്ങ്, കരാട്ടെ തുടങ്ങിയവ പോലെ എതിരാളിയെ തോല്‍പ്പിക്കേണ്ട മത്സരമല്ല കളരിപ്പയറ്റ്. ജിംനാസ്റ്റിക്സിനോട് സാമ്യമുള്ള വിധത്തില്‍ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ വിലയിരുത്തലുകള്‍ നടത്തിയത്. മെയ്പയറ്റില്‍ രണ്ട് മിനിറ്റും ചുവടില്‍ ഒന്നര മിനിറ്റും, വടിപയറ്റില്‍ ഒരു മിനിറ്റുമായിരുന്നു സമയപരിധി. ആദ്യ ദിനം സീനിയര്‍ വിഭാഗം മത്സരങ്ങളായിരുന്നു.
പെണ്‍കുട്ടികളുടെ ചുവട് ഇനത്തില്‍ കരമന ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപിക എസ്. മോഹന്‍ സ്വര്‍ണ്ണം നേടി. അഞ്ചുതവണ ദേശീയ ചാമ്പ്യനായ ഗോപികയുടെ പ്രകടനം ആവേശം തീര്‍ത്തു. ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ എന്‍. അതുല്‍ രാജ് സ്വര്‍ണ ജേതാവായി. നാല് വയസ്സ് മുതലാണ് കളരി അഭ്യസനം ആരംഭിച്ചത്. നാലുതവണ ദേശീയ ഗെയിംസ് സ്വര്‍ണ്ണം നേടിയ അതുലിന്റെ പിതാവ് ഡി. നടരാജന്‍ സ്വയം കളരി ഗുരുവാണ്. കൈരളി സംഘത്തിലെ ശരണ്‍ എസ്. വരുണ്‍ എസ് എന്നിവര്‍ ഗുരുക്കന്‍മാരാണ്. മലപ്പുറം പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഷാഹില്‍ ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ മെയ്പയറ്റില്‍ കണ്ണൂരിന്റെ അബിന ബാബു ഒന്നാമതെത്തി. വടിപ്പയറ്റില്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും, തൃശൂര്‍ രണ്ടാമതും, കോഴിക്കോട് മൂന്നാമതും എത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും,കോഴിക്കോട്, മലപ്പുറം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു. കേരളത്തിന്റെ പൈതൃകയുദ്ധകല കായിക വേദിയിലേക്കുള്ള വിജയം കുറിച്ചു.

]]>
https://www.chandrikadaily.com/kkalaripayat-debuts-in-scchool-sports-fair-gopika-and-atul-shine-in-gold.html/feed 0
വോളിയില്‍ കലാശം https://www.chandrikadaily.com/culminating-in-a-volleyy.html https://www.chandrikadaily.com/culminating-in-a-volleyy.html#respond Sun, 26 Oct 2025 02:30:23 +0000 https://www.chandrikadaily.com/?p=360288 ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.

]]>
https://www.chandrikadaily.com/culminating-in-a-volleyy.html/feed 0
200 മീറ്ററില്‍ നാലു മീറ്റ് റെക്കോര്‍ഡുകള്‍; റെക്കോര്‍ഡ് പോരാട്ടം https://www.chandrikadaily.com/four-meet-records-in-tthe-200m.html https://www.chandrikadaily.com/four-meet-records-in-tthe-200m.html#respond Sun, 26 Oct 2025 02:10:39 +0000 https://www.chandrikadaily.com/?p=360282 ഷഹബാസ് വെള്ളില തിരുവനന്തപുരം)

റെക്കോര്‍ഡുകള്‍ അട്ടിവെച്ച കൂനയിലേക്ക് വണ്ടി ഇടിച്ചു കറ്റിയ അവസ്ഥ. ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 200 മീറ്ററില്‍ കുട്ടികള്‍ ത കര്‍ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്‍ഡുകള്‍. ഒരേ മത്സരത്തില്‍ ഇത്രയേറെ റെക്കോര്‍ഡുകള്‍ പിറക്കുന്നത് അപൂര്‍വം. ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിന്റെ ടി.എം അതുല്‍ തന്റെ രണ്ടാം മത്സരത്തിലും സ്വര്‍ണവും റെക്കോര്‍ഡും സ്വന്തമാക്കി. 21.87 സെക്കന്റ് ആണ് സമയം. 2017 ല്‍ തിരുവനന്തപുര സായിയുടെ സി.അഭിനവ് സ്ഥാപിച്ച 22.28 സെക്കന്റ് എന്ന റെക്കോര്‍ഡാണ് അതുല്‍ മറികടന്നത്. 100 മീറ്ററിലും അതുല്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയിരുന്നു. ആലപ്പുഴയുടെ ശ്രീഹരി സി ബിനു വെള്ളിയും(22.09), പാലക്കാടിന്റെ സിനില്‍. എസ് വെങ്കലവും(22.14) നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജെ. നിവേദ് കൃഷ്ണ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണമണിഞ്ഞു. ജി.എച്ച്.എസ്.എസ് ചിറ്റൂരിന്റെ സു വര്‍ണതാരമായി മാറിയ നിവേദ് 21.67 സെക്കന്റിനാണ് ഫിനിഷ് ചെയ്തത്. 2011-ല്‍ ജിജിയിന്‍ വിജയന്‍ നേടിയ 21.75 എന്ന മീറ്റ് റെക്കോര്‍ഡ് ഇനി പഴങ്കഥ. 100 മീറ്റരില്‍ ഒമ്പത് സെക്കന്റിനാണ് അതുലിന് റെക്കോര്‍ഡ് നഷ്ടമായത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ബിഇഎംഎച്ച്എസ് സ്‌കൂളിലെ എ ആന്‍വിക്കിയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് സ്വര്‍ണം നേടിയത്. ഈ മിറ്റിലെ രണ്ടാം സ്വര്‍ണമാണ് മീറ്റ് റെക്കോര്‍ഡോടെ ആന്‍വി കൈക്കലാക്കിയത്. 25.67 സെക്കന്റില്‍ ഓടിയാണ് റെക്കോര്‍ഡിട്ടത്. 1987ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ദു മാത്യു സ്ഥാപിച്ച (26.30) റെക്കോര്‍ഡാണ് ആന്‍വി മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ് പുല്ലൂരാംപാറയുടെ ദേവന വി ബിജുവും ഇന്നലെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. 24.96 സെക്കന്റില്‍ ഓടിയാണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് എഴുതി ചേര്‍ത്തത്. 2017-ല്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആന്‍സി സോ ജന്റെ(25.13) റെക്കോര്‍ഡാണ് ദേവനന്ദ മറികടന്നത്. നൂറ് മീറ്ററിലും ദേവനന്ദക്കായിരുന്നു സ്വര്‍ണം.

]]>
https://www.chandrikadaily.com/four-meet-records-in-tthe-200m.html/feed 0
കടല്‍ കടന്നെത്തി; കളിച്ചിട്ടു തന്നെ കാര്യം https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html#respond Wed, 22 Oct 2025 05:49:26 +0000 https://www.chandrikadaily.com/?p=359666 തിരുവനന്തപുരം: എങ്ങും ആളും ആരവവും ആര്‍പ്പുവിളികളും, ഇതുവരെ കാണാത്ത കാഴ്ചകള്‍. ശരിക്കും ഉത്സവ ലഹരിയിലേക്കാണ് അവര്‍ പറന്നിറങ്ങിയത്. മലയാളികള്‍ പൊന്നുവാരാന്‍ ഗള്‍ഫിലേക്ക് പോകുമ്പോള്‍ അവിടെ നിന്നും സുവര്‍ണ കിരീടം അണിയാന്‍ മലയാളക്കരയില്‍ എത്തിയവര്‍. കൗമാര കായിക മേളയില്‍ മാറ്റുരക്കാന്‍ കടല്‍ കടന്നെത്തിയ ഗള്‍ഫ് സംഘം ശരിക്കും ‘ഉത്സവ’മൂടിലാണ്. കഴിഞ്ഞ തവണ തട്ടിക്കൂട്ടായിരുന്നുവെങ്കില്‍ ഇക്കുറി ശരിക്കും ഒരുങ്ങി തന്നെയാണ് ‘വിദേശ’ സംഘത്തിന്റെ വരവ്.
36 ആണ്‍കുട്ടികള്‍ക്കൊപ്പം അഞ്ച് പെണ്‍കുട്ടികളും ഇക്കുറി കായിക മാമാങ്കത്തിനായി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ട്രാക്കിലും ഫീല്‍ഡിലും ഒരു കൈനോക്കാന്‍ തന്നെയാണ് ഇവരുടെ വരവ്. കഴിഞ്ഞ തവണ കൊച്ചിയില്‍ നടന്ന മേളയില്‍ പങ്കെടുത്ത രണ്ട് കുട്ടികള്‍ ഒഴികെയുള്ളവര്‍ എല്ലാം മേളയില്‍ പുതുമുഖങ്ങളാണ്. കരുത്തരായ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും വിദഗ്ധ പരിശീലനം ലഭിക്കുന്ന സ്‌പോട്‌സ് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളികള്‍ നേരിട്ട് മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദേശ മലയാളി സംഘം.

അത്‌ലറ്റിക്‌സില്‍ തന്നെയാണ് ഗള്‍ഫ് സംഘത്തിന്റെ പ്രതീക്ഷ. നിംസ് ദുബായ്, ന്യു ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബായ്, ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂള്‍, മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍ അബുദാബി, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബായ്, ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ, ദി മോഡല്‍ സ്‌കൂള്‍ അബുദാബി എന്നീ സ്‌കൂളുകളില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പേരിനിറങ്ങുന്നത്. ചരിത്രത്തിന്റെ ഭാഗമായി ആദ്യ മായി മേളയുടെ ഭാഗമാകുന്ന അഞ്ച് പെണ്‍കുട്ടികളും ദുബായ് നിംസ് സ്‌കൂളില്‍ നിന്നുള്ളവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിയ എന്നിവരാണ് ഈ പെണ്‍പട. സ്‌കൂളിലെ സ്‌പോര്‍ട്‌സ് കോ ഓഡിനേറ്റര്‍ ഹഫ്‌സയും ഇവര്‍ക്കൊപ്പമുണ്ട്.
യു.എ.ഇയിലെ കേരള സിലബസ് പഠിക്കുന്ന വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ സെലക്ഷന്‍ ക്യാമ്പിലൂടെയാണ് സ്‌കൂള്‍ ഒളിമ്പിക്‌സിന്‍ പങ്കെടുക്കാനെത്തുന്നത്. കേരളത്തില്‍ ജനിച്ച് പിന്നീട് യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയവരും യു.എ.ഇയില്‍ മലയാളി കുടുംബത്തില്‍ ജനിച്ചവരുമാണ് കുട്ടികളെല്ലാം. അത്‌ലറ്റിക്‌സിന് പുറമെ ഫുട്ബാള്‍, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബാള്‍ എന്നിവയിലാണ് ഗള്‍ഫ് സംഘം മാറ്റുരക്കുന്നത്. നരേന്‍, അലി, മഹേഷ്, ചന്ദ്രന്‍, മുഹമ്മദ് നസീര്‍, സുഹൈല്‍, മുകുന്ദന്‍ എന്നീ അധ്യാപകരും കുട്ടികള്‍ക്കൊപ്പമുണ്ട്.

]]>
https://www.chandrikadaily.com/the-sea-has-passed-the-thing-is-after-playing.html/feed 0
കേരള ക്രിക്കറ്റ് ലീഗ്; അസ്ഹറിനെയും വിഗ്‌നേഷ് പുത്തൂരിനെയും നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ് https://www.chandrikadaily.com/kerala-cricket-league-alleppey-ripples-retain-azhar-and-vignesh-puthur.html https://www.chandrikadaily.com/kerala-cricket-league-alleppey-ripples-retain-azhar-and-vignesh-puthur.html#respond Tue, 01 Jul 2025 15:16:16 +0000 https://www.chandrikadaily.com/?p=346432 തിരുവനന്തപുരം- കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലേക്കുള്ള ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച് ആലപ്പി റിപ്പിള്‍സ്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍,  അക്ഷയ് ചന്ദ്രന്‍, വിഗ്‌നേഷ് പുത്തൂര്‍, അക്ഷയ്.ടി.കെ എന്നീ താരങ്ങളെയാണ് ആലപ്പി റിപ്പിള്‍സ് ടീമില്‍ നിലനിര്‍ത്തിയത്. രഞ്ജി ട്രോഫി ഫൈനലിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ഇടങ്കയ്യന്‍ ചൈനാമാന്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായ വിഗ്‌നേഷ് പുത്തൂര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റംകുറിച്ചു, മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇടങ്കയ്യന്‍ ഓള്‍റൗണ്ടറായ അക്ഷയ് ചന്ദ്രനും അക്ഷയ്.ടി.കെയും ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ തുടരുന്ന താരങ്ങളാണ്.

‘തുഴയില്ല, തൂക്കിയടി മാത്രം’ എന്ന മുദ്രാവാക്യവുമായാണ് ആലപ്പി റിപ്പിള്‍സ് കെസിഎല്‍ സീസണ്‍ രണ്ടിന് തയാറെടുക്കുന്നത്. പ്രതിഭയുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനോടൊപ്പം, കളിക്കളത്തിനകത്തും പുറത്തും കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ടീം പ്രാധാന്യം നല്‍കുന്നുവെന്ന് ആലപ്പി റിപ്പിള്‍സ് വക്താവ് പറഞ്ഞു. ഒരു ടീമിനു രൂപം കൊടുക്കുക എന്നതിനപ്പുറത്തേക്ക് ഒരു പാരമ്പര്യം തന്നെ പടുത്തുയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെസിഎല്‍ രണ്ടാം സീസണിലെ താര ലേലം ഈ മാസം അഞ്ചിനു നടക്കും. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ ഏഴുവരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഏഷ്യാനെറ്റ് പ്ലസ്, സ്റ്റാർ സ്പോർട്സ് ചാനൽ 3, ഫാൻകോഡ് എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും.

]]>
https://www.chandrikadaily.com/kerala-cricket-league-alleppey-ripples-retain-azhar-and-vignesh-puthur.html/feed 0
ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്‌സിന്റെ (“ലൂക്ക”) പ്രഥമ ദേശീയ ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ക്ക് തുടക്കമായി https://www.chandrikadaily.com/league-of-united-kerala-athletes-lukas-first-national-tournament-begins.html https://www.chandrikadaily.com/league-of-united-kerala-athletes-lukas-first-national-tournament-begins.html#respond Thu, 08 May 2025 06:21:05 +0000 https://www.chandrikadaily.com/?p=340558 ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (LUKA – League of United Kerala Athletes) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മൽസരങ്ങൾ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒറ്റക്കെട്ടായി ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി. 2025 ഏപ്രിൽ 26-നും 27-നുമായി ടെക്സാസിലെ ഡാലസിൽ വച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശ പൂർവ്വമായ ഒരു കായിക മൽസര വേദിയായി മാറുകയായിരുന്നു. മത്സരം മാത്രം അല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടുദിവസങ്ങൾ മലയാളികൾ കൊണ്ടാടി.

കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസസൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് എന്നിവ ഉൾപ്പെടുത്തി സംഘാടകരെരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ബഹുമാന്യ എം.എൽ.എ യും കായിക പ്രേമിയുമായ പി.കെ. ബഷീർ ആയിരുന്നു. ചടങ്ങിൽ KMCC വേൾഡ് ട്രഷറർ യു.എ. നസീർ (ന്യൂയോർക്ക്) മുഖ്യാഥിതിയായും “നന്മ” തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമപ്രവർത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസ പ്രസംഗം നടത്തി.

ഉൽസവച്ഛായ കലർന്ന ഉൽഘാടന ചടങ്ങിൽ ൽ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്സൈറ്റ് (www.lukausa.org), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.

Rockwall Oasis Pickleball Club-ആയിരുന്നു പിക്കിൾബോൾ മത്സരങ്ങളുടെ വേദി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ചേർന്ന് ‘ഫ്ലോറിഡയിലെ ചുണക്കുട്ടികൾ’ എന്നറിയപ്പെടുന്ന ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടു കെട്ടിന്നെതിരെ തന്ത്രപൂർവം കളിച്ച ഡാലസിന്റെ അൻസാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.

വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലനപരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മൽസരങ്ങളിൽ കരസ്തമാക്കിയത്. “ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഞങ്ങൾ പങ്കെടുക്കും,” എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു. പ്രിൻസ്ടൺ team ഉടമയും പ്രധാന സ്പോന്സറുമായ സഹീർ അവസാന നിമിഷം പിന്മാറിയത് ശരിയായില്ലെന്ന് മമ്മു പറഞ്ഞു. സഹീർ അടുത്ത ടൂർണമെന്റിൽ ശക്തമായി തിരിച്ചു വരണമെന്ന് മമ്മു ആവശ്യപ്പെട്ടു. താൻ ടാമ്പായിൽ നിന്നും ടീമിനെ അയച്ചത് കപ്പടിക്കാനാണെന്നും പിക്കിൾബോൾ ഫൈനലിൽ തോറ്റത് അന്വേഷിക്കുമെന്നും ടാമ്പാ ടിം മാനേജർ സമീർ പ്രസ്താവിച്ചു. കാലിഫോണിയായ ടീമിന്റെ പെർഫോമൻസ് നിരാശാജനകമായണെന്നും ഡയലോഗല്ല കളിയാണ് വേണ്ടതെന്നും ഇങ്ങനെ പോയാൽ താൻ ടീമിൽ നിന്നും രാജിവെക്കുമെന്നും കുഞ്ഞു പ്രസ്താവിച്ചു. സഗീറിന്റെ നേതൃത്തത്തിൽ താൻ അയച്ച ടിം അവസരത്തിന് ഒത്തു ഉയർന്നില്ല എന്ന ടിം സ്പോൺസർ ഗഫൂർക്ക കുറ്റപ്പെടുത്തി. പാംഇൻഡ്യ സലീംകയുടെ തലശ്ശേരി ബിരിയാണി മാത്രം ലക്ഷ്യമാക്കി കളിക്കാൻ പോകരുതെന്നും അടുത്ത ടൂര്ണമെന്റിനുള്ള ടീമിനെ ഉടച്ച് വാർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റിനൊരുങ്ങുകയാണ്. തുടർന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘ നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ (National Malayali Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്, എന്ന് നജീബ് അറിയിച്ചു. വർഷത്തിൽ ഒരിക്കൽ, വിവിധ ഏജ് ഗ്രൂപ്പുകളിലായി പിക്കിൾബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുത്തി ദേശീയതല ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീർഘകാല ലക്ഷ്യം. വലിയ ചിലവുകൾ ഇല്ലാതെ പ്രായഭേദമന്യെ ആർക്കും എളുപ്പത്തിൽ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിർത്താനും ഉതകുന്ന പിക്കിൾബാൾ നമ്മുടെ നാട്ടിലും എളുപ്പത്തിൽ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യൽ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകർഷണങ്ങളും ഒഴിവാക്കാൻ കഴിയും എന്ന് ലൂക്ക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ലൂക്കയുടെ 2025–2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളായി, നജീബ് പ്രസിഡന്റായും, ഹാരിസ് സെക്രട്ടറിയായും, അബു ജോയിന്റ് സെക്രട്ടറിയായും, ബഷീർ ട്രഷററായും , മുഹമ്മദ് പരോൾ ജോയിന്റ് ട്രഷററായും , നജാഫ് മാർക്കറ്റിംഗ് ഹെഡായും, ഷമീർ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ്, സംജാദ് പ്രോഗ്രാം കോർഡിനേറ്റർ , രാജ റഷീദ് പ്രോഗ്രാം അഡ്മിനിസ്സ്ട്രേറ്റർ എന്നീ ചുമതലകളും ഏറ്റെടുത്തു.

ഈ ടൂർണമെന്റിന്റെ വിജയത്തിനൊപ്പം നിറഞ്ഞ പിന്തുണയും സംഭാവനയും നൽകിയ പ്രധാന സ്പോൺസർമാരെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദനിയ രാണ്. ടൈറ്റിൽ സ്പോൺസറായി സഗീറിന്റെ പേവിന്റ് (Paywint), ഗോൾഡ് സ്പോൺസറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്പോൺസർമാരായ റോക്സി(Roux)ന്റെ സിറോക്കോ (Siroco)യും അൻസാരിയുടെ അൽഹംറ (Al Hamra)യും, സമ്മാന സ്പോൺസറായി അനൂപിന്റെ നെക്സസ് (Nexus), സിൽവർ സ്പോൺസറായി അബിന്റെ എം.ഐ.എച്ച് റിയേൽ റ്റേർസ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോർത്തത്.

]]>
https://www.chandrikadaily.com/league-of-united-kerala-athletes-lukas-first-national-tournament-begins.html/feed 0
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും https://www.chandrikadaily.com/isl-kerala-blasters-will-take-on-hyderabad-fc-today.html https://www.chandrikadaily.com/isl-kerala-blasters-will-take-on-hyderabad-fc-today.html#respond Thu, 07 Nov 2024 03:29:06 +0000 https://www.chandrikadaily.com/?p=316550 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പിന്നിലാണ്.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്ക് ക്വാമി പെപ്രെക്ക് കിട്ടിയിരുന്നു. താരം ഇന്ന് പോരാട്ട കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പെപ്രെയ്ക്ക് പകരം കളിക്കാനിറങ്ങിയേക്കും.

ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 10 -ാം സ്ഥാനത്താണ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിുള്ളത്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടി പിറകെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സിയുള്ളത്.

 

 

]]>
https://www.chandrikadaily.com/isl-kerala-blasters-will-take-on-hyderabad-fc-today.html/feed 0
സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍ https://www.chandrikadaily.com/school-sports-fair-on-the-first-day-thiruvananthapuram-is-ahead.html https://www.chandrikadaily.com/school-sports-fair-on-the-first-day-thiruvananthapuram-is-ahead.html#respond Tue, 05 Nov 2024 17:31:53 +0000 https://www.chandrikadaily.com/?p=316392 സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.

14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

 

 

]]>
https://www.chandrikadaily.com/school-sports-fair-on-the-first-day-thiruvananthapuram-is-ahead.html/feed 0
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം https://www.chandrikadaily.com/state-school-sports-fair-starts-today.html https://www.chandrikadaily.com/state-school-sports-fair-starts-today.html#respond Mon, 04 Nov 2024 02:14:36 +0000 https://www.chandrikadaily.com/?p=316113 സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക.

11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും.

അതേസമയം ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും.

ഉദ്ഘാടനത്തിന് ശേഷം ബാന്‍ഡ് മാര്‍ച്ച് ആരംഭിക്കും.

 

]]>
https://www.chandrikadaily.com/state-school-sports-fair-starts-today.html/feed 0