<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Video Stories &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/video-stories/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Nov 2025 13:53:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Video Stories &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു</title>
		<link>https://www.chandrikadaily.com/caste-discrimination-explosion-in-malappuram-bjp-bjp-leader-resigns.html</link>
					<comments>https://www.chandrikadaily.com/caste-discrimination-explosion-in-malappuram-bjp-bjp-leader-resigns.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 13:53:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[malappuaram]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363859</guid>

					<description><![CDATA[പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.]]></description>
										<content:encoded><![CDATA[<p>ജാതി വിവേചനത്തെ തുടര്&#x200d;ന്ന് ബിജെപിയില്&#x200d; പൊട്ടിത്തെറി. പാര്&#x200d;ട്ടിയില്&#x200d;നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്&#x200d; കണ്&#x200d;വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്&#x200d; ഉദേഷ് രാജിവച്ചു.</p>
<p>തിരൂര്&#x200d; നഗരസഭയില്&#x200d; ബിജെപി സ്ഥാനാര്&#x200d;ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്&#x200d; സീറ്റുകള്&#x200d; കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്&#x200d;ട്ടിയില്&#x200d;നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-discrimination-explosion-in-malappuram-bjp-bjp-leader-resigns.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍</title>
		<link>https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html</link>
					<comments>https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 07:27:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[ai]]></category>
		<category><![CDATA[google]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363146</guid>

					<description><![CDATA[തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ]]></description>
										<content:encoded><![CDATA[<p>തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്&#x200d;ലൈനില്&#x200d; നടക്കുന്ന തട്ടിപ്പുകളില്&#x200d; എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. വ്യാജ തൊഴില്&#x200d; അവസരങ്ങള്&#x200d;, ക്ലോണ്&#x200d; ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്&#x200d;, യഥാര്&#x200d;ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്&#x200d; വേണ്ടി നിര്&#x200d;മ്മിക്കുന്ന ആപ്പുകള്&#x200d; എന്നിവ നിര്&#x200d;മ്മിക്കാന്&#x200d; ഇപ്പോള്&#x200d; സൈബര്&#x200d; കുറ്റവാളികള്&#x200d;  ജനറേറ്റീവ് എഐ ടൂളുകള്&#x200d; വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്&#x200d;ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്&#x200d; പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികളുടെയോ പേരില്&#x200d; വ്യാജ ജോലി ലിസ്റ്റിംഗുകള്&#x200d; സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്&#x200d; പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്&#x200d; പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്&#x200d; മാല്&#x200d;വെയര്&#x200d; ഇന്&#x200d;സ്റ്റാള്&#x200d; ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്&#x200d; വ്യക്തികള്&#x200d;ക്കും സ്ഥാപനങ്ങള്&#x200d;ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്&#x200d;  മുന്നറിയിപ്പ് നല്&#x200d;കി. നിയമാനുസൃത തൊഴിലുടമകള്&#x200d; ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്&#x200d; ഓണ്&#x200d;ലൈനില്&#x200d; കൂടുതല്&#x200d; ജാഗ്രത പാലിക്കണമെന്നും ഗൂഗിള്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍</title>
		<link>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html</link>
					<comments>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 10:39:10 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[jaipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362947</guid>

					<description><![CDATA[ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: ജീവിതം മുഴുവന്&#x200d; മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്&#x200d; കോടിപതിയായി. കടം വാങ്ങിയ പണത്തില്&#x200d; വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്&#x200d;കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്&#x200d; ജില്ലയിലെ കോട്പുടി പട്ടണത്തില്&#x200d; നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്&#x200d; സമ്മാനം നേടിയത്. റോഡരികില്&#x200d; ചെറിയ വണ്ടിയില്&#x200d; പച്ചക്കറികള്&#x200d; വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്&#x200d; 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്&#x200d; ബതിന്&#x200d;ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്&#x200d; നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്&#x200d; വാങ്ങിയത്. കയ്യില്&#x200d; പണമില്ലാത്തതിനാല്&#x200d; മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്&#x200d; 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്&#x200d; കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്&#x200d; ആദ്യം ഓര്&#x200d;ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്&#x200d;മക്കള്&#x200d;ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്&#x200d;കുമെന്ന് അമിത് പറഞ്ഞു. &#8216; പഞ്ചാബിലേക്ക് വരാന്&#x200d;പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്&#x200d; തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്&#x200d; പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും &#8216; എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; ചര്&#x200d;ച്ചയായിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-croree-prize-for-lotttery-won-with-borrowed-money-vegetable-seller-paid-1-crore-to-his-friend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്</title>
		<link>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html</link>
					<comments>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 10:45:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[kothamangalam]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362774</guid>

					<description><![CDATA[കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. ]]></description>
										<content:encoded><![CDATA[<p>കൊച്ചി: കോളേജ് ഹോസ്റ്റലില്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്&#x200d; ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്&#x200d; വിദ്യാര്&#x200d;ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.</p>
<p>കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഹോസ്റ്റല്&#x200d; മുറിയിലെ ഫാനില്&#x200d; തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്&#x200d; കൂടെയുള്ള കുട്ടികള്&#x200d; വീട്ടില്&#x200d; പോയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-found-dead-in-college-hostel-the-father-is-suspicious.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/father-calls-childs-death-murder-mother-and-lesbian-partner-arrested.html</link>
					<comments>https://www.chandrikadaily.com/father-calls-childs-death-murder-mother-and-lesbian-partner-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 09 Nov 2025 09:54:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362763</guid>

					<description><![CDATA[കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.]]></description>
										<content:encoded><![CDATA[<p>കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്&#x200d;ക്ക് ശേഷം തമിഴ്നാട്ടില്&#x200d; കുട്ടിയുടെ അമ്മയും ലെസ്ബിയന്&#x200d; പങ്കാളിയും അറസ്റ്റില്&#x200d;. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്&#x200d;ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്&#x200d; മറവ് ചെയ്തു. </p>
<p>ദിവസങ്ങള്&#x200d;ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.</p>
<p>ഇതേത്തുടര്&#x200d;ന്ന്, പോസ്റ്റ്മോര്&#x200d;ട്ടത്തിനായി ഉദ്യോഗസ്ഥര്&#x200d; ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്&#x200d; വെളിപ്പെടുത്തി.</p>
<p>ചോദ്യം ചെയ്യലില്&#x200d; തനിക്ക് ഭര്&#x200d;ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. ഭര്&#x200d;ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/father-calls-childs-death-murder-mother-and-lesbian-partner-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം</title>
		<link>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html</link>
					<comments>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 03 Nov 2025 05:23:54 +0000</pubDate>
				<category><![CDATA[FinTech]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bombaynifty]]></category>
		<category><![CDATA[Finance]]></category>
		<category><![CDATA[money]]></category>
		<category><![CDATA[sensex]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361616</guid>

					<description><![CDATA[മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.]]></description>
										<content:encoded><![CDATA[<p>സെന്&#x200d;സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്&#x200d; റാലിക്ക് ശേഷം പിന്&#x200d;വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്&#x200d;പ്പന്ന ഓഹരികളും വികാരത്തെ തളര്&#x200d;ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്&#x200d;പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്&#x200d; സഹായിച്ചു.</p>
<p>ഇന്ത്യന്&#x200d; മുന്&#x200d;നിര സൂചികകള്&#x200d; നവംബര്&#x200d; 3 ന് തുടര്&#x200d;ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്&#x200d;ക്കിടയില്&#x200d; പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്&#x200d; ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്&#x200d;ത്തുന്നു. ഇത് വരും ദിവസങ്ങളില്&#x200d; വിപണികള്&#x200d;ക്ക് ടോണ്&#x200d; സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്&#x200d; പറയുന്നു.</p>
<p>രാവിലെ സെന്&#x200d;സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്&#x200d;ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്&#x200d; മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.</p>
<p>ആദ്യകാല വ്യാപാരത്തില്&#x200d; മിഡ്ക്യാപ്, സ്മോള്&#x200d;ക്യാപ് സൂചികകള്&#x200d; 0.6 ശതമാനം വരെ ഉയര്&#x200d;ന്നതോടെ വിശാലമായ വിപണികള്&#x200d; ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്&#x200d;ന്നു, ഇത് വ്യാപാരികള്&#x200d;ക്കിടയില്&#x200d; ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.</p>
<p>മേഖലകളില്&#x200d;, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്&#x200d;ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്&#x200d;ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്&#x200d;, ഫാര്&#x200d;മ ഓഹരികളിലും വാങ്ങല്&#x200d; താല്&#x200d;പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്&#x200d;സ്യൂമര്&#x200d; ഡ്യൂറബിള്&#x200d; സ്റ്റോക്കുകള്&#x200d; സമ്മര്&#x200d;ദ്ദത്തിലായി.</p>
<p>കമ്പനികള്&#x200d; അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്&#x200d;ന്നതിനാല്&#x200d; സ്റ്റോക്ക്-നിര്&#x200d;ദ്ദിഷ്ട പ്രവര്&#x200d;ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്&#x200d; പോസിറ്റീവ് വീക്ഷണം നിലനിര്&#x200d;ത്തിയതിനെത്തുടര്&#x200d;ന്ന് ശ്രീറാം ഫിനാന്&#x200d;സ് ഓഹരികള്&#x200d; ആദ്യകാല വ്യാപാരത്തില്&#x200d; 5 ശതമാനം ഉയര്&#x200d;ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്&#x200d;ത്തിച്ചു, ടാര്&#x200d;ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്&#x200d; നിന്ന് 840 രൂപയായി ഉയര്&#x200d;ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്&#x200d;ത്തി.</p>
<p>അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്&#x200d;പിംഗ് ഉച്ചകോടി &#8216;യുഎസ്-ചൈന വ്യാപാര യുദ്ധത്തില്&#x200d; ഒരു താല്&#x200d;ക്കാലിക ഉടമ്പടി മാത്രമാണ് നല്&#x200d;കിയത്, ഒരു പൂര്&#x200d;ണ്ണമായ കരാറല്ല&#8217; എന്ന് ജിയോജിത് ഇന്&#x200d;വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്&#x200d;വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്&#x200d; അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്&#x200d; ഈ വികസനത്തിന്റെ സ്വാധീനം &#8221;കാണാനിരിക്കുന്നതേയുള്ളൂ&#8221; എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഓട്ടോമൊബൈലുകള്&#x200d;ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്&#x200d; ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്&#x200d;ത്തും&#8217; എന്ന് വിജയകുമാര്&#x200d; ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sensex-down-250-points-nifty-below-25700-stock-market-loses-for-second-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്</title>
		<link>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html</link>
					<comments>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 11:20:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Cheenikuzhi]]></category>
		<category><![CDATA[Court verdict]]></category>
		<category><![CDATA[thodupuzha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360737</guid>

					<description><![CDATA[മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്&#x200d; മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്&#x200d; പ്രതിക്ക് ശിക്ഷ ഒക്ടോബര്&#x200d; 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്&#x200d; അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്&#x200d; ഹമീദിനെ ഇന്ന് കോടതിയില്&#x200d; ഹാജരാക്കിയിരുന്നു.</p>
<p>പ്രോസിക്യൂഷന്&#x200d; വാദത്തില്&#x200d; പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്&#x200d; നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്&#x200d;പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്&#x200d; പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്&#x200d; അഡ്വ. എം. സുനില്&#x200d; മഹേശ്വര പിള്ള വ്യക്തമാക്കി.</p>
<p>കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്&#x200d;ന്ന് &#8221;എന്തെങ്കിലും പറയാനുണ്ടോ?&#8221; എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്&#x200d; ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്&#x200d; ഇളവ് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>2022 മാര്&#x200d;ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്&#x200d;, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്&#x200d; ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.</p>
<p>ശിക്ഷാ വിധി ഒക്ടോബര്&#x200d; 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്&#x200d;ദ്ധിച്ചിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/verdict-in-thodupuzha-cheenikuzhi-massacre-case-on-october-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം</title>
		<link>https://www.chandrikadaily.com/the-state-school-sports-festival-concludes-today.html</link>
					<comments>https://www.chandrikadaily.com/the-state-school-sports-festival-concludes-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 03:11:02 +0000</pubDate>
				<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[kayikamela]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360639</guid>

					<description><![CDATA[ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്&#x200d; കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്&#x200d; തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്&#x200d; ചാന്പ്യന്&#x200d;ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്&#x200d; മുന്നില്&#x200d; നില്&#x200d;ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്&#x200d; 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്&#x200d; റിലേ മത്സരങ്ങളോടെ ഈ വര്&#x200d;ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്&#x200d; ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്&#x200d; ഗവര്&#x200d;ണര്&#x200d; സ്വര്&#x200d;ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്&#x200d; തൂക്കമുള്ള സ്വര്&#x200d;ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്&#x200d;ക്ക് ഗവര്&#x200d;ണര്&#x200d; സ്വര്&#x200d;ണക്കപ്പ് സമ്മാനിക്കും.</p>
<p>മുന്&#x200d;പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തിന് മാത്രമായിരുന്നു സ്വര്&#x200d;ണ കപ്പ് സമ്മാനിച്ചിരുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-state-school-sports-festival-concludes-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടിയുടെ കാവിശ്രീ</title>
		<link>https://www.chandrikadaily.com/kavishri-of-the-child.html</link>
					<comments>https://www.chandrikadaily.com/kavishri-of-the-child.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 01:45:13 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[shivankutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360275</guid>

					<description><![CDATA[EDITORIAL
]]></description>
										<content:encoded><![CDATA[<p>അങ്ങനെ സി.ജെ.പി എന്ന അനൗദ്യോഗിക പാര്&#x200d;ട്ടി സെറ്റപ്പ് ഔദ്യോഗികമാക്കുന്നതിനുള്ള ആദ്യ പടിയായി പി.എം ശ്രീയില്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ചു. ഇത്രയും നാളും പാത്തും പതുങ്ങിയുമായിരുന്നെങ്കില്&#x200d; ഇനി പകല്&#x200d; വെളിച്ചത്തില്&#x200d; തന്നെ. കുട്ടികള്&#x200d;ക്ക് വേണ്ടിയാണ് പി.എം ശ്രീയില്&#x200d; ഒപ്പുവെച്ചതെന്നാണ് പട്ടി തീറ്റ മാലോകരെ പഠിപ്പിച്ച പാര്&#x200d;ട്ടി പത്രം പറയുന്നത്. ഏത് കുട്ടികള്&#x200d;ക്കാണെന്ന് മാത്രം മനസിലായില്ല. ശിവന്&#x200d; കുട്ടിക്കോ അതോ മുഖ്യന്റെ കുട്ടികള്&#x200d;ക്കോ ആര്&#x200d;ക്കു വേണ്ടിയാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അല്ലാതെ കേരളത്തിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് കാവി സാഹിത്യം പഠിക്കാന്&#x200d; സി.പി.എമ്മിനോളം വ്യഗ്രതയൊന്നും ഇല്ല ല്ലോ. സ്വന്തം മുന്നണിയിലെ സി.പി.ഐക്കാരെ പഞ്ഞിക്കിട്ടാണ് ഈ കരാറില്&#x200d; ഒപ്പുവെച്ചതെന്നത് മറക്കരുത്. 1500 കോടിയുടെ കേന്ദ്ര ഫണ്ട് കിട്ടാനുള്ള എളുപ്പപ്പണിയാണ് സങ്കികള്&#x200d;ക്ക് മുന്നില്&#x200d; സാഷ്ടാഗം നമിക്കലെന്നൊന്നും കരുതരുത്. കാരണം പണം തരാനുള്ളത് ഈ പദ്ധതിയിലൊന്നുമല്ല. ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ പേടിയുള്ളവന്&#x200d;മാര്&#x200d;ക്ക് കാവിശ്രീയൊക്കെ സിംപിള്&#x200d;. ഏതാനം കോടി സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമല്ല മുഖ്യന്&#x200d; സഖാവിന്റെ രാഷ്ട്രീയ നിലനില്&#x200d;പ്പിന് വേണ്ടിക്കൂടിയാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തരുത്. കാരണം കേസുകള്&#x200d; പലതാണ്. ലാവലിന്&#x200d; കേസ് വിചാരണക്കെടുക്കുകയും കഷ്ടകാലത്തിന് ജഡ്ജി കാരണഭൂതത്തിനെതിരെ എന്തെങ്കിലും മൊഴിയുകയും ചെയ്താല്&#x200d; കീഴ്വഴക്കമനുസരിച്ച് സഖാവ് രാജിവെച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കൂ&#8230; ഹൊ ഹൊറിബിള്&#x200d;.</p>
<p>മകള്&#x200d;ക്കും മകനും എല്ലാം കുരുക്കിട്ടിരിക്കുമ്പോള്&#x200d; പി.എം ശ്രീ എങ്കില്&#x200d; പി.എം ശ്രീ. കാവി ശ്രീ എങ്കില്&#x200d; കാവി ശ്രീ. സംഘ്പരിവാര്&#x200d; സഹയാത്രികരെ അവിടെയും ഇവിടെയും പ്രതിഷ്ടിക്കുകയും ആര്&#x200d;.എസ്.എസ് നേതാവുമായുള്ള പൊലീസുദ്യോഗസ്ഥന്റെ കൂടിക്കാഴ്ചയും സഖാവ് ജയരാജന്റെ ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമൊക്കെ ഇന്നാട്ടില്&#x200d; രഹസ്യമായ പരസ്യമാണല്ലോ. കേരളത്തില്&#x200d; സി.പി.എം ഉള്ളിടത്തോളം കാലം ഹിന്ദു പാര്&#x200d;ട്ടിയായ ബി.ജെ.പിയുടെ ആവശ്യമില്ലെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് അരുണ്&#x200d; ജെയ്റ്റ്‌ലി പറഞ്ഞത് ചുമ്മാതല്ല. നിയമ സഭയില്&#x200d; എങ്ങിനെ പെരുമാറണമെന്ന് കുട്ടികളേയും നിയമസഭാ സാമാജികരേയും ഒരു പോലെ പഠിപ്പിച്ചയാളാണ് വിദ്യാഭ്യാസ മന്ത്രി. അതായത് ഒരു സഭയില്&#x200d; എങ്ങിനെ മുണ്ടും കയറ്റിക്കുത്തി പേക്കുത്ത് കാണിക്കാമെന്നതിന്റെ ഡെമോ പോലും ടിയാന്&#x200d; കാണിച്ചിട്ടുണ്ട്. ഈയിടെ സാമാജികരെ സഭാ ചട്ടമൊക്കെ പറഞ്ഞ് ഉപദേശിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം വിദ്യ+അഭ്യാസ മന്ത്രി നടത്തിയ പത്ര സമ്മേളനമൊക്കെ മാസാണ്. വെറും മാസല്ല മരണമാസ് പ്രഖ്യാപനങ്ങളാണ്. പി.എം ശ്രീയിലെ എന്റെ മുന്&#x200d; നിലപാട് മാറ്റിയെന്നും, സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിനനുസരിച്ചു മാറ്റാന്&#x200d; ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകുമാരന്&#x200d;മാര്&#x200d; ആക്കുന്ന സൈബര്&#x200d; ഇടത്തിലെ കൂലി എഴുത്തുകാര്&#x200d; വരെ പിണറായി ഭക്തി മൂത്ത് സംഘ അജണ്ടയില്&#x200d; വീണു പോകുമ്പോള്&#x200d; കേരളം തീര്&#x200d;ച്ചയായും ഭയക്കേണ്ടതുണ്ട്. ഇനി ഇതൊക്കെ നോക്കേണ്ട പാര്&#x200d;ട്ടി സെക്രട്ടറിമാരുടെ അവസ്ഥ ഒന്ന് നോക്കൂ അപ്പോഴറിയാം പാര്&#x200d;ട്ടിയുടെ പരിതാപകരമായ അവസ്ഥ. പച്ചവെള്ളം പോലും ചവച്ചരച്ച് കുടിക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ ഇത്തവണത്തെ ക്ലാസ് പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്. പാര്&#x200d;ട്ടി സ്റ്റഡി ക്ലാസില്&#x200d; പോകാത്തവര്&#x200d;ക്ക് കലങ്ങില്ലെന്നത് വെറെ കാര്യം. അല്ലേല്&#x200d; സാറന്മാര്&#x200d;ക്ക് ഉളുപ്പുണ്ടെന്ന് ആളുകള് തെറ്റിദ്ധരിക്കും.<br />
ബൂര്&#x200d;ഷ്വ രാഷ്ട്രീയത്തിന്റേയും കുത്തക മുതലാളിത്തത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും സാമ്രാജ്യത്തത്തിന്റെയും വര്&#x200d;ഗ ഘടനയുടേയും പിടിയിലകപ്പെട്ട ശ്രീപിഎം സര്&#x200d;ക്കാറാണ് ഭരിക്കുന്നതെന്നും അല്ലാതെ കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാറോ ഇടതുപക്ഷ സര്&#x200d;ക്കാറോ അല്ല ഭരിക്കുന്നതെന്നാണ് ഗോവിന്ദന്&#x200d; സഖാവ് പറയുന്നത്. പി.എം ശ്രീയേക്കുറിച്ചോ എന്&#x200d;ഇപിയേക്കുറിച്ചോ നെടുങ്കന്&#x200d; ലേഖനങ്ങളൊന്നും എഴുതി ന്യായീകരിക്കാന്&#x200d; നിക്കണ്ട, സിംപിള്&#x200d; ക്യാപ്സൂള്&#x200d; ഇങ്ങനെയാണ് ഞങ്ങള്&#x200d; നിങ്ങള്&#x200d; കരുതുന്നത് പോലെ ഒരു ഇടതുപക്ഷ ഗവണ്&#x200d;മെന്റ് അല്ല അതായത് ഉത്തമാ ഇത് പിണറായി ഭരണമാണ്. സിപിഎമ്മിന്റെത് അല്ലെന്ന്. ഇനി മുകളിലൊരാളുണ്ട് പോളിറ്റ് ബ്യൂറോ ഒക്കെ നോക്കാനുള്ള അഖിലേന്ത്യാ സഖാവ്. പേരു പോലെ തന്നെയാണ് ചിന്തയും ബേബികളുടെ ചിന്തമാത്രമേ ഉള്ളൂ. അല്ലേലും പണ്ട് സിപിഎം പോളിറ്റ് ബ്യൂറോ എന്നൊക്കെ പറഞ്ഞാല്&#x200d; ബംഗാള്&#x200d;, ത്രിപുര കേരളം എന്നെങ്കിലും കരുതാമായിരുന്നു. ഇപ്പോള്&#x200d; പൊടി പോലും ഇല്ല കണ്ടു പിടിക്കാന്&#x200d; അവസ്ഥയില്&#x200d; ആയി. ആകെ ഒരു ചുവപ്പെ ഉള്ളൂ അതു കാണാന്&#x200d; ഉള്ളത് ഈ കേരളത്തിലാണ് അതും നരച്ചു കാവിയായത്. വെറുതെ ഒരു സെക്രട്ടറിയായാണ് എം.എ ബേ ബിയെ നിയോഗിച്ചത്. കുണ്ടറ അണ്ടിയാപ്പീസ് സെക്രട്ടറിയ്ക്കും അഖിലേന്ത്യാ സെക്രട്ടറിക്കും ഒരേ പവറാണ്. പാന്റ് ഇട്ടാല്&#x200d; കേന്ദ്ര കമ്മറ്റി ആയി. മുണ്ട് ഉടുത്താല്&#x200d; സംസ്ഥാന ക മ്മിറ്റി&#8230; ഒരു അഖിലേന്ത്യാ പാര്&#x200d;ട്ടിയുടെ ഗതികേട്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ശിവന്&#x200d;കുട്ടി മിനിസ്റ്ററും പി ണറായിയുമൊക്കെയുള്ള കാലത്ത് തന്നെ സവര്&#x200d;ക്കറെ കുറിച്ചും ആര്&#x200d;.എസ്.എസിനെ കുറിച്ചുമൊക്കെ കുട്ടികളെ പഠിപ്പിക്കുമെന്നാണ് ഉള്ളി സുരയുടെ പ്രഖ്യാപനം. സി.ജെ.പിയുടെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായാണ് മൂപ്പര്&#x200d; സ്വയം കാണുന്നത്. ഇനി പ്രഖ്യാപിതമാക്കാന്&#x200d; ഈ പോക്ക് പോയാല്&#x200d; ഏറെ കാത്തിരിക്കേണ്ടി വരില്ല. സവര്&#x200d;ക്കറെ കുറിച്ച് പഠിപ്പിച്ചാലും കൂടുതലൊന്നും പഠിപ്പിക്കാന്&#x200d; കാണില്ല. സവര്&#x200d;ക്കര്&#x200d; ആദ്യത്തെ മാപ്പെഴുതിയ വര്&#x200d;ഷം ഏത്. സവര്&#x200d;ക്കര്&#x200d;ക്ക് മാപ്പെഴുതാന്&#x200d; പേപ്പറും പേനയും എവിടുന്നു കിട്ടി. ഗാന്ധിജിയുടെ കൊലപാതകത്തില്&#x200d; സവര്&#x200d;ക്കര്&#x200d; വഹിച്ച പങ്ക്. സവര്&#x200d;ക്കറിന്റെ മാപ്പപേക്ഷയുടെ രൂപം ചുരുക്കി എഴുതുക. ഇതൊക്കയേ കാണൂ. എന്തായാലും ബി.ജെ.പി കല്&#x200d;പിക്കും പിണറായി നടപ്പിലാക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സവര്&#x200d;ണ സംവരണം, മാവോയിസ്റ്റ് വേട്ട, യുഎപിഎ, അദാനി പദ്ധതികള്&#x200d;, ഇപ്പോള്&#x200d; പിഎം ശ്രീയും എന്&#x200d;ഇപിയും. ഏറെ വൈകാതെ എസ്‌ഐആറും പൗരത്വ നിയമവും നടപ്പാക്കും. അപ്പോഴും ഇടതുണ്ടെങ്കിലെ ന്യൂനപക്ഷമുള്ളു എന്ന അശ്ലീലവുമൊട്ടിച്ച് നടക്കുന്ന കപടന്&#x200d;മാര്&#x200d; വാഴ്ത്തുമായി ഉണ്ടാകുമെന്നതാണ് ഏക ആശ്വാസം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kavishri-of-the-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാരോപണ പരാതി; അച്ചടക്കനടപടി നേരിട്ട എന്‍.വി വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/sexual-assault-complaint-nnv-vysakh-who-faced-disciplinary-action-was-reinstated-to-the-cpm-area-committee.html</link>
					<comments>https://www.chandrikadaily.com/sexual-assault-complaint-nnv-vysakh-who-faced-disciplinary-action-was-reinstated-to-the-cpm-area-committee.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 25 Oct 2025 16:12:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[nvvaishak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360244</guid>

					<description><![CDATA[ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് വൈശാഖനെതിരെ നടപടിയെടുത്തത്. ]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: സഹപ്രവര്&#x200d;ത്തകയുടെ ലൈംഗികാരോപണ പരാതിയെ തുടര്&#x200d;ന്ന് അച്ചടക്കനടപടി നേരിട്ട എന്&#x200d;.വി വൈശാഖനെ സിപിഎം ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഡിവൈഎഫ്ഐ തൃശൂര്&#x200d; ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് വൈശാഖനെതിരെ നടപടിയെടുത്തത്. സിപിഎം കൊടകര ഏരിയാ കമ്മിറ്റി അംഗമായാണ് തിരിച്ചെടുത്തത്.</p>
<p>ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; സിപിഎമ്മിന്റെ മുഖമായി എത്താറുണ്ടായിരുന്നു വൈശാഖന്&#x200d;. അതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉയര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-assault-complaint-nnv-vysakh-who-faced-disciplinary-action-was-reinstated-to-the-cpm-area-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
