<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Life &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/video-stories/life/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Apr 2024 05:36:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Life &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വിതരണക്കാർ; ഗവ. മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/1distributors-stop-supplying-cardiac-surgery-equipment-govt-crisis-in-medical-colleges.html</link>
					<comments>https://www.chandrikadaily.com/1distributors-stop-supplying-cardiac-surgery-equipment-govt-crisis-in-medical-colleges.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Apr 2024 05:32:57 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[cardiac surgery]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[equipment]]></category>
		<category><![CDATA[mediacal college]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294472</guid>

					<description><![CDATA[സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.]]></description>
										<content:encoded><![CDATA[<p>ഗവ. മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.</p>
<p>2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡി. കോളജുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സർജിക്കൽ ഉപകരണങ്ങൾ മാത്രമാണ്.</p>
<p>30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക.സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ ഇൻഷുറൻസ് ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1distributors-stop-supplying-cardiac-surgery-equipment-govt-crisis-in-medical-colleges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്.!</title>
		<link>https://www.chandrikadaily.com/1today-is-autism-awareness-day-we-need-knowledge.html</link>
					<comments>https://www.chandrikadaily.com/1today-is-autism-awareness-day-we-need-knowledge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Apr 2024 08:06:32 +0000</pubDate>
				<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Autism Awareness Day]]></category>
		<category><![CDATA[today]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294302</guid>

					<description><![CDATA[ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ് ഓട്ടിസം.]]></description>
										<content:encoded><![CDATA[<p>ലോക വ്യാപകമായി ഏപ്രിൽ 2 ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/ താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിന്നാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.</p>
<p>ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ് ഓട്ടിസം. തലച്ചോറിലെ മിറർ ന്യൂറോൺസ് (mirror neurons) എന്ന കോശങ്ങളുടെ പ്രവർത്തന തകരാർ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്.</p>
<p><strong>ഓട്ടിസം എങ്ങനെ നേരത്തെ മനസ്സിലാക്കാം?</strong></p>
<p>പ്രധാനമായും മൂന്നു കാര്യങ്ങളിലൂടെ കുട്ടികളിലെ ഓട്ടിസത്തെ തിരിച്ചറിയാം. ഒന്നാമതായി ആശയ വിനിമയത്തിൽ ഉണ്ടാകുന്ന താമസം (language delay). അതായത് കുട്ടി വാക്കുകൾ ഉപയോഗിക്കുന്നതിനും സംസാരിക്കുന്നതിലും കാലതാമസം നേരിടുക. കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മുഖഭാവങ്ങളിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാതിരിക്കുക എന്നിവയാണ്.</p>
<p>രണ്ടാമതായി സാമൂഹിക വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാകുന്ന താമസം (delay in social milestones) അതായത് മറ്റുള്ള കുട്ടികളുമായോ മുതിർന്നവരുമായോ ഇടപഴകുന്നതിന് വിമുഖത കാണിക്കുകയും എപ്പോഴും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനും കളിക്കുന്നതിനും താത്പര്യം കാണിക്കുകയും ചെയ്യുക. ദിനചര്യയിലെ ചെറിയ മാറ്റങ്ങളിൽ പോലും വളരെ അസ്വസ്ഥരാക്കുക, വെളിച്ചം, ശബ്ദം, വസ്ത്രം, കാലാവസ്ഥ എന്നിവയോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കുക എന്നിവയാണവ .</p>
<p>അടുത്തതായി മിക്ക കുട്ടികളും കാണുന്ന ഒരു ലക്ഷണമാണ് അവർ ചെയ്യുന്ന പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് (repetitive behaviours). ഉദാഹരണത്തിന് കളിപ്പാട്ടങ്ങൾ ഒരേ രീതിയിൽ അടക്കിവെക്കുന്നത് പോലെയുള്ള പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. വസ്തുക്കൾ നിരനിരയായി അടുക്കി വെക്കുക മുതലായവ. ഓട്ടിസം തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക പരിശോധന മാർഗം ഇല്ലാത്തതിനാൽ ഈ കാര്യങ്ങളിലൂടെ ഒരു നിഗമനത്തിലേക്ക് നാം എത്തിച്ചേരുകയാണ് ചെയ്യുന്നത്.</p>
<p><strong>എന്തുകൊണ്ടാണ് ഓട്ടിസം ഉണ്ടാവുന്നത്?</strong></p>
<p>തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഓട്ടിസത്തിന് കാരണമാവാം, എന്നാൽ കണ്ടുപിടിക്കാൻ പറ്റാത്ത (idiopathic) കാരണങ്ങളാണ് സാധാരണയായിഉണ്ടാകുന്നത്. എന്നിരുന്നാലും, ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ പ്രായം, ഗർഭ സമയത്തുണ്ടാകുന്ന അണുബാധകൾ, ചില മരുന്നുകളുടെ ഉപയോഗം, മുതലായവ ഇതിൽ ചിലതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് പലപ്പോഴും കണ്ടുപിടിക്കാൻ സാധിക്കില്ല.</p>
<p><strong>ഓട്ടിസത്തിന്റെ ചികിത്സാരീതി</strong></p>
<p>ഓട്ടസത്തിന്റെ ചികിത്സാരീതികളെ പ്രധാനമായി രണ്ടായി വേർതിരിക്കാം. ഒന്നാമതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക ട്രെയിനിങ്ങുകൾ നൽകുക. ഓട്ടിസം നേരത്തേ തിരിച്ചറിയുകയും സൈക്കോളജിക്കൽ ആയുള്ള ടെസ്റ്റുകളിലൂടെ ബുദ്ധിവളർച്ചയുടെ തലങ്ങളെ അറിയുകയും അവരുടെ കഴിവുകളെയും കുറവുകളെയും തിരിച്ചറിയുകയും, കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടിൽ വച്ചുതന്നെ നൽകാവുന്ന ചികിത്സകൾ (Home based behavioural Therapy) ഒരുക്കുക എന്നതാണ്.</p>
<p>ഇതിന് ട്രെയിനിങ് ലഭിക്കുന്നതിനായി നല്ല സെന്ററുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിചരണം നൽകുന്നതിനായി പ്രത്യേക ടീം തന്നെ നിലവിലുണ്ടാവും. അതിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ബിഹേവിയറൽ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുൾപ്പെടുന്ന ടീം ഉണ്ടാവും. എല്ലാവരും ചേർന്ന് ട്രീറ്റ്മെൻറ് പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആണ് ട്രെയിനിങ് ആരംഭിക്കുക.</p>
<p>രണ്ടാമതായി അനുബന്ധ ന്യൂറോളജിക്കൽ പ്രശ്നം ഉണ്ടെങ്കിൽ (autistic spectrum disorder) അതിന് ആവശ്യമായ ചികിത്സയും തേടേണ്ടതുണ്ട്. ഓരോ കുട്ടികളെയും ബാധിക്കുന്ന രോഗത്തിൻറെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ടുതന്നെ അവർക്ക് ലഭിക്കേണ്ട ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർ ചെറിയ പിന്തുണകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ വരുത്തുന്നതിനു സാധിക്കുമ്പോൾ, മറ്റു ചിലർക്ക് എല്ലാ സപ്പോർട്ടും നൽകിക്കൊണ്ടുതന്നെ ചികിത്സ മുന്നോട്ടു പോകേണ്ടതുണ്ട്. ഉദാഹരണത്തിന് ഓട്ടിസത്തോടൊപ്പം അപസ്മാര രോഗവും (പലപ്പോഴും ചെറിയ രീതിയിലുള്ള അപസ്മാര ബാധ ആയിരിക്കാം &#8211; കണ്ണുകളുടെ ചലനം, ഞെട്ടൽ പോലെയുള്ളവ) ഉള്ള കുട്ടികൾക്ക് ഈ ഈ ജി പോലുള്ള പരിശോധനകൾ ചെയ്ത് ചികിത്സ നടത്തേണ്ടതാണ്.</p>
<p>ഓട്ടിസം ബാധയുള്ള ഓരോ കുട്ടിക്കും പേഴ്സണലൈസെഡ് അതായത് വ്യക്തിഗത പരിചരണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ സ്വന്തം കാര്യങ്ങൾ അവരവർ തന്നെ ചെയ്യത്തക്ക രീതിയിൽ അവരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അർഹിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് എല്ലാവർക്കും ബുദ്ധി വളർച്ച കുറവാണ് എന്ന് വിചാരിക്കരുത്. നമ്മൾ തിരിച്ചറിയുന്ന, അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തെടുത്താൽ ഒരുപക്ഷേ സാധാരണ കുട്ടികൾ ചചെയ്യുന്നതിൽ ഉപരിയായി മികവുറ്റ രീതിയിൽ പ്രതിഭ തെളിയിക്കാവുന്നതുമാണ്.</p>
<p>ചുരുക്കി പറഞ്ഞാൽ ഓട്ടിസം ബാധിതർക്ക് നൽകേണ്ട പിന്തുണ അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതായതിനാൽ, അവരെ പരിശീലിപ്പിക്കുന്ന സെൻറർ തിരഞ്ഞെടുക്കുന്നതിലും ഏറ്റവും അധികം നിഷ്കർഷത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും ക്ഷമയോടെയും ദീർഘകാല അടിസ്ഥാനത്തിലുമുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കി വേണം അവരുടെ ചികിത്സ ആരംഭിക്കാൻ. സാമൂഹിക കഴിവുകൾക്കുള്ള പരിശീലനം: ഇത് ഗ്രൂപ്പുകളായി നടത്തുകയും ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ചികിത്സയിൽ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് എല്ലാം പഠിക്കുക, സ്ഥിരമായ ഒരു ഷെഡ്യൂളും ദിനചര്യയും ഉണ്ടാക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാഷ മനസ്സിലാക്കുകയും ബുദ്ദിമുട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരെ കൈയിലെടുക്കാൻ എല്ലായിപ്പോഴും പോസിറ്റീവ് തന്ത്രങ്ങൾ പ്രയോഗിക്കുക. മനസ്സിലാക്കുക, നിങ്ങൾ ഒറ്റക്കല്ല നിങ്ങളെപ്പോലെയോ അതിലും ബുദ്ദിമുട്ടേറിയതോ ആയ മാതാപിതാക്കൾ ഉണ്ട്, അവരുടെ സഹായം തേടുകയും, ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുകയും ചെയ്യുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1today-is-autism-awareness-day-we-need-knowledge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിതാഭം, മനോഹരം ഈ &#8216;തണല്&#x200d;&#8217; മുറ്റം</title>
		<link>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html</link>
					<comments>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Mar 2024 06:33:39 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA['shaded']]></category>
		<category><![CDATA[beautiful]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292155</guid>

					<description><![CDATA[ഫൈസല്&#x200d; മാടായി കണ്ണൂര്&#x200d;: അടുക്കും ചിട്ടയുടെ അടയാളമാണ് &#8216;തണല്&#x200d;&#8217; വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്&#x200d;ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്&#x200d;ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം. തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്&#x200d;. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്&#x200d; തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്&#x200d;ത്താവ് അബ്ദുല്&#x200d; സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്&#x200d; മുതല്&#x200d; ഫല [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;: അടുക്കും ചിട്ടയുടെ അടയാളമാണ് &#8216;തണല്&#x200d;&#8217; വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്&#x200d;ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്&#x200d;ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.</p>
<p>തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്&#x200d;. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്&#x200d; തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്&#x200d;ത്താവ് അബ്ദുല്&#x200d; സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്&#x200d; മുതല്&#x200d; ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്&#x200d; വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.</p>
<p>വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്&#x200d;ണ പൂക്കളും. മനം കുളിര്&#x200d;പ്പിക്കും മാട്ടൂല്&#x200d; റോഡില്&#x200d; മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്&#x200d;ഷങ്ങളോളം ഭര്&#x200d;ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്&#x200d; വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്&#x200d;പ്പെടെ ചെറിയ തൈകള്&#x200d; നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്&#x200d;ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.</p>
<p>ഇന്ന് വിദേശയിനങ്ങള്&#x200d; ഉള്&#x200d;പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്&#x200d;പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്&#x200d;ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്&#x200d;ഡ്രോണ്&#x200d; വിഭാഗത്തിലെ പിങ്ക് പ്രിന്&#x200d;സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്&#x200d;വര്&#x200d; സ്വോര്&#x200d;ഡ്, ബര്&#x200d;ള് മര്&#x200d;ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്&#x200d;മ, അലോകാസിയ അല്&#x200d;ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്&#x200d;സോണില്&#x200d;, അലോകാസിയ ഡ്രാഗണ്&#x200d; സ്‌കൈല്&#x200d;, കെര്&#x200d;സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്&#x200d;ട്രോണ്&#x200d; പരെയ്‌സോ വെര്&#x200d;ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്&#x200d;.</p>
<p>എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്&#x200d;പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്&#x200d;, മിറാക്ള്&#x200d; ഫ്രൂട്ട്, റംബൂട്ടാന്&#x200d; തുടങ്ങി തക്കാളി, പയര്&#x200d;, വഴുതന, കാബേജ്, കോണ്&#x200d;ഫ്‌ളവര്&#x200d;, ചേന, ചേമ്പ് തുടങ്ങി പഴവര്&#x200d;ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്&#x200d;പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്&#x200d;. നല്ലയിനം നാടന്&#x200d; കോഴികളെയും പേര്&#x200d;ഷ്യന്&#x200d; പൂച്ചയെയും ഇവര്&#x200d; വളര്&#x200d;ത്തുന്നുണ്ട്. ഭര്&#x200d;ത്താവ് ഏണ്ടിയില്&#x200d; അബ്ദുല്&#x200d; സലാമിന്റെയും മക്കള്&#x200d; ഫര്&#x200d;ഹാന്&#x200d;, ഫര്&#x200d;സാന, ഫര്&#x200d;ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്&#x200d; നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്&#x200d; തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-shaded-yard-is-green-and-beautiful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മക്കയില്&#x200d; സ്റ്റാഫ്നഴ്സ് ഒഴിവുകള്&#x200d;; നോര്&#x200d;ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്&#x200d; അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/staffers-vacancies-in-makkah-apply-now-for-norca-saudi-moh-recruitment.html</link>
					<comments>https://www.chandrikadaily.com/staffers-vacancies-in-makkah-apply-now-for-norca-saudi-moh-recruitment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Feb 2024 06:16:02 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[makkah]]></category>
		<category><![CDATA[norca]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[Staffers vacancies]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291352</guid>

					<description><![CDATA[മക്ക നഗരത്തിൽ ജോലിചെയ്യാന്&#x200d; താല്&#x200d;പര്യമുളള മുസ്ലീം വിഭാഗത്തില്&#x200d;പെട്ട ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.]]></description>
										<content:encoded><![CDATA[<p>വിശുദ്ധനഗരമായ മക്കയില്&#x200d; സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് ഒഴിവുകളിലേയ്ക്ക് നോര്&#x200d;ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്&#x200d; താല്&#x200d;പര്യമുളള മുസ്ലീം വിഭാഗത്തില്&#x200d;പെട്ട ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. BMT, കാത്ത് ലാബ്, CCU, ജനറൽ കാർഡിയാക്, ICU, ICU ന്യൂറോ, കിഡ്നി ട്രാൻസ്പ്ലാൻറ്, മെഡിക്കൽ &amp; സർജിക്കൽ, ന്യൂറോ സർജിക്കൽ, ഓങ്കോളജി, ഓപ്പറേഷൻ റൂം), കാർഡിയാക്, ന്യൂറോ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്&#x200d;. നഴ്സിങില്&#x200d; ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്&#x200d;ത്ഥികള്&#x200d;ക്ക് അപേക്ഷിക്കാം.<br />
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്&#x200d;ത്തിപരിചയം, പാസ്സ്പോര്&#x200d;ട്ട് എന്നിവയുടെ പകര്&#x200d;പ്പുകള്&#x200d; സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്&#x200d; ഐ.&#x200d;ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്&#x200d;കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കോളശ്ശേരി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/staffers-vacancies-in-makkah-apply-now-for-norca-saudi-moh-recruitment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ജില്ലയില്&#x200d; മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നു</title>
		<link>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html</link>
					<comments>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 10:58:17 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Water]]></category>
		<category><![CDATA[increasing]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[patients]]></category>
		<category><![CDATA[yellow fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290134</guid>

					<description><![CDATA[ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ജില്ലയില്&#x200d; മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്&#x200d; ഉയരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്&#x200d;ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു. ഇതിനേക്കാള്&#x200d; കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നുണ്ടെന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
<p>ഇക്കാലയളവില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; മാത്രം അമ്പതോളം ജീവനക്കാര്&#x200d;ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്&#x200d; ബസാര്&#x200d; ഭാഗങ്ങളില്&#x200d; ക്വാര്&#x200d;ട്ടേഴ്‌സുകളില്&#x200d; താമസിക്കുന്നവര്&#x200d;ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേര്&#x200d; രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.</p>
<p>ആരോഗ്യ വകുപ്പിന്റെ ടീമുകള്&#x200d; രണ്ടുദിവസമായി ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണ പ്രവര്&#x200d;ത്തനങ്ങളുമായി രംഗത്തുണ്ട്. കിണറുകളില്&#x200d; സെപ്റ്റിക് മാലിന്യം കലര്&#x200d;ന്നതാണ് മഞ്ഞപ്പിത്തം കൂടാന്&#x200d; കാരണം. കിണറുകളില്&#x200d; ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്&#x200d; നിന്ന് സെപ്റ്റിക് മാലിന്യങ്ങള്&#x200d; താഴേക്ക് ഊര്&#x200d;ന്നിറങ്ങിറങ്ങിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആശ പ്രവര്&#x200d;ത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്&#x200d; സൂപ്പര്&#x200d; ക്ലോറിനേഷന്&#x200d; നടത്തുന്നുണ്ട്.</p>
<p><strong>മടിക്കല്ലേ ചികിത്സയ്ക്ക്</strong></p>
<p>രോഗലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്&#x200d; വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്&#x200d; ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്&#x200d; രോഗമാണ് മഞ്ഞപ്പിത്തം. കിണറിലെ വെള്ളം മലിനമാകുമ്പോള്&#x200d; അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹം,? സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്&#x200d; ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്&#x200d;ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.</p>
<p><strong>ഈ ലക്ഷണങ്ങള്&#x200d; ശ്രദ്ധിക്കണം</strong></p>
<p>പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്&#x200d;ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.<br />
രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്&#x200d;ണയം പൂര്&#x200d;ണമായി സ്ഥിരീകരിക്കാനാവൂ.<br />
സാധാരണഗതിയില്&#x200d; രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്&#x200d; ഇത് ഒരാഴ്ച മുതല്&#x200d; മൂന്നാഴ്ച വരെയാവാം.<br />
കിണറുകളില്&#x200d; സൂപ്പര്&#x200d; ക്ലോറിനേഷന്&#x200d; വേഗത്തിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്&#x200d; പരിശോധന ശക്തമാക്കി. രോഗ വ്യാപനത്തിന് വഴിയൊരുക്കിയാല്&#x200d; ശക്തമായ നടപടിയെടുക്കും. ചൂട് കനത്തതോടെ ചുടുവെള്ളത്തിന് പകരം പച്ചവെള്ളം കുടിക്കുന്ന ശീലം വര്&#x200d;ദ്ധിച്ചത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-number-of-yellow-fever-patients-is-increasing-in-malappuram-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആന്റിബയോട്ടിക് ഉയര്&#x200d;ത്തുന്ന വെല്ലുവിളികള്&#x200d;; കേ​ര​ള ശാ​സ്ത്ര കോ​ണ്&#x200d;ഗ്ര​സിൽ തിളങ്ങി എട്ടാം ക്ലാസുകാരി റീമാ ജാഫര്&#x200d;</title>
		<link>https://www.chandrikadaily.com/challenges-posed-by-antibiotics-8th-grader-reema-jaffer-shines-in-kerala-science-congress.html</link>
					<comments>https://www.chandrikadaily.com/challenges-posed-by-antibiotics-8th-grader-reema-jaffer-shines-in-kerala-science-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 05:46:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[antibiotics]]></category>
		<category><![CDATA[challenges]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[posed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290085</guid>

					<description><![CDATA[36-ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്&#x200d;ഗ്ര​സിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്&#x200d;ത്തുന്ന വെല്ലുവിളികള്&#x200d; തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: &#8216;പെട്ടെന്ന് ഒരു പനി വന്നാല്&#x200d; അഭയം തേടുക പാരസെറ്റമോളിലാണ്.. അല്ലെങ്കില്&#x200d; ആന്റിബയോട്ടിക് ഏതെങ്കിലും വീട്ടില്&#x200d; ഉണ്ടെങ്കില്&#x200d; കാലാവധി പോലും നോക്കാതെയാണ് ഉപയോഗം. സമീപത്തെ മെഡിക്കല്&#x200d; സ്റ്റോറുകളില്&#x200d; പഴയ കുറിപ്പടി കാണിച്ചും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക് കഴിക്കുന്നവരാണേറെയും&#8217; തന്റെ ഗവേഷണത്തില്&#x200d; കണ്ടെത്തിയത് പങ്കുവെച്ച് കയ്യടി നേടുകയായിരുന്നു<br />
എട്ടാം ക്ലാസുകാരി മലയാളി വിദ്യാര്&#x200d;ഥി റിമ ജാഫര്&#x200d;.</p>
<p>36-ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്&#x200d;ഗ്ര​സിൽ പങ്കെടുക്കാനായി മാത്രം<br />
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്&#x200d;ത്തുന്ന വെല്ലുവിളികള്&#x200d; തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.<br />
കാ​സ​ര്&#x200d;കോ​ട് നടക്കുന്ന കേ​ര​ള ശാസ്ത്ര കോ​ണ്&#x200d;ഗ്ര​സിലായിരുന്നു കുവെെറ്റ് അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റീമ ജാഫര്&#x200d; പ്രബന്ധാവതരണം. ആന്റിബയോട്ടിക് ഉപയോഗം ആവശ്യത്തിനും അനവസരത്തിലുമാകുമ്പോള്&#x200d; അത് മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ആന്റി ബയോട്ടിക് ഉള്&#x200d;പ്പെടെ അലോപ്പതി മരുന്നുകള്&#x200d; അലക്ഷ്യമായി വലിച്ചെറിയുമ്പോള്&#x200d; ഭൂമിക്കുണ്ടാകുന്ന ഭവിഷത്തുമാണ് റീമ ജാഫര്&#x200d; ആ വലിയ വേദിയില്&#x200d; അവതരിപ്പിച്ചത്.</p>
<p>പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്&#x200d;ക്ക് ബാക്ടീരിയകളെ പ്രതിരോധിക്കാനാകുമോ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം നിത്യജീവിതത്തില്&#x200d; മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പഠന ഗവേഷണമായിരുന്നു റീമ ജാഫറിന്റേത്. വി​ദ്യാ​ർ​ഥി​കളുടെ സെഷനിൽ പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാ​സ്ത്ര​ജ്ഞ​രു​ടെ സെഷനിവും ഇടംനേടുകയായിരുന്നു. ഈ സെഷനിലായിരുന്നു റീമ തന്റെ അന്വേഷണങ്ങളുടെ വിശദമായ അവതരണം നടത്തിയത്. കാസർകോട് ഗ​വ.കോ​ള​ജി​ല്&#x200d; നടക്കുന്ന കേ​ര​ള ശാ​സ്ത്ര കോ​ണ്&#x200d;ഗ്ര​സ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടയായിരുന്നു.</p>
<p>2022ല്&#x200d; ​ര​സ​ത​ന്ത്ര​ത്തി​ന് നൊ​ബേ​ല്&#x200d; സ​മ്മാ​നം നേടിയ പ്രൊഫ.മോ​ര്&#x200d;ട്ട​ന്&#x200d; മെ​ല്&#x200d;ഡ​ന്റെ സാന്നിധ്യവും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ളും പ്ര​ബ​ന്ധങ്ങള്&#x200d;, പോ​സ്റ്റ​ര്&#x200d; അ​വ​ത​ര​ണ​ങ്ങ​ൾ എ​ന്നി​വയാൽ ശാ​സ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പാണ് പരിപാടി. കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​ബ​ന്ധാ​വ​ത​ര​ണ​ങ്ങ​ളും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാദവും മികവുപുലർത്തി. രാ​ജ്യ​ത്തെ വി​വി​ധ ഗ​വേ​ഷണ സ്ഥാ​പ​ന​ങ്ങ​ള്&#x200d;, സ്റ്റാ​ര്&#x200d;ട്ട​പ്പു​ക​ള്&#x200d; എ​ന്നി​വ​യു​ടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിലും റീമ ജാഫർ ഗവേഷണ പ്ര​ബ​ന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/challenges-posed-by-antibiotics-8th-grader-reema-jaffer-shines-in-kerala-science-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുണനിലവാരമില്ല; രാജ്യത്തെ 76 മരുന്ന് നിര്&#x200d;മാണ കമ്പനികളുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിച്ചു</title>
		<link>https://www.chandrikadaily.com/no-quality-76-drug-manufacturing-companies-in-the-country-have-stopped-their-operations.html</link>
					<comments>https://www.chandrikadaily.com/no-quality-76-drug-manufacturing-companies-in-the-country-have-stopped-their-operations.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Nov 2023 14:54:45 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[companies]]></category>
		<category><![CDATA[manufacturing]]></category>
		<category><![CDATA[No quality]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283945</guid>

					<description><![CDATA[ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയിൽ പ്രചാരത്തിലുള്ള 76 മരുന്ന് നിര്&#x200d;മാണ കേന്ദ്രങ്ങൾക്ക് ഉത്പാദനവിലക്ക്. നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് പരിശോധന നടന്ന 237 കമ്പനികളിൽ 76 എണ്ണത്തിനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷൻ ഉത്പാദനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ നടന്നു വരുന്ന പരിശോധനകൾക്കൊടുവിലാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.</p>
<p>സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനിൽ നിന്നും പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 76 മരുന്നു കമ്പനികൾക്ക്, ഉത്പാദനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളിൽ 15 ശതമാനം സാമ്പിളുകളും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി 35 മരുന്ന് നിർമ്മാണ കേന്ദ്രങ്ങൾക്ക് നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു. നാലാംഘട്ട പരിശോധനകൾ ഇപ്പോൾ നടന്നു വരികയാണ്. ഈ ഘട്ടത്തിൽ പുതുതായി 51 കേന്ദ്രങ്ങളിൽ പരിശോധന നടന്നതായാണ് വിവരം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്.</div>
</div>
<div class="arr--story-page-card-wrapper">
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഗാംബിയയിലെ കുട്ടികളുടെ മരണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിലവാരത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. അപകട സാധ്യതകൂടുതലുള്ള മരുന്നുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിശോധന നടന്നത്. നാല് ഘട്ടങ്ങളിലായി 299 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അതിൽ 72 സ്വകാര്യ പരിശോധന ലാബുകളും ഉൾപ്പെടും.</div>
</div>
<div></div>
<div>ജൂലൈ മുതൽ പരിശോധിക്കപ്പെട്ട 72 സർക്കാർ പരിശോധന കേന്ദ്രങ്ങളിൽ 39 എണ്ണത്തിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. 9 കമ്പനികളോട് ഉല്പാദനം അവസാനിപ്പിക്കണമെന്നും, 5 സ്ഥാപനങ്ങൾക്ക് താക്കീത് നല്കിയതയുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.</div>
<div>
<p>മൊത്തം കണക്കെടുത്താൽ, പരിശോധന നടത്തിയതിൽ 218 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 76 സ്ഥാപനങ്ങളോട് ഉൽപ്പാദനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, 15 സ്ഥാപനങ്ങളുടെ ലൈസൻസ് അവസാനിപ്പിക്കുകയും, 40 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-quality-76-drug-manufacturing-companies-in-the-country-have-stopped-their-operations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസുഖബാധിതനായി കാല് മുറിക്കേണ്ടി വന്ന പാർട്ടി പ്രവർത്തകനെ ചേർത്തുപിടിച്ച് കെഎംസിസി</title>
		<link>https://www.chandrikadaily.com/kmcc-held-together-the-party-worker-who-fell-ill-and-had-to-have-his-leg-amputated.html</link>
					<comments>https://www.chandrikadaily.com/kmcc-held-together-the-party-worker-who-fell-ill-and-had-to-have-his-leg-amputated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Nov 2023 13:58:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[amputated]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[party worker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283827</guid>

					<description><![CDATA[കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.]]></description>
										<content:encoded><![CDATA[<p>ശരീരത്തിൽ അമിത അളവിൽ ഷുഗർ ബാധിച്ച് ചികിത്സയിൽ കഴിയവെ ഒരു കാലു മുറിച്ചു മാറ്റേണ്ടി വന്ന ഹതഭാഗ്യനായ കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.</p>
<p>സമാധാന ജീവിതത്തിനിടയിൽഅസുഖം വില്ലനായി മാറിയപ്പോൾ വലിയ സാമ്പത്തികബാധ്യത മൂലം പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് കാല് കൂടി മുറിച്ച് മാറ്റാൻഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടാകുന്നത്.മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കാലു മുറിച്ചുമാറ്റി.എന്നാൽ തുടർന്നങ്ങോട്ടുള്ള ജീവിതം വലിയ ആശങ്കയിലൂടെ കടന്നു പോകുമ്പോഴാണ് ഇദ്ദേഹത്തിന് താങ്ങായി കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ എത്തുന്നത്.</p>
<p>പരിയാരം പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ അഷ്റഫ് കൊട്ടോല വഴി ഇക്കാര്യം അറിഞ്ഞ ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്പ്ര അൻവർ നഹയെ ബന്ധപ്പെടുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ അതിനാവശ്യമായ സഹായം ചെയ്തു തരാമെന്ന് അൻവർ നഹ വാഗ്ദാനം ചെയ്യുകയും നാല് ദിവസം കൊണ്ട് തന്നെ തുക സമാഹരിച്ച് ഉത്തരവാദിത്വപ്പെട്ട ഭാരവാഹികൾക്ക് കൈമാറുകയുമാണ് ചെയ്തത്.</p>
<p>പ്രയാസമനുഭവിക്കുന്നവന്റെ കൂടെ നിൽക്കുക എന്നുള്ളത് ഓരോ കെഎംസിസിക്കാരന്റെയും ഉത്തരവാദിത്വമാണെന്നും അതു മാത്രമാണ് നാം ഓരോരുത്തരുംഇത്തരം പ്രവർത്തനങ്ങളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തുക കൈമാറിക്കൊണ്ട്അദ്ദേഹം പറഞ്ഞു .തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട് ഏറ്റുവാങ്ങി.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം , അഷ്റഫ് കൊട്ടോല എന്നിവർ സന്നിഹിതരായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kmcc-held-together-the-party-worker-who-fell-ill-and-had-to-have-his-leg-amputated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനദുരന്തം; അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തിനും എയര്&#x200d; ഇന്ത്യക്കും സുപ്രിംകോടതിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html</link>
					<comments>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Oct 2023 07:17:39 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AIR]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279882</guid>

					<description><![CDATA[അപകടത്തില്&#x200d; പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്]]></description>
										<content:encoded><![CDATA[<p>കരിപ്പൂരിൽ വിമാന അപകടത്തില്&#x200d; എയർ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ് . അപകടത്തില്&#x200d; പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്.</p>
<p>2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .100 ലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു. അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കൊവിഡ്‌ മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും.</p>
<p>പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ ആറ്‌<br />
ജീവനക്കാരും. ലാന്&#x200d;ഡിംഗിനായുള്ള പൈലറ്റിന്&#x200d;റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്&#x200d;റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.</p>
<p>വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്&#x200d;റെ വ്യാപ്തി കുറച്ചത്. പൈലറ്റിന്റെ ശ്രദ്ധ കുറവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-air-disaster-reparations-must-be-made-in-accordance-with-the-international-agreement-supreme-court-notice-to-center-and-air-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപാ വൈറസ്: മരണം നടന്ന പ്രദേശങ്ങള്&#x200d; അടച്ചിടും; കോഴിക്കോട് കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു</title>
		<link>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html</link>
					<comments>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Sep 2023 12:56:35 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Life]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Areas of death]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[nipah virus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274189</guid>

					<description><![CDATA[മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക]]></description>
										<content:encoded><![CDATA[<p>നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കോഴിക്കോട് മരണങ്ങള്&#x200d; നടന്ന സ്ഥലങ്ങളില്&#x200d; കടുത്ത നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്&#x200d; അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്&#x200d; പരിധിയിലാകും അടച്ചിടുക.</p>
<p>കോഴിക്കോട് നിപ കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്&#x200d;ട്രോള്&#x200d; റൂം നമ്പറുകള്&#x200d;. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്&#x200d;ട്രോള്&#x200d; റൂം പ്രവര്&#x200d;ത്തിക്കുന്നത്.</p>
<p>ആരോഗ്യമന്ത്രി വീണാ ജോര്&#x200d;ജ് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെത്തി സജ്ജീകരണങ്ങള്&#x200d; വിലയിരുത്തി. 75 ബെഡുകളുള്ള ഐസലേഷന്&#x200d; റൂമുകള്&#x200d; സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്&#x200d;ക്ക് പ്രത്യേകമായും ഐസലേഷന്&#x200d; സൗകര്യം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റര്&#x200d; സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.</p>
<p>കേന്ദ്ര ആരോഗ്യമന്ത്രി മന്&#x200d;സുഖ് മാണ്ഡവ്യയാണ് നിപ വൈറസ് സ്ഥിരീകരിച്ചതായി അറിയിച്ചത്. മരിച്ച രണ്ടുപേരുടെ പരിശോധനാ ഫലമാണ് പൂനെ വൈറോളജി ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; നടത്തിയ പരിശോധനയില്&#x200d; നിപ പോസിറ്റീവ് ആയത്. ചികിത്സയില്&#x200d; കഴിയുന്ന നാലുപേരുടെ ഫലം കൂടി വരാനുണ്ട്. കഴിഞ്ഞ മാസം 30നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് പണ്ടാമത്തെ മരണം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipah-virus-areas-of-death-to-be-closed-kozhikode-control-room-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
