<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Politics &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/video-stories/politics/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 Oct 2025 09:16:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Politics &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സനാതന ധര്‍മത്തിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത് &#8216;രാഷ്ട്രീയ ഇസ്ലാം&#8217;: വിവാദ പരാമര്‍ശവുമായി യോഗി</title>
		<link>https://www.chandrikadaily.com/political-islam-gave-the-bigggest-blow-to-sanatana-dharma-yogi-with-controversial-remarks.html</link>
					<comments>https://www.chandrikadaily.com/political-islam-gave-the-bigggest-blow-to-sanatana-dharma-yogi-with-controversial-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 22 Oct 2025 09:13:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[mulsims]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359722</guid>

					<description><![CDATA[സനാതന്‍ ധര്‍മ്മത്തിന് ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതായി താന്‍ അവകാശപ്പെടുന്ന 'രാഷ്ട്രീയ ഇസ്ലാമിന്റെ' പങ്ക് മിക്കവാറും അവഗണിക്കപ്പെടുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ചരിത്രം പലപ്പോഴും ബ്രിട്ടീഷ്, ഫ്രഞ്ച് കൊളോണിയലിസത്തെ ഉയര്&#x200d;ത്തിക്കാട്ടുമ്പോള്&#x200d;, സനാതന്&#x200d; ധര്&#x200d;മ്മത്തിന് ഏറ്റവും വലിയ ആഘാതം ഏല്&#x200d;പ്പിച്ചതായി താന്&#x200d; അവകാശപ്പെടുന്ന &#8216;രാഷ്ട്രീയ ഇസ്ലാമിന്റെ&#8217; പങ്ക് മിക്കവാറും അവഗണിക്കപ്പെടുന്നുണ്ടെന്ന് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.</p>
<p>രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്&#x200d;എസ്എസ്) ശതാബ്ദി വര്&#x200d;ഷത്തോടനുബന്ധിച്ച് ഗോരഖ്പൂരില്&#x200d; സംഘടിപ്പിച്ച &#8216;വിചാര്-പരിവാര്&#x200d; കുടുംബ സ്‌നേഹ മിലന്&#x200d;&#8217;, &#8216;ദീപോത്സവ് സേ രാഷ്ട്രോത്സവ്&#8217; പരിപാടികളെ അഭിസംബോധന ചെയ്തുകൊണ്ട് ആദിത്യനാഥ്, ഛത്രപതി ശിവാജി മഹാരാജ്, ഗുരു ഗോബിന്ദ് സിംഗ്, മഹാറാണാ പ്രതാപ്, മഹാറാണ സംഗ തുടങ്ങിയ മഹാനായ യോദ്ധാക്കള്&#x200d; &#8216;രാഷ്ട്രീയ ഇസ്ലാമിനെതിരെ&#8217; യുദ്ധങ്ങള്&#x200d; നടത്തിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.</p>
<p>രാഷ്ട്രീയ ഇസ്ലാമിനെതിരെ വലിയ സമരങ്ങളാണ് നമ്മുടെ പൂര്&#x200d;വികര്&#x200d; നടത്തിയത്, എന്നിട്ടും ചരിത്രത്തിന്റെ ഈ വശം ഏറെക്കുറെ അവഗണിക്കപ്പെടുകയാണ്,&#8221; യോഗി പറഞ്ഞു. &#8216;ബ്രിട്ടീഷ് കൊളോണിയലിസത്തെക്കുറിച്ച് സംസാരിക്കുന്നു, ഫ്രഞ്ച് കൊളോണിയലിസത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നാല്&#x200d; വിശ്വാസത്തെ തുരങ്കം വച്ച രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ച് ഒരിടത്തും സംസാരിക്കുന്നില്ല.&#8217;</p>
<p>അയോധ്യയില്&#x200d; രാമക്ഷേത്രം നിര്&#x200d;മിക്കുന്നതില്&#x200d; ആര്&#x200d;എസ്എസിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ആദിത്യനാഥ് പ്രശംസിച്ചു. </p>
<p>&#8216;സംഘം നിയന്ത്രണങ്ങള്&#x200d; സഹിച്ചു, അതിന്റെ സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; ലാത്തി ചാര്&#x200d;ജും വെടിയുണ്ടകളും നേരിട്ടു. ഇന്ന്, ഗംഭീരമായ രാമക്ഷേത്രം അവരുടെ ദൃഢനിശ്ചയത്തിന്റെ തെളിവായി നിലകൊള്ളുന്നു,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>രാഷ്ട്രീയ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; വിവിധ രൂപങ്ങളില്&#x200d; തുടരുകയാണെന്നും മതപരിവര്&#x200d;ത്തനം, തീവ്രവാദം തുടങ്ങിയ വിഷയങ്ങളുമായി അവയെ ബന്ധപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സമീപകാല സംസ്ഥാന നയം പരാമര്&#x200d;ശിച്ച്, ഉത്തര്&#x200d;പ്രദേശ് ഹലാല്&#x200d; സാക്ഷ്യപ്പെടുത്തിയ ഉല്&#x200d;പ്പന്നങ്ങളുടെ വില്&#x200d;പ്പന നിരോധിച്ചതായി ആദിത്യനാഥ് പറഞ്ഞു.</p>
<p>അയോധ്യയില്&#x200d; രാമക്ഷേത്രം നിര്&#x200d;മിക്കുന്നതില്&#x200d; ആര്&#x200d;എസ്എസിന്റെ നിര്&#x200d;ണായക പങ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കൊളോണിയല്&#x200d; ചെറുത്തുനില്&#x200d;പ്പിനെക്കുറിച്ച് രാഷ്ട്രം ചര്&#x200d;ച്ചചെയ്യുമ്പോള്&#x200d;, രാഷ്ട്രീയ ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര വെല്ലുവിളിയെ അത് പലപ്പോഴും അവഗണിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/political-islam-gave-the-bigggest-blow-to-sanatana-dharma-yogi-with-controversial-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം</title>
		<link>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html</link>
					<comments>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 28 May 2025 08:46:34 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[kamal hassan]]></category>
		<category><![CDATA[MNM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342751</guid>

					<description><![CDATA[തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍
]]></description>
										<content:encoded><![CDATA[<p>കമല്&#x200d;ഹാസന്&#x200d; രാജ്യസഭയിലേക്ക്. കമല്&#x200d; ഹാസനെ പാര്&#x200d;ട്ടിയുടെ രാജ്യസഭാ സ്ഥാനാര്&#x200d;ത്ഥിയായി മക്കള്&#x200d; നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്&#x200d; ഹാസന്&#x200d; രാജ്യസഭയിലേക്കെത്തുന്നത്.</p>
<p>രാജ്യസഭയില്&#x200d; ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്&#x200d; 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്&#x200d; നാലെണ്ണം ഡിഎംകെ നേതൃത്വം നല്&#x200d;കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്&#x200d; ഒരു സീറ്റിലേക്കാണ് കമല്&#x200d;ഹാസന്&#x200d; എത്തുക.</p>
<p>2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്&#x200d;ച്ചകള്&#x200d;ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്&#x200d;എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്&#x200d;എം ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്&#x200d;കുകയായിരുന്നു.</p>
<p>നിര്&#x200d;വാഹക സമിതി അംഗങ്ങള്&#x200d; ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്&#x200d; ഹാസന് തേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamal-haasan-tto-rajya-sabha-mnm-announces-candidature.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം ഇനി തികഞ്ഞ കേരളാ പാര്‍ട്ടി</title>
		<link>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html</link>
					<comments>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 08:26:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[ma baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337165</guid>

					<description><![CDATA[സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്‍ ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്.]]></description>
										<content:encoded><![CDATA[<p>സിപിഎമ്മിലെ പരമ്പരാഗത ശാക്തിക ചേരിയില്&#x200d; മധുരാ കോണ്&#x200d;ഗ്രസോടെ കേരളത്തിന്റെ ആധിപത്യം കൂടുതല്&#x200d; വ്യക്തമാവുകയാണ് . തീരുമാനങ്ങള്&#x200d; എടുക്കുന്നതിലും അത് നടപ്പാക്കുന്നതിലും കേരളം ഇപ്പോള്&#x200d; ബംഗാളിന് ബഹുദൂരം മുന്നിലാണ്. പാര്&#x200d;ട്ടിയുടെ അധികാരം ബംഗാളില്&#x200d; നഷ്ടമായതോടെപാര്&#x200d;ട്ടിസംവിധാനങ്ങളും നിലംപരിശായി.</p>
<p>അണികള്&#x200d; ചിതറിത്തെറിച്ച് പലപാര്&#x200d;ട്ടികളിലും പോയി. പാര്&#x200d;ട്ടി ഭാരവാഹികളായിരുന്നവര്&#x200d; നിത്യജീവിതത്തിന് വരുമാനം തേടി കേരളത്തില്&#x200d; പോലും ഹോട്ടല്&#x200d; പണിക്കും കൂലിപ്പണിക്കും എത്തി. ഈ അവസ്ഥയില്&#x200d; അധികാരവും പാര്&#x200d;ട്ടി സംവിധാനങ്ങളും അധികാരവും നില നിര്&#x200d;ത്തുന്ന കേരളം അഖിലേന്ത്യാ തലത്തില്&#x200d; പാര്&#x200d;ട്ടിയിലും മേധാവിത്വം നേടുന്നത് സ്വാഭാവികമായ പരിണാമമാണ്.</p>
<p>സിപിഎമ്മിന്റെ രാഷ്ടീയ ചരിത്രം കേരളം – ബംഗാള്&#x200d; ശാക്തിക ചേരികളുടെ ബലാബല ചരിത്രം കൂടിയാണ്. ഇരുപത്തി നാലാം കോണ്&#x200d;ഗ്രസ് എത്തുമ്പോള്&#x200d; അതില്&#x200d; ഒരു ശാക്തിക ചേരി നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു എന്ന യാഥാര്&#x200d;ത്ഥ്യം കൂടിയുണ്ട് . മുന്&#x200d;കാലങ്ങളില്&#x200d;, പാര്&#x200d;ട്ടിയുടെ കേരള-പശ്ചിമ ബംഗാള്&#x200d; ലോബികള്&#x200d; തമ്മില്&#x200d; പലതവണ രാഷ്ട്രീയമായി നേരിട്ട് ഏറ്റുമുട്ടിയിട്ടുണ്ട്.</p>
<p>സിപിഎമ്മിന്റെ സുവര്&#x200d;ണ കാലത്തില്&#x200d; 1996ല്&#x200d; ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്&#x200d; കേരള ലോബി അതിനെതിരെ നിലപാടെടുത്തു. പാര്&#x200d;ട്ടിക്ക് ഈ കാര്യത്തില്&#x200d; അഭിപ്രായ സമന്വയം കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. ഒടുവില്&#x200d; ബസു അത് നിരസിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അവര്&#x200d; ചരിത്രപരമായ മണ്ടത്തരം എന്നു വിലയിരുത്തിയത്.</p>
<p>2007ല്&#x200d; മന്&#x200d;മോഹന്&#x200d; സിംഗ് സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിക്കുന്ന കാര്യത്തിലും ഇരു ലോബികളും തമ്മില്&#x200d; അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്&#x200d;ഗ്രസുമായി അന്ന് ഇരു സംസ്ഥാനങ്ങളിലും പ്രഖ്യാപിത ശത്രുവായിരുന്നിട്ടും കേരള- ബംഗാള്&#x200d; താത്പര്യങ്ങള്&#x200d; തമ്മില്&#x200d; വടംവലി നടന്നു. 2015ല്&#x200d; സീതാറാം യെച്ചൂരിയെ പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോഴും ഇത് കണ്ടു. കേരളത്തിലെ നേതാക്കള്&#x200d; എസ് രാമചന്ദ്രന്&#x200d; പിള്ളയെ ആണ് അന്ന് പിന്തുണച്ചിരുന്നത്. പിന്നീട് ഒരുഘട്ടത്തില്&#x200d; അദ്ദേഹം മത്സരത്തില്&#x200d; നിന്ന് പിന്മാറുകയായിരുന്നു.</p>
<p>മുഖ്യശത്രു ആരാണ് , അത് ബിജെപിയോ കോണ്&#x200d;ഗ്രസോ എന്ന വിഷയത്തിലും മാസങ്ങള്&#x200d; നീണ്ട വാഗ്വാദം ഇരു ചേരികള്&#x200d; തമ്മിലുണ്ടായി. രണ്ടിടത്തും രാഷ്ട്രീയ നിലനില്&#x200d;പ്പായിരുന്നു മുഖ്യവിഷയം. പ്രത്യയശാസ്ത്രമായിരുന്നില്ല നയത്തിന് അടിസ്ഥാനം. അന്ന് അടവു നയമായി കേരളവും ത്രിപുരയും ഒഴികെയുള്ളിടത്ത് സഖ്യമാകാമെന്ന് തീരുമാനിച്ചു. കേരള നേതാക്കളുടെ നിലപാട് സംസ്ഥാന തലത്തില്&#x200d; അംഗീകരിക്കപ്പെട്ടു.</p>
<p>ഇതു കൂടാതെയാണ് സിപിഎം നേരിടുന്ന സാമ്പത്തിക പ്രശ്‌നം. പാര്&#x200d;ട്ടിയുടെ ചെലവുകള്&#x200d;ക്കുള്ള ഫണ്ട് കണ്ടെത്താന്&#x200d; കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കഷ്ടപ്പെടുകയാണ്. അധികാരത്തിലിരുന്ന ബംഗാള്&#x200d; ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പാര്&#x200d;ട്ടി സംവിധാനങ്ങള്&#x200d; അപ്പാടെ തകര്&#x200d;ന്നു. പാര്&#x200d;ട്ടി ദൈനംദിന ചെലവുകള്&#x200d;ക്കു പോലും പണം കണ്ടെത്താന്&#x200d; കഴിയുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.</p>
<p>ദേശീയ തലത്തില്&#x200d; പോലും ഫണ്ടിനായി കേരള ഘടകത്തെ ആശ്രയിക്കേണ്ട നിലയിലാണ് സിപിഎം . അതിനാല്&#x200d; അധികാരമുള്ള ഏക സംസ്ഥാനത്തിന്റെ നേതാക്കള്&#x200d; വരയ്ക്കുന്ന വരയില്&#x200d; നില്&#x200d;ക്കണ്ട ദുരവസ്ഥയിലാണ് കേന്ദ്ര നേതാക്കള്&#x200d; . സാമ്പത്തിക പ്രതിസന്ധി നല്&#x200d;കുന്ന അപ്രമാദിത്തം കേരളത്തിന്റെ സമീപനങ്ങളിലും നയങ്ങളിലും കടന്നുവരുന്നത് ആ രീതിയില്&#x200d; സ്വാഭാവികമാണ്. മകള്&#x200d;ക്കെതിരേ എല്ലാ തെളിവുകളുമായി ഒരു അന്വേഷണം ്ര്രപഖ്യാപിക്കപ്പെടുമ്പോഴും മുഖ്യമന്ത്രിയെ ന്യായീകരിക്കേണ്ടി വരുന്നത് ആ സാഹചര്യത്തിലാണ്.</p>
<p>മധുര കോണ്&#x200d;ഗ്രസില്&#x200d; പരമ്പരാഗത ശാക്തിക ചേരികളുടെ വേര്&#x200d;തിരിവുണ്ടെങ്കിലും ശക്തിക്ഷയിച്ച് പേരിനുമാത്രമായിരിക്കുന്നു ബംഗാള്&#x200d; ഘടകം. തെരഞ്ഞെടുപ്പു വിജയങ്ങള്&#x200d; അവകാശപ്പെടാനില്ലാത്ത മറ്റു സംസ്ഥാനങ്ങളില്&#x200d; പോലും കേരളത്തിലെ നയം മാതൃകയായി അടിച്ചേല്&#x200d;പ്പിക്കാന്&#x200d; കേരളത്തിലെ നേതാക്കള്&#x200d;ക്ക് ഇന്ന് സ്വാധീനമുണ്ട്.</p>
<p>നാമമാത്രമെങ്കിലും ആ സ്വാധീനം ഉപയോഗിച്ചാണ് പിണറായി സര്&#x200d;ക്കാരിന്റെ ഭരണ നേട്ടങ്ങല്&#x200d; അഖിലേന്ത്യാ തലത്തില്&#x200d; പ്രചാരം നല്&#x200d;കണമെന്ന് കേരളം പ്രമേയത്തിലൂടെ അവതരിപ്പിക്കുന്നത് ബേബിയുടെ സ്ഥാനാരോഹണവും ആ നിലയില്&#x200d; കാണുമ്പോള്&#x200d; ഒരു അത്ഭുതമോ അംഗീകാരമോ അല്ല. ഇന്ത്യയിലെ തെക്കെക്കോണിലേയ്ക്ക് ഒതുങ്ങുന്ന കനലിന്റെ ആളിക്കത്തല്&#x200d; മാത്രമാണത്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-now-a-complete-kerala-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ് 16 ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി</title>
		<link>https://www.chandrikadaily.com/muslim-league-to-hold-protest-rally-in-kozhikode-on-16th-as-it-prepares-for-legal-and-political-fight-over-waqf-bill.html</link>
					<comments>https://www.chandrikadaily.com/muslim-league-to-hold-protest-rally-in-kozhikode-on-16th-as-it-prepares-for-legal-and-political-fight-over-waqf-bill.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Apr 2025 12:47:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336954</guid>

					<description><![CDATA[രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.</p>
<p>ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.</p>
<p>ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.</p>
<p>രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.</p>
<p>സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.</p>
<p>നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.</p>
<p>ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-league-to-hold-protest-rally-in-kozhikode-on-16th-as-it-prepares-for-legal-and-political-fight-over-waqf-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എമ്പുരാന്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയെന്ന് കെ സി വേണുഗോപാല്‍; സംഘടിത ആക്രമണത്തിന്റെ ഉത്തരം കിട്ടിയെന്നും എംപി</title>
		<link>https://www.chandrikadaily.com/1kc-venugopal-says-the-film-is-a-recognition-of-the-activities-of-empuran-sangh-parivar-mp-says-the-answer-to-the-organized-attack-has-been-found.html</link>
					<comments>https://www.chandrikadaily.com/1kc-venugopal-says-the-film-is-a-recognition-of-the-activities-of-empuran-sangh-parivar-mp-says-the-answer-to-the-organized-attack-has-been-found.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 01:29:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[empuraan]]></category>
		<category><![CDATA[kc venugopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336609</guid>

					<description><![CDATA[എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.]]></description>
										<content:encoded><![CDATA[<p>എമ്പുരാനെതിരെ എന്തിനാണ് ഈ സംഘടിത ആക്രമണം നടത്തുന്നതെന്നതിന് ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചെന്ന് കെ.സി. വേണുഗോപാൽ എംപി. സാങ്കൽപ്പികമാണെന്ന് പറയുന്നുണ്ടെങ്കിൽപ്പോലും, സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ എന്നതിൽ അവർക്കുള്ള അമർഷവും കേരളത്തെ ചുറ്റിപ്പറ്റി സംഘപരിവാർ നടത്താൻ ഉദ്ദേശിക്കുന്ന ചില മായികമായ, വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ സിനിമയിലൂടെ പുറത്ത് വന്നിട്ടുണ്ടോ എന്നുള്ള ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിൽ. ഈ രണ്ടിന്റെയും ആഘാതത്തിൽ നിന്നുണ്ടായിട്ടുള്ള വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് സിനിമക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണ്.</p>
<p>ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും ഒരുപോലെ ഈ സിനിമയിൽ പരാമർശിക്കപ്പെടുന്നുണ്ട്. അവ രണ്ടും ഒരുപോലെ അപകടകരവും സാധാരണക്കാരായ മനുഷ്യരെ തകർക്കുന്നതുമാണ്. കേരളത്തിൽ കുറെക്കാലമായി സംഘപരിവാർ സ്വയം പ്രചരിപ്പിക്കുന്നത് അവർ വിശുദ്ധപശുക്കളും ഹിന്ദുക്കളുടെ സംരക്ഷകരും സമാധാനകാംക്ഷികളുമാണെന്ന നരേറ്റീവാണ്. ആ നരേറ്റീവിനെ ഇല്ലാതാക്കുന്നതാണ് ഈ സിനിമ. അതുകൊണ്ട് ഈ സിനിമ ആളുകൾ കാണുന്നതിനെ സംഘപരിവാർ ഭയപ്പെടുന്നു. ഈ സിനിമയുടെ ആവിഷ്കാരം സംഘപരിവാറിന്റെ അജണ്ടകൾക്ക് എതിരാണ്.</p>
<p>തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സംഘപരിവാറിന്റേത്. പൃഥ്വിരാജിനെതിരെ സംഘപരിവാർ മാധ്യമങ്ങൾ അഴിച്ചുവിട്ടത് കൃത്യമായ ആക്രമണം. ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്.</p>
<p>കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയത്. അനുമതി നൽകി സിനിമ പുറത്തിറക്കിയ ശേഷം, അഭിനേതാക്കളെയും സംവിധായകനെയും തിരക്കഥാകൃത്തിനെയും ഭീഷണിപ്പെടുത്തി സിനിമയിലെ ഭാഗങ്ങൾ വെട്ടിക്കളയുമ്പോൾ അവർ മനസ്സിലാക്കാത്തത്, വെട്ടിക്കളയുന്ന ഭാഗങ്ങൾ ജനം തിരഞ്ഞുപിടിച്ചു കാണും എന്നതാണ്. ഈ ജനാധിപത്യ രാജ്യത്ത് ഇ.ഡി.യെയും സി.ബി.ഐ.യെയും മറ്റ് ഏജൻസികളെയും ഉപയോഗിച്ച് എല്ലാവരെയും തീർത്തുകളയാമെന്നാണ് സംഘപരിവാറിന്റെ ചിന്തയെങ്കിൽ അത് നടക്കില്ല.</p>
<p>സിനിമ കാണുന്നവരെല്ലാം ഗോദ്ര സംഭവത്തെ കുറിച്ചുള്ള സത്യവും അന്വേഷിക്കും. സംഘപരിവാർ വിവക്ഷിക്കുന്നത് മാത്രമല്ല രാജ്യസ്നേഹം. സംഘപരിവാറിന് സിനിമയെ സിനിമയായി കാണാൻ പറ്റുന്നില്ല. അവരുടെ അജണ്ട വെളിച്ചത്ത് വരുന്നതിൽ ഭയന്നാണ് അവർക്കതിന് കഴിയാത്തത്. കോൺഗ്രസിനെതിരെയും ധാരാളം സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സിനിമകൾക്കെതിരെ ആരും അക്രമം അഴിച്ചുവിട്ടിട്ടില്ലെന്ന് കെ. സി. വേണുഗോപാൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kc-venugopal-says-the-film-is-a-recognition-of-the-activities-of-empuran-sangh-parivar-mp-says-the-answer-to-the-organized-attack-has-been-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/communal-remarks-youth-league-complains-to-chief-minister-against-pc-george.html</link>
					<comments>https://www.chandrikadaily.com/communal-remarks-youth-league-complains-to-chief-minister-against-pc-george.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 09:49:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pc george]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334545</guid>

					<description><![CDATA[കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.</p>
<p>ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്&#x200d;ജ് തുടര്&#x200d;ച്ചയായി വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്&#x200d;ശങ്ങള്&#x200d; നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communal-remarks-youth-league-complains-to-chief-minister-against-pc-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിസംഘമായ എസ്.എഫ്.ഐ</title>
		<link>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html</link>
					<comments>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Mar 2025 03:43:21 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[campus]]></category>
		<category><![CDATA[druggs]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333974</guid>

					<description><![CDATA[പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി പോളി ടെക്‌നിക്ക് മെന്&#x200d;സ് ഹോസ്റ്റലില്&#x200d; പൊലീസ് നടത്തിയ മിന്നല്&#x200d; പരിശോധനയില്&#x200d; രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്&#x200d; എസ്.എഫ്.ഐ നേതാവും യൂണിയന്&#x200d; ജനറല്&#x200d; സെക്രട്ടറിയുമായ അഭിരാജ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്&#x200d;ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്&#x200d; ഉയര്&#x200d;ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്&#x200d;ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്&#x200d; ഹോസ്റ്റലില്&#x200d; നാര്&#x200d;ക്കോട്ടിക് സെല്&#x200d;, ഡാന്&#x200d;സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്&#x200d; ഒരുമുറിയില്&#x200d; കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്&#x200d;പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്&#x200d; എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്&#x200d; നിന്ന് മദ്യക്കുപ്പികള്&#x200d;, ഗര്&#x200d;ഭനിരോധന ഉറകള്&#x200d; എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്&#x200d; നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്&#x200d;ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്&#x200d;പ്പടിക്ക് നിര്&#x200d;ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്&#x200d; 3 കാമ്പസുകള്&#x200d; ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്&#x200d;ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; നടന്നുകൊണ്ടിരിക്കുന്നത്.</p>
<p>പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്&#x200d;ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്&#x200d;പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്&#x200d;ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്&#x200d;മെന്റ് നഴ്‌സിങ് കോളജില്&#x200d; റാഗിങിന്റെ പേരില്&#x200d; നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്&#x200d;ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്&#x200d; എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്&#x200d; മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്&#x200d; പുറത്തുവന്നതും വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; ആള്&#x200d;മാറാട്ട കേസില്&#x200d; ഉള്&#x200d;പ്പെടുന്നതും ജില്ലാ നേതാക്കള്&#x200d; വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്&#x200d; കര്&#x200d;ശനമായ തിരുത്തല്&#x200d; നടപടികള്&#x200d; വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്&#x200d;ട്ടില്&#x200d; തന്നെ വിമര്&#x200d;ശ നമുയരുകയുണ്ടായി. സി.പി.എം പാര്&#x200d;ട്ടികോണ്&#x200d;ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്&#x200d;ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്&#x200d;ന്നിരുന്നത്. ക്രമിനല്&#x200d; പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്&#x200d;ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്&#x200d; വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്&#x200d;പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.</p>
<p>ലഹരിക്കേസുകളും കൊലപാതകങ്ങളുള്&#x200d;പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്&#x200d;പ്പെട്ടാലും നിര്&#x200d;ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്&#x200d;വിനിയോഗത്തിലുടെ ഒരു പോറലുമേല്&#x200d;ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്&#x200d; എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്&#x200d; എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഈ ക്രമിനല്&#x200d; സംഘം നല്&#x200d;കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്&#x200d; കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്&#x200d;ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്&#x200d; എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്&#x200d; തെളിയിക്കുന്നത്. ഈ ക്രമിനല്&#x200d; സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്&#x200d; പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്&#x200d; മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്&#x200d; നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്&#x200d;ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്&#x200d; പ്രഖ്യാപിച്ച സര്&#x200d;ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; മെനയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-a-drug-gangcampuskerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിപണിയിൽ തിരിച്ചടി; മെക്സിക്കോ, കാനഡ താരിഫ് ഏർപ്പെടുത്തുന്നതിൽ നിന്ന് തൽക്കാല​ത്തേക്ക് പിന്മാറി ട്രംപ്</title>
		<link>https://www.chandrikadaily.com/market-setback-trump-temporarily-backs-off-tariffs-on-mexico-and-canada.html</link>
					<comments>https://www.chandrikadaily.com/market-setback-trump-temporarily-backs-off-tariffs-on-mexico-and-canada.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Mar 2025 05:56:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[World]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[donald trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332905</guid>

					<description><![CDATA[രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കനേഡിയന്&#x200d;, മെക്സിക്കന്&#x200d; ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ വർധനവ് വൈകിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ രണ്ട് വരെയാണ് തീരുവ വർധിപ്പിക്കുന്ന നീക്കം ട്രംപ് സ്റ്റേ ചെയ്തത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കം സാമ്പത്തിക വിപണികളിൽ വലിയ തിരിച്ചടിയായിരുന്നു. കമ്പനികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ് ട്രംപിൻ്റെ നടപടി.</p>
<p>കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുരാജ്യങ്ങൾക്കും 25 ശതമാനം തീരുവ വർധന ചുമത്തിയുള്ള ട്രംപിന്റെ നടപടി പ്രാബല്യത്തിൽ വന്നത്. പിന്നാലെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം അയൽ രാജ്യങ്ങൾക്ക് കരം ചുമത്തുന്ന നടപടി യുഎസിൻ്റെ വളർച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.</p>
<p>പിന്നാലെയാണ് തീരുവ വർധന വൈകിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചത്.ട്രംപ് തന്റെ ആദ്യ ടേമിൽ ഒപ്പുവച്ച വടക്കേ അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിലെ യുഎസ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്കും തീരുവയിൽ നിന്നുള്ള ഇളവ് ബാധകമാണ്.</p>
<p>എന്നാൽ എന്നാൽ തന്റെ തീരുമാനത്തിന് പിന്നിൽ വിപണിയിലെ പ്രതിസന്ധികളാണെന്ന വാർത്തകൾ ട്രംപ് തള്ളി. വിപണിയിലെന്താണ് സംഭവിക്കുന്നതെന്ന് താൻ  ശ്രദ്ധിക്കുന്നു  പോലുമില്ലെന്നാണ് ട്രംപിൻ്റെ പക്ഷം. അമേരിക്ക ദീർഘകാലാടിസ്ഥാനത്തിൽ വിപണിയിൽ വളരെ ശക്തരാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.</p>
<p>നിയമവിരുദ്ധ കുടിയേറ്റം, യുഎസിലേക്കുള്ള മയക്കുമരുന്നിൻ്റെ വരവ് എന്നിവ തടയാനാണ് മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ അധിക തീരുവ ചുമത്തുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. ഇവയിൽ വമ്പിച്ച പുരോഗതി ഉണ്ടായെന്ന് ട്രംപ് അവകാശപ്പെട്ടു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി വളരെ നല്ല സംഭാഷണം നടത്തിയെന്നും ട്രംപ് വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യാഴാഴ്ച ഇരുരാജ്യങ്ങളുടെയും അധികാരികളോട് സംസാരിച്ച ശേഷമാണ് ട്രംപ് ഉത്തരവിൽ ഒപ്പുവെച്ചത്.</p>
<p>ട്രംപിന്റെ നീക്കത്തിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം നന്ദി പറഞ്ഞു. എന്നാൽ യുഎസ് ഉൽപ്പന്നങ്ങൾക്ക് രണ്ടാം ഘട്ട പ്രതികാര തീരുവ ചുമത്തുമെന്നായിരുന്നു കാനേഡിയൻ ധനമന്ത്രിയുടെ പ്രസ്താവന. രാവിലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ താരിഫുകളെക്കുറിച്ച് വളരെ നല്ല സംഭാഷണം നടത്തിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഫോൺ കോളിനിടെ യുഎസ് പ്രസിഡന്റ് ഒന്നിലധികം തവണ അശ്ലീല ഭാഷ ഉപയോഗിച്ചതായും യുഎസ്, കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/market-setback-trump-temporarily-backs-off-tariffs-on-mexico-and-canada.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാനുള്ള ശ്രമത്തിലാണ്, ഇന്ത്യയെ ‘ഹിന്ദ്യ’യാക്കാൻ ശ്രമിക്കുന്നു’; കമല്&#x200d; ഹാസന്&#x200d;</title>
		<link>https://www.chandrikadaily.com/centre-is-trying-to-impose-hindi-on-all-states-trying-to-make-india-hindi-kamal-haasan.html</link>
					<comments>https://www.chandrikadaily.com/centre-is-trying-to-impose-hindi-on-all-states-trying-to-make-india-hindi-kamal-haasan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 09:38:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[Actor Kamal Haasan]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332772</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാരിന്റെ മണ്ഡല പുനര്&#x200d;നിര്&#x200d;ണയ നീക്കത്തെയും കമല്&#x200d; ഹാസന്&#x200d; എതിര്&#x200d;ത്തിരുന്നു.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തമ്മിലുള്ള ഭാഷാപോരില്&#x200d; ഇടപെട്ട് നടനും മക്കള്&#x200d; നീതിമയ്യം അധ്യക്ഷനുമായ കമല്&#x200d; ഹാസന്&#x200d;. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ 2019ലെ &#8216;ഹിന്ദിയ&#8217; എന്ന പരാമര്&#x200d;ശം ആവര്&#x200d;ത്തിച്ചുകൊണ്ടായിരുന്നു കമല്&#x200d; ഹാസന്റെ ഇടപെടല്&#x200d;.</p>
<p>കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ അടിച്ചേല്&#x200d;പ്പിക്കാനുള്ള ശ്രമത്തിലാണ്. അതുവഴി തെരഞ്ഞെടുപ്പില്&#x200d; ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത്. ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്&#x200d; അവരുടേത് &#8216;ഹിന്ദിയ&#8217; ആണ് എന്ന് കമല്&#x200d; ഹാസന്&#x200d; പറഞ്ഞു.</p>
<p>എം.കെ സ്റ്റാലിന്&#x200d; വിളിച്ചുചേര്&#x200d;ത്ത സര്&#x200d;വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം. കേന്ദ്ര സര്&#x200d;ക്കാരിന്റെ മണ്ഡല പുനര്&#x200d;നിര്&#x200d;ണയ നീക്കത്തെയും കമല്&#x200d; ഹാസന്&#x200d; എതിര്&#x200d;ത്തിരുന്നു.</p>
<p>നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ &#8216;ഹിന്ദി ദിവസ്&#8217; എന്ന സോഷ്യൽ മീഡിയ പോസ്‌റ്റ് വന്നതിന് പിന്നാലെയാണ് 2019ൽ എംകെ സ്‌റ്റാലിൻ സമാനമായ പരാമർശം നടത്തിയത്. ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ല എന്നായിരുന്നു സ്റ്റാലിന്&#x200d;റെ മറുപടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തുറന്ന പോരിന് തയ്യാറാണെന്ന് സ്‌റ്റാലിൻ പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/centre-is-trying-to-impose-hindi-on-all-states-trying-to-make-india-hindi-kamal-haasan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിംകള്&#x200d;ക്ക്‌ ഷോപ്പുകള്&#x200d; കൊടുക്കരുത്: വിദ്വേഷ പരാമര്&#x200d;ശവുമായി ബിജെപി മന്ത്രി</title>
		<link>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html</link>
					<comments>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 07:21:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[bjp minsiter]]></category>
		<category><![CDATA[hate speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332737</guid>

					<description><![CDATA[മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി.]]></description>
										<content:encoded><![CDATA[<p>ബംഗാളി സംസാരിക്കുന്ന &#8216;മിയാസ്&#8217; മുസ്ലിം വിഭാഗങ്ങളെ അധിക്ഷേപിച്ചുള്ള അസം ആരോഗ്യമന്ത്രി അശോക് സിംഗാള്&#x200d; നടത്തിയ പരാമര്&#x200d;ശത്തിനെതിരെ പ്രതിപക്ഷം. മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഓള്&#x200d; ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രംഗത്ത് എത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നിയമസഭയില്&#x200d; നടന്നത്.</p>
<p>ഹിന്ദു ഉത്സവങ്ങളില്&#x200d;, മിയാസിനെ കടകള്&#x200d; നടത്തുന്നതില്&#x200d; നിന്ന് വിലക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ധെകിയാജുലിയില്&#x200d; അടുത്തിടെ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മിയാസിന് ഒരു പിന്തുണയും ഇല്ലെന്നും അവരുമായി ഇടപഴകുന്നത് പ്രദേശവാസികള്&#x200d; ഒഴിവാക്കണമെന്നും അശോക് സിംഗാള്&#x200d; പറയുന്നുണ്ട്.</p>
<p>&#8216;മിയാസിന് നിങ്ങള്&#x200d; ഷോപ്പുകള്&#x200d; കൊടുക്കരുത്, പകരം നിങ്ങള്&#x200d;ക്കിടയിലുള്ള യുവാക്കള്&#x200d;ക്ക് അവസരം കൊടുക്കുക. എങ്ങനെയാണ് മിയാസിന് നമ്മുടെ ഉത്സവപരിപാടിയിലേക്ക് കടക്കാനാവുക. നമ്മുടെ കുട്ടികള്&#x200d; ഈദിന് അങ്ങോട്ട് പോകാറില്ല. മിയാസിനൊപ്പം ഞാനില്ല, നിങ്ങള്&#x200d; ഇനി അവരോടൊപ്പം ഇടപഴകുകയാണെങ്കില്&#x200d; എന്നെ നിങ്ങള്&#x200d;ക്കൊപ്പം പ്രതീക്ഷിക്കേണ്ട&#8217;- ഇങ്ങനെയായിരുന്നു മന്ത്രിയുടെ വാക്കുകള്&#x200d;.</p>
<p>വര്&#x200d;ഗീയ വിദ്വേഷം വളര്&#x200d;ത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഐയുഡിഎഫ്, എംഎല്&#x200d;എ റഫീഖുല്&#x200d; ഇസ്ലാം ആണ് സിംഗാളിനെതിരെ രംഗത്ത് എത്തിയത്. സിംഗാളിനെ ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്&#x200d;ക്കാര്&#x200d; ക്ഷേമ പദ്ധതികളില്&#x200d; നിന്ന് മിയാസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് മന്ത്രിയുടെ പരാമര്&#x200d;ശങ്ങള്&#x200d; സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വിഷയത്തില്&#x200d; പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. 20 മിനിറ്റോളം പ്രതിപക്ഷ ബഹളത്തെ തുടര്&#x200d;ന്ന് സഭ നിര്&#x200d;ത്തിവെക്കേണ്ടി വന്നു. അസമില്&#x200d; മിയാസിനെ &#8216;മിയ&#8217; എന്ന വാക്ക് പലപ്പോഴും അധിക്ഷേപിക്കാനാണ് ഉപയോഗിക്കാറ്. മിയ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു മന്ത്രിയുടെ പരാമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dont-give-shops-to-muslims-bjp-minister-with-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
