Special Stories – Chandrika Daily https://www.chandrikadaily.com Tue, 28 Oct 2025 03:11:02 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Special Stories – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം https://www.chandrikadaily.com/the-state-school-sports-festival-concludes-today.html https://www.chandrikadaily.com/the-state-school-sports-festival-concludes-today.html#respond Tue, 28 Oct 2025 03:11:02 +0000 https://www.chandrikadaily.com/?p=360639 തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

]]>
https://www.chandrikadaily.com/the-state-school-sports-festival-concludes-today.html/feed 0
കസാഖ്സ്ഥാൻ മധ്യേഷ്യയിലെ സ്വിറ്റസർലൻഡ് https://www.chandrikadaily.com/kazakhstan-is-the-switzerland-of-central-asia.html https://www.chandrikadaily.com/kazakhstan-is-the-switzerland-of-central-asia.html#respond Mon, 07 Apr 2025 05:36:31 +0000 https://www.chandrikadaily.com/?p=337184 ഷംസുദ്ദീൻ പള്ളിയാളി

യാത്രകളെ സ്നേഹിക്കുന്നവരെ എന്നും സ്വീകരിക്കാൻ വാതിൽ തുറന്നു കാത്തിരിക്കുന്ന മനോഹരമായ അത്ഭുത ലോകമാണ് കസാഖ്സ്ഥാൻ. താഴ്‌വാരങ്ങളും സമതലങ്ങളും മഞ്ഞിൻ തലപ്പാവ് അണിഞ്ഞു നിൽക്കുന്ന പർവ്വത നിരകളും കാഴ്ചകളുടെ ഒരു വസന്ത കാലമാണ് അവിടെ ഒരുക്കിയിരിക്കുന്നത്.

വലിപ്പത്തിൽ ലോകത്തിലെ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് കസാഖ്സ്ഥാൻ അസ്താന ആണ് കസാഖ്സ്ഥാൻ തലസ്ഥാനം. പക്ഷെ ഭൂപ്രകൃതി കൊണ്ടും മറ്റു പല കാര്യങ്ങൾ കൊണ്ടും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം അവിടത്തെ ഏറ്റവും വലിയ നഗരമായ അൽമാട്ടിയാണ്. പർവ്വതങ്ങളാൽ ചുറ്റ പെട്ട്, തടാകങ്ങളും ,ഉദ്യാനങ്ങളുമായി അൽമാട്ടി തന്നെയാണ് ഏറ്റവും മനോഹരമായ നഗരം.
വൈവിധ്യങ്ങളായ ജനവിഭാഗങ്ങൾ കസാഖ്സ്ഥാനിൽ കാണപ്പെടുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് നടന്ന വലിയ നാടുകടത്തലുകൾ ഇതിനൊരു കാരണമായിതീർന്നിട്ടുണ്ട്.

മതസ്വാതന്ത്ര്യം നിലനിൽക്കുന്നു, അതിനാൽ തന്നെ വ്യത്യസ്തവിശ്വാസങ്ങൾ രാജ്യത്ത് കണ്ടുവരുന്നു. ഇസ്‌ലാമാണ്‌ ഏറ്റവും വലിയ മതം. കസാഖ് ഭാഷയാണ്‌ ഔദ്യോഗിക ഭാഷ. റഷ്യൻ ഭാഷയേയും ഔദ്യോഗിക ഭാഷ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നു.
1990 ഒക്ടോബർ 25 ന് സോവിയറ്റ് യൂണിയനിലെ ഒരു റിപ്പബ്ലിക്കായി കസാഖ്സ്ഥാൻ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാർച്ച് 28 നു ദമ്മാമിൽ നിന്നും ജിദ്ദ വഴി 8 മണിക്കൂറോളം യാത്ര ചെയ്താണ് ഞങ്ങൾ അൽമാട്ടി വിമാനം ഇറങ്ങിയത്. യാത്രയുടെ ക്ഷീണമെല്ലാം നഗരത്തിന്റെ ആകാശ കാഴ്ചകൾ കണ്ടതോടെ ഇല്ലാതായി.
ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരു രാജ്യമാണ് കസാഖ്സ്താൻ. അവിടെ നമുക്ക് വിസ ഇല്ലാതെ പ്രവേശിച്ചു തുടർച്ചയായി 14 ദിവസം വരെ താമസിക്കാം.

എയർപോർട്ടിൽ നിന്നും നേരെ അൽമാട്ടി നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള ‘കോൽസയി വില്ലേജിലേക്കു’ ഗൈഡ് കം ഡ്രൈവറായ കസാഖ് സ്വദേശിയുടെ കൂടെ യാത്രയായി.അൽമാട്ടി നഗരത്തിന്റെ തിരക്കുകൾ ഒക്കെ കഴിഞ്ഞു പതുക്കെ വെളിയിലേക്കു ഇറങ്ങി തുടങ്ങി. അവിടെ നിന്നും കാണുന്ന കാഴ്ചകൾ സുന്ദരമായിരുന്നു .മഞ്ഞു അവസാനം,വസന്ത കാലത്തിന്റെ തുടക്കം ,വഴി അരികിലെ മരങ്ങൾ എല്ലാം തന്നെ ഇലകൾ പൊഴിചിരിക്കുന്നു.

ഏഷ്യയിലെ സ്വിറ്റ്സർലൻഡ് എന്ന് എന്തുകൊണ്ടാണ് കസാഖ്സ്ഥാനെ വിളിക്കുന്നത് എന്ന് മനസിലാക്കി തരുന്ന കാഴ്ചകൾ ആയിരുന്നു ഞങ്ങൾക്കു മുൻപിൽ വഴിയിലുടനീളം കാണാൻ കഴിഞ്ഞത്.
നഗരം വിട്ടതോടെ വഴികൾ വിജനമായി തുടങ്ങി ,അൽമാട്ടി നഗരത്തിൽ നിന്നും 6 മണിക്കൂറോളം സഞ്ചരിച്ചു ,കാറിലെ റേഡിയോയിൽ കസാഖ് ‘റോക്ക് മ്യൂസിക്കിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ രാത്രി 9 മണിയോയുടെ കോൽസായി വില്ലേജ് ഹോം സ്റ്റേയിലെത്തിച്ചേർന്നു .അവിടെ കസാഖ് വൃദ്ധ ദമ്പതികൾ തനത് കസാഖ് അത്താഴം ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു ,മുട്ടയും, ബ്രെഡും, ചീസും, ബിസ്‌ക്കറ്റും ഒക്കെ തന്നെ ആയിരുന്നു.പക്ഷെ നല്ല ഭക്ഷണം തന്നെ ആയിരുന്നു..
ആ രാത്രി അവിടെ തങ്ങി പിറ്റേന്ന് 29 നു ‘കോൽസായി തടാകം’ കണ്ടു കൊണ്ട് സന്ദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചൂട് പിടിപ്പിച്ച റൂമിൽ നിന്നും അതി രാവിലെ എണീറ്റ് നോക്കുമ്പോൾ കണ്ട കാഴ്ചകൾ തന്നെ അതിശയകരമായിരുന്നു,ഇന്നലെ രാത്രി കണ്ട വഴികളും വീടിന്റെ പരിസരവും രാത്രിയിലെ മഞ്ഞു വീഴ്ചയിൽ മൂടി കിടക്കുന്നു ,അസ്ഥികൾ തുളച്ചു കയറുന്ന തണുപ്പും,ലോകത്തിൽ എവിടെ പോയാലും ചെയ്യാറുള്ള പതിവുള്ള പ്രഭാത സവാരി അന്ന് മാറ്റി വെക്കേണ്ടി വന്നു,രാവിലെ തനത് കസാഖ് പ്രാതൽ കഴിച്ചു കോൽസായി തടാകം സന്ദർശിക്കാൻ പുറപ്പെട്ടു.വഴികൾ വിജനം തന്നെയായിരുന്നു,ഗ്രാമങ്ങളിൽ കസാക്കുകാർ എല്ലാം തന്നെ മാംസത്തിനും ,പാലിനുമായി കുതിരകളെ വളർത്തുന്നു ,കൂടെ ആടുകളും.

കോൽസായി തടാകം കിർഗിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മാത്രം അകലെയുള്ള കോൽസയി ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കോൽസായി തടാകം സമുദ്ര നിരപ്പിൽ നിന്നും 1.8 കിലോ ഉയരത്തിലും ,1 കിലോമീറ്റർ നീളത്തിലും ,400 മീറ്റർ വീതിയിലും ,80 മീറ്ററോളം ആഴത്തിലുമാണ്.29 നു രാവിലെ 9 മണിക്ക് കോൽസായി ഗ്രാമത്തിൽ നിന്നും മഞ്ഞു രാത്രി മഞ്ഞിൽ പുതച്ച വഴികൾ താണ്ടി അവിടെ എത്തുമ്പോൾ -5 ഡിഗ്രി ആയിരുന്നു തടാകത്തിലെ താപ നില,ഭാഗികമായി മഞ്ഞിൽ മൂടിയ തടാകത്തിന്റെ കാഴ്ച അതിമനോഹരമായിരുന്നു.കടുത്ത മഞ്ഞു വീഴ്ച മൂലം സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു.തടാകത്തിലൂടെയുള്ള ബോട്ടിങ്ങും നിർത്തി വെച്ചിരിക്കുന്നു.

അവിടെ നിന്നും തുടർന്ന് 100 കിലോമീറ്റർ അകലെയുള്ള ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ (Black ക്യാനിയന് & Charyn Canyon) കാണാൻ യാത്ര തുടർന്നു.

ബ്ലാക്ക് കാന്യൺ & ചാരിയോൻ കാന്യൺ ബ്ലാക്ക് കാന്യൺ (കരോയ് ഗോർജ്), അൽമാറ്റി മേഖലയിൽ സ്ഥിതി ചെയ്യുന്ന ശ്രദ്ധേയമായ ഒരു പ്രകൃതിദത്ത ആകർഷണമാണ്,അതിശയിപ്പിക്കുന്ന പാറക്കെട്ടുകളും ആഴമേറിയതും വളഞ്ഞുപുളഞ്ഞതുമായ മലയിടുക്കുകൾ കാരണം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രാൻഡ് കാന്യണുമായി താരതമ്യപ്പെടുത്താം.മഞ്ഞു ഇല്ലെങ്കിലും തണുത്ത കാറ്റും കൊണ്ട് ആകെ തണുത്ത കാലാവസ്ഥ തന്നെയായിരുന്നു ഇവിടെയും ,തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു കൊണ്ട് കസാഖികളും ,ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളായ നിരവധി സഞ്ചാരികളെ അവിടെ കാണാൻ കഴിഞ്ഞു.
ഞങ്ങളുടെ ആ ദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം ശ്രദ്ധേയമായ ചാരിയോൻ കാന്യൺ ആയിരുന്നു.

അമേരിക്കയിലെ ഗ്രാൻഡ് കാന്യണിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മലയിടുക്കായി ചാരിയോൻ കാന്യൺ കണക്കാക്കപ്പെടുന്നു,മനോഹരമായ പ്രകൃതിദത്ത നിറങ്ങളുള്ള പാറക്കെട്ടുകൾ ,തീർത്തും യാത്രക്ക് അനുയോജ്യമായ താപനിലയായിരുന്നു അവിടെ.അൽമാട്ടിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ( കിഴക്കായി, കസാഖ്-ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 154 കിലോമീറ്റർ (96 മൈൽ) നീളമുള്ള ഈ മലയിടുക്ക്. 2004 ഫെബ്രുവരി 23 ന് സ്ഥാപിതമായ ചാരിയോൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണിത്, അൽമാറ്റി മേഖലയിലെ ഉയ്ഗൂർ, റൈംബെക്ക്, എൻബെക്ഷികസാഖ് ജില്ലകളുടെ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

അന്ന് വൈകിട്ടോടെ അൽമാട്ടിയിൽ തിരിച്ചെത്തി ,പിറ്റേ ദിവസം 30 നു രാവിലെ ഷിംബുലാക്കിലേക്കുള്ള യാത്രയായിരുന്നു. ഷിംബുലാക്ക്
തലേന്ന് രാത്രി ഷിംബുലാക്കിലെ കാലാവസ്ഥ പരിശോധിച്ചപ്പോൾ ‘0’ ഡിഗ്രിയിലും താഴെയാണ് താപനില കാണിക്കുന്നത്.കനത്ത മഞ്ഞു വീഴ്ചയും ഉണ്ടെന്ന് അറിഞ്ഞതോടെ മുൻപുള്ള ഭാഗങ്ങളിൽ സൂചിപ്പിച്ച പോലെ തണുപ്പിനെ പ്രതിരോധിക്കാൻ എല്ലാവരും ജാക്കറ്റും ഷൂസും ഗ്ലൗസും ചെവി മൂടുന്ന മഫ്ളറും ഒക്കെ ധരിച്ചു പുറത്തിറങ്ങി.
കസാക്കിസ്ഥാനിലെ അൽമാട്ടിക്കടുത്തുള്ള ഒരു പ്രശസ്തമായ സ്കീ റിസോർട്ടാണ് ഷിംബുലാക്ക്, പ്രശസ്തമായ ഹൈ-പർവത സ്കേറ്റിംഗ് റിംഗ് “മെഡ്യൂ” നേക്കാൾ അല്പം ഉയരത്തിൽ സൈലിസ്കി അലാറ്റൗ പർവതനിരയിൽ സ്ഥിതിചെയ്യുന്നു.

3500 മീറ്റർ ഉയരത്തിൽ ഇലി അലതൗ ദേശീയോദ്യാനത്തിന്റെ പ്രദേശത്താണ് ഷിംബുലാക്ക് സ്ഥിതി ചെയ്യുന്നത്.കസാഖ്‌സ്ഥാനിലും കിർഗിസ്ഥാനിലും ഉസ്‌ബെക്കിസ്താനിലും ചൈനയിലുമായി പറന്നു കിടക്കുന്ന ടിയാൻ ഷാൻ പർവതവ്യവസ്ഥയുടെ (പുരാതന മൗണ്ട് ഇമിയോൺ) ഭാഗമാണ് ട്രാൻസ്-ഇലി അലാറ്റൗ എന്നും അറിയപ്പെടുന്ന ഇലി അലാറ്റൗ . ടിയാൻ ഷാനിൻ്റെ ഏറ്റവും വടക്കേയറ്റത്തെ പർവതനിരയാണിത്.1940 കളിൽ ആണ് പഴയ സോവിയറ് യൂണിയനിൽ പെട്ട സ്കീയിങ് ആളുകൾ ഈ സ്ഥലം സ്‌കേറ്റിംഗിന് പറ്റിയതായി കണ്ടു പിടിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം മല നടന്നു കയറിയാണ് ആളുകൾ മുകളിലെത്തി സ്കീയിങ് ചെയ്തിരുന്നത്. പിന്നീട് 1954 ൽ ആയിരത്തി അഞ്ഞൂറോളം മീറ്റർ വരുന്ന സ്കീ തൗ നിർമ്മിച്ചു.
1983-ൽ ഇത് സോവിയറ്റ് യൂണിയൻ്റെ ഒളിമ്പിക് സ്കീയിങ് പരിശീലന കേന്ദ്രമായി മാറി. ഇതിനെ തുടർന്ന് , റെസ്റ്റോറൻ്റുകളും ഹോട്ടലുകളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സൗകര്യങ്ങളും വന്നു തുടങ്ങി.ബേസ് എലിവഷൻ 2200 മീറ്ററും മുകളിലെ എലിവഷൻ 3500 മീറ്ററുമാണ്.അതായതു 1000 കൂടുതൽ മീറ്റർ എലിവഷനിൽ വ്യത്യാസം ഉണ്ട്.

മൂന്നു ലെവലുകളുള്ള കേബിൾ കാറിലാണ് ഏറ്റവും മുകളിലേക്ക് പോകേണ്ടത്. അവിടെനിന്നും ഉള്ള ആ ക്യാബിനിലെ യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ച സമ്മാനിക്കുന്നതായിരിക്കും എന്ന് യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ചിന്തിച്ചില്ലെങ്കിലും കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ മനസിലായി. നല്ല പഞ്ഞിക്കെട്ടു പോലത്തെ മഞ്ഞു വീണു കിടക്കുന്ന മലനിരകൾ.താഴെ നിറയെ ക്രിസ്ത്മസ് ട്രീ മരങ്ങൾ,അതിൽ മുഴുവൻ മഞ്ഞു വീണു വെളുത്തിരുന്നു.ഏകദേശം ഇരുപതു മിനിട്ടു നീണ്ട യാത്ര അവസാനിച്ചത് ആദ്യത്തെ സ്റ്റേഷനിലാണ്.അവിടെ ഇറങ്ങി അടുത്ത യൂണിറ്റിൽ കയറി വേണം രണ്ടാമത്തെ സ്റ്റേഷനിലേക്ക് പോകാൻ.

ഇവിടെ നിന്നും രണ്ടു രീതിയിൽ ഉള്ള ഗൊണ്ടോല കാറുകൾ ഉണ്ട്, ഫുൾ കവേർഡ് ആയിട്ടുള്ളതും, പിന്നെ മുൻവശം തുറന്ന കാറുകളും. തുറന്ന കാറുകൾ ഇപ്പോൾ സ്‌കേറ്റിംഗിന് പോകുന്ന ആളുകൾക്ക് മാത്രമേ അനുവദിച്ചിട്ടൊള്ളൂ . രണ്ടാമത്തെയും കഴിഞ്ഞു ഒടുവിൽ മൂന്നാമത്തെ സ്റ്റേഷൻ വരെ എത്തി.മുകളിലൂടെ കേബിൾ കാറിൽ പോകുമ്പോൾ കാണുന്ന കാഴ്ചകൾ നമ്മുടെ മനസിനെ വളരെ അധികം ആനന്ദിപ്പിക്കും എന്ന് നിസംശയം പറയാം.എവിടെ നോക്കിയാലും നല്ല വെള്ള പഞ്ഞി വിരിച്ച പോലെ നീണ്ടു നിവർന്നു കിടക്കുന്ന മലനിരകൾ. ഉറുമ്പിൻ നിരകൾ വരി വരിയായി പോകുന്ന പോലെ താഴെ സ്കേറ്റിംഗ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ. മഞ്ഞുകണങ്ങൾ വീണു കിടക്കുന്ന തരുനിരകൾ,തുളച്ചു കയറുന്ന നല്ല തണുപ്പ്, ഒഴുകി നടക്കുന്ന കോടമഞ്ഞു.ഏറ്റവും മുകളിലുള്ള സ്റ്റേഷനിൽ തണുപ്പ് അതി കഠിനം ആയിരുന്നു.

പിറ്റേന്ന് മാർച്ച് 31 നു ഞങ്ങളുടെ യാത്ര അൽമ-അരസനിലേക്കായിരുന്നു.
അൽമ-അരസൻ അൽമാറ്റിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പർവത മലയിടുക്കാണ് അൽമ-അരസൻ . ട്രാൻസ്-ഇലി അലാറ്റൗവിന്റെ വടക്കൻ ചരിവിൽ 1780 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ബിഗ് അൽമാറ്റിയുടെ പോഷകനദിയായ പ്രോഖോദ്നയ നദി മലയിടുക്കിലൂടെ ഒഴുകുന്നു.മനോഹരമായ മഞ്ഞു മൂടിയ പാറക്കെട്ടുകൾക്കു ഇടയിലൂടെ ,അരികിലൂടെ ഒഴുക്കുന്ന മഞ്ഞു ഉരുകി ഒഴുക്കുന്ന പ്രോഖോദ്നയ നദി, കുന്നു കയറി മുകളിലേക്കുള്ള ഈ യാത്ര ഒരിക്കലും മറക്കാൻ കഴിയില്ല,മിനുസ്സമാർന്ന ഐസ് പ്രതലത്തിൽ ബാലൻസ് തെറ്റി യാത്രയിലുടനീളം സഞ്ചാരികൾ വീഴുന്ന കാഴ്ച കണ്ടു ,ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അപകടം ഉണ്ടാക്കും,മുകളിൽ സഞ്ചാരികൾക്കു സൾഫർ നീരുറവകളിൽ കുളിക്കാനുള്ള സൗകര്യവുമുണ്ടു
ഏപ്രിൽ 1 നു കസാഖ്സ്ഥാൻ തലസ്ഥാനമായ ‘അസ്താന’ യിലേക്ക് ഒരു ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു.

അസ്താന രാവിലെ 8 മണിക്ക് അസ്താന നൂർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി പുറത്തേക്കു എത്തുമ്പോഴും നഗരം തണുപ്പിന്റെ ആലസ്യത്തിൽ തന്നെയായിരുന്നു. 1997 ലാണ് സർക്കാർ തലസ്ഥാനം അൽമാറ്റിയിൽ നിന്ന് അസ്താനയിലേക്ക് മാറ്റി, 23 മാർച്ച് 2019ൽ നൂർ-സുൽത്താൻ എന്ന് പുനർനാമകരണം ചെയ്തു. 2022 ൽ എതിർപ്പുകളെത്തുടർന്ന് കസാഖ്സ്താന്റെ ആദ്യ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവിനോടുള്ള ആദരസൂചകമായി നൽകിയ നൂർ സുൽത്താൻ എന്ന തലസ്ഥാന നാമം വീണ്ടും അസ്താന എന്നാക്കി.താരതമ്യേനെ പുതിയ നഗരമായ അസ്താന കസാക്കിസ്ഥാന്റെ വടക്കൻ-മധ്യഭാഗത്ത് ഇഷിം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പ്രതീകപ്പെടുത്തുന്ന ബൈതെരെക് ടവർ (Baiterek), ഖാൻ ഷാറ്റിർ സെന്റർ ( Khan Shatyr Entertainment Center), മധ്യേഷ്യയിലെ ഏറ്റവും വലിയ ഹസ്രത്ത് സുൽത്താൻ പള്ളി എന്നിവയുൾപ്പെടെയുള്ള ആധുനിക ലാൻഡ്‌മാർക്കുകൾക്ക് ഈ നഗരം പ്രശസ്തമാണ്. സാംസ്കാരികവും ,അന്തർദേശീയ കോൺഫെറെൻസുകൾക്കും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും കൊട്ടാരം (Palace of Peace and Reconciliation), സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നു.
ഒരൊറ്റ ദിസവസത്തെ തിരക്കിട്ട അസ്താന സന്ദർശനത്തിന് ശേഷം അന്ന് രാത്രി തന്നെ അൽ മാട്ടിയിൽ തിരിച്ചെത്തി ,പിറ്റേന്ന് ഏപ്രിൽ 2 നു ‘കോക് ടോബാ’ സന്ദർശിക്കാനായിരുന്നു പരിപാടി.

കോക് ടോബാ അൽ മാട്ടി നഗരത്തിലെ പ്രധാന “ലാൻഡ് മാർക്ക് ” ആണ് കോക് ടോബ . നഗര ഹൃദയത്തിൽ തന്നെ ഉള്ള ഒരു വലിയ ഒരു മല അല്ലെങ്കിൽ കുന്നിൻ പ്രദേശമാണിത് ,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് ഇതിന്റെ മുകൾഭാഗം. കോക് ടോബയിലേക്കു നമ്മുക്ക് റോഡ് മാർഗവും, കേബിൾ കാർ വഴിയും നമ്മുക്ക് എത്തിച്ചേരാം, ഞങ്ങൾ കേബിൾ കാർ ആണ് തിരഞ്ഞെടുത്തത്.

1960-കൾ വരെ, കോക്‌ടോബ് കുന്ന് “വെരിജിന “(റഷ്യൻ) എന്നാണ് അറിയപ്പെട്ടിരുന്നത്. സോവിയറ്റ് കാലഘട്ടത്തിന് മുമ്പ്, ഈ കുന്ന് നഗരവാസികളുടെ പ്രിയപ്പെട്ട ഒത്തുചേരൽ സ്ഥലമായിരുന്നു. അവിടെ നിന്ന്, വേനൽക്കാലത്ത്, അവർ മെയ് ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു, ശൈത്യകാലത്ത്, സ്കീയിംഗിനും, സ്ലെഡിംഗിനും ഈ കുന്ന് ജനപ്രിയമായിരുന്നു.1960 കളുടെ തുടക്കത്തിൽ, കസാഖ് എസ്എസ്ആറിൻ്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം ഒരു ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് ടവർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു, രാജ്യത്തിന് മുഴുവൻ സേവനം നൽകുന്ന ഒരു പദ്ധതി ആയിരുന്നു അവരുടെ ലക്‌ഷ്യം. 1975 ആയപ്പോഴേക്കും പുതിയ അൽമാട്ടി ടവറിൻ്റെ പദ്ധതികൾ പൂർത്തിയായി. കസാക്കിസ്ഥാനെ മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പ്രക്ഷേപണ ഘടന സൃഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. 1978 ൽ അവർ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.

അൽമാട്ടി നഗരത്തിനു മുകളിലൂടെയാണ് കോക് ടോബ കേബിൾ കാർ സഞ്ചരിക്കുന്നത്. മഞ്ഞിൽ കിരീടം അണിഞ്ഞ ട്രാൻസ്-ഇലി അലാറ്റൗ പർവ്വത നിരകളുടെ തഴവാരത്തോളം നീണ്ടു കിടക്കുന്ന അൽമാട്ടി നഗരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആയിരുന്നു നമ്മളെ എതിരേറ്റത്. മുകളിൽ എത്തി പുറത്തു ഇറങ്ങിയപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു. അവിടെ സ്വദേശികളും വിദേശികളുമായ നിരവധി വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. ഇന്ത്യക്കാരും ഉണ്ടായിരുന്നു അവരിൽ. രാത്രി എട്ടു മണി വരെ അവിടെ ചിലവഴിച്ചു മടങ്ങി ,പിറ്റേന്ന് പുലർച്ചെയുള്ള മടക്ക യാത്രക്ക് മുന്നോടിയായി നഗരത്തിലെ വാക്കിങ് സ്ട്രീറ്റ് സ്ട്രീറ്റ് ആയ ‘അർബാത് ‘ സ്ട്രീറ്റിൽ ഒരിക്കൽ കൂടി എത്തി ,നഗരത്തിൽ അപ്പോഴും തെരുവ് ഗായകർ പാടുന്നു ,ചുറ്റും സഞ്ചാരികളും ,ഒരു പറ്റം ചെറുപ്പക്കാരും നൃത്തം ചെയ്തു കൊണ്ടിരിക്കുന്നു.മടക്ക രാവിലെ 3 മണിക്ക് ഷാർജ വഴി ദമ്മാമിൽ ഉച്ചക്ക് മുമ്പ് തിരിച്ചെത്തി.കസാക്കിസ്ഥാൻ യാത്രയുടെ ഓരോ നിമിഷവും നമുക്ക് ആസ്വദിക്കാം അനുഭവിച്ചു അറിയാം ,കാഴ്ചകൾ ഇവിടെ ഋതുക്കൾ ഒരുക്കുന്ന തിരശീല മാറുന്നത് അനുസരിച്ചു മാറി കൊണ്ടിരിക്കും.
കസാഖിസ്ഥാനിൽ നിരവധി ഇന്ത്യക്കാർ ഉണ്ട് ,പ്രധാനമായും മെഡിക്കൽ വിദ്യർത്ഥികളും ,നിർമ്മാണ മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും,കണ്ട മുഖങ്ങളിൽ എല്ലാം തന്നെ ആ രാജ്യത്ത് ജീവിക്കുന്നത് വളരെ സംതൃപ്തിയോടെയാണ് കാണാൻ കഴിയുന്നത്.
കസാഖിസ്ഥാനോട് വിട പറയുമ്പോൾ വീണ്ടും തിരിച്ചെത്തണം എന്ന വികാരമായിരുന്നു എനിക്കും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർക്കും.
വളരെ ചുരുങ്ങിയ ചിലവിൽ നടത്താൻ പറ്റിയ ഒരു അന്തർദേശീയ യാത്ര തന്നെയാണ് കസാഖ്സ്ഥാൻ യാത്ര എന്ന് നിസംശയം പറയാം

]]>
https://www.chandrikadaily.com/kazakhstan-is-the-switzerland-of-central-asia.html/feed 0
മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മിക അവകാശമില്ല https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html#respond Sat, 05 Apr 2025 06:17:06 +0000 https://www.chandrikadaily.com/?p=337002 കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോപണങ്ങളുടെ പരമ്പര തന്നെയാണ് സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു സാധിച്ചു. ലൈഫ് മിഷന്‍ ത ട്ടിപ്പ് കേസില്‍ ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനുമായി. മിക്കതും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് മറികടന്നത്. എന്നാല്‍, ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ചെയ്യാത്ത സേവനത്തിന് കരിമണല്‍ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതു സംബന്ധിച്ചുള്ളത് കൂടുതല്‍ ഗുരുതരമാണ്. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാന്‍ പാര്‍ട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്‍ ഇതിന് പോരാതെ വരും. മുഖ്യമന്ത്രി പിണറായി വജയന്റെ മകള്‍ വീണയ്ക്കെതിരായ എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍ വളരെ ഗുരുതരമാണ്. ഒരു സേവനവും നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, സി.എം.ആര്‍.എല്‍ എം.ഡിയായ ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് പണം എക്‌സാലോജികിലേക്ക് എത്തിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്സാലോജിക് സൊല്യൂഷന്‍സിനും സി.എം.ആര്‍.എല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം. ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ വേറെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സി.എം. ആര്‍.എല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃത്രിമ ബില്ലുകള്‍ തയാറാക്കിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടന്നത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം ഏറ്റവും പ്രധാന നീക്കം.

അത്ര നിസ്സാരമായി തള്ളാവുന്ന സംഭവമല്ലിത്. ആദായനി കുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വീണക്കും കമ്പനിക്കുമെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ ‘രണ്ടു കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വിണ ജി.എസ്.ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സി.പി.എമ്മി ന്റേത്. എന്നാല്‍ ആ ഇടപാടില്‍ സാമ്പത്തിക വഞ്ചന നടന്നുവെന്നും 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെ ന്നുമുള്ള കണ്ടെത്തലാണ് കേന്ദ്ര ഏജന്‍സിയുടേത്. ഒപ്പം വീണയെ പ്രതിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിക്കാവുന്ന ഗണത്തില്‍ പെടുത്താവുന്നതല്ല ഇത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കില്‍ സംഘ്പരിവാര്‍ നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരില്‍ അടക്കം അതു കണ്ടതാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് കേസ് ഹൈക്കോടതി തള്ളിയത് അഴിമതി വിരുദ്ധ നിരോധന നിയമം അനുസരിച്ച് ആവശ്യമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ക ഴിയാത്തതിനാലാണ്. എന്നാല്‍ എസ്.എഫ്.ഐ.ഒ എടുത്ത കേസ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ചെയ്തിട്ടില്ലാത്ത സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയെന്നു വരുമ്പോള്‍ അതിന് കൈക്കുലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക? പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ സര്‍ക്കാരിനുകൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. സം സ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ കരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കമ്പനിയില്‍ പങ്കാളിത്തമുള്ളതാണ്. അതിനാല്‍ തന്നെ ഇതില്‍ ഉള്‍പ്പെടുന്നത് പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവ ശ്യപ്പെട്ടിരിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു പിണറായി വിജയന്‍ എങ്ങനെ ന്യായീകരിക്കും. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്ര നാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവു നേടി മേല്‍ക്കമ്മിറ്റിയില്‍ തു ടരാന്‍ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേല്‍പിക്കുന്നതുമാണ് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുഖ്യമന്ത്രി പദവി രാജിവെക്കുന്നതിനൊപ്പം പാര്‍ട്ടി പദവികളില്‍ ഇളവു തേടുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാ ണ് കഴിഞ്ഞദിവസം പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടിനെക്കുറിച്ച് ആരോപണം ശക്തമാകുമ്പോള്‍ പിണറായി വിജയനെതിരെ നടപടി എത്രത്തോളമുണ്ടാകുമെന്ന് കണ്ടറി യണം. ‘സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരി ക്കണം’ എന്ന തത്ത്വം പിണറായി വിജയനും ബാധകമാണ്.

]]>
https://www.chandrikadaily.com/1the-cm-has-no-moral-right-to-continue.html/feed 0
കാത്തിരുന്ന തിരിച്ചുവരവ് https://www.chandrikadaily.com/the-long-awaited-return.html https://www.chandrikadaily.com/the-long-awaited-return.html#respond Thu, 20 Mar 2025 04:20:29 +0000 https://www.chandrikadaily.com/?p=334833 സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

]]>
https://www.chandrikadaily.com/the-long-awaited-return.html/feed 0
ലഹരിസംഘമായ എസ്.എഫ്.ഐ https://www.chandrikadaily.com/sfi-a-drug-gangcampuskerala.html https://www.chandrikadaily.com/sfi-a-drug-gangcampuskerala.html#respond Sat, 15 Mar 2025 03:43:21 +0000 https://www.chandrikadaily.com/?p=333974 കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

]]>
https://www.chandrikadaily.com/sfi-a-drug-gangcampuskerala.html/feed 0
നയവ്യതിയാനം ഏകാധിപത്യം https://www.chandrikadaily.com/policy-change-dictatorshippinarayivijayancpm.html https://www.chandrikadaily.com/policy-change-dictatorshippinarayivijayancpm.html#respond Mon, 10 Mar 2025 04:19:28 +0000 https://www.chandrikadaily.com/?p=333305 സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യതിയാനവും നേതൃനിരയിലെ ഏകാധിപത്യവുമാണ് പ്രകടമാവുന്നത്. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നയങ്ങളില്‍ നിന്ന് കാതലായ മാറ്റം നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന രേഖ സമ്മേളനം അംഗീകരിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സേവനത്തിന് ആളുകളുടെ വരുമാനത്തിനനുസരിച്ച് വ്യത്യസ് ത ഫീസ് ഈടാക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറുക തുടങ്ങിയ വിവാദപരവും സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ കഴുത്തിനുപിടിക്കുന്നതുമായ തീരുമാനത്തിനെതിരെ ഏതാനും പ്രതിനിധികളുടെ പേരിനുമാത്രമുള്ള വിയോജിപ്പാണുണ്ടായിരിക്കുന്നത് എന്നത് ആ പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. ‘പുതുവഴി രേഖയിലെ നിര്‍ദേശങ്ങള്‍ മിക്കതും മധ്യവര്‍ഗ സമൂഹത്തെ ബാധിക്കുന്നതും അവര്‍ക്ക് മാത്രം താല്‍പര്യമുള്ളതുമാണന്നും അടിസ്ഥാന വിഭാഗങ്ങളെ മറക്കരുത്’ എന്നുമുള്ള ഒരു പ്രതിനിധിയുടെ അഭിപ്രായപ്രകടനത്തിന് പാര്‍ട്ടി സെക്രട്ടറി നല്‍കിയ മറുപടി ‘കേരളം അതിവേഗം മധ്യവര്‍ഗസമൂഹമായി മാറിക്കൊണ്ടിയിരിക്കുകയാണ്’ എന്നാണ്. സമൂഹത്തിലെ അടിസ്ഥാന, പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പാര്‍ട്ടിയുടെ പടിക്കു പുറത്തായിരിക്കുമെന്നും ഇടതു സര്‍ ക്കാറിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഈ വിഭാഗങ്ങള്‍ ഉണ്ടാവുകയില്ലെന്നുമുള്ള സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും തുറന്നു പറച്ചിലായാണ് ഇതിനെ കാണേണ്ടത്. മുഖ്യമന്ത്രി അവതരിപ്പിച്ച രേഖക്കുപിന്നാലെ നഗരസഭാ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിട പെര്‍മിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധിക ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം പിണറായി സര്‍ക്കാറിന്റെ പുതുവഴികള്‍ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനയാ യിരിക്കുകയാണ്.

ഏകാധിപത്യത്തിന്റെ പര്യായമായി പാര്‍ട്ടിമാറിയെന്നതാണ് കൊല്ലം സമ്മേളനത്തിന്റെ മറ്റൊരുഫലം. പിണറായി വിജയന്‍ എന്ന ഏകധ്രുവത്തിലേക്ക് പാര്‍ട്ടി സംസ്ഥാന കമ്മറ്റി മാത്രമല്ല കേന്ദ്ര നേതൃത്വവും മാറി എന്നതിന് നരിവധി ഉദാ ഹരണങ്ങളാണ് സമ്മേളനം പ്രകടമാക്കിയത്. പ്രതികരണ ങ്ങളുടെയും പ്രസ്താവനകളുടെയും പേരില്‍ ചുരുങ്ങിയ കാലത്തിനിടെ തന്നെ വന്‍വിമര്‍ശനങ്ങള്‍ക്കിടവരുത്തിയ എം.വി ഗോവിന്ദന് വലിയ എതിര്‍പ്പുകളുണ്ടായിട്ടും സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതില്‍പ്രധാനം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയാണെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ യോഗ്യതയായിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് പിണറായി നിര്‍ദ്ദേശിച്ച ഒരേയൊരു പേരു കാരനായാണ് ഗോവിന്ദന്‍ സെക്രട്ടറി പദവിയിലെത്തിയതെങ്കില്‍ അതേ ലാഖവത്തോടെയാണ് വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള പ്രമുഖ നേതാവ് പി. ജയരാജന്‍ ഇത്തവണയും പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പടിക്ക് പുറത്താണെന്നതും സമ്മേളന നഗരയില്‍ മുന്‍മുഖ്യമന്ത്രിയും പി.ബി അംഗവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒരു അടയാളപ്പെടുത്തല്‍പോലുമില്ലാത്തതും ഈ ഏകാധിപത്യത്തിന്റെ സൂചനകള്‍ തന്നെയാണ്.

പാര്‍ട്ടി സെക്രട്ടറി അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളുമായിരുന്നു സി.പി.എം സമ്മേളനങ്ങളുടെ സവിശേഷതയെങ്കില്‍ ഇത്തവണ റിപ്പോര്‍ട്ട് അവതരിപ്പിച്ച സെക്രട്ടറിയുടെ പോലും ശ്രദ്ധ മുഖ്യമന്ത്രിയുടെ നയരേഖയിലായിരുന്നു. മുഖ്യമന്ത്രിയുടെ അവതര ണത്തിനു മുമ്പെതന്നെ റിപ്പോര്‍ട്ട് ഐകകണ്ഠ്യന പാസാകുമെന്ന പ്രഖ്യാപനവും സെക്രട്ടറി നടത്തുകയുണ്ടായി. സമ്മേളന പ്രതനിധികളുടെയും മാനസികാവസ്ഥ സമാനം തന്നെയായിരുന്നുവെന്നതാണ് ചര്‍ച്ചയുടെ സ്വഭാവം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ പുതിയ പുതിയ വാക്കുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിനിധികള്‍. ഭരണത്തിന്റെ വീഴ്ച്ചകള്‍ തുറന്നുകാട്ടുമ്പോള്‍ തന്നെ പരോക്ഷമായിപ്പോലും പിണറായി വിജയനെ പരാ മര്‍ശിക്കാതിരിക്കാനുള്ള വ്യഗ്രതയിലായിരുന്നു മുഴുവന്‍ അംഗങ്ങളും. വിമര്‍ശന ശരങ്ങളേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് മാത്രമാണുണ്ടായിരുന്നതെന്നുള്ള അംഗങ്ങളുടെ പരാമര്‍ശം സ്തുതി പാടനം എത്തിച്ചേര്‍ന്ന ദയനീയതയുടെ അടയാളപ്പെടുത്ത ലായിരുന്നു. അധികാരം പാര്‍ട്ടിയെയും നേതാക്കളെയും എത്രമാത്രം ഭ്രമിപ്പിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഏതു വിധേയനയും ഭരണം നിലനിര്‍ത്തുകയെന്നതിലേക്ക് പാര്‍ട്ടിസമ്മേളനത്തിന്റെ ചര്‍ച്ചകള്‍ മുഴുവന്‍ ചുരുങ്ങിപ്പോയിരിക്കുന്നത്. സംഘടനാ റിപ്പോര്‍ട്ടും അതിന്‍മേലുള്ള ചര്‍ച്ചകളും വിമര്‍ശനവും സ്വയംവിമര്‍ശനവുമെല്ലാം വഴിപാടായിമാറിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

]]>
https://www.chandrikadaily.com/policy-change-dictatorshippinarayivijayancpm.html/feed 0
അനാസ്ഥയുടെ വിലയായി 18 ജീവനുകള്‍ https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html#respond Tue, 18 Feb 2025 03:25:15 +0000 https://www.chandrikadaily.com/?p=330407 ഒന്നര നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന മഹാകുംഭമേളയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായിക്കരുതുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ അതിവസിക്കുന്നൊരു രാജ്യത്ത്, അവരുടെ വിശ്വാസാചരങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടങ്ങളുടെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്പതുകോടിയോളം ആളുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ച പ്രസ്തുത ചടങ്ങിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മോദി യോഗി സര്‍ക്കാറുകള്‍ വലിയ അവകാശ വാദങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തവണ സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കോടികളാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നുമായിരുന്നു കുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.പി ചീഫ് സെക്രട്ടറി പ്രസ്താവിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ മുന്നൊരുക്കങ്ങള്‍ എത്രമാത്രം ദുര്‍ബലമായിരുന്നുവെന്നതിന്റെ തെളി വായിരുന്നു പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ മരണങ്ങള്‍. ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതി നദിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ വിശിഷ്ട ദിനമായ മൗനി അമാവാസി ദിനത്തില്‍ പുണ്യ സ്‌നാനെത്തിയവരായിരുന്നു അന്ന് ദുരന്തത്തില്‍പെട്ടത്. ഡിസംബര്‍ 25 മുതല്‍ 30 വരെയുള്ള മൗനി അമാവാസി കാലത്ത് മാത്രം അഞ്ചു കോടി ഭക്തരെത്തുമെന്നതുള്‍പ്പെടെയു ളള കണക്കുകളെല്ലാം സര്‍ക്കാറിന്റെ കൈയ്യിലുണ്ടായിരിക്കുമ്പോഴാണ് വലിയ സുരക്ഷാ വീഴ്ച്ച അന്നു സംഭവിച്ചത്.

സാധാരണക്കാരുടെ ആചാരാനുഷ്ടാന കര്‍മങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ വി.ഐ.പികള്‍ക്ക് ഒരുക്കിയ വലിയ സന്നാഹങ്ങളായിരുന്നു ഈ ദുരന്തത്തിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത്. സ്‌നാനത്തിനു വിശേഷപ്പെട്ട ആറു ദിവസങ്ങളിലും തീര്‍ഥാടകപ്രവാഹമുണ്ടാകുമെന്നതി നാല്‍ അന്ന് വി.ഐ.പികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന സര്‍ക്കാര്‍ ആ തീ രുമാനത്തില്‍ നിന്ന് പിന്നീട് പിറകോട്ടുപോകുകയായിരുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പൊലീസ് ഇടപെടലുണ്ടായില്ലെന്നും ഒരു കൂട്ടം ആളുകള്‍ സ്‌നാനം നടത്തി തിരിച്ചുവരുമ്പോള്‍, അതിലേറെ ആളുകള്‍ അങ്ങോട്ടേക്കുള്ള യാത്രയി ലായിരുന്നുവെന്നും പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നതെന്നുമുള്ള ഭക്തരുടെ സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാറിന്റെ വീഴ്ചകള്‍ക്കുള്ള വ്യക്തമായ തെളിവായി മാറിയിരുന്നു. ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ദുരന്തത്തില്‍ നിന്ന് മോദി യോഗി സര്‍ക്കാറുകള്‍ ഒരുപാഠവും പഠിക്കാന്‍ തയാറായില്ലെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടം. കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ട്രെയിന്‍ കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 പേരെയും ഗുരുതരമായി പരിക്കേറ്റ അനേകം പേരെയും അധികൃതര്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടു കയായിരുന്നുവെന്ന് അവിടെയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രയാഗ് രാജിലേക്ക് ഒരു മണിക്കുറില്‍ മാത്രം 1500 ടിക്കറ്റുകളാണ് റെയില്‍വെ വിറ്റത്. പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാതയില്‍ മണിക്കുറുകള്‍ക്കു മുമ്പെയുണ്ടായ അഭൂതപൂര്‍വമായ തിരക്ക് ഒരു ദുരന്തത്തിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി പ്രകടമാക്കിയിട്ടും റെയില്‍വേ കൈയ്യുംകെട്ടിനോക്കിനില്‍ക്കുകയാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള റെയില്‍വേ പൊ ലിസോ, ആര്‍.പി.എഫോ., ഡല്‍ഹി പൊലീസോ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്റലിജന്‍സ് മുന്നറിയിപ്പും അധികൃതര്‍ വകവെക്കുകയുണ്ടായില്ല.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ പതിനാലാം പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനിരിക്കെ പന്ത്രണ്ടും പതിമുന്നും പ്ലാറ്റ്‌ഫോമില്‍ നേരത്തെ എത്തേണ്ട ട്രെയിനുകള്‍ വൈകിയെത്തിയതോടെയാണ് രംഗം അനിയന്ത്രിതമായിത്തീര്‍ന്നത്. ഇതേ സമയത്തുതന്നെ പതി നാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷല്‍ ട്രെയിന്‍ എത്തുന്നതായി തെറ്റായ അനൗണ്‍സ്‌മെന്റും റെയില്‍വേ നല്‍കുകയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കായ ആളുകള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ തുടങ്ങിയതോടെയുണ്ടായ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കുംഭമേളക്കിടെയു ണ്ടായതുപോലെ തന്നെ ഇവിടെയും ദുരന്തത്തിന്റെ വ്യാപ്തി ഒളിപ്പിച്ചുവെക്കാനാണ് റെയില്‍വേ മന്ത്രാലയം തയാറായത്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങള്‍ കൊണ്ടിരുന്ന മന്ത്രാലയം മരണപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിടാന്‍പോലും ആദ്യഘട്ടത്തില്‍ തയാറായില്ല. റെയില്‍വേ മന്ത്രിയാകട്ടേ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കാനുള്ള മര്യാദപോലും കാണിച്ചിട്ടല്ല. പതിവുപോലെ അന്വേഷണ കമ്മീഷനെ വെച്ച് തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കില്‍ ആ പദവി വിട്ടൊഴിയാനുള്ള മര്യാദയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേ ണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭ യില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി പ്രകടിപ്പിക്കണം.

]]>
https://www.chandrikadaily.com/18-lives-as-the-cost-of-carelessness.html/feed 0
എന്തിനിങ്ങനെ ഒരു വനം മന്ത്രി https://www.chandrikadaily.com/why-a-forest-ministerldfkerala.html https://www.chandrikadaily.com/why-a-forest-ministerldfkerala.html#respond Thu, 13 Feb 2025 03:40:04 +0000 https://www.chandrikadaily.com/?p=329644 വന്യജീവി ആക്രമണത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന മലയോര ജനതയെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് കാട്ടാന ആക്രമണം. ഒന്നിനുപിറകെ ഒന്നായി, ഇടതടവില്ലാതെ നടക്കുന്ന ആന ആക്രമണത്തില്‍ കണ്‍മുന്നില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞുവീഴുന്നതിന് സാക്ഷിയാകേണ്ടി വരുമ്പോള്‍ ജീവന്‍ കയ്യിലേന്തിയാണ് അവര്‍ നിമിഷങ്ങള്‍ തള്ളിനീക്കുന്നത്. കടുവയായും ആനയായും വന്യജീവികള്‍ ജീവനുകള്‍ അപഹരിക്കുമ്പോള്‍ ആദിവാസികളും ഗോത്രവര്‍ഗക്കാരും അതിദരിദ്രരുമെല്ലാമായ പാവപ്പെട്ടവരുടെ ജീവന്‍ വിധിക്കുവി ട്ടുകൊടുത്തുകൊണ്ടിരിക്കുന്ന ഭരണകൂടങ്ങള്‍ പതിവുപോലെ പ്രഖ്യാപനങ്ങളില്‍ അഭിരമിക്കുകയും പരസ്പരം പഴി ചാരിക്കൊണ്ടിരിക്കുകയുമാണ്. പ്രഖ്യാപനങ്ങള്‍ക്കൊണ്ടോ അവകാശവാദങ്ങള്‍ക്കൊണ്ടോ വന്യജീവികളെ തളക്കാനോ തടയാനോ കഴിയില്ലെന്ന് ഈ ഭരണക്കാര്‍ തിരിച്ചറിയുമ്പോഴേക്കും പ്രതിസന്ധികളുടെ നടുക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നഷ്ടപ്പെടാന്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ല എന്നതാണ് വസ്തുത. ഇടുക്കിയിലെ പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതോടെയാണ് മൂന്നു ദിവസങ്ങളിലായി അരങ്ങേറിയ കാട്ടാനക്കലിയെ തുടര്‍ന്നുള്ള മരണപരമ്പരക്ക് തുടക്കമായത്. പെരുവന്താനം കൊമ്പന്‍പാറയില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് നെല്ലുവിള പുത്തന്‍വീട്ടില്‍ ഇസ്മമായിലിന്റെ ഭാര്യ സോഫിയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പാലോട്ട് വനവിഭവങ്ങള്‍ ശേഖരിക്കാനായി ഉള്‍ക്കാട്ടിലേക്ക് പോയ മാടത്തറ ശാസ്താംനട വലിയ പുലിക്കോട് ചതുപ്പ് സ്വദേശി ബാബുവിന്റെ മൃതദേഹം കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തിയത് അന്നു രാത്രി തന്നെയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച വീട്ടില്‍ നിന്നിറങ്ങിയ ബാബു ശനിയാഴ്ച്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വനത്തിനുള്ളില്‍ മൃതദേഹം ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. തിങ്കളാഴ്ച്ച രാത്രി തന്നെയാണ് വയനാട്ടിലെ കാപ്പാട് മേഖലയില്‍ ഗോത യുവാവ് മാനു ആനയുടെ ആക്രമണത്തിന് ഇരയാകുന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗോത്ര ഊരുകളില്‍ മാറി മാറി താമസിക്കുന്ന മാനു കാപ്പാട് ഊരിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെ കുളത്തില്‍ വെള്ളം കുടിക്കാനെത്തിയ ആന പിന്നില്‍ നിന്ന് കുത്തി വീഴ്ത്തു കയായിരുന്നു.

ഇതിനിടെയാണ് ഇന്നലെ വീണ്ടും വയനാട്ടില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ കറപ്പന്റെ മകന്‍ ബാലന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റിനുള്ളിലെ വഴിയില്‍ കണ്ടെത്തുന്നത്. ചൊവ്വാഴ്ച്ച രാത്രി ചൂരല്‍മല അങ്ങാടിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ബാലന്‍ ഇന്നലെ രാവിലെ ജോലിക്ക് പോകാന്‍ എത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ചവിട്ടി അരക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ചുരല്‍മലയില്‍ നിന്നാണ് അട്ടമലയിലേക്ക് പോകുന്നത്. ദുരന്തത്തിനു ശേഷം അട്ടമലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനു ശേഷം മുണ്ടക്കൈ, പു ഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചു. ജനവാസമില്ലാതായ ഈ പ്രദേശങ്ങളില്‍ പകല്‍ സമയത്തുപോലും കാട്ടാന എത്തുന്ന സാഹചര്യമായിരുന്നു. തേയില എസ്‌റ്റേറ്റുകളിലും കൃഷിയിടങ്ങളിലും വന്യമൃഗങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ പലവട്ടം വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. വനാതിര്‍ത്തികളില്‍ മനുഷ്യരും വന്യജീവികളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ സാഹചര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയെന്നല്ലാതെ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിനുള്ള ഒരു ശ്രമവും ഭ രണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നതിനുള്ള തെളിവാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍. ഒരു ജനതയുടെ ജീവല്‍പ്രശ്‌നത്തെ ഭരണകൂടം എത്ര നിസംഗതയോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉത്തമ ഉ ാഹരണമാണ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയ മസഭയില്‍ നടത്തിയ പരാമര്‍ശം. വയനാട്ടിലെ മാനുവിനെ കാട്ടാന കൊന്ന വിവരം ടി.വി ഇബ്രാഹീം എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ‘ഉള്‍ക്കാടിനുള്ളില്‍ പോയി കാണാതാകുന്നവരുടെ കാര്യമാണ് എം.എല്‍.എ സൂചിപ്പിക്കുന്നതെന്നും കാട്ടിനുള്ളിലേക്ക് പോ കുന്നത് എന്തുതരത്തിലായിരിക്കുമെന്ന് അങ്ങേക്കറിയാ മല്ലോ’ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്യ ജീവി ആക്രമണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മന്ത്രി പാട്ടു പാടി രസിക്കുകയാണ്. അപകട ഘട്ടങ്ങളില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന നഷ്ടപരിഹാരം പോലും കൃത്യമായി കുടുബങ്ങള്‍ക്ക് ലഭിക്കുന്നല്ലെന്നത് മറ്റൊരു വസ്തുതയാണ്. 2025 പിറന്നതിനുശേഷം വന്യജീവി ആക്രമണത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പതിവുപോലെ തന്നെ വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിന്റെ ഗതിയെന്തായിരിക്കുമെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി ജീവനുകള്‍ പൊലിഞ്ഞുകൊണ്ടി രിക്കുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് നമുക്കിങ്ങനെ ഒരു വനം മന്ത്രി..

]]>
https://www.chandrikadaily.com/why-a-forest-ministerldfkerala.html/feed 0
ട്രംപ് ഇതെന്ത് ഭാവിച്ചാണ് https://www.chandrikadaily.com/what-does-trump-think.html https://www.chandrikadaily.com/what-does-trump-think.html#respond Thu, 06 Feb 2025 04:26:23 +0000 https://www.chandrikadaily.com/?p=328889 അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

]]>
https://www.chandrikadaily.com/what-does-trump-think.html/feed 0
ലഹരിയോട് യുദ്ധം ചെയ്യാം https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html#respond Thu, 30 Jan 2025 03:51:10 +0000 https://www.chandrikadaily.com/?p=328020 പി.കെ ഫിറോസ്

നമ്മുടെ കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയില്‍ മുന്‍ നിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായിരു ന്നു. എന്നാല്‍ ഇന്ന് ലഹരി ഉപയോഗത്തിലും വിതരണത്തിലുമാണ് മുന്നിലാണെന്നുള്ളത് ഏറെ അപമാനകരവും ഞെട്ടലുളവാ ക്കുന്നതുമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ജീ വന്‍ രക്ഷാമരുന്നുകളെ ‘ഡ്രഗ് ‘എന്ന് വിളിച്ചിരുന്നെങ്കിലും ഇന്ന് ജീവിതം തകര്‍ക്കുന്ന മയക്ക് മരുന്നുകളെയാണ് ഈ ഓമന പേരിട്ട് വിളിക്കുന്നത്. രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ പുതു തലമുറ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു എന്നത് നിസാരമായി കാണാനാവില്ല. പുസ്തക കെട്ടുകളുമായി കലാലയങ്ങളിലേക്ക് പറഞ്ഞയക്കുന്ന മക്കള്‍ ലഹരി ഉപഭോക്താക്കള്‍ മാത്രമല്ല കാലക്രമേണ വിതരണക്കാരുമായി മാറുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ലഹരി വസ്തുക്കളെ പ്രധാനമായും പുകയില, മദ്യം, മയക്ക്മരുന്ന് എന്നിങ്ങിനെ തരം തിരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുകയി ല, കഞ്ചാവ് എന്നിവയില്‍ നിന്നുള്ള വിവിധ തരം ഉല്‍പന്നങ്ങളും മയക്ക് ഗുളികകളും കുത്തിവെപ്പ് മരുന്നുകളും സ്റ്റിക്കര്‍ രൂപത്തിലുള്ള എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി രൂപാ ന്തരം പ്രാപിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ ചില മരുന്ന് ശാലകള്‍ ലഹരിക്കായി ദുരൂപ യോഗപ്പെടുത്താവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും നടത്തിയ പരിശോധനയില്‍ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. പതിനാല് മുതല്‍ മുപ്പത് വയസ്സ് വരെയുള്ളവരില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി ഉപയോഗം ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്നതല്ല. എന്തെന്നറിയാനുള്ള ആകാംക്ഷ, അതില്‍ ലഭ്യമാകുന്ന ഉന്മാദാവസ്ഥ ആസ്വദിക്കാനുള്ള ത്വര, കൂട്ടുകെട്ടിലൂടെ കിട്ടുന്ന പ്രേരണ, നിരാശയും ക്ഷീണവും അകറ്റാന്‍ ഉത്തമമാണെന്നുള്ള തെറ്റായ ധാരണ, ശിഥിലമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്കുണ്ടാവുന്ന അരക്ഷിതാവസ്ഥ, വിദ്യാര്‍ത്ഥികളില്‍ അനാവശ്യമായ മത്സരബുദ്ധി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്തല്‍ എന്നിവയാണ് ചെറുപ്രായത്തില്‍ തന്നെ ലഹരിയില്‍ അഭയം കണ്ടെത്തുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നത്.

ഇന്ന് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ വല വിരിച്ചിരിക്കുന്നത്. പൊലീസില്‍ നിന്നും രക്ഷ നേടാന്‍ വിദ്യാര്‍ത്ഥികളെ ഇവര്‍ മറയാക്കുന്നു. മയക്കുമരുന്ന് വ്യാപനത്തിനായി കോളജുകളില്‍ പ്രവേശനം നേടാനുള്ള വഴികളും ഇവര്‍ തേടുന്നു. മൊബൈലും ബൈക്കും നല്‍കി വി ദ്യാര്‍ത്ഥികളെ വശീകരിച്ചാണ് ഇവര്‍ ഇവിടെ ഇടം നേടുന്നത്.

നിരന്തരമായ ബോധവല്‍ക്കരണ ത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊ രുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെ തിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതി ജ്ഞയും ഇന്ന് സംസ്ഥാന വ്യാപക മായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പി ക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അ ണിചേരാം.

2016 മുതല്‍ കേരളം ഭരിച്ച് കൊണ്ടിരി ക്കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടുകളും മദ്യ മാഫിയക്ക് വലിയ രീതിയില്‍ വളരാന്‍ കേരളത്തില്‍ അവസരം ഒരുക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെയായിരുന്നു മദ്യശാലകള്‍ തുടങ്ങാന്‍ യു.ഡി.എഫ് ഭരണകാലത്ത് അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ദൂരപരിധി വെറും 50 മീറ്റര്‍ മാത്രമായി പിണറായി സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിച്ചു. ഇതിനാല്‍ യ ഥേഷ്ടം മദ്യമാഫിയക്ക് അഴിഞ്ഞാടാന്‍ വഴിയൊരുങ്ങി. പ്രാദേശിക സര്‍ക്കാറുകളായ തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു മദ്യശാലകളുടെ ലൈസന്‍സ് സംബന്ധമായ കാര്യ ങ്ങള്‍ അനുവദിക്കുന്നതിനും പരിശോധിക്കു ന്നതിനും അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ എല്‍.ഡി എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ അധികാരം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും എടുത്ത് മാറ്റുകയാണുണ്ടായത്. ഇതും മദ്യ മാഫിയകളുടെ പ്രാദേശിക കടന്ന് കയറത്തിനു കാരണമായിത്തീര്‍ന്നു. കടുത്ത ജനരോഷം ഉണ്ടായിട്ടും പാലക്കാട് കഞ്ചിക്കോട്ട് ഒയാസിസ് കമ്പനിക്ക് മദ്യപ്ലാന്റ്‌റ് തുടങ്ങാന്‍ അനുമതി നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ നിലപാടും മദ്യ മാഫിയക്ക് അനുകൂലമാണ്.

ഇന്ന് സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം കൊണ്ടുള്ള വിപത്തുകള്‍ വര്‍ധിച്ച് വരികയാണ്. ആഘോഷ പാര്‍ട്ടികളുടെ പേരില്‍ നടത്തുന്ന ഡി.ജെ പാര്‍ട്ടികള്‍ പല പ്പോഴും ലഹരി പാര്‍ട്ടികളായി മാറുന്നു. വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിന്നും ദിനംപ്രതി നിരവധി കേസുകളാണ് റി പ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സമൂഹത്തിന്റെ ഉന്നത തലത്തിലുള്ളവര്‍ വരെ ഈ ശൃംഖലയില്‍ കണ്ണികളാണെന്നുള്ളത് ഇതിന്റെ ആഴം വ്യക്തമാക്കുന്നു. ലഹരി സംഘം സ്ഥിരമായി ഒത്ത് കൂടുന്ന പ്രദേശങ്ങളില്‍ ശക്തമായ രാത്രി നിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടിക ളെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നുവെന്ന പരാതികളും വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്.

കോഴിക്കോട് അടിവാരം സ്വദേശിയായ സുബൈദയെ മകന്‍ ആശിഖ് വെട്ടി കൊല പ്പെടുത്തിയ വാര്‍ത്ത ഏറെ വേദനയോടെയാ ണ് കേരളം കേട്ടത്. ബ്രയിന്‍ ട്യൂമറിന് ചികിത്സയെ തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന സുബൈദയെ കാണാന്‍ വന്ന മകന്‍ ആശിഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാരകമായ മയക്ക് മരുന്നിന് അടിമയായ ആശിഖ് ബെംഗളുരു വില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് സ്വന്തം മാതാവിനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വന്നത്. എറണാകുളത്ത് പറവൂരില്‍ മയക്ക് മരുന്നിന് അടിമയായ ഋതു എന്ന യുവാവ് ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടികൊണ്ട് അക്രമിച്ച് കൊലപ്പെടുത്തി. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. നിരവധി മോഷണ കേസിലെ പ്രതിയായ ഋതുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകങ്ങള്‍ കഴിഞ്ഞ ആഴ്ച്ചകളിലാണ് നടന്നത്. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ക്യാന്‍സറായി മാറിയ ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരണം. കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ജാഗ്രത സമിതികളുണ്ടാക്കുകയും അവ കടലാസി ലൊതുങ്ങാതെ കര്‍മ്മപഥത്തില്‍ നിരതരാവുകയും വേണം. പ്രാദേശിക തലത്തില്‍ ഇത്തരം സമിതികള്‍ രൂപപ്പെടുത്താന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രംഗത്തിറങ്ങണം. നിരന്തരമായ ബോധ വല്‍ക്കരണത്തിലൂടെ ലഹരിക്കെതിരെയുള്ള സാമൂഹ്യ മുന്നേറ്റത്തിന് കളമൊരുക്കണം. ഇതിനായി ജന മനസ്സുകളെ ഉണര്‍ത്താനാണ് ലഹരിക്കെതിരെ വണ്‍ മില്യണ്‍ ഷൂട്ടും പ്രതിജ്ഞയും ഇന്ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള യുദ്ധത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാം.

]]>
https://www.chandrikadaily.com/1lets-fight-addictionkeraladruggsstop.html/feed 0