<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>columns &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/views/columns/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 Nov 2023 08:37:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>columns &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളീയം എന്ന ധൂര്&#x200d;ത്ത് മേള-എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/keraliyam-is-a-lascivious-fair-editorial.html</link>
					<comments>https://www.chandrikadaily.com/keraliyam-is-a-lascivious-fair-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 02 Nov 2023 08:37:20 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281645</guid>

					<description><![CDATA[സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്&#x200d; ഗര്&#x200d;ത്തത്തില്&#x200d; അകപ്പെട്ട് നില്&#x200d;ക്കുമ്പോള്&#x200d; കേരളീയത്തിന്റെ പേരില്&#x200d; കോടികള്&#x200d; പൊടിപൊടിക്കുന്ന സര്&#x200d;ക്കാര്&#x200d; റോമാ നഗരം കത്തിയെരിയുമ്പോള്&#x200d; വീണ വായിച്ച നീറോ ചക്രവര്&#x200d;ത്തിമാരെയാണ് ഓര്&#x200d;മപ്പെടുത്തുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്&#x200d; ഗര്&#x200d;ത്തത്തില്&#x200d; അകപ്പെട്ട് നില്&#x200d;ക്കുമ്പോള്&#x200d; കേരളീയത്തിന്റെ പേരില്&#x200d; കോടികള്&#x200d; പൊടിപൊടിക്കുന്ന സര്&#x200d;ക്കാര്&#x200d; റോമാ നഗരം കത്തിയെരിയുമ്പോള്&#x200d; വീണ വായിച്ച നീറോ ചക്രവര്&#x200d;ത്തിമാരെയാണ് ഓര്&#x200d;മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്&#x200d;ക്കുന്ന ഒരു സര്&#x200d;ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്&#x200d;ഷനുകള്&#x200d; മുടങ്ങിയിട്ട് മാസങ്ങള്&#x200d; പിന്നിട്ടു, കെ.എസ്.ആര്&#x200d;.ടി.സിയില്&#x200d; ശമ്പളവും പെന്&#x200d;ഷനുമില്ല, സ്‌കൂള്&#x200d; കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്&#x200d;കാനില്ല, നെല്&#x200d;കര്&#x200d;ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്&#x200d; കഴിയുന്നില്ല, കുടിശ്ശിക നല്&#x200d;കാത്തതിനാല്&#x200d; സപ്ലൈക്കോയില്&#x200d; വിതരണക്കാര്&#x200d; ടെണ്ടര്&#x200d; എടുക്കുന്നില്ല, ലൈഫ് മിഷന്&#x200d; പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്&#x200d;ക്കുന്നത്. സാമ്പത്തിക തകര്&#x200d;ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്&#x200d; പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്&#x200d;ക്കാര്&#x200d; കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്&#x200d;ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്&#x200d; ധൂര്&#x200d;ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്&#x200d; അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്&#x200d;ക്കാര്&#x200d; നടത്തുന്ന ഈ മഹാമഹം ധൂര്&#x200d;ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്&#x200d; കൂടിയാണ്. ടെണ്ടര്&#x200d;പോലുമില്ലാതെ ഇഷ്ടക്കാര്&#x200d;ക്ക് പരിപാടിയുടെ കരാര്&#x200d; നല്&#x200d;കിയതു മുതല്&#x200d; തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.</p>
<p>കേരളം നിലവില്&#x200d; വന്നതിനു ശേഷമുള്ള മുഴുവന്&#x200d; വികസന പ്രവര്&#x200d;ത്തനങ്ങളുടെയും പിതൃത്വം നിര്&#x200d;ലജ്ജം തന്റെ പേരിനോട് ചേര്&#x200d;ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്&#x200d;പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്&#x200d;ണ ചിത്രങ്ങള്&#x200d; വെച്ചുള്ള പരസ്യം നല്&#x200d;കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്&#x200d; കോടികള്&#x200d; ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്&#x200d;ഡുകളെ വെല്ലുന്ന ഫോള്&#x200d;ഡിങ്ങുകള്&#x200d; സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്&#x200d; ഡല്&#x200d;ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്&#x200d; അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്&#x200d;ക്കു മുന്നില്&#x200d; രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്&#x200d;ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്&#x200d; പങ്കെടുക്കുമ്പോള്&#x200d; സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്&#x200d;ട്ടും കൂടി ധരിക്കാന്&#x200d; ശ്രദ്ധിച്ചാല്&#x200d; പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്&#x200d; മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.</p>
<p>ലോക കേരള സഭ പോലെ സംസ്ഥാന സര്&#x200d;ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്&#x200d; എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്&#x200d;ക്കാര്&#x200d; പറയുന്നത്. എന്നാല്&#x200d; കോടികള്&#x200d; ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്&#x200d; സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്&#x200d; സര്&#x200d;ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്&#x200d; തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്&#x200d;ക്കാറിന്റെയും അവതാനങ്ങള്&#x200d; പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്&#x200d; ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്&#x200d; ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്&#x200d; പി.ആര്&#x200d; ഏജന്&#x200d;സികള്&#x200d; പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്&#x200d;ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്&#x200d; ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്&#x200d;ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/keraliyam-is-a-lascivious-fair-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ മരണ മുനമ്പാക്കിയത് ആര്</title>
		<link>https://www.chandrikadaily.com/who-predicted-gazzas-death.html</link>
					<comments>https://www.chandrikadaily.com/who-predicted-gazzas-death.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 22 Oct 2023 16:12:16 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280402</guid>

					<description><![CDATA[അമേരിക്കന്&#x200d; പിന്തുണയോടെ ഇസ്രാ ഈല്&#x200d; നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്&#x200d; കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.]]></description>
										<content:encoded><![CDATA[<p><strong>റിയാസ് ഹുദവി പുലിക്കണ്ണി</strong></p>
<p>അമേരിക്കന്&#x200d; പിന്തുണയോടെ ഇസ്രാ ഈല്&#x200d; നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്&#x200d; കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്&#x200d;മാന്&#x200d; നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്&#x200d; ഉള്&#x200d;പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്&#x200d;വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്&#x200d; നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്&#x200d; പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്&#x200d;വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്&#x200d;ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്&#x200d;ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്&#x200d;വ മേഖലയിലും ഉപരോധം ഏര്&#x200d;പ്പെടുത്തിയും പാര്&#x200d;പ്പിടങ്ങളും സ്‌കൂളുകളും അഭയാര്&#x200d;ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്&#x200d; ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്&#x200d; കഴിയുന്ന ആശുപത്രികള്&#x200d;പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്&#x200d; സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്&#x200d; ലോകം മനുഷ്യത്വപരമായും ധാര്&#x200d;മികമായും വളര്&#x200d;ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്&#x200d;ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്&#x200d; ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്&#x200d; ഇസ്രാ ഈല്&#x200d; ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്&#x200d;.</p>
<p>ഇറാന്&#x200d;, ഖത്തര്&#x200d;, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്&#x200d; ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്&#x200d; അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്&#x200d; പശ്ചിമേഷ്യയില്&#x200d; കൂടുതല്&#x200d; രക്ത ചൊരിച്ചിലുകള്&#x200d;ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്&#x200d;നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്&#x200d; രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്&#x200d;ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്&#x200d; മുമ്പും പിമ്പും നോക്കാതെ പൂര്&#x200d;ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്&#x200d; ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്&#x200d; ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ &#8216;ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്&#x200d; കഴുത്തറത്ത് കൊന്നെന്ന&#8217; കല്ലുവെച്ച നുണകള്&#x200d; അപ്പാടെ നിസ്സംശയം മാധ്യമങ്ങള്&#x200d;ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്&#x200d; വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്&#x200d; നല്ലത്. റഷ്യ യുക്രെന്&#x200d; യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്&#x200d; യൂറോപ്യന്&#x200d; യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്&#x200d;പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്&#x200d; ആക്രമണത്തില്&#x200d; ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്&#x200d;ക്കു വേണ്ടിയും തകര്&#x200d;ന്നടിഞ്ഞ പാര്&#x200d;പ്പിടങ്ങള്&#x200d;ക്കിടയില്&#x200d; സര്&#x200d;വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്&#x200d;ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്&#x200d; അധിവസിക്കാന്&#x200d; അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന &#8216;ഹമാസിനെ&#8217; ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്&#x200d;മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്&#x200d;ഗ വെറിയുടേയും അവര്&#x200d;ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്&#x200d; അന്തര്&#x200d;ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്&#x200d; പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്&#x200d;കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്&#x200d; രാജ്യങ്ങളില്&#x200d; ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്&#x200d;ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്&#x200d; സാമ്രാജ്യത്വ ശക്തികള്&#x200d; കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്&#x200d; ഫലസ്തീന്&#x200d; വിഷയത്തില്&#x200d; അമേരിക്ക ഇപ്പോള്&#x200d; നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്&#x200d; എന്നു കൂടി അനുമാനിക്കാം. അതിനാല്&#x200d; നിലവിലെ ഫലസ്തീന്&#x200d; ഇസ്രാഈല്&#x200d; സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്&#x200d; സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്&#x200d;പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്&#x200d;ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്&#x200d; ഉദയം ചെയ്യൂ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-predicted-gazzas-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാചക നാമത്തിൻ്റെ പൊരുൾ</title>
		<link>https://www.chandrikadaily.com/the-battle-of-the-prophets-name.html</link>
					<comments>https://www.chandrikadaily.com/the-battle-of-the-prophets-name.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 28 Sep 2023 03:23:07 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276644</guid>

					<description><![CDATA[ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് മുനവ്വറലി</strong><br />
<strong>ശിഹാബ് തങ്ങൾ</strong></p>
<p>ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.&#8221; വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.</p>
<p>56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച &#8216; മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ &#8216;എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് &#8216; എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്</p>
<p><em><strong>(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )</strong></em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-battle-of-the-prophets-name.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനഡ- ഇന്ത്യ നയതന്ത്രപ്രശനങ്ങള്&#x200d;; ഇരു രാജ്യങ്ങളിലും ആശങ്ക</title>
		<link>https://www.chandrikadaily.com/000canada-india-diplomatic-tributes-concern-in-both-countries.html</link>
					<comments>https://www.chandrikadaily.com/000canada-india-diplomatic-tributes-concern-in-both-countries.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 19 Sep 2023 04:51:02 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275235</guid>

					<description><![CDATA[കാനഡയിലെ സിക്ക് തീവ്രവാദി ഹര്&#x200d;ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഇന്ത്യന്&#x200d; നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.]]></description>
										<content:encoded><![CDATA[<p>കാനഡയിലെ സിക്ക് തീവ്രവാദി ഹര്&#x200d;ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഇന്ത്യന്&#x200d; നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ സംഭവം ഇരു രാജ്യങ്ങളിലും ആശങ്ക പരത്തുന്നു.ഖലിസ്ഥാന്&#x200d; വാദിയായ തീവ്രവാദി നേതാവ് ഹര്&#x200d;ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്&#x200d;സി ആണെന്നും അതില്&#x200d; ഇന്ത്യയുടെ പങ്ക് വെളിച്ചത്തായെന്നും വ്യക്തമാക്കി ഇന്ത്യന്&#x200d; പ്രതിനിധിയെ പുറത്താക്കി.</p>
<p>കനേഡിയന്&#x200d; പ്രധാനമന്ത്രി ജസ്റ്റിന്&#x200d; ട്രൂഡോയാണ് ഇക്കാര്യം പാര്&#x200d;ലമെന്റില്&#x200d; അറിയിച്ചത്. വ്യക്തമായ തെളിവുകള്&#x200d; ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ക്രൂഡോ പറഞ്ഞു. പഞ്ചാബില്&#x200d; പൂജാരിയെ കൊലപ്പെടുത്തിയ കേസിലും 2007ല്&#x200d; സിനിമ തിയേറ്ററില്&#x200d; ബോംബ് വെച്ച കേസിലും പ്രതിയാണ്. ഹര്&#x200d;ദീപ് സിംഗ് ഫോര്&#x200d; ജസ്റ്റിസ് എന്ന സംഘടനയുടെ തലവനായ സിംഗ് കനഡയിലെ 25 ലക്ഷത്തോളം വരുന്ന സിക്കുകാരില്&#x200d; പ്രമുഖനാണ് സിക്ക് വംശറുടെ സ്വാധീനം കരടിയുടെ രാഷ്ട്രീയത്തില്&#x200d; നിര്&#x200d;ണായകമാണ്. ജസ്റ്റിന്&#x200d; ട്രൂ ഡോയുടെ ആരോഹണത്തിലും സിക്കു വംശജര്&#x200d;ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനാലാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു .ഇന്ത്യന്&#x200d; രഹസ്യന്വേഷണ ഏജന്&#x200d;സിയായ റിസര്&#x200d;ച്ച് ആന്&#x200d;ഡ് അനാലിസിസ് വിങ്ങി (റോ)ന്റെ ഉദ്യോഗസ്ഥരാണ് കൊലപ്പെടുത്തിയത് എന്നാണ് കാനഡയുടെ ആരോപണം. കഴിഞ്ഞ ജൂണിലാണ് സംഭവം. ഇത് കാനഡയുടെ രാഷ്ട്രീയത്തില്&#x200d; വലിയ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.തുടര്&#x200d;ന്നാണ് രാജ്യത്തിന്റെ നടപടി കടുത്ത നടപടിയാണ് ഇന്ത്യക്കെതിരായ സ്വീകരിച്ചിരിക്കുന്നത്.</p>
<p>എന്നാല്&#x200d; ഇത് അസംബന്ധമാണെന്നാണ് ഇന്ത്യയുടെ തിരിച്ചടി. കനഡയില്&#x200d; 2 ലക്ഷത്തിലധികം വിദേശികള്&#x200d; പഠനത്തിനും ജോലിക്കായുമായി എത്തിയിട്ടുണ്ട്. അതില്&#x200d; ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നിരവധി വിദ്യാര്&#x200d;ത്ഥികള്&#x200d; ഇതിനകം കനഡയിലേക്ക് പോകാന്&#x200d; ഒരുങ്ങി നില്&#x200d;ക്കവെയാണ് ഇരു രാജ്യങ്ങള്&#x200d; തമ്മിലുള്ള ബന്ധം മോശമായിരിക്കുന്നത്. ഇന്ത്യക്കാരായ സിക്ക് വംശജരും തമിഴവും നിരവധി ഇതിനകം കാനഡയില്&#x200d; സ്ഥിരവാസം ഉറപ്പിച്ചിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായ കാനഡയില്&#x200d; നിരവധി സ്ഥലങ്ങള്&#x200d; വിജനമാണ് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; മഞ്ഞുമലകള്&#x200d; ഉരുകി നിരവധി സ്ഥലങ്ങള്&#x200d; വായോഗ്യമായിരിക്കുകയാണ് .വലിയ പ്രദേശം കാടുകളും ആണ് .പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരില്&#x200d; പകുതിയോളം യുവാക്കളാണ് .ഇവര്&#x200d;ക്കായി വീടുകള്&#x200d; പണിതു കൊണ്ടിരിക്കുകയാണ് കാനഡയുടെ ഈ നടപടി .ബന്ധത്തില്&#x200d; വിള്ളലുകള്&#x200d; വീണെങ്കിലും കുടിയേറ്റം തടയപ്പെടില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇരു രാജ്യങ്ങള്&#x200d;ക്കും യുവാക്കളുടെയും മറ്റും കുടിയേറ്റം ആവശ്യമാണ് നിരവധി സര്&#x200d;വകലാശാലകള്&#x200d; വിദേശികള്&#x200d;ക്കായി ഇവിടെ കോഴ്‌സുകള്&#x200d; നടത്തുന്നുണ്ട്. അമേരിക്കന്&#x200d; ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളില്&#x200d; ഒന്നായ കാനഡ ലോകത്തെ നിര്&#x200d;ണായക രാഷ്ട്രീയ ശക്തികളില്&#x200d; ഒന്നാണ് .ജി 20 രാജ്യങ്ങളില്&#x200d; പ്രധാനിയും അടുത്തിടെ ന്യൂഡല്&#x200d;ഹിയില്&#x200d; നടന്ന ഉച്ചകോടിയില്&#x200d; സംബന്ധിച്ചിരുന്നു .രണ്ടു ദിവസം വൈകിയാണ് അദ്ദേഹത്തിന് വിമാനത്തകരാര്&#x200d; കാരണം തിരിച്ചു കയറി പോകാന്&#x200d; ആയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/000canada-india-diplomatic-tributes-concern-in-both-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ഭാരതവും ചരിത്രമെന്ത്</title>
		<link>https://www.chandrikadaily.com/what-is-the-history-of-india-and-bharatarticlle-by-kp-jaleel.html</link>
					<comments>https://www.chandrikadaily.com/what-is-the-history-of-india-and-bharatarticlle-by-kp-jaleel.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 06 Sep 2023 04:35:34 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[kp jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273129</guid>

					<description><![CDATA[ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്&#x200d; പാകിസ്ഥാനില്&#x200d; ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്&#x200d; ഒന്നായിരുന്നു.]]></description>
										<content:encoded><![CDATA[<p><strong>കെ.പി. ജലീല്&#x200d;</strong></p>
<p>ഇന്ത്യ എന്ന പേര് ഉത്ഭവിക്കുന്നത് സിന്ധുനദിയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്&#x200d; പാകിസ്ഥാനില്&#x200d; ഉള്ള സിന്ധു നദി പഴയകാല ഇന്ത്യയിലെ പ്രധാന നദികളില്&#x200d; ഒന്നായിരുന്നു. ഇതിന്റെ തീരത്തായാണ് ഏഷ്യയിലെ വലിയൊരു സമൂഹം 30,000ത്തോളം വര്&#x200d;ഷം മുമ്പ് ജീവിച്ചത്. ഇവിടെ നിന്ന് വലിയ അകലത്തില്&#x200d; അല്ല. പുരാതന നാഗരികതകളായ മെസോപ്പൊട്ടാമിയയും പേര്&#x200d;ഷ്യയും ഇറാനാണ് പേര്&#x200d;ഷ്യ എന്ന് അറിയപ്പെട്ടത് .ആര്യന്&#x200d; എന്ന പദത്തില്&#x200d; നിന്നാണ് ഇറാന്&#x200d; ഉത്ഭവിക്കുന്നത്. യൂറോപ്യന്മാരെയാണ് പൊതുവേ ആര്യന്മാര്&#x200d; എന്ന് വിളിച്ചിരുന്നത്. ബൈബിള്&#x200d; എഴുതപ്പെട്ട ഭാഷയാണ് അരാമിക്. ആര്യന്മാരുടെ അധിനിവേശത്തിനു മുമ്പ് സിന്ധു നദീതീരത്ത് ദ്രാവിഡന്മാര്&#x200d; എന്ന വിഭാഗവും ജീവിച്ചിരുന്നതായി ചരിത്രരേഖകളില്&#x200d; കാണാം. അവരാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മനുഷ്യര്&#x200d; അഥവാ ദ്രാവിഡര്&#x200d; .സിന്ധു നദീതടസംസ്‌കാരം ഉണ്ടാവുന്നത് ക്രിസ്തുവര്&#x200d;ഷം ആരംഭത്തിനു മുമ്പ് 2500 ബിസിയിലാണ്.</p>
<p>ഇതിനുമുമ്പ് തന്നെ ലോകത്തിന്റെ പകലാ ഭാഗങ്ങളില്&#x200d; നിന്ന് ഗ്രീക്ക് ,റോമന്&#x200d; ,അറേബ്യ തുടങ്ങിയ ഭാഗങ്ങളില്&#x200d; നിന്ന് ഇന്ത്യയിലേക്ക് അഥവാ സിന്ധു നദീതടത്തിലേക്ക് ആളുകള്&#x200d; വന്നിരുന്നു കച്ചവടത്തിനായി മറ്റും വന്നവര്&#x200d; പിന്നീട് ഇവിടെ കുടിയേറി പാര്&#x200d;ക്കുകയായിരുന്നു .ഇവര്&#x200d; അവരുടേതായ ഭാഷാശൈലി ഉപയോഗിച്ചാണ് സിന്ധു തീര ഭൂവിഭാഗത്തെ ഇന്ത്യ എന്നും ഹിന്ദു എന്നും ഒക്കെ വിളിച്ചത് .യൂറോപ്യന്മാര്&#x200d; ഇന്&#x200d;ഡോ എന്ന് വിളിച്ചപ്പോള്&#x200d; അറബികള്&#x200d; ഉച്ചാരണം ചേര്&#x200d;ത്ത് &#8216;ഹിന്ദു&#8217; എന്ന് വിളിക്കുകയായിരുന്നു. ഇന്നും അറേബ്യന്&#x200d; രാജ്യങ്ങളില്&#x200d; ഇന്ത്യക്കാരെ &#8216;ഹിന്ദികള്&#x200d; &#8216; എന്നാണ് വിളിക്കാറ് .ഇവിടെ ഉണ്ടായ ഭാഷയാണ് ഹിന്ദി. പേര്&#x200d;ഷ്യക്കാര്&#x200d; അഥവാ മധ്യേഷ്യക്കാര്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; നിന്നും ഇറാന്&#x200d; വരെ നീളുന്ന ഭൂവിഭാഗത്തെ ജനങ്ങള്&#x200d; ഹിന്ദുസ്ഥാന്&#x200d; എന്നും താന്&#x200d; ചേര്&#x200d;ത്ത് വിളിച്ചിരുന്നു. സംസ്‌കൃത വാക്കാണ് സ്ഥാനം അഥവാ സ്ഥലം. പാകിസ്ഥാന്&#x200d;, അഫ്ഗാനിസ്ഥാന്&#x200d;, തുര്&#x200d;ക്കുമനിസ്ഥാന്&#x200d;, എന്നൊക്കെ പറയും പോലെ നൂറ്റാണ്ടുകളായി വിളിച്ചിരുന്ന ഇന്ത്യ എന്ന പേര് അമേരിക്കയിലെ ആദിമനിവാസികള്&#x200d;ക്ക് പോലും ചാര്&#x200d;ത്തപ്പെട്ടിരുന്നു. അതുകൊണ്ടാണ് അമേരിക്കന്&#x200d; ആദ്യം നിവാസികളെ &#8216; റെഡ് ഇന്ത്യന്&#x200d;സ്&#8217; എന്ന് വിളിച്ചത് .അമേരിക്ക എന്ന പേര് വരുന്നത് തന്നെ അമേരിഗോ വെസ്പൂച്ചി എന്ന വ്യക്തിയില്&#x200d; നിന്നാണ് അദ്ദേഹം ആകട്ടെ യൂറോപ്പിനും വ്യക്തമായി ഒരു സ്ഥലനാമം ഇല്ലാതിരുന്ന ഇന്ന് അമേരിക്കയെ ആ നാട് കണ്ടുപിടിച്ച കൊളംബസ് ആണ് അവിടുത്തെ ജനതയെ &#8216;റെഡ് ഇന്ത്യന്&#x200d;സ്&#8217; എന്ന് വിളിച്ചത് അതിന് കാരണം കൊളംബസിനെ പണം കൊടുത്ത് നിയോഗിച്ചത് പുരാതന സമ്പന്ന രാജ്യമായ ഇന്ത്യ കണ്ടെത്താന്&#x200d; ആയിരുന്നു .എന്നാല്&#x200d; അദ്ദേഹം വഴിതെറ്റി ഇന്നത്തെ അമേരിക്കയില്&#x200d; എത്തുകയാണ് ഉണ്ടായത്. ശീത പരിസ്ഥിതിയില്&#x200d; ജീവിച്ച യൂറോപ്യന്മാര്&#x200d; വെളുത്തവര്&#x200d; ആയിരുന്നതിനാല്&#x200d; ബ്രൗണ്&#x200d; നിറത്തിലുള്ള അമേരിക്കന്&#x200d; ആദിഭവം ഇന്ത്യന്&#x200d;സ് എന്ന ഇന്ത്യയെ എന്ന പേരുമായി ചേര്&#x200d;ത്ത് വിളിക്കുകയായിരുന്നു. ഇന്നും ഇന്ത്യന്&#x200d;സ് എന്ന് തന്നെയാണ് തദ്ദേശ അമേരിക്കക്കാര്&#x200d; ചരിത്ര രേഖകളില്&#x200d; വിളിക്കപ്പെടുന്നത് .ഇന്ത്യ വിവിധ സാമ്രാജ്യങ്ങള്&#x200d;ക്ക് കീഴില്&#x200d; ആയപ്പോഴും &#8216;ഇന്ത്യ &#8216;എന്ന് തന്നെയാണ് അറിയപ്പെട്ടത് ആധുനിക ഇന്ത്യയിലും ഇന്ത്യ തന്നെയാണ് ഇന്ത്യ 1947 ല്&#x200d;ബ്രിട്ടീഷുകാരില്&#x200d; നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ പേര് ഇന്ത്യ എന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ ഭരണഘടനയില്&#x200d; എഴുതി ചേര്&#x200d;ക്കപ്പെട്ടിട്ടുള്ളത് .</p>
<p>എന്നാല്&#x200d; ഇന്ത്യ അഥവാ ഭാരതം എന്ന പേരുകൂടി ഭരണഘടനയില്&#x200d; ചേര്&#x200d;ക്കപ്പെട്ടിട്ടുണ്ട് അതിന് പിന്നില്&#x200d; മഹാഭാരതം കഥയാണ് .വേദവ്യാസന്&#x200d; രചിച്ച മഹാഭാരതം എന്ന ഒരേണ പുരേ പുരാണ ഇതിഹാസത്തില്&#x200d; പറയുന്ന പേരാണ് ഭാരതം അഥവാ മഹാഭാരതം .ഇതാണ് ഇപ്പോള്&#x200d; ഹിന്ദു ഹിന്ദുത്വ ആശയക്കാര്&#x200d; ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന പേര് അടിച്ചേല്&#x200d;പ്പിക്കാനുള്ള കാരണം. ഭരണഘടന തന്നെ ഇതിനായി തിരുത്തപ്പെടുന്നു എന്ന ആശങ്കയിലാണ് ലോക ജനതയാകെ ഭാരതം എന്ന് വിളിക്കുമ്പോള്&#x200d; അടിമത്തം അവസാനിപ്പിച്ചതായാണ് സംഘപരിവാറുകാര്&#x200d; അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്&#x200d; ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇന്ത്യയുടെ ഔദ്യോഗിക രേഖകളില്&#x200d; നാം ഉപയോഗിക്കുന്നത്. പ്രസിഡണ്ട്, പ്രൈം മിനിസ്റ്റര്&#x200d;, മിനിസ്റ്റര്&#x200d;, മിനിസ്ട്രി തുടങ്ങിയ വാക്കുകള്&#x200d; ഇതിനുദാഹരണം മാത്രമല്ല നൂറ്റാണ്ടുകളായി വിവിധ ജനതകള്&#x200d; കൈമാറി വന്ന സംസ്‌കാരവും ഭാഷയും ആണ് ഇവിടെ ഒറ്റയടിക്ക് തമസ്‌കരിക്കപ്പെടുന്നത്. ഇന്ത്യക്കാരുടെ വേഷം ഭാഷ ഭൂഷാദികള്&#x200d; എല്ലാം പഴയകാല ഇന്ത്യക്കാരുടേതാണ്. മുമ്പുകാലത്ത് കോണകം മാത്രം ധരിച്ചിരുന്ന ഇന്ത്യക്കാര്&#x200d; ഇന്ന് കോട്ടും സൂട്ടും പാന്റും ഒക്കെ ധരിക്കുന്നു. വിവിധ നാടുകളിലെ വസ്ത്രങ്ങള്&#x200d; സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കുന്നു ഇവയെല്ലാം മാറ്റാന്&#x200d; കഴിയുമോ ചോദ്യങ്ങള്&#x200d; നിരവധി ബാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-history-of-india-and-bharatarticlle-by-kp-jaleel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൗനം ഭൂഷണം, പാര്&#x200d;ട്ടിക്കും നേതാക്കള്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/0silence-party-and-leaders.html</link>
					<comments>https://www.chandrikadaily.com/0silence-party-and-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 23 Aug 2023 02:51:11 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270990</guid>

					<description><![CDATA[സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്&#x200d;, വസ്തുതയില്&#x200d; മൗനം പോലെ നേതാക്കള്&#x200d;ക്കും പാര്&#x200d;ട്ടിക്കും മൗന പ്രാര്&#x200d;ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.]]></description>
										<content:encoded><![CDATA[<p><strong>ടി.കെ അബ്ദുല്&#x200d; ഗഫൂര്&#x200d; മാറഞ്ചേരി</strong></p>
<p>പാര്&#x200d;ട്ടി സെക്രട്ടറിയേറ്റിന്റെ വിശദമായ പ്രസ്താവന വന്നിട്ടുണ്ട്. കൂടാതെ പാര്&#x200d;ട്ടി സെക്രട്ടറി വിശദമായ വാര്&#x200d;ത്താസമ്മേളനത്തില്&#x200d; കാര്യങ്ങള്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. ഇനി എത്ര ചോദിച്ചാലും ഇതുതന്നെ മറുപടി. വല്ലാത്തൊരു മറുപടി. സ്വാതന്ത്ര്യം ഇല്ലാത്ത ഒരു തൊഴില്&#x200d; ആണ് മാധ്യമപ്രവര്&#x200d;ത്തനം എന്നാണ് മരാമത്ത് മന്ത്രിയുടെ കണ്ടെത്തല്&#x200d;. മാത്രമല്ല മാധ്യമങ്ങളുടെ മുതലാളിമാരുടെ താല്&#x200d;പര്യത്തിനനുസരിച്ചുള്ള നിലപാടുകളാണ് ഉയര്&#x200d;ത്തിപ്പിടിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി. തന്റെ ഭാര്യ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐ.ടി കമ്പനി നല്&#x200d;കാത്ത സേവനത്തിന് മാസപ്പടി മൂന്നു ലക്ഷവും ഉടമ വീണ അഞ്ച് ലക്ഷം മാസം വീതവും കൈപ്പറ്റി എന്ന കാര്യം തെളിവ് സഹിതം പുറത്തുവന്നതിനെ സംബന്ധിച്ച് മന്ത്രി റിയാസിന്റെ പ്രതികരണമാണ് മേല്&#x200d; സൂചിപ്പിച്ചത്. പ്രകാശമാനമായ പ്രതികരണ പ്രവര്&#x200d;ത്തിയിലൂടെ ഡി.വൈ.എഫ്. ഐയുടെ ദേശീയ പ്രസിഡണ്ട്, ഇപ്പോള്&#x200d; പാര്&#x200d;ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രിയുടെ &#8216;ദുരവസ്ഥ&#8217;യില്&#x200d; ലജ്ജിക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും വാചകങ്ങളില്&#x200d; ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ജനം കാഴ്ചക്കാരല്ല കാവല്&#x200d;ക്കാരാണ് എന്ന ബോര്&#x200d;ഡുകള്&#x200d; കന്യാകുമാരി മുതല്&#x200d; കാസര്&#x200d;കോട് വരെ ജാഗ്രതയില്&#x200d; തലയുയര്&#x200d;ത്തി നില്&#x200d;ക്കുമ്പോള്&#x200d; പ്രത്യേകിച്ചും.</p>
<p>സേവനം നല്&#x200d;കി സേവനത്തിന് പ്രതിഫലവും വാങ്ങി. ഇനിയും ആവശ്യമെങ്കില്&#x200d; സേവനം നല്&#x200d;കും ഇനിയും പ്രതിഫലവും വാങ്ങും ആര്&#x200d;ക്കും തടയാന്&#x200d; ആവില്ല. പാര്&#x200d;ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി. എന്നാല്&#x200d; ചെയ്ത പ്രവര്&#x200d;ത്തി എന്താണ് എന്ന് പറയാന്&#x200d; സാധിക്കുന്നില്ല. വീണയുടെ ഭര്&#x200d;ത്താവ് റിയാസിന്റെ പ്രതികരണംപോലെ സ്വാതന്ത്ര്യം ഇല്ലാത്ത മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതല്ല ഈ സംഭവം. വാര്&#x200d;ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്&#x200d;നിന്ന് എഴുന്നേറ്റ് ഓടിപ്പോയത് കൊണ്ട് ഫലമുണ്ടോ?. സേവനം ലഭിക്കേണ്ട കമ്പനിക്കും സേവനം കൊടുക്കേണ്ട കമ്പനിക്കും പരാതിയില്ലെന്നും ആകാശത്തുനിന്ന് മാധ്യമങ്ങള്&#x200d;ക്ക് കിട്ടുന്ന വാര്&#x200d;ത്തയാണ് എന്നുമാണ് കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്&#x200d; വകയായുള്ള വേറെ വിശദീകരണം. ഇത് കേരളീയ സമൂഹം പുച്ഛത്തോടെ തള്ളുമെന്നും മാധ്യമങ്ങള്&#x200d; ഒറ്റപ്പെടും എന്നുമാണ് എ.കെ ബാലന്റെ ക്ഷോഭിച്ച പ്രതികരണം. ഇതൊക്കെയാണെങ്കിലും പിണറായിയെപ്പോലെ കടക്ക് പുറത്ത് എന്നൊന്നും പറയാത്തത് ബാലന്റെ ഗുണങ്ങളാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.</p>
<p>എന്നാല്&#x200d; ബാലാ ഇതൊന്നു കാണൂ. കൊച്ചിന്&#x200d; മിനറല്&#x200d; റൂട്ടയില്&#x200d; ലിമിറ്റഡ് സി.എം. ആര്&#x200d;.എല്&#x200d; എന്ന കരിമണല്&#x200d; കമ്പനിയുമായാണ് എക്‌സാലോജിക് കരാര്&#x200d; ഉണ്ടാക്കിയത്. വീണയുടെ എക്‌സാലോജിക്, ഐ.ടി സോഫ്റ്റ്‌വെയര്&#x200d; അടക്കം സാങ്കേതിക സഹായവും മെയിന്റനസ്സും മാനേജ്‌മെന്റ് അടക്കം നല്&#x200d;കാനാണ് കരാര്&#x200d; ഉണ്ടാക്കിയത്. ഈ കരാര്&#x200d; പ്രകാരമുള്ള ഒരു പ്രവര്&#x200d;ത്തിയും ചെയ്തതായി രേഖകള്&#x200d; ഇല്ല, ചെയ്തിട്ടുമില്ല. വീണക്ക് ഒരു രേഖയും പുറത്തുവിടാനുമില്ല. സി.എം.ആര്&#x200d;.എല്&#x200d; കരിമണല്&#x200d; കമ്പനി ആദായനികുതി വകുപ്പുമായി വര്&#x200d;ഷങ്ങള്&#x200d; നീണ്ട കേസിന്റെ വിധിയിലാണ് വീണയും കമ്പനിയും മറനീക്കി പുറത്തുവരുന്നത്. നികുതി തര്&#x200d;ക്കങ്ങള്&#x200d; പരിഹരിക്കുന്ന ബോര്&#x200d;ഡിന്റെ ഉത്തരവില്&#x200d; വീണയും കമ്പനിയും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പിണറായിയുടെ മകള്&#x200d; ആയതുകൊണ്ട് മാത്രമാണ് ഇത്രയും സംഖ്യ കരിമണല്&#x200d; കമ്പനി കൊടുത്തത് എന്ന് ഉത്തരവില്&#x200d; പറയുന്നുണ്ട്. പിണറായി അധികാരത്തില്&#x200d; വന്നതിനുശേഷമാണ് ശശിധരന്&#x200d; കര്&#x200d;ത്തായുടെ കരിമണല്&#x200d; കമ്പനി വീണയുമായി നിശ്ചലമായ പ്രവര്&#x200d;ത്തനരഹിതമായ കരാര്&#x200d; ഉണ്ടാക്കിയത്. കമ്പനിക്ക് ഒരു സേവനവും വീണയുടെ എക്‌സാലോജിക് ചെയ്തിട്ടില്ല എന്ന് കമ്പനി ഉദ്യോഗസ്ഥരും ഐ.ടി മേധാവിയും ശശിധരന്&#x200d; കര്&#x200d;ത്തായും ആദായനികുതി ഇന്ററീം സെറ്റില്&#x200d;മെന്റ് ബോര്&#x200d;ഡില്&#x200d; മൊഴി നല്&#x200d;കി. ഈ മൊഴിയും യാതൊരുവിധ രേഖകളുടെ പിന്&#x200d;ബലവും ഇല്ലാത്തതുകൊണ്ട് വീണക്ക് കമ്പനി കൊടുത്ത 1.72 കോടി രൂപ അനധികൃതമാണ്, അഴിമതി പണമാണ് എന്ന് ആദായ നികുതി വകുപ്പ് സെറ്റില്&#x200d;മെന്റ് ബോര്&#x200d;ഡ് വിധിച്ചത്. മാത്രമല്ല ഏറ്റവും രസകരവും ശ്രദ്ധേയവുമായ കാര്യം ഈ വിധിക്ക് അപ്പീല്&#x200d; ഇല്ല എന്നതാണ്.</p>
<p>ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്&#x200d; കേന്ദ്രകമ്മിറ്റിയുടെ തെറ്റ് തിരുത്തല്&#x200d;രേഖ ഓര്&#x200d;മവരുന്നു. പൊതുപദവികള്&#x200d; വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ, അവിഹിതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്&#x200d; കനത്ത ജാഗ്രത വേണമെന്ന് രേഖ പറയുന്നു. എങ്ങനെ വീണക്ക് ജാഗ്രത ഉണ്ടാകും?. എസ്.എഫ്.ഐ സ്വാശ്രയ വിരുദ്ധ സമരം നടത്തുമ്പോള്&#x200d; വീണയെ പിണറായി പഠിപ്പിച്ചത് സാശ്രയ കോളജിലാണ്. ആ ഗുണം വീണ കാണിക്കുമല്ലോ. വീണ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി എന്നത് ആദായനികുതി വകുപ്പിന്റെ സെറ്റില്&#x200d;മെന്റ് ബോര്&#x200d;ഡിന്റെ അപ്പീല്&#x200d; ഇല്ലാത്ത അന്തിമ തീര്&#x200d;പ്പാണ്. ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് പാര്&#x200d;ട്ടിക്ക് ഇപ്പോള്&#x200d; മൗനമാണ്. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും കോര്&#x200d;പറേറ്റ് വിരുദ്ധതയെക്കുറിച്ചും പാര്&#x200d;ട്ടി ഏരിയ തലത്തില്&#x200d; ചര്&#x200d;ച്ച സമ്മേളനങ്ങള്&#x200d; സംഘടിപ്പിക്കുന്നത് ഇപ്പോള്&#x200d; ഏറെ ഉചിതമായിരിക്കും. ഇനിയിപ്പോള്&#x200d; ബാലന്റെ മറ്റൊരു ഉള്&#x200d; വിളി പുറത്തുവന്നിരിക്കുന്നു. വീണക്ക് ലഭിച്ച പണത്തിന് ഐ.ജി.എസ്.ടി അടച്ചു എന്ന് തെളിയിക്കുന്ന രേഖ പുറത്തുവിടും. എത്രയും വേഗം വിടൂ. കാരണം അങ്ങനെ വന്നാല്&#x200d; വീണ പണം വാങ്ങി എന്നത് അരക്കിട്ട് ഉറപ്പിക്കുന്നതിന് തുല്യമാണ്. എന്നാല്&#x200d; വെല്ലുവിളി ഇതാണ് അങ്ങനെ രേഖ പുറത്തുവിട്ടാല്&#x200d; മാത്യു കുഴല്&#x200d;നാടന്&#x200d; എം.എല്&#x200d;.എ രാഷ്ട്രീയ പ്രവര്&#x200d;ത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യം രാഷ്ട്രീയമായി എത്ര ബാലിശമാണ് ബാലാ. അപ്പോഴും അവനവന്റെ തെറ്റ് സമ്മതിക്കാനും അതിലെ സത്യത്തെ അംഗീകരിക്കാനും തയ്യാറാവാത്തതിലും മൗനം ആയുധമാക്കുന്നതിലും പാര്&#x200d;ട്ടി നാളെ കനത്ത വില നല്&#x200d;കേണ്ടിവരും. പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്ഉത്തരവും നല്&#x200d;കേണ്ടിയും വരും.</p>
<p>പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്റെ വേദനയും ആകുലതയും ഒന്നും കേള്&#x200d;ക്കാന്&#x200d; ഈ സമയത്ത് പാര്&#x200d;ട്ടിക്ക് ഒട്ടും സമയമില്ല. പാര്&#x200d;ട്ടി ഇനിയും അധികാരത്തില്&#x200d;വന്നാല്&#x200d; തകര്&#x200d;ന്നുപോകും. അതുകൊണ്ട് ഇനി അധികാരത്തില്&#x200d; വരാതിരിക്കാന്&#x200d; പ്രാര്&#x200d;ത്ഥിക്കണം. എവിടെയൊക്കെ നീണ്ട അധികാരങ്ങള്&#x200d; പാര്&#x200d;ട്ടി കയ്യാളിയിട്ടുണ്ടോ അവിടെയൊക്കെ പാര്&#x200d;ട്ടി തകര്&#x200d;ന്നടിഞ്ഞിട്ടുണ്ട്. ബംഗാളും ത്രിപുരയും എല്ലാം. പ്രിയ കവീ, മരിച്ചുകിടക്കുന്ന സഖാക്കള്&#x200d;ക്ക്‌പോലും പ്രാര്&#x200d;ത്ഥനയില്ല. എന്നിട്ടല്ലേ ജീവനോടെ ഇരിക്കുന്നവര്&#x200d;ക്ക്!. മരിച്ചുകിടക്കുന്നവര്&#x200d; കേട്ടാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും മുഷ്ടിചുരുട്ടി മുദ്രാവാക്യം മാത്രം. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. പ്രാര്&#x200d;ത്ഥന ഇല്ലാത്തവരോട് പാര്&#x200d;ട്ടിയെ രക്ഷിക്കാന്&#x200d; പ്രാര്&#x200d;ത്ഥിക്കാന്&#x200d; (ആരോട് ദൈവത്തോട് അങ്ങനെ ഒന്നുണ്ടോ) സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്&#x200d;, വസ്തുതയില്&#x200d; മൗനം പോലെ നേതാക്കള്&#x200d;ക്കും പാര്&#x200d;ട്ടിക്കും മൗന പ്രാര്&#x200d;ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0silence-party-and-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരണമില്ലാതെ ഇന്നും ജനഹൃദയങ്ങളില്&#x200d; പി.വി; വിടവാങ്ങിയിട്ട് 25 വര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/pv-is-still-in-peoples-hearts-without-death-25-years-since-leaving-article-by-pk-muhammed-ali.html</link>
					<comments>https://www.chandrikadaily.com/pv-is-still-in-peoples-hearts-without-death-25-years-since-leaving-article-by-pk-muhammed-ali.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 06 Aug 2023 01:08:23 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pv mohammed sahib]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268386</guid>

					<description><![CDATA[പി വി മുഹമ്മദ് സാഹിബ് വിടവാങ്ങിയിട്ട് 25 വര്&#x200d;ഷം]]></description>
										<content:encoded><![CDATA[<p><strong>പി.കെ മുഹമ്മദലി</strong></p>
<p>ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ ആവിര്&#x200d;ഭാവം മുതല്&#x200d; മുസ്ലിം ലീഗ് നേതൃത്വം കൊയിലാണ്ടിയില്&#x200d; നിന്നായിരുന്നു. പാര്&#x200d;ട്ടി കെട്ടിപടുക്കുന്നതില്&#x200d; ത്യാഗനിര്&#x200d;ഭരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തിയ സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ നേതൃത്വം ഇന്ത്യന്&#x200d; മുസ്ലിംങ്ങള്&#x200d;ക്കും കേരളത്തിനും വെളിച്ചം പകര്&#x200d;ന്നതിലൂടെയാണ് കൊയിലാണ്ടി ചരിത്രത്തിന്റെ ഭാഗമാവുന്നത്. മര്&#x200d;ഹു ശിഹാബ് തങ്ങള്&#x200d;, പോക്കര്&#x200d;സാഹിബ്, സി എച്ച് മുഹമ്മദ് കോയ സാഹിബ്, ഉമര്&#x200d; ബാഫഖി തങ്ങള്&#x200d; തുടങ്ങി മഹാന്&#x200d;മാരുടെ ആദ്യകാല പ്രവര്&#x200d;ത്തന കേന്ദ്രമാണ് കൊയിലാണ്ടി. മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഒട്ടേറെ പ്രമുഖര്&#x200d; കൊയിലാണ്ടിയില്&#x200d; നിന്നും കോഴിക്കോട് നിന്നും കടന്ന് വന്നിട്ടുണ്ട്. അതില്&#x200d; ഏറ്റവും പ്രധാനിയാണ് പി.വി മുഹമ്മദ് സാഹിബ്.</p>
<p>കൊയിലാണ്ടി പട്ടണത്തില്&#x200d; നിന്ന് രാഷ്ട്രീയ പ്രവര്&#x200d;ത്തനത്തിന് തുടക്കം കുറിച്ച പി.വി മുസ്ലിം ലീഗ് ജില്ലാ ജനറല്&#x200d; സിക്രട്ടറി,സംസ്ഥാന പ്രവര്&#x200d;ത്തക സമിതി അംഗം ,സംസ്ഥാന കൗണ്&#x200d;സിലര്&#x200d;, എന്നി പാര്&#x200d;ട്ടി സ്ഥാനങ്ങള്&#x200d;ക്ക് പുറമെ നിയമസഭ സമാജികന്&#x200d; എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. മുസ്ലിം ലീഗ് പ്രസ്ഥാനം കോഴിക്കോട് ജില്ലയില്&#x200d; കെട്ടിപടുത്തുന്നതില്&#x200d; വലിയ പങ്ക് വഹിച്ച നേതാവാണ് പി.വി. പാര്&#x200d;ട്ടിയെ ഉയര്&#x200d;ച്ചയുടെ പടവുകള്&#x200d; കയറ്റി അദ്ദേഹത്തിന്റെ അനുഭവങ്ങളെയും കഴിവുകളെയും കരുത്താക്കി മാറ്റി പ്രതിസന്ധികളെ നേരിടാനും തരണം ചെയ്യാനും കാണിച്ച കരുത്ത് ഇന്നും പാര്&#x200d;ട്ടിക്കും പ്രവര്&#x200d;ത്തകര്&#x200d;ക്കും ജ്വലിച്ച് നില്&#x200d;ക്കുന്ന ഓര്&#x200d;മ്മകളാണ്. പിവിയുടെ ചിന്തകളുടെയും ചലനങ്ങളുടെയും കരുത്താണ് കോഴിക്കോട് ജില്ലയില്&#x200d; ഇന്ന് കാണുന്ന രീതിയിലുള്ള പാര്&#x200d;ട്ടി സംവിധാനം. പി.വിയെ സമീപിച്ചാല്&#x200d; തീരാത്ത പ്രശ്‌നങ്ങളില്ല.ഏത് വലിയ കുരുക്കിനും പരിഹാരം കണ്ടുപിടിക്കാന്&#x200d; കഴിവുള്ള അസാധാരണ വ്യക്തിത്വത്തിന്റെ ഉടമ.പിവിക്ക് തൂല്യനായി പി വി മാത്രം. ന്യൂനപക്ഷ സമുദായത്തിന്റെ അഭിമാനകരമായ നിലനില്&#x200d;പ്പിന് ശക്തമായ പോരാട്ടം നടത്തി കോഴിക്കോടിന്റെ മുക്കുമൂലകളിലും വിശ്രമമില്ലാത്ത പ്രവര്&#x200d;ത്തനം നടത്തി പാര്&#x200d;ട്ടിയെ വളര്&#x200d;ത്തിയ കരുത്തിന്റെയും ചങ്കുറപ്പിന്റെയും പര്യായമാണ് പി.വി എന്ന രണ്ടക്ഷരം.</p>
<p><img loading="lazy" class="alignnone size-medium wp-image-268388" src="https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1-300x184.jpeg" alt="" width="300" height="184" srcset="https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1-300x184.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1-1024x628.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1-768x471.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1-1536x943.jpeg 1536w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-1.jpeg 1600w" sizes="(max-width: 300px) 100vw, 300px" /></p>
<p>പി വി യുടെ കാലത്ത് നടന്ന പാര്&#x200d;ട്ടി സമ്മേളനങ്ങള്&#x200d; ഇന്നും ചരിത്രത്തില്&#x200d; വലിയ അടയാളമാണ്. കൊയിലാണ്ടി എല്ലാം ബലിപെരുന്നാളിനും നടക്കുന്ന സമ്മേളനങ്ങള്&#x200d; മുസ്ലിം ലീഗിന്റെ സംസ്‌കൃതിക്ക് വലിയ മാറ്റ് കൂട്ടിയിട്ടുണ്ട്. മോടിയിലും മേളയിലും ഗജവീരന്&#x200d;മാരുടെ അകമ്പടിയിലും വെടിക്കെട്ടുകളുടെ ഇടി മുഴക്കത്തിലും ചരിത്ര സമ്മേളനങ്ങള്&#x200d; പി വിയുടെ നേതൃത്വത്തില്&#x200d; കോഴിക്കോട് ജില്ലയില്&#x200d; സംഘടിപ്പിച്ചിട്ടുണ്ട്. ചെറുപ്പ വലുപ്പ വിത്യാസമില്ലാതെ പ്രവര്&#x200d;ത്തകരുമായി ആത്മബന്ധം പുലര്&#x200d;ത്തി എല്ലാം പ്രവര്&#x200d;ത്തകരുടെയും സന്തോഷത്തിലും ദുഖത്തിലും ഒരുവനായി നിന്ന മാതൃകാ നേതാവാണ്. ധൈര്യത്തില്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഓടിച്ചെല്ലാന്&#x200d; പറ്റുന്ന ഒരിടം എന്നതായിരുന്നു പാര്&#x200d;ട്ടിയിലും പ്രവര്&#x200d;ത്തകരുടെ മനസ്സിലും അദ്ദേഹത്തിനുണ്ടായ സ്ഥാനം. നാദാപുരത്തെ മുസ്ലിം വിരുദ്ധ അക്രമങ്ങള്&#x200d; ഉണ്ടായപ്പോള്&#x200d; പി വിയുടെ നേതൃപാടവം വലിയ തണലായിരുന്നു. നിര്&#x200d;ണ്ണായക ഘട്ടങ്ങളില്&#x200d; അദ്ദേഹം എടുത്ത നിലപാടും തീരുമാനങ്ങളും വളരെ പ്രശംസിയനവും സംഘടനക്കും സമുദായത്തിനും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. നിയമ സഭ സമാജികനെന്ന നിലയില്&#x200d; 1982,1985,1989 മൂന്നുകാലഘട്ടങ്ങളിലായി 12 വര്&#x200d;ഷം കൊടുവള്ളി അസംബ്ലി നിയോജക മണ്ഡലത്തിന്റെ എം.എല്&#x200d;എ ആയിരുന്നു പി.വി. അദ്ദേഹത്തിന്റെ കാലഘട്ടത്തില്&#x200d; ശ്രദ്ധേയമായ നേട്ടങ്ങള്&#x200d; കൊണ്ട് വന്ന് പിന്നോക്കവസ്ഥയിലായിരുന്ന പ്രദേശങ്ങളെ മെച്ചപ്പെടുത്തുന്നതില്&#x200d; നിര്&#x200d;ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നിയമ സഭയില്&#x200d; പി.വി നടത്തിയ നര്&#x200d;മ്മം കലര്&#x200d;ന്ന പ്രസംഗങ്ങള്&#x200d; ഇന്നും ഓര്&#x200d;മ്മകളാണ് . പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനത്തിലൂടെ എനിക്കെന്ത് നേടാനായി എന്ന് ചിന്തിക്കുന്ന അരാഷ്ട്രീയ കാലത്ത് പി വി എന്നും മാതൃകയാണ്. തന്റെ സ്വന്തം നേട്ടങ്ങള്&#x200d; മാറ്റിവെച്ച് സ്വത്വ ബോധവും ആദര്&#x200d;ശ മൂല്യങ്ങളും മുറുകെപിടിച്ച നേതാവാണ് പി.വി. നിരവധി പ്രവര്&#x200d;ത്തകരെ പാര്&#x200d;ട്ടിയിലേക്ക് കൊണ്ട് വരാനും പാര്&#x200d;ട്ടിയില്&#x200d; ഉറപ്പിച്ച് നിര്&#x200d;ത്താനും പിവിക്ക് കഴിഞ്ഞിട്ടുണ്ട്. ജില്ലാ ജനറല്&#x200d; സിക്രട്ടറി,എം എല്&#x200d; എ തുടങ്ങി പദവികള്&#x200d; വഹിക്കുമ്പോഴും വാര്&#x200d;ഡ് ശാഖ കമ്മിറ്റികള്&#x200d;ക്ക് പ്രാധാന്യം നല്&#x200d;കി സാധരണക്കാരന്റെ വികാര വിചാരങ്ങള്&#x200d; ആവാഹിച്ചെടുത്ത് പി.വി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone size-medium wp-image-268389" src="https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2-212x300.jpeg" alt="" width="212" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2-212x300.jpeg 212w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2-723x1024.jpeg 723w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2-768x1087.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2-1085x1536.jpeg 1085w, https://www.chandrikadaily.com/wp-content/uploads/2023/08/WhatsApp-Image-2023-08-04-at-10.42.15-PM-2.jpeg 1130w" sizes="(max-width: 212px) 100vw, 212px" /></p>
<p>കൊയിലാണ്ടിയിലെ ദയ മന്&#x200d;സിലിന്റെ കവാടം ഇരുപത്തിനാല് മണികൂറും സമുദായത്തിന് വേണ്ടി തുറന്ന് വെച്ചതായിരുന്നു. ജനകീയ രാജാവിന്റെ ദര്&#x200d;ബാറിയിരുന്നു ദയ മന്&#x200d;സ്. നിറഞ്ഞ മനസ്സോടെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് അവിടെ വരുന്നവരെല്ലാം തിരിച്ച് പോകാറ്. പി വി എന്ന രാജകുമാരന്&#x200d; പൊലിഞ്ഞ് പോയിട്ട് വര്&#x200d;ഷങ്ങള്&#x200d; പിന്നിട്ടെങ്കിലും താരാപഥത്തില്&#x200d; തലയുയര്&#x200d;ത്തി നിന്ന ആ നക്ഷത്രത്തിന്റെ തിളക്കം ഇന്നും നമ്മുടെ മനസ്സില്&#x200d; പ്രകാശം പരത്തുകയാണ് . ആ കര്&#x200d;മ്മയോഗിയുടെ ജ്വലിക്കുന്ന ഓര്&#x200d;മ്മകള്&#x200d;ക്ക് മരണമില്ല</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pv-is-still-in-peoples-hearts-without-death-25-years-since-leaving-article-by-pk-muhammed-ali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിന്റെ മുന്നറിയിപ്പുകള്&#x200d;</title>
		<link>https://www.chandrikadaily.com/warnings-of-manipur-p-ismail-writes.html</link>
					<comments>https://www.chandrikadaily.com/warnings-of-manipur-p-ismail-writes.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 31 Jul 2023 04:13:48 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267265</guid>

					<description><![CDATA[സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്&#x200d;ണ്ണാടകയില്&#x200d; പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത് .]]></description>
										<content:encoded><![CDATA[<p><strong>പി. ഇസ്മായില്&#x200d;</strong></p>
<p>മണിപ്പൂരില്&#x200d; നിന്നും നരഹത്യയുടെയും കൂട്ടബലാത്സംഗങ്ങളുടെയും കരളലിയിപ്പിക്കുന്ന വാര്&#x200d;ത്തകളാണ് കഴിഞ്ഞ മൂന്ന് മാസമായി റിപ്പോര്&#x200d;ട്ട് ചെയ്യപെടുന്നത്.മെയ് മൂന്നിന് മെയ്തി,കുക്കി വിഭാഗങ്ങള്&#x200d; തമ്മില്&#x200d; പൊട്ടിപുറപ്പെട്ട തര്&#x200d;ക്കങ്ങളും ഏറ്റുമുട്ടലുകളും മിസോറാമിനെയും അസമിനെയും ബാധിക്കും വിധം വരെ അഭയാര്&#x200d;ഥി പ്രശ്‌നമാമായി മാറി കഴിഞ്ഞു. മുന്&#x200d; കാലങ്ങളില്&#x200d; നിന്നും വിഭിന്നമായി ഭരണ കൂടം മെയ്തികള്&#x200d;ക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് ഗുജറാത്ത്, കാണ്ഡമാല്&#x200d; മോഡല്&#x200d;വംശഹത്യയിലേക്ക് മണിപ്പൂരും നീങ്ങിയത്.പട്ടാളത്തിന്റെതോക്കുകള്&#x200d; ഉപയോഗിച്ചാണ് മെയ്തി കള്&#x200d; കലാപം നടത്തുന്നത്. ആയുധം നഷ്ടമായിട്ടും ഇന്നോളം സര്&#x200d;ക്കാര്&#x200d; ഭാഗത്തു നിന്നും അന്വേഷണമോ നടപടിയോഉണ്ടായിട്ടില്ല.</p>
<p>കാങ് പോക് പിയില്&#x200d; അക്രമി സംഘം രണ്ടു സ്ത്രീകളെവിവസ്ത്രയാക്കി പരേഡ് നടത്തിയ വീഡിയോ പുറത്തു വന്നതിനെ തുടര്&#x200d;ന്നു ഇരകള്&#x200d; നടത്തിയ വെളിപെടുത്തലില്&#x200d; പോലീസിന്റെ പക്ഷപാതം കൃത്യമായിപറഞ്ഞിട്ടുണ്ട്.കുക്കിഗോത്രവിഭാഗത്തില്&#x200d; പെട്ട 20ഉം 40ഉം വയസ്സുള്ളയുവതികളെയാണ് അക്രമിക്കൂട്ടം നഗ്നരാക്കി പൊതു റോഡിലൂടെ പാടത്തേക്ക് വലിച്ചു<br />
കൊണ്ടുപോയത്. ഇരുപതുകാരി പട്ടാപ്പകല്&#x200d; കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു . അക്രമി സംഘത്തെ ചോദ്യം ചെയ്തപ്പോള്&#x200d; ഇരുപതുകാരിയുടെ അച്ചനെയും സഹോദരനെയും കൊന്നു കളഞ്ഞതായും അവര്&#x200d; മാധ്യമ<br />
ങ്ങളോട്പറഞ്ഞിട്ടുണ്ട്</p>
<p>.ആസാം റെജിമെന്റല്&#x200d; സുബേദാറായി സേവനമനുഷ്ഠിക്കുകയും കാര്&#x200d;ഗില്&#x200d; യുദ്ധത്തില്&#x200d; രാജ്യത്തിനായി പോരാടു<br />
കയും ചെയ്ത സൈനികന്റെ ഭാര്യയാണ്ഇരകളില്&#x200d; ഒരാള്&#x200d; . 2020ല്&#x200d; രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്&#x200d; എന്ന ഖ്യാതി നേടിയ നോങ്ങ് പോക് പോലീസ് സ്റ്റേഷന്റെ ഒരു കിലോമീറ്റര്&#x200d; പരിധിയിലാണ് ദാരുണ സംഭവം നടമാടിയത് എന്ന കാര്യം രാജ്യത്ത് ഞെട്ടല്&#x200d; ഉളവാക്കായിയിട്ടുണ്ട്.</p>
<p>കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണിപ്പൂര്&#x200d; സന്ദര്&#x200d;ശനത്തെ തുടര്&#x200d;ന്ന് കുക്കി വിഭാഗക്കാരനായ ഡി.ജി.പി ഡൂഗംലിനെ സ്ഥാനത്ത് നിന്ന് നീക്കുകയും അതേ സമയം മെയ്തി വിഭാഗക്കാരനായ മുഖ്യമന്ത്രിയെ നിലനിര്&#x200d;ത്തിയതിലും ഭരണ കൂട വിവേചനം പ്രകടമാണ്.ഇന്റര്&#x200d;നെറ്റ് ഉപയോഗം മൗലികാവകാശമാണെന്നും അത് അനിശ്ചിതമായി നിയന്ത്രിക്കുന്നത് ഭരണഘടന ഉറപ്പ് നല്&#x200d;കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തൊഴില്&#x200d; എടുക്കാനുള്ള അവകാശങ്ങള്&#x200d;ക്കുംഎതിരാണെന്നും കാശ്മീരില്&#x200d; ഇന്റര്&#x200d;നെറ്റ് നിരോധന<br />
ത്തിനെതിരായി സുപ്രിം കോടതി നടത്തിയ വിധിയും മണിപ്പൂരില്&#x200d; ജലരേഖയായി .യഥാര്&#x200d;ത്ഥ ചിത്രങ്ങള്&#x200d; പുറം ലോകം അറിയാതിരിക്കാനായി ഭരണകൂടം ഇന്റര്&#x200d;നെറ്റിന് ദിവസങ്ങളോളം വിലക്ക് ഏര്&#x200d;പ്പെടുത്തുകയായിരുന്നു.</p>
<p>ഗുജറാത്തില്&#x200d; ആദിവാസികളെ വംശഹത്യക്ക് ഉപയോഗിച്ചത് പോലെ മണിപ്പൂരില്&#x200d; സ്ത്രീകളെ വര്&#x200d;ഗീയ വല്&#x200d;ക്കരിച്ച ദയനീയ രംഗങ്ങളാണ് കാണാന്&#x200d; കഴിയുന്നത്. മണിപ്പൂരിലെ സ്ത്രീകള്&#x200d;മയക്കു മരുന്നിനും മനു ഷ്യാവകാശ ലംഘനങ്ങള്&#x200d;ക്കും എതിരെ<br />
അടരാടിയ പാരമ്പര്യ ത്തിന്റെ അവകാശികളാണ്.ബ്രിട്ടീഷ് ഭരണ കാലത്ത് അരിക്ഷാമം രൂക്ഷമായപ്പോള്&#x200d; അരി കയറ്റുമതി പാടില്ലെന്നും അരിമില്ലുകള്&#x200d; അടച്ചു പൂട്ടണമെന്നും ആവശ്യപെട്ട് സ്ത്രീകള്&#x200d; തെരുവില്&#x200d; ഇറങ്ങി സമരം നയിച്ചു വിജയിച്ചവരാണ്. ഈ വിജയം ഓര്&#x200d;മിക്കാനായി എല്ലാ വര്&#x200d;ഷവും ഡിസംബര്&#x200d; 12 മണിപ്പൂരില്&#x200d; നൂപി ലാന്&#x200d;ഡ് ഡേ (സ്ത്രീ യുദ്ധങ്ങള്&#x200d;) എന്ന പേരില്&#x200d; ആചരിക്കപെടാറുണ്ട്.</p>
<p>തലസ്ഥാന നഗരമായ ഇംഫാലിനടുത്ത് മാലോം എന്ന സ്ഥലത്ത് പത്തു ഗ്രാമീണരെ സൈനികര്&#x200d; വെടിവെച്ചു കൊന്നപ്പോള്&#x200d; അഫ്സ്പ നിയമം (ആംഡ് ഫോഴ്സ് സ്പെഷ്യല്&#x200d; പവര്&#x200d;സ് ആക്റ്റ് 1958 )പിന്&#x200d;വലിക്കണം എന്നാവശ്യപ്പെട്ട് ഇറോം ശര്&#x200d;മിള നീണ്ട പതിനാറു വര്&#x200d;ഷം നടത്തിയ സഹന സമരം അവിസ്മരണീയമാണ്.2004ല്&#x200d; അസം റൈഫിള്&#x200d; ഉദ്യോഗസ്ഥന്&#x200d; തങ്ജം മനോരമയെ ബലാത്സംഗം ചെയ്തു കൊലപെടുത്തിയതില്&#x200d; പ്രതിഷേധിച്ചു സൈനിക ആസ്ഥാനത്ത് മുപ്പതോളം സ്ത്രീകള്&#x200d; വിവസ്ത്രരായി നടത്തിയ പോരാട്ടവും ഭരണ കൂടത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. &#8216;ഇന്ത്യന്&#x200d; പട്ടാളമേ ഞങ്ങളെ ബലാത്സംഗം ചെയ്യൂ&#8217; എന്നെഴുതിയ ബാനര്&#x200d; കൊണ്ട് അവര്&#x200d; ഇന്ത്യന്&#x200d; നഗ്‌നതയാണ് അന്ന് മറച്ചത്.കുക്കി, മെയ്തി വിഭാഗങ്ങളിലെ സ്ത്രീകള്&#x200d; ഒന്നിച്ചാണ് അനീതികള്&#x200d;ക്കെതിരെ പട നയിച്ചത്. മെയ് റാ പെയ്ബികള്&#x200d; (വിളക്കേന്തിയ സ്ത്രീകള്&#x200d;) എന്ന പേരിലാണ് സമര പോരാളികള്&#x200d; അറിയപ്പെട്ടത്.ബലാത്സംഗ ഇരക്കു വേണ്ടി നഗ്നത സമരായുധമാക്കിയ സ്ത്രീകളെ ഇന്ന് സംഘികള്&#x200d; നഗ്നപരേഡിന്റെ കാവല്&#x200d;ക്കാരാക്കി മാറ്റിയിരിക്കുകയാണ്. മതം കവചമാക്കിയാണ് ഫാസിസം മെയ്തി വിഭാഗത്തില്&#x200d;പെട്ട സ്ത്രീകളെ വര്&#x200d;ഗീയ വല്&#x200d;ക്കരിച്ചത്.ഗോത്ര വനിതകളെ ബലാല്&#x200d;സംഗം ചെയ്യാന്&#x200d; ഒത്താശ ചെയ്തു കൊടുത്തവരാണ് മെയ്തി വനിതകളെന്നും അവരുമായി ഒരു തരത്തിലുള്ള ചര്&#x200d;ച്ചക്കും തയ്യാറല്ലന്നുമാണ് കുക്കി വനിതാ നേതാക്കള്&#x200d; ദേശീയ വനിതാ കമ്മീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മക്ക് മുന്നില്&#x200d; പരാതിപെട്ടത്.ഇതില്&#x200d; നിന്നും വിഭാഗീയതയുടെ ആഴം ബോധ്യമാവും.</p>
<p>സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്&#x200d;ണ്ണാടകയില്&#x200d; പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത് . നാല് ശതമാനം വരുന്ന മുസ്ലിം സംവരണം റദ്ദ് ചെയ്ത് ബാക്കലിഗ , ലിംഗായത്ത് വിഭാഗങ്ങള്&#x200d;ക്ക് രണ്ട് ശതമാനം സര്&#x200d;ക്കാര്&#x200d; ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സംവരണം കര്&#x200d;ണ്ണാടകയില്&#x200d; ബി ജെ പി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചിരുന്നു. അതിനു ചുവടൊ<br />
പ്പിച്ചു മണിപ്പൂരില്&#x200d; മെയ്തി വിഭാഗത്തിന് പട്ടിക വര്&#x200d;ഗ പദവിക്കായി ചരടുവലി നടത്തുകയും ഹൈക്കോടതി മുഖാന്തരം അനുകൂല വിധി സമ്പാദിക്കാനും സര്&#x200d;ക്കാരിന്കഴിഞ്ഞു.ഹൈ കോടതിക്ക് ഏതെങ്കിലും വിഭാഗത്തെ എസ്. ടി ലിസ്റ്റില്&#x200d; ഉള്&#x200d;പെടുത്താനോ ഒഴിവാക്കാനോ നിര്&#x200d;ദേശിക്കാന്&#x200d; അധികാരമില്ല എന്ന സുപ്രിം കോടതിയുടെ തീരുമാനം ബലി കഴിച്ചാണ് ഹൈകോടതിയുടെ സിംഗിള്&#x200d; ബെഞ്ചും സര്&#x200d;ക്കാരും ഒത്തു കളിച്ചത്.മെയ്തി വിഭാഗത്തിന് പട്ടിക വര്&#x200d;ഗ പദവി കിട്ടിയാല്&#x200d; കുക്കികള്&#x200d;ക്ക് ഭരണഘടന ആര്&#x200d;ട്ടിക്കിള്&#x200d;371(സി)പ്രകാരം ഉറപ്പു നല്&#x200d;കുന്ന സ്വയം ഭരണാവകാശം നഷ്ടമാവും. 370ാംവകുപ്പ് റദ്ദ് ചെയ്തു കാശ്മീരിലെ ഭൂമി കോര്&#x200d;പ്പറേറ്റുകള്&#x200d;ക്ക് തീറെഴുതി കൊടുത്തതിനു സമാനമായി മണിപ്പൂരിലും ഖനനത്തിലൂടെകോടികളുടെ ലാഭകൊയ്ത്തും ധ്രുവീകരണത്തിലൂടെ നിയമസഭയില്&#x200d; ഭരണസ്ഥിരതയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്.</p>
<p>ജപ്പാനിലെ ഹിരോഷിമയില്&#x200d; ജി 7 ഉച്ചകോടി നടക്കുന്നതിനിടയില്&#x200d; ഇറ്റാലിയന്&#x200d; പ്രധാനമന്ത്രി ജോര്&#x200d;ജിയ മെലോണി നിശ്ചയിച്ച സമയത്തി<br />
നേക്കാളും ഒരു ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപെട്ടു. പ്രളയവും പേമാരിയും മൂലം 14 പേര്&#x200d; മരണപ്പെട്ടു<br />
വെന്നും എന്റെ സാന്നിധ്യം അനിവാര്യമാണെന്നുമാണ് പ്രധാനമന്ത്രി മടക്ക യാത്ര സംബന്ധിച്ച് ഉച്ച<br />
കോടിയില്&#x200d;പറഞ്ഞത്.</p>
<p>നൂറ്റി അറുപത് പേര്&#x200d; കൊല്ലപ്പെടുകയും അറുപതിനായിരം പേര്&#x200d; അഭയാര്&#x200d;ത്ഥികളായി മാറുകയും ഇരുന്നൂറിലേറെ ക്രൈസ്തവ ദേവാലയ<br />
ങ്ങള്&#x200d; തകര്&#x200d;ക്കപ്പെടുകയും ചെയ്ത കലാപം നടക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി അമേരിക്കയിലേക്കും ഫ്രാന്&#x200d;സിലേക്കും യാത്ര തിരിച്ചത്. മണിപ്പൂരില്&#x200d; സന്ദര്&#x200d;ശിച്ചില്ലെന്നു മാത്രമല്ല തന്നെ കാണാന്&#x200d; വന്ന നിവേദക സംഘത്തിനു പോലും മുഖം കൊടുക്കാതെ മാറി നടക്കുകയായിരുന്നു.എഴുപത്തി ഒന്&#x200d;പതു ദിവസത്തിന് ശേഷമാണ് മണിപ്പൂര്&#x200d; വിഷയത്തില്&#x200d; പ്രധാനമന്ത്രി വാ തുറന്നത്. അതും നഗ്‌നതാ പരേഡിന്റെ വീഡിയോ പുറം ലോകം അറിഞ്ഞ ജാള്യതയിലും ഈ വിഷയത്തില്&#x200d; സ്വമേധയാ കേസെടുക്കാന്&#x200d; സുപ്രീം കോടതി തയ്യാറായതിനും ശേഷമാണ് പ്രതികരണത്തിന് പ്രധാനമന്ത്രി നിര്&#x200d;ബന്ധിതനായത്. മുപ്പതു സെക്കന്&#x200d;ഡില്&#x200d; താഴെ സമയം മാത്രമാണ് അദേഹം സംസാരിച്ചത്. പാര്&#x200d;ലിമെന്റിലും ഒളിച്ചു കളി തുടരുകയാണ്. പ്രധാനമന്ത്രി വിഷയത്തില്&#x200d; പ്രതികരിക്കണം എന്നാവശ്യപ്പെട്ട് അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷം നോട്ടീസ് നല്&#x200d;കിയിരിക്കുകയാണ്. ഭരണഘടന അവകാശങ്ങള്&#x200d; റദ്ദ് ചെയ്ത് സംസ്ഥാനങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുമെന്നും ജനാധിപത്യ വ്യവസ്ഥകള്&#x200d; അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്നും മണിപ്പൂര്&#x200d; നല്&#x200d;കുന്ന മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണേണ്ടതും പ്രതിഷേധങ്ങള്&#x200d; ഉയരേണ്ടതും അനിവാര്യമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/warnings-of-manipur-p-ismail-writes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങള്&#x200d;; വെളിച്ചത്തിന്റെ വെളിച്ചം</title>
		<link>https://www.chandrikadaily.com/shihab-thangal-light-of-light.html</link>
					<comments>https://www.chandrikadaily.com/shihab-thangal-light-of-light.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 04:54:33 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[k.muralidharan]]></category>
		<category><![CDATA[mohammed ali shihab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267115</guid>

					<description><![CDATA[പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്&#x200d;ഷികത്തലേന്ന് കെ മുരളീധരന്&#x200d; ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്&#x200d;മ്മകള്&#x200d; പങ്കുവെക്കുന്നു...]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p><em><strong>കെ മുരളീധരന്&#x200d; എംപിയുടെ ശിഹാബ് തങ്ങള്&#x200d; ഓര്&#x200d;മ്മ</strong></em></p>
<p>പതിനാലാം രാവ് പോലെ ഉദിച്ചുയര്&#x200d;ന്ന് പൂ നിലാവിന്റെ പ്രഭപരത്തി മന്ദസ്മിതം അസ്തമിച്ചിട്ട് വര്&#x200d;ഷം പതിനാല്. മത രാഷ്ട്രീയ വൈജ്ഞാനിക രംഗങ്ങളിലാകെ മൂന്നര പതിറ്റാണ്ടിന്റെ കര്&#x200d;മ്മ ചൈതന്യം വിതറിയ കൊടപ്പനക്കല്&#x200d; നിന്ന് അദ്ദേഹം പടിയിറങ്ങിയപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയ യാത്രയപ്പിന് സാക്ഷ്യം വഹിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്&#x200d;ഷികത്തലേന്ന് കെ മുരളീധരന്&#x200d; ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്&#x200d;മ്മകള്&#x200d; പങ്കുവെക്കുന്നു&#8230;</p>
<p>കോഴിക്കോട്ടെ പ്രൗഢമായ ചടങ്ങ്. മലയാളത്തിന്റെ അക്ഷര പുണ്യം എം.ടി വാസുദേവന്&#x200d; നായരാണ് പ്രസംഗിക്കാന്&#x200d; എണീറ്റത്. കാര്യമാത്രപ്രസക്തമായത് മാത്രം സംസാരിക്കുന്ന അദ്ദേഹത്തില്&#x200d; നിന്ന് സംഘാടകരെയോ അതിഥികളെയോ പ്രശംസിക്കുന്നൊരു വാക്ക് അത്യപൂര്&#x200d;വ്വം. പതിവ് ഗൗരവത്തോടെ സദസ്സിനോടായി പറഞ്ഞു തുടങ്ങിയ എം.ടി, ഒന്ന് പിറകോട്ട് തിരിഞ്ഞു; കൈചൂണ്ടി. അല്&#x200d;പം കനത്തില്&#x200d; ഇങ്ങനെ തുടര്&#x200d;ന്നു; &#8216;കേരളത്തിന്റെ മണ്ണില്&#x200d; പലരും വിതച്ച വര്&#x200d;ഗീയതയുടെ വിഷവിത്തുകള്&#x200d; മുളക്കാതിരുന്നത് ഈ മനുഷ്യന്റെ സാന്നിധ്യം കൊണ്ടാണ്. ഈ മനുഷ്യന്റെ ജീവിതം നിങ്ങള്&#x200d; രേഖപ്പെടുത്തണം&#8230;&#8217; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലേക്ക് എല്ലാ കണ്ണുകളും നീണ്ടു. തന്നെക്കാള്&#x200d; വയസ്സില്&#x200d; മുതിര്&#x200d;ന്ന ഇന്ത്യയുടെ ജ്ഞാനപീഠത്തില്&#x200d; നിന്നാണ് വചസുകള്&#x200d;; അപ്പോഴും പൂര്&#x200d;ണ്ണ ചന്ദ്രനെപ്പോലെ നറുപുഞ്ചിരിയോടെ ഭാവഭേദമൊന്നുമില്ലാതെ അദ്ദേഹം ഇരിക്കുന്നു. &#8216;മതം, സമൂഹം, സംസ്‌കാരം&#8217; എന്ന ശിഹാബ് തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുന്ന മുഹൂര്&#x200d;ത്തെക്കുറിച്ചാണ് പറഞ്ഞത്.</p>
<p>എപ്പോഴാണ് ഞാന്&#x200d; ആദ്യമായി ശിഹാബ് തങ്ങളെ കാണുന്നത്. ആ ദിനം ഇപ്പോഴും എന്റെ കണ്&#x200d;മുന്നില്&#x200d; തെളിയുന്നു. 1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം മന്&#x200d;മോഹന്&#x200d; ബംഗ്ലാവിലിരിക്കുകയായിരുന്നു. അച്ഛന്റെ (കെ കരുണാകരന്&#x200d;) കൂടെ യു.ഡി.എഫ് നേതാക്കള്&#x200d; ചര്&#x200d;ച്ചക്കിരിക്കുമ്പോഴാണ് അദ്ദേഹം സി.എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം കടന്നു വരുന്നത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായി വര്&#x200d;ഷം ഒന്നു കഴിഞ്ഞതേയൊള്ളൂ. യുവത്വവും തേജസുമുറ്റിയ നാല്&#x200d;പതുകാരനിലേക്ക് എന്തോ എന്നെ വല്ലാതെ ഹൃദയംകൊണ്ട് അടുപ്പിച്ചു. കൈകൊടുത്തപ്പോള്&#x200d; അച്ഛന്&#x200d; എന്നെ പരിജയപ്പെടുത്തി. അന്നു തൊട്ട് അവസാനം വരെ പുത്രവാല്&#x200d;സല്യത്തോടെ എന്നെ ഹൃദയത്തോടെ ചേര്&#x200d;ത്തുവെച്ചു.</p>
<p>അച്ഛനും ശിഹാബ് തങ്ങളെ വല്ലാത്ത ഇഷ്ടമായിരുന്നു; മതിപ്പും. ഒരിക്കല്&#x200d; പോലും അച്ഛന്&#x200d; ശിഹാബ് തങ്ങളെ കുറിച്ച് ബുഹമാനം കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. യു.ഡി.എഫ് യോഗങ്ങളില്&#x200d; കീറാമുട്ടിയായ പല വിഷയങ്ങളിലും ശിഹാബ് തങ്ങളുടെ താല്&#x200d;പര്യത്തിനും തീര്&#x200d;പ്പിനും അദ്ദേഹം സമ്മതം മൂളിയിരുന്നു. അതിലൊരു ശരിയുണ്ടെന്നും നല്ലതിനാണെന്നും പലരെയും പോലെ അച്ഛനും സന്തോഷത്തോടെ ഉള്&#x200d;ക്കൊണ്ടു. അച്ഛന്&#x200d; കഴിഞ്ഞാല്&#x200d; കേരളത്തില്&#x200d; എന്നെ ഏറ്റവും സ്വാധീനിച്ചവരില്&#x200d; ആദ്യ സ്ഥാനം തീര്&#x200d;ച്ചയായും ശിഹാബ് തങ്ങള്&#x200d;ക്കാണ്. എന്റെ വലിയൊരു ശക്തിയും പിന്&#x200d;ബലവുമായിരുന്നു തങ്ങള്&#x200d;. അദ്ദേഹത്തില്&#x200d; നിന്ന് പലതും പകര്&#x200d;ത്താന്&#x200d; ശ്രമിച്ചപ്പോഴും വഴുതിപ്പോയിട്ടുണ്ട്. പല മുസ്്ലിംലീഗ് നേതാക്കളോടും ഞാന്&#x200d; ആവര്&#x200d;ത്തിക്കുന്നൊരു ചോദ്യമുണ്ട്; ശിഹാബ് തങ്ങള്&#x200d; ദേശ്യപ്പെടുന്നത് കണ്ടിട്ടുണ്ടോ. ഇല്ലെന്നാലെ ഒരുത്തരവും മക്കളായ ബഷീറലി തങ്ങളും മുനവ്വറലി തങ്ങളും സന്തത സഹചാരിയായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഡോ.എം.കെ മുനീറും ഉള്&#x200d;പ്പെടെയുള്ളവര്&#x200d; നല്&#x200d;കിയിട്ടില്ല. ക്ഷമയും ഒരാളെയും വേദനിപ്പിക്കാത്ത വാക്കും മുറുകെ പിടിച്ച് ജീവിച്ച് തീര്&#x200d;ത്തു വെന്നത് എത്ര അതിശയകരമാണ്.</p>
<p><strong>പാരമ്പര്യത്തിന്റെ ഗരിമ</strong></p>
<p>അന്ത്യപ്രവാചകനായ മുഹമ്മദ് നബി തിരുമേനിയുടെ നാല്&#x200d;പതാം തലമുറയില്&#x200d; പെട്ട വ്യക്തിത്വമാണല്ലോ ശിഹാബ് തങ്ങള്&#x200d;. അദ്ദേഹത്തിന്റെ പൂര്&#x200d;വ്വീകര്&#x200d; അറബി നാടായ ഹളര്&#x200d;മൗത്തില്&#x200d; നിന്നാണ് കേരളത്തിലെത്തിയത്. ജനസേവനമായിരുന്നു അവരുടെ മുഖമുദ്ര. വളരെ വേഗം ജനങ്ങളുടെ അംഗീകാരവും ആദരവും പിടിച്ചുപറ്റാന്&#x200d; അവര്&#x200d;ക്കായി. ബ്രിട്ടീഷുകാര്&#x200d;ക്കെതിരെ സന്ധിയില്ലാതെ സമരം നയിച്ച് വെല്ലൂരിലേക്ക് നാടുകടത്തപ്പെട്ട സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയ തങ്ങളുടെ മകനാണ് ശിഹാബ് തങ്ങളുടെ പിതാവ് പി.എം.എസ്.എ പൂക്കോയതങ്ങള്&#x200d;. അച്ഛന്റെ ഇഷ്ടക്കാരനായിരുന്ന അദ്ദേഹത്തെയും കാണാന്&#x200d; എനിക്കവസരമുണ്ടായിട്ടുണ്ട്.</p>
<p>1936 ലാണ് പി.എം.എസ്.എ പൂക്കോയതങ്ങള്&#x200d; &#8211; ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ജനിക്കുന്നത്. പാണക്കാട്ടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1947ല്&#x200d; സ്വാന്ത്രദിന വര്&#x200d;ഷം കോഴിക്കോട്ടേക്ക് പഠനം മാറ്റി. അമ്മായിയുടെ വീട്ടില്&#x200d; നിന്ന് എം.എം.ഹൈസ്‌കൂളില്&#x200d; പോയി പഠിക്കുമ്പോള്&#x200d; തന്നെ ഫുട്ബാളും പാട്ടുമെല്ലാം ഇഷ്ടമായിരുന്നു. 1953 ല്&#x200d; എസ്.എസ്.എല്&#x200d;.സി വിജയിച്ച് ഏതാനും വര്&#x200d;ഷം മലപ്പുറം ജില്ലയിലെ തലക്കടത്തൂരിലെയും തോഴന്നൂരിലെയും കാനാഞ്ചേരിയിലയും പളളിയില്&#x200d; നിന്ന് അഞ്ചു വര്&#x200d;ഷത്തോളം മതവും അറബിയും ആഴത്തില്&#x200d; പഠിച്ചു. തുടര്&#x200d;ന്ന് 1958 ലാണ് ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലേക്ക് പോയത്. 1958 മുതല്&#x200d; 1961 വരെ അല്&#x200d;അസ്ഹര്&#x200d; സര്&#x200d;വകലാശാലയിലും തുടര്&#x200d;ന്ന് 1966 വരെ കൈറോ സര്&#x200d;വകലാശാലയിലും പഠനം നടത്തി ബിരുദങ്ങള്&#x200d; നേടി. വലിയ ശമ്പളത്തില്&#x200d; അവിടെ ജോലി ശരിയായെങ്കിലും പിതാവിന്റെ നിര്&#x200d;ദേശം പാലിച്ച് 1966ല്&#x200d; നാട്ടിലേക്ക് മടങ്ങി.</p>
<p>എല്ലാ അര്&#x200d;ത്ഥത്തിലുമുള്ള പണ്ഡിതനായി പാകപ്പെട്ടാണ് മുപ്പതാം വയസ്സില്&#x200d; അദ്ദേഹം വീട്ടിലെത്തുന്നത്. ഇംഗ്ലീഷിലും അറബിയിലും ഹിന്ദിയിലും ഉര്&#x200d;ദുവിലുമെല്ലാം മലയാളത്തിലെന്നപോലോ പ്രസംഗിക്കാനും എഴുതാനും കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ദേശീയ കോണ്&#x200d;ഗ്രസ്സ് നേതാക്കളുമായി ശിഹാബ് തങ്ങള്&#x200d; നടത്തിയ ചര്&#x200d;ച്ചകള്&#x200d; നേരിട്ട് കാണാന്&#x200d; എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം സ്വാഭാവികമായി സംസാരിച്ചിരുന്ന അദ്ദേഹത്തിന് മറ്റിടനിലക്കാരുടെ ആവശ്യമുണ്ടായിരുന്നില്ല. ലോകത്തെ ഏതു രാജ്യക്കാരുമായും സംവദിക്കാന്&#x200d; കഴിയുന്ന നേതാവായി മൗലാനാം അബുല്&#x200d;കലാം ആസാദിനെപ്പോലെ ശിഹാബ് തങ്ങളെയും ഞാന്&#x200d; തിരിച്ചറിഞ്ഞു. പരന്ന വായനയും ആഴത്തിലുള്ള അറിവും പാരമ്പര്യമായി ലഭിച്ച സ്വഭാവ ഗുണങ്ങളുമെല്ലാം ചേര്&#x200d;ന്നപ്പോഴാവണം നമ്മുടെ കാലത്തിന് ഇതുപോലൊരു ശിഹാബ് തങ്ങളെ ലഭിച്ചത്.</p>
<p>അദ്ദേഹത്തിന്റെ സഹോദരങ്ങളായ വിടപറഞ്ഞു പോയ ഉമറലി ശിഹാബ് തങ്ങള്&#x200d;, ഹൈദരലി ശിഹാബ് തങ്ങള്&#x200d; എന്നിവരെ പോലെ ഇപ്പോള്&#x200d; മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനായിരിക്കുന്ന സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുമായും മക്കളായ ബഷീറലി, മുനവ്വറലി തങ്ങളുമായുമെല്ലാം സഹോദര തുല്ല്യമായ സ്നേഹ ബന്ധമുള്ളതും എന്റെ പുണ്യമായാണ് കാണുന്നത്. ശിഹാബ് തങ്ങള്&#x200d; പ്രസരിപ്പിച്ച നന്മയുടെ പ്രകാശം ഇവരിലൂടെ നാം ഇപ്പോഴും അനുഭവിച്ചറിയുന്നു.</p>
<p><strong>കൊടപ്പനക്കലെ സ്നേഹത്തണല്&#x200d;</strong></p>
<p>സ്നേഹവും സാന്ത്വനവും കലവറയില്ലാതെ പെയ്യുന്നൊരു താഴ്വരയെ കുറിച്ച് സ്വപ്നം കാണാറുണ്ടോ. ഔദ്യോഗിക സ്ഥാനം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എത്രയോ തവണ കൊടപ്പനക്കല്&#x200d; തറവാട്ടില്&#x200d; പോയിട്ടുണ്ട്; സംഘടനാ കാര്യത്തിനും സ്വകാര്യ സംഭാഷണത്തിനും പോയിട്ടുണ്ട്. എല്ലായിപ്പോഴും ഒരേ സ്വീകരണമാണ് ലഭിച്ചത്. എനിക്ക് മാത്രമല്ല, അവിടെ എത്തുന്ന ഓരോരുത്തര്&#x200d;ക്കും സ്വന്തം ഭവനത്തിലേക്കെന്നവണ്ണം കയറിച്ചെല്ലാമെന്നതാണ് പാണക്കാട്ടെ പ്രത്യേകത. പ്രഭാതം മുതല്&#x200d; പ്രദോഷം വരെ തങ്ങളെ ഒരുനോക്ക് കാണാനും തൊടാനും എത്തുന്നവരെ കണ്ട് മിഴിച്ചിരുന്നിട്ടുണ്ട്. ചൊവ്വാഴ്ച ആകസ്മികമായി എത്തിപ്പെട്ടാല്&#x200d; മഹാ സമ്മേളനമാണോയെന്ന് ധരിക്കേണ്ടി വരും. ആരോടും മുഷിപ്പില്ലാതെ സാന്ത്വനവും പരിഹാരവും പകര്&#x200d;ന്ന് എല്ലാവരെയും യാത്രയാക്കുന്നത് കണ്ട് കണ്ണീര്&#x200d; പൊഴിച്ചിട്ടുണ്ട്. മുസ്ലിംലീഗ് അവസാന വാക്കായ നേതാവ് എന്നതിനോടൊപ്പം നൂറുക്കണക്കിന് മഹല്ലുകളെയും സ്ഥാപനങ്ങളെയും ജാഗ്രതയോടെ അദ്ദേഹം നയിച്ചു.</p>
<p>തീവ്രവാദത്തിന്റെയോ ഭീകരതയുടെയോ തരിമ്പും ലാഞ്ചനയില്ലാതെ അവരെ വളര്&#x200d;ത്തി വലുതാക്കി. സാമൂദായിക മൈത്രിയെ മറ്റെല്ലാത്തിനെക്കാള്&#x200d; മഹിതമായി അദ്ദേഹം കണ്ടു. മതത്തിനും ജാതിക്കും വര്&#x200d;ഗത്തിനുമപ്പുറം വ്യക്തി എന്ന നിലയിലും താന്&#x200d; നയിക്കുന്ന സംഘടന ഉത്തരവാദിത്വത്തിലും മാനവികത ഉറപ്പാക്കി. ബാബരി മസ്ജിദ് ധ്വംസന കാലത്ത് കൈവിട്ടു പോകുമോ എന്ന ആശങ്കപ്പെട്ട കാലത്ത് ശിഹാബ് തങ്ങള്&#x200d; നടത്തിയ ഇടപെടല്&#x200d; ചരിത്രമാണ്. മിതവാദത്തിന്റെ പേരില്&#x200d; മുസ്ലിംലീഗിന് രാഷ്ട്രീയ തിരിച്ചടികള്&#x200d; ഉണ്ടായപ്പോള്&#x200d; ചിലര്&#x200d; അദ്ദേഹത്തെ മാറി ചിന്തിക്കാന്&#x200d; പ്രേരിപ്പിച്ചു. എത്ര നഷ്ടങ്ങളുണ്ടായാലും തീവ്രതയോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനം കാലം ശരിവെച്ചു. അങ്ങാടിപ്പുറം ക്ഷേത്ര നടയിലും പൂന്തുറയിലും നാദാപുരത്തുമെല്ലാം ശാന്തിമന്ത്രം കൊണ്ടാണ് ശിഹാബ് തങ്ങള്&#x200d; തീ കെടുത്തിയത്.</p>
<p>ശിഹാബ് തങ്ങളുടെ വിയോഗപ്പിറ്റേന്നത്തെ മനോരമ പത്രത്തിന്റെ എഡിറ്റോറിയല്&#x200d; ഇവിടെ പകര്&#x200d;ത്തിയാല്&#x200d; നന്നാവും: &#8216;ബാഫഖി തങ്ങള്&#x200d;ക്കോ പാണക്കാട് പൂക്കോയ തങ്ങള്&#x200d;ക്കോ സി.എച്ച് . മുഹമ്മദ് കോയക്കോ നേരിടേണ്ടിവന്നിട്ടില്ലാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട് ശിഹാബ് തങ്ങള്&#x200d; കൃതഹസ്തതയോടെ കൈകാര്യം ചെയ്തുവെന്നത് മറന്നുകൂടാ. ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഏറ്റവും വലിയ വെല്ലുവിളി ഉണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്തപ്പോള്&#x200d; സമുദായത്തിന്റെ ദുഃഖത്തില്&#x200d; മനംനൊന്ത് കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്ക് കടക്കാതെ തടഞ്ഞു നിര്&#x200d;ത്തിയെന്നതാണ് ശിഹാബ് തങ്ങളുടെ ഏറ്റവും വലിയ വിജയം (മലയാള മനോരമ: 2009 ഓഗസ്റ്റ് 2)</p>
<p><strong>എന്റെ സൗഭാഗ്യം</strong></p>
<p>എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അനുഗ്രഹമായി നിന്ന പിതൃതുല്ല്യനായ മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്&#x200d;. എന്റെ രാഷ്ട്രീയ നേട്ടങ്ങള്&#x200d;ക്ക് പിന്നില്&#x200d; എക്കാലവും ശിഹാബ് തങ്ങളുണ്ടായിരുന്നു. 1977 മുതല്&#x200d; പരസ്പരം അറിയാമെങ്കിലും 1989ല്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായി ഞാന്&#x200d; കോഴിക്കോട്ട് മല്&#x200d;സരിക്കുമ്പോഴാണ് ശിഹാബ് തങ്ങളുമായി കൂടുതല്&#x200d; അടുത്തത്. കോഴിക്കോട്ട് സി.പി.എമ്മിന്റെ ഉജ്വലനായ നേതാവ് ഇമ്പിച്ചിബാവക്കെതിരെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിയായി ഞാന്&#x200d; മല്&#x200d;സരിക്കാനെത്തിയത് ശിഹാബ് തങ്ങളുടെ ആശീര്&#x200d;വാദത്തോടെയായിരുന്നു. സജീവമായി രംഗത്തുണ്ടായിരുന്ന മുസ്ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് ശിഹാബ് തങ്ങളുടെ പര്യടനത്തോടെ വര്&#x200d;ധിത ഊര്&#x200d;ജ്ജ്വമാണ് ലഭിച്ചത്. ശിഹാബ് തങ്ങളുടെ മണ്ഡല പര്യടനം ജനത്തെ ഇളക്കി; എട്ടു പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിച്ചത്.</p>
<p>1999ല്&#x200d; നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോഴിക്കോട്ട് എല്&#x200d;.ഡി.എഫിനു വേണ്ടി ജനതാദള്ളിലെ സി.എം ഇബ്രാഹിമായിരുന്നു പ്രധാന എതിരാളി. വര്&#x200d;ഗീയകാര്&#x200d;ഡും വ്യക്തിഹത്യയും എല്&#x200d;.ഡി.എഫ് പുറത്തെടുത്തപ്പോള്&#x200d; യു.ഡി.എഫ് വല്ലാതെ വിയര്&#x200d;ത്തു. നട്ടെല്ലിന് കലശലായ വേദന കാരണം ഡോക്ടര്&#x200d;മാര്&#x200d; ശിഹാബ് തങ്ങള്&#x200d;ക്ക് വിശ്രമം നിര്&#x200d;ദ്ദേശിച്ച സമയമായിരുന്നു. കോഴിക്കോട്ടെ സ്ഥതിഗതികള്&#x200d; വിലയിരുത്തിയ ശിഹാബ് തങ്ങള്&#x200d; ഡോക്ടര്&#x200d;മാരുടെ നിര്&#x200d;ദ്ദേശം അവഗണിച്ച് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാട്ടില്&#x200d; ഉള്&#x200d;പ്പെടെ നടത്തിയ പര്യടനം യു.ഡി.എഫിനെ വിജയതീരത്തെത്തിച്ചു. ഇടക്കാലത്ത് കോണ്&#x200d;ഗ്രസ്സില്&#x200d; നിന്ന് അകന്ന് പ്രവര്&#x200d;ത്തിച്ചപ്പോഴും ശിഹാബ് തങ്ങളോടുള്ള വ്യക്തബന്ധം കാത്തു സൂക്ഷിച്ചിരുന്നു. യു.ഡി.എഫില്&#x200d; തിരിച്ചെത്തിയ ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കൊടുവള്ളിയില്&#x200d; നിന്ന് മത്സരിച്ചത്. അപ്പോള്&#x200d;, ചികില്&#x200d;സാര്&#x200d;ത്ഥം ശിഹാബ് തങ്ങള്&#x200d; അമേരിക്കയിലായിരുന്നു. കൊടുവള്ളിയില്&#x200d; യു.ഡി.എഫ്. പിന്തുണയോടെ മല്&#x200d;സരിക്കുമ്പോള്&#x200d; ശിഹാബ് തങ്ങളുടെ അസാന്നിദ്ധ്യം എന്നെ പ്രയാസപ്പെടുത്തി. ശിഹാബ് തങ്ങള്&#x200d; പ്രചാരണ രംഗത്തില്ലാത്ത എന്റെ ആദ്യത്തെ മല്&#x200d;സരമായിരുന്നു അത്. ആ സമയത്ത് തങ്ങള്&#x200d; പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കില്&#x200d; തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗ ശേഷവും ഏതു പരീക്ഷണ ഘട്ടങ്ങളിലും ആ മുഖം എന്റെ മനസ്സില്&#x200d; തെളിയും. വട്ടിയൂര്&#x200d;ക്കാവ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും വടകര ലോക്സഭാ തിരഞ്ഞെടുപ്പിലുമെല്ലാം ശിഹാബ് തങ്ങളുടെ അനുഗ്രവും അദൃശ്യ സാന്നിധ്യവുമാണ് വിജയത്തിന്റെ ഒരു ഘടകമെന്ന് ഞാന്&#x200d; വിശ്വസിക്കുന്നു.</p>
<p>മുഖ്യമന്ത്രിയായിരിക്കെ 1992 ല്&#x200d; കാറപകടത്തില്&#x200d; പരിക്കേറ്റ് അച്ഛന് ചികില്&#x200d;സക്ക് വിദേശത്തു പോയിരിക്കുന്നു. കോണ്&#x200d;ഗ്രസ്സിനകത്ത് അഭിപ്രായ ഭിന്നതകള്&#x200d; രൂക്ഷമായ ഘട്ടമാണ്. ഗ്രൂപ്പ് വടംവലി പാരമ്യത്തിലായിരുന്നു. ഒരു വീട്ടില്&#x200d; രണ്ട് അടുക്കളയെന്ന പ്രതീതി. കരുണാകരന്&#x200d; തിരിച്ചെത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ചുമതല ആര്&#x200d;ക്കുകൊടുക്കുമെന്ന പ്രശ്നം പുകയുന്നു. ഡല്&#x200d;ഹിയില്&#x200d; ചര്&#x200d;ച്ച ചൂടുപടിക്കുന്നു. അന്ന് ഡല്&#x200d;ഹിയിലുണ്ടായിരുന്ന ശിഹാബ് തങ്ങളെ ഞങ്ങള്&#x200d; നേരിട്ട് കണ്ടു കാര്യങ്ങള്&#x200d; ബോധ്യപ്പെടുത്തി. ആയിരക്കണക്കിന് നാട്ടു മധ്യസ്ഥത നടക്കുന്ന ഹൈക്കോടതി വരെ തീര്&#x200d;പ്പിന് വിടുന്ന ശിഹാബ് തങ്ങള്&#x200d; ഇടപെട്ട ആ പ്രശ്നം രമ്യമായി പരിഹരിച്ചു.</p>
<p><strong>നിറ ദീപം</strong></p>
<p>രാഷ്ട്രീയ മത വൈജ്ഞാനിക രംഗങ്ങളില്&#x200d; ഒരു പോലെ തിളങ്ങി നിന്ന ശിഹാബ് തങ്ങളെ ഏതെങ്കിലും ഒന്നിലേക്ക് ചുരുക്കാന്&#x200d; സാധിക്കില്ല. പ്രവാചക പരമ്പരയില്&#x200d; പെട്ട ഉന്നത പണ്ഡിതനായ ശിഹാബ് തങ്ങളെ ആത്മീയാചാര്യനായി മുസ്ലിംകളില്&#x200d; വലിയൊരു വിഭാഗം കരുതിയിരുന്നു. മുസ്ലിം ഇതര വിഭാഗത്തിലും അങ്ങനെ കരുതകയും അനുഗ്രം തേടുകയും ചെയ്തിരുന്ന എത്രയോ പേരെ എനിക്കറിയാം. ശിഹാബ്തങ്ങളുടെ ആത്മീയ പരിവേഷത്തെ ചൊല്ലി ഒരു കോണ്&#x200d;ഗ്രസ്സ് നേതാവ് ഉയര്&#x200d;ത്തിയ വിമര്&#x200d;ശം യു.ഡി.എഫിലും പ്രശ്നങ്ങളുണ്ടാക്കി. അന്ന് കെ.പി.സി.സി. പ്രസിഡണ്ടായിരുന്നു ഞാന്&#x200d;.</p>
<p>വളരെ കര്&#x200d;ശനവും കണിശവുമായ നിലപാട് അപ്പോള്&#x200d; ഞാന്&#x200d; സ്വീകരിച്ചത്. കോണ്&#x200d;ഗ്രസ്സിന്റെ ദേശീയ നേതാക്കള്&#x200d; പലരും കേരളത്തിലെത്തുമ്പോള്&#x200d; ഘടകകക്ഷി നേതാക്കള്&#x200d; അവരെ അങ്ങോട്ട് ചെന്ന് കാണാറാണ് പതിവ്. എന്നാല്&#x200d; ശിഹാബ് തങ്ങളെ കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പാണക്കാട്ടെ വീട്ടില്&#x200d; ചെന്നു കാണുന്നത് രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം ഒരു ആത്മീയ ആചാര്യന്&#x200d; കൂടി ആയതിനാലാണ്. ഇത് എല്ലാവരും ഓര്&#x200d;ക്കണമെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാക്കളോട് എന്റെ നിര്&#x200d;ദേശം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെല്ലാം അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്.</p>
<p>ശിഹാബ് തങ്ങള്&#x200d; പ്രസിഡണ്ടായതിന്റെ 25ാം വാര്&#x200d;ഷികാഘോഷത്തിന് പങ്കെടുക്കാന്&#x200d; വേണ്ടി മാത്രം എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി കോഴിക്കോട്ടെത്തിയത് കേന്ദ്രനേതൃത്വം ശിഹാബ് തങ്ങളെ എത്രമാത്രം ആദരിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു. 2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോഴിക്കോട് കടപ്പുറത്തെ പ്രചരണ വേദിയില്&#x200d; കെ കരുണാകരന്&#x200d;, എ.കെ ആന്റണി എന്നിവര്&#x200d;ക്കൊപ്പം ശിഹാബ് തങ്ങള്&#x200d;ക്ക് ഇരിപ്പിടം നല്&#x200d;കി, സോണിയാ ഗാന്ധിയെ അതിഥിയെന്ന നിലയില്&#x200d; ഒറ്റക്കസേരയില്&#x200d; മുമ്പിലാണ് ഇരുത്തിയത്. എന്നാല്&#x200d;, സോണിയാ ഗാന്ധി ഒരു കസേര വലിച്ചിട്ട് ശിഹാബ് തങ്ങളെ വേദിയില്&#x200d; ഒപ്പം ഇരുത്തിയത് ആദരവിന്റെ വിളംബരമായിരുന്നു. എനിക്ക് വെറും രാഷ്ട്രീയക്കാരന്&#x200d; ആയിരുന്നില്ല ശിഹാബ് തങ്ങള്&#x200d;.</p>
<p>മുസ്ലിംലീഗില്&#x200d; പ്രശ്നങ്ങളില്ലാതെ ഒന്നിച്ചു കൊണ്ടുപോവാനും അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. മുസ്ലിംലീഗിലേക്ക് അഖിലേന്ത്യാ ലീഗ് തിരിച്ചുവന്ന ശേഷം അങ്ങനെയൊരു പിളര്&#x200d;പ്പ് ഉണ്ടായിട്ടേ ഇല്ലെന്ന തരത്തില്&#x200d; പ്രവര്&#x200d;ത്തകരെയും നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോവാന്&#x200d; കഴിഞ്ഞുവെന്നതാണ് ശിഹാബ് തങ്ങള്&#x200d; കൈവരിച്ച ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി എനിക്ക് തോന്നിയിട്ടുളളത്. പിളര്&#x200d;പ്പും വിഭാഗീയതയുമുണ്ടായ ഏതൊരു സംഘടനയിലും പിന്നീട് യോജിപ്പുണ്ടായാലും ആ ഭിന്നത മുഴച്ചുനില്&#x200d;ക്കാറുണ്ട്. ശിഹാബ് തങ്ങളെക്കുറിച്ച് ഒരു ട്രെയിന്&#x200d; യാത്രക്കിടയില്&#x200d; സംസാരിച്ചപ്പോള്&#x200d; മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനോട് ഞാന്&#x200d; ലീഗിലെ പിളര്&#x200d;പ്പും ഐക്യവും സൂചിപ്പിച്ചു. അങ്ങനെ ഒരു കാലമുണ്ടായിരുന്നുവെന്ന് പോലും ഞാനിപ്പോള്&#x200d; മറന്നു പോയെന്നായിരുന്നു ഇ.ടിയുടെ മറുപടി. എല്ലാവര്&#x200d;ക്കും അത്രയേറെ തുല്ല്യ പരിഗണനയാണ് ശിഹാബ് തങ്ങള്&#x200d; നല്&#x200d;കിയിരുന്നത്. അനുകൂലിച്ചവരെയും എതിര്&#x200d;ത്തവരെയും ഒരുപോലെ കണ്ടു. മുഖസ്തുതിയില്&#x200d; അഭിരമിക്കാതെ സ്വയം നവീകരിച്ചു. അങ്ങിനെങ്ങനെ വിസ്മയ ജന്മമായി നമ്മെ വഴിനടത്തുന്നു.<br />
കഴിഞ്ഞ നൂറ്റാണ്ടില്&#x200d; കേരളം കണ്ട മഹാപുരുഷന്മാരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്&#x200d; എല്ലാവിധ വിഭാഗീയതകള്&#x200d;ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു ശിഹാബ് തങ്ങള്&#x200d;. അതിന്റെ ആകെ കാരണങ്ങളെ മനോരമയില്&#x200d; കണ്ട ഒരഭിമുഖത്തിലെ വാചകത്തിലേക്ക് ചുരുക്കട്ടെ. ചോദ്യം: തിരിഞ്ഞു നോക്കുമ്പോള്&#x200d; എങ്ങനെ വിലയിരുത്തുന്നു. പുഞ്ചിരിയിലലിഞ്ഞ മറുപടി: എന്റെ കര്&#x200d;മ്മങ്ങള്&#x200d; കാലം വിലയിരുത്തട്ടെ; ആരെയും ദ്രോഹിച്ചിട്ടില്ലെന്നതാണ് എന്റെ ഉറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-light-of-light.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാഷക്കു വേണ്ടിയുള്ള സമരം</title>
		<link>https://www.chandrikadaily.com/struggle-for-language.html</link>
					<comments>https://www.chandrikadaily.com/struggle-for-language.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 30 Jul 2023 02:13:30 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[munnavarali shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267081</guid>

					<description><![CDATA[രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്&#x200d;
പലരും വിസ്മരിക്കുമ്പോഴും മജീദ്
റഹ്മാന്&#x200d; കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്&#x200d;ക്കുള്ള
ഇന്ധനമാണ് ഇന്നും പകരുന്നത്.]]></description>
										<content:encoded><![CDATA[<p><strong>മുനവ്വറലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ലോക തലത്തില്&#x200d; ഏറ്റവും കൂടുതല്&#x200d; ആളുകള്&#x200d; സംസാരിക്കുന്നതും കൂടുതല്&#x200d; രാഷ്ട്രങ്ങള്&#x200d; ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്ത ഭാഷകള്&#x200d; പഠിക്കാന്&#x200d; എല്ലാവരും താല്&#x200d;പര്യപെടാറുണ്ട്. തൊഴിലും വ്യാപാരവും സാഹിത്യ സാധ്യതയും കണക്കിലെടുത്താണ് വിവിധ രാജ്യങ്ങളുടെ കരിക്കുലത്തില്&#x200d; ആ ഭാഷകള്&#x200d; സ്ഥാനം പിടിക്കാറുള്ളത്. ഇരുപത്തി രണ്ടു രാഷ്ട്രങ്ങളില്&#x200d; അറബി രാഷ്ട്ര ഭാഷയാണ്. നാല്&#x200d;പത്തി രണ്ടു കോടി ജനങ്ങള്&#x200d; നിത്യേന അറബി ഭാഷ സംസാരിക്കുന്നുവെന്നാണ് കണക്കാക്കപെടുന്നത്. അമേരിക്ക, ബ്രിട്ടന്&#x200d;, കൊറിയ പോലുള്ള രാജ്യങ്ങളിലെ സര്&#x200d;വകലാശാലകളില്&#x200d; അറബി പഠനം ഇപ്പോള്&#x200d; സാര്&#x200d;വത്രികമാണ്.</p>
<p>മുസ്‌ലിം ജനവിഭാഗത്തെ വിദ്യാലയങ്ങളിലേക്ക് ആകര്&#x200d;ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷുകാരുടെ കാലം തൊട്ട് ഇസ്‌ലാമികമതപഠനം സ്‌കൂള്&#x200d;പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയത്. 1913 ല്&#x200d; ഡോ.ബിഷപ് കമ്മീഷന്റെ ശിപാര്&#x200d;ശയനുസരിച്ച് 25 മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന വിദ്യാലയങ്ങളില്&#x200d; ഒരു ടീച്ചറെ നിയമിക്കാനുള്ള വ്യവസ്ഥ തിരുവതാംകൂറില്&#x200d; നിലവില്&#x200d; വന്നു. 15വിദ്യാലയങ്ങളില്&#x200d; ക്ലാസുകള്&#x200d; ആരംഭിക്കുന്നതിന് മുമ്പ് മതപഠനം നടന്നിരുന്നു. ദിവാനായിരുന്ന സര്&#x200d; സി.പി രാമസ്വാമി അയ്യര്&#x200d; വിഷയത്തില്&#x200d; നടത്തിയ ഇടപെടലിനെ തുടര്&#x200d;ന്ന് സകൂള്&#x200d; സമയത്ത് തന്നെ അറബി ഭാഷാ അഭ്യസിക്കാനുള്ള അവസരമുണ്ടായി. തിരുവതാംകൂറില്&#x200d; പ്രാഥമിക സ്‌കൂള്&#x200d; തലംതൊട്ട് അറബി പഠനത്തിനുള്ള അവസരം കിട്ടിയപ്പോള്&#x200d; മലബാറില്&#x200d; അത് ആറാം തരം മുതലാണ് ആരംഭിച്ചിരുന്നത്. 1956 സംസ്ഥാന രൂപീകരണത്തിന് ശേഷം അധികാരത്തിലേറിയ ഇ.എം.എസ് സര്&#x200d;ക്കാരിന് മുന്നില്&#x200d; അറബി പഠനത്തിന് തിരുവതാംകൂര്&#x200d; മോഡലില്&#x200d; നിയമങ്ങള്&#x200d;ക്കും ചട്ടങ്ങള്&#x200d;ക്കും ഒരു ഏകീകൃത സ്വഭാവമുണ്ടാവണമെന്ന് സി.എച്ച്.മുഹമ്മദ് കോയയും ലീഗ് പ്രസ്ഥാനവും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒന്നാം ഇ.എം.എസ് സര്&#x200d;ക്കാരിന് സാധിക്കാതെ പോയ കാര്യങ്ങള്&#x200d; 1967ല്&#x200d; ലീഗിന്റെ രാഷ്ട്രിയ ബലത്തില്&#x200d; യാഥാര്&#x200d;ത്ഥ്യമാവുകയുണ്ടായി. ക്രാഫ്റ്റ്, ഫിസിക്കല്&#x200d; എജ്യുക്കേഷന്&#x200d;, മ്യൂസിക്ക്, ഡാന്&#x200d;സ് ടീച്ചര്&#x200d; തുടങ്ങിയ സ്പഷലിസ്റ്റ് തസ്തികയിലായിരുന്ന അറബി, ഉറുദു, സംസ്‌കൃതം അധ്യപകര്&#x200d;ക്ക് ഭാഷാധ്യാപക പദവി ചാര്&#x200d;ത്തി കൊടുക്കാന്&#x200d; ധൈര്യം കാട്ടിയ വിദ്യഭ്യാസ മന്ത്രിയായിരുന്നു സി.എച്ച്. 100 കുട്ടികള്&#x200d; എന്നതിന് പകരം 28 കുട്ടികള്&#x200d; മതിയാവുമെന്ന ധീരമായ പ്രഖ്യാപനം വന്നതോടെ ആയിരകണക്കിന് വിദ്യാലയങ്ങളിലാണ് അറബിയുടെയും സംസ്‌കൃതത്തിന്റെയും ഉറുദു ഭാഷയുടെയും ഈരടികള്&#x200d; മുഴങ്ങിയത്.ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; 1977ലാണ് മതേതര ചിന്തകളില്&#x200d; ആദ്യത്തെ വിള്ളല്&#x200d; വീണത്. സംഘ്പരിവാര്&#x200d; ശക്തികളുടെ സഹായത്താല്&#x200d; ആ വര്&#x200d;ഷത്തിലാണ് ആദ്യത്തെ കോണ്&#x200d;ഗ്രസിതര സര്&#x200d;ക്കാര്&#x200d; ഡല്&#x200d;ഹിയില്&#x200d; ഭരണത്തിലേറിയത്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാന്&#x200d; അന്ന് പലരും മത്സരിക്കുകയായിരുന്നു.</p>
<p>1980 ലെ നായനാര്&#x200d; സര്&#x200d;ക്കാരിന്റെ അറബി ഭാഷാ വിരോധവും അത്തരം ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു. അറബി. പീഠനത്തിനായി പ്രത്യേക ക്ലാസ് മുറികള്&#x200d; സ്ഥാപിക്കണം (അക്കമഡേഷന്&#x200d;), അറബി പഠിക്കുന്ന വിദ്യാര്&#x200d;ത്ഥിയുടെ രക്ഷിതാവ് കുട്ടിക്ക് മാതൃഭാഷ പഠിക്കാന്&#x200d; താല്&#x200d;പര്യമില്ലന്ന് സമ്മതപത്രം നല്&#x200d;കണം (ഡിക്ലറേഷന്&#x200d;), സര്&#x200d;വീസിലിരിക്കുന്ന ഭാഷാ അധ്യാപകരുടെ മുകളില്&#x200d; പുതിയ യോഗ്യത നിശ്ചയിക്കല്&#x200d; (ക്വാളിഫിക്കേഷന്&#x200d;) ഈ കരിനിയമങ്ങളിലൂടെ മുഖ്യമായും അറബി ഭാഷയെ സ്‌കൂളില്&#x200d; നിന്നും പടിയിറക്കാനുള്ള നീക്കമാണ് സര്&#x200d;ക്കാര്&#x200d; നടത്തിയത്. ഗൂഢ നീക്കത്തിനെതിരെ അറബി അധ്യാപകര്&#x200d; നടത്തിയ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ചിന്റെ പ്രഖ്യാപനവും തുടര്&#x200d;ന്ന് യൂത്ത് ലീഗ് നടത്തിയ സമരങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. 1980 ജൂലൈ 30ന് ബദര്&#x200d; ദിനത്തില്&#x200d; കലക്ട്രേറ്റുകള്&#x200d;ക്ക് മുന്നില്&#x200d; നടന്ന സമരം തീര്&#x200d;ത്തും സമാധാനപരമായിരുന്നു. യൂത്ത് ലീഗ് സമരത്തെ ചോരയില്&#x200d; മുക്കി കൊല്ലാന്&#x200d; ഭരണകൂടം മുന്&#x200d;കൂട്ടി തീരുമാനിച്ച രീതിയിലാണ് പൊലീസ് പലയിടത്തും പെരുമാറിയത്.</p>
<p>മലപ്പുറത്ത് അകാരണമായി നടത്തിയ വെടിവെപ്പിലാണ് മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്നിവര്&#x200d; രക്തസാക്ഷികളായത്. രക്തസാക്ഷിത്വത്തിന്റെ ചൂടാറും മുമ്പേ കരിനിയമങ്ങള്&#x200d; തിരുത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് പ്രഖ്യാപിച്ചതും വാക്കുകളെ വെടിയുണ്ടകളാക്കി നിയമസഭയില്&#x200d; സി.എച്ച് നടത്തിയ പോരാട്ടവും അവിസ്മരണീയമാണ്. നായനാര്&#x200d; സര്&#x200d;ക്കാരിന് ഒടുവില്&#x200d; തെറ്റുതിരുത്തേണ്ടി വന്നു. സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ ഭരണ പരിഷ്‌ക്കാരങ്ങള്&#x200d; പൂര്&#x200d;ണമായും പിന്&#x200d;വലിക്കേണ്ടി വന്ന ഏകസമരം എന്ന പ്രത്യേകത അവകാശപ്പെടാന്&#x200d; കഴിയുന്നത് ഭാഷാ സമരത്തിനു മാത്രമായിരിക്കും. രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്&#x200d; പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന്&#x200d; കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്&#x200d;മകള്&#x200d; സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്&#x200d;ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/struggle-for-language.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
