<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Views &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/views/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 18 Nov 2025 06:47:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Views &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു&#8217;: കെസി വേണുഗോപാല്‍ എംപി</title>
		<link>https://www.chandrikadaily.com/cpm-is-implementing-bjps-democratic-destruction-in-kerala-under-the-guise-of-sir-kc-venugopal-mp.html</link>
					<comments>https://www.chandrikadaily.com/cpm-is-implementing-bjps-democratic-destruction-in-kerala-under-the-guise-of-sir-kc-venugopal-mp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 18 Nov 2025 06:46:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364129</guid>

					<description><![CDATA[പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്&#x200d; സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്&#x200d;ക്ക് എതിര് നില്&#x200d;ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെസി വേണുഗോപാല്&#x200d; എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്&#x200d; നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്&#x200d; സിപിഎം അനുവര്&#x200d;ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്&#x200d; വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്&#x200d;പറേഷന്&#x200d; തെരഞ്ഞെടുപ്പില്&#x200d; യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയാണ് വിനു. മുന്&#x200d; തെരഞ്ഞെടുപ്പുകളില്&#x200d; വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്&#x200d;വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്&#x200d;പ്പറേഷനിലെ മുട്ടട വാര്&#x200d;ഡില്&#x200d; യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്&#x200d;ത്ത് അവരുടെ സ്ഥാനാര്&#x200d;ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്&#x200d;കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്&#x200d;ഹമാണ്.ജനാധിപത്യ മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്&#x200d;കിയതെന്നും കെസി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്&#x200d;കുട്ടികള്&#x200d; സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്&#x200d;ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്&#x200d; സ്ഥാനത്ത് അവരോധിച്ചതില്&#x200d; ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്&#x200d; പരിഹസിച്ചു.</p>
<p>എസ്‌ഐആര്&#x200d; ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്&#x200d; മറയാക്കി സിപിഎം കള്ളവോട്ട് ചേര്&#x200d;ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്&#x200d; സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്&#x200d; ബിഎല്&#x200d;ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-implementing-bjps-democratic-destruction-in-kerala-under-the-guise-of-sir-kc-venugopal-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്</title>
		<link>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html</link>
					<comments>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 31 Aug 2025 05:46:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[india-china]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[Xi Jinping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352296</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.</p>
<p>രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/visit-to-china-after-seven-years-modi-xi-jinping-meeting-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്ഷരങ്ങളുടെ കുലപതിക്ക് വിട</title>
		<link>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html</link>
					<comments>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 27 Dec 2024 10:13:42 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[article]]></category>
		<category><![CDATA[mt vasudevan nair]]></category>
		<category><![CDATA[Safari Zainul Abideen]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323491</guid>

					<description><![CDATA[മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്&#x200d; അര്&#x200d;ത്ഥദീര്&#x200d;ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്&#x200d;ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്&#x200d;ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്&#x200d;ക്കു പകര്&#x200d;ന്നു നല്&#x200d;കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്&#x200d;.</p>
<p>ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്&#x200d; വെച്ചാണ് ആദ്യമായിട്ട് ഞാന്&#x200d; എം.ടി വാസുദേവന്&#x200d; നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്&#x200d;കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്&#x200d;ന്ന എഴുത്തുകാരന്&#x200d; എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്&#x200d;ഗ്ഗ നിര്&#x200d;ദ്ദേശങ്ങള്&#x200d; സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്&#x200d;ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്&#x200d; വലിയ താല്&#x200d;പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്&#x200d; സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്&#x200d;മ്മകള്&#x200d; ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്&#x200d; പോകാന്&#x200d; പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്&#x200d;ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്&#x200d;ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്&#x200d;ഫില്&#x200d; വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്&#x200d;ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു</p>
<p>പത്മഭൂഷണ്&#x200d;, ജ്ഞാനപീഠം, എഴുത്തച്ഛന്&#x200d; പുരസ്‌കാരം, ജെ സി ഡാനിയേല്&#x200d; പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്&#8217;എം ടി&#8217; എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്&#x200d; അനശ്വരനാക്കി നിര്&#x200d;ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്&#x200d;മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്&#x200d; എം.ടിയുടെ ലോകങ്ങള്&#x200d; എന്നും നിറഞ്ഞു നിന്നു.</p>
<p>പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്&#x200d;ത്തിയിരുന്നു. വിവിധ കാലങ്ങളില്&#x200d; അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്&#x200d; ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്&#x200d;ശിക്കാനെത്തിക്കൊണ്ടിരുന്നു.</p>
<p>ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്&#x200d; ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്&#x200d;. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്&#x200d;ക്കൂട്ടത്തില്&#x200d; തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്&#x200d;ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്&#x200d; അവതരിപ്പി ഒരു സാഹിത്യകാരന്&#x200d; ഇനിയുണ്ടാകുമോ എന്നറിയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farewell-to-the-patriarch-of-letters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം</title>
		<link>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html</link>
					<comments>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Sep 2024 05:00:32 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[tragedy]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310062</guid>

					<description><![CDATA[മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.</p>
<p>മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.</p>
<p>മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-tragedy-live-students-beautiful-sculpture-at-meelad-fest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം</title>
		<link>https://www.chandrikadaily.com/m-pox-has-spread-to-116-countries-alert-in-kerala-too.html</link>
					<comments>https://www.chandrikadaily.com/m-pox-has-spread-to-116-countries-alert-in-kerala-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Aug 2024 07:17:10 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Alert]]></category>
		<category><![CDATA[M-pox]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306652</guid>

					<description><![CDATA[രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്&#x200d;ദ്ദേശിച്ചു.]]></description>
										<content:encoded><![CDATA[<p>എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്&#x200d; കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്&#x200d;ദ്ദേശിച്ചു.</p>
<p>ഇന്ത്യയില്&#x200d; ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്&#x200d; നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്&#x200d; കണ്ടെത്തിയത്. മുമ്പ് കെനിയയില്&#x200d; കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്&#x200d;ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്&#x200d; വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്&#x200d;ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/m-pox-has-spread-to-116-countries-alert-in-kerala-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണത്തിന് വില വീണ്ടും ഇടിഞ്ഞു, നാലുമാസത്തെ ഏറ്റവും കുറഞ്ഞ വില; നാലുനാള്&#x200d; കൊണ്ട് കുറഞ്ഞത് 3,760രൂപ</title>
		<link>https://www.chandrikadaily.com/1gold-prices-fall-again-hit-four-month-lows-at-least-3760-rupees-in-four-days.html</link>
					<comments>https://www.chandrikadaily.com/1gold-prices-fall-again-hit-four-month-lows-at-least-3760-rupees-in-four-days.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jul 2024 09:12:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[FALL]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[prize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303859</guid>

					<description><![CDATA[നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇ]]></description>
										<content:encoded><![CDATA[<p>ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.</p>
<p>കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്&#x200d;റെ ഇന്നലത്തെ വില.</p>
<p>ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.</p>
<p>ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്&#x200d;റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്&#x200d;റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്&#x200d;റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1gold-prices-fall-again-hit-four-month-lows-at-least-3760-rupees-in-four-days.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോര്&#x200d;ഡ് ഇടവില്&#x200d;</title>
		<link>https://www.chandrikadaily.com/1indian-rupee-at-record-low.html</link>
					<comments>https://www.chandrikadaily.com/1indian-rupee-at-record-low.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jul 2024 12:19:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[indian rupee]]></category>
		<category><![CDATA[low]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303738</guid>

					<description><![CDATA[മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്&#x200d;.രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയിലെത്തി.</p>
<p>മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും റെക്കോർഡ് ഇടിവുണ്ടായത്.വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്&#x200d; നിന്ന് 350 മില്യണ്&#x200d; ഡോളർ പിൻവലിച്ചതിനാല്&#x200d; ഓഹരിവിപണിയില്&#x200d; ഇടിവുണ്ടായി.</p>
<p>അതെസമയം സെൻസെക്സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടിഞ്ഞു. വിദേശ വിപണിയിലെ അമേരിക്കൻ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യൻ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്&#x200d; നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 5,130.90 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്. ബജറ്റ് ദിവസത്തിലും രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1indian-rupee-at-record-low.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിപ: ആനക്കയത്തും പാണ്ടിക്കാടും കടകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ</title>
		<link>https://www.chandrikadaily.com/nipa-the-working-hours-of-anakayam-and-pandikkad-shops-are-from-7-am-to-5-pm.html</link>
					<comments>https://www.chandrikadaily.com/nipa-the-working-hours-of-anakayam-and-pandikkad-shops-are-from-7-am-to-5-pm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 07:09:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[manjeri]]></category>
		<category><![CDATA[nipah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303530</guid>

					<description><![CDATA[വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്&#x200d; വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് .]]></description>
										<content:encoded><![CDATA[<p>ജില്ലയില്&#x200d; നിപ രോഗ വ്യാപനം തടയുന്നതിന്റെയും, രോഗപ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജ്ജിപ്പെടുത്തുന്നതിന്റെയും ഭാഗമായി പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്&#x200d; നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്&#x200d;ക്ക് പുറമേ അധിക നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വി. ആർ വിനോദ് ഉത്തരവിട്ടു.</p>
<p>വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തി സമയം രാവിലെ 10 മുതല്&#x200d; വൈകുന്നേരം അഞ്ചു വരെ ആയി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട് . രാവിലെ ഏഴു മുതല്&#x200d; വൈകുന്നേരം അഞ്ചു വരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം. മറ്റു നിയന്ത്രണങ്ങൾ താഴെ പറയും പ്രകാരമാണ്</p>
<p><strong>*</strong> പൊതുജനങ്ങള്&#x200d; ആശുപത്രികളില്&#x200d; രോഗികളെ സന്ദര്&#x200d;ശിക്കുന്നത് പരമാവധി ഒഴിവാക്കണം.</p>
<p><strong>*</strong> ജില്ലയില്&#x200d; പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങള്&#x200d; എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളില്&#x200d; പങ്കെടുക്കുന്നവര്&#x200d; നിര്&#x200d;ബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേല്&#x200d; വിലാസം, ഫോണ്&#x200d; നമ്പര്&#x200d; എന്നിവ സംഘാടകര്&#x200d; രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം</p>
<p><strong>*</strong> പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്&#x200d; പെന്&#x200d;ഷന്&#x200d; മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങള്&#x200d;, കോമണ്&#x200d; സര്&#x200d;വ്വീസ് കേന്ദ്രങ്ങള്&#x200d; തുടങ്ങിയവ സന്ദര്&#x200d;ശിക്കേണ്ടതില്ല. നിയന്ത്രണങ്ങള്&#x200d; നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളില്&#x200d; കൂടുതല്&#x200d; സൗകര്യങ്ങള്&#x200d; ഉറപ്പാക്കും.</p>
<p>ഇവ ലംഘിക്കുന്നവര്&#x200d;ക്കെതിരെ 1897 ലെ പകര്&#x200d;ച്ച വ്യാധി തടയല്&#x200d; നിയമം, 2005 ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്&#x200d; 223 എന്നിവ പ്രകാരം ശിക്ഷാ നടപടികള്&#x200d; സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nipa-the-working-hours-of-anakayam-and-pandikkad-shops-are-from-7-am-to-5-pm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണവില വീണ്ടും താഴോട്ട്</title>
		<link>https://www.chandrikadaily.com/gold-price-down-again.html</link>
					<comments>https://www.chandrikadaily.com/gold-price-down-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 06:08:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[down]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[prize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303513</guid>

					<description><![CDATA[53,960 രൂപയാണ് ഒരു പവന്&#x200d; സ്വര്&#x200d;ണത്തിന്റെ വില.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സംസ്ഥാനത്ത് സ്വര്&#x200d;ണവില വീണ്ടും കുറഞ്ഞ് 54,000ല്&#x200d; താഴെ എത്തി. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെയാണ് സ്വര്&#x200d;ണവില 54,000ല്&#x200d; താഴെയെത്തിയത്. 53,960 രൂപയാണ് ഒരു പവന്&#x200d; സ്വര്&#x200d;ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞു. 6745 രൂപയാണ് ഒരു ഗ്രാം സ്വര്&#x200d;ണത്തിന്റെ വില. ആറുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഈ മാസത്തിന്റെ തുടക്കത്തില്&#x200d; 53,000 രൂപയായിരുന്നു സ്വര്&#x200d;ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്&#x200d;ധിച്ച് കഴിഞ്ഞ ദിവസം സ്വര്&#x200d;ണവില വീണ്ടും 55,000ത്തിലെത്തിയിരുന്നു. തുടര്&#x200d;ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.</div>
</div>
<div class="arr--story-page-card-wrapper">
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്&#x200d;ണവിലയില്&#x200d; പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്&#x200d;ന്ന് സ്വര്&#x200d;ണവില പുതിയ ഉയരം കുറിച്ചത്.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-price-down-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനഡയിൽ ഹിന്ദുക്ഷേത്രം തകർത്തു; ചുമരുകൾ വികൃതമാക്കി</title>
		<link>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html</link>
					<comments>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 04:52:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[hindu temple]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303492</guid>

					<description><![CDATA[ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>കാനഡയിലെ എഡ്മോഷനിൽ ഹിന്ദുക്ഷേത്രം തകർത്തു. ചുമരുകളിൽ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുമുണ്ട്. ബാപ്സ് സ്വാമി നാരായൺ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.</p>
<p>കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുകയാണെന്ന് എം.പി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി. ഗ്രേറ്റർ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം ക്ഷേത്രങ്ങൾ നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഖാലിസ്താൻ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ആക്രമണങ്ങളിൽ ഹിന്ദുക്കൾ ആശങ്കയിലാണ് ഇതിനെതിരെ കനേഡിയൻ അന്വേഷണ ഏജൻസികൾ എത്രയും ​പെട്ടെന്ന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനേഡിയൻ പാർലമെന്റിൽ ഉൾപ്പടെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംഭവത്തിൽ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. തീവ്ര ആശയങ്ങൾ കാനഡയിൽ വർധിക്കുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ അക്രമങ്ങൾ ഉണ്ടാവുന്നത്.</p>
<p>ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചത്. നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindu-temple-vandalized-in-canada-the-walls-were-defaced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
