<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Indepth &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/views/indepth/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 25 Dec 2023 10:19:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Indepth &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസയില്&#x200d; ഇസ്രാഈല്&#x200d; നരനായാട്ട്; ഗര്&#x200d;ഭിണികളെ വെടിയുതിര്&#x200d;ത്ത് കൊലപ്പെടുത്തി ശരീരത്തിലേക്ക് ബുള്&#x200d;ഡോസര്&#x200d; കയറ്റിയിറക്കി ഇസ്രാഈല്&#x200d; സൈന്യം</title>
		<link>https://www.chandrikadaily.com/israel-in-gaza-israeli-army-shot-and-killed-pregnant-women-and-loaded-their-bodies-with-bulldozers.html</link>
					<comments>https://www.chandrikadaily.com/israel-in-gaza-israeli-army-shot-and-killed-pregnant-women-and-loaded-their-bodies-with-bulldozers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Dec 2023 10:19:59 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[bulldozers]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[pregnant women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286615</guid>

					<description><![CDATA[കഴിഞ്ഞ ദിവസം ഇസ്രാഈല്&#x200d; സൈന്യം കമാല്&#x200d; അദ്വാന്&#x200d; ആശുപത്രിയിലെ മൃതദേഹങ്ങള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്&#x200d;.എന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനില്&#x200d; അതിക്രൂരമായ ആക്രമണങ്ങള്&#x200d; തുടര്&#x200d;ന്ന് ഇസ്രാഈല്&#x200d; സൈന്യം. ഗസയിലെ താല്&#x200d; അല്&#x200d; സതാറില്&#x200d; 4 ഗര്&#x200d;ഭിണികളെ ഇസ്രാഈല്&#x200d; സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ശരീരത്തിലേക്ക് ബുള്&#x200d;ഡോസര്&#x200d; കയറ്റിയിറക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. നഗരത്തിലെ അല്&#x200d; ഔദ ആശുപത്രിയിലേക്ക് പോയ ഗര്&#x200d;ഭിണികളെയാണ് സൈന്യം ദാരുണമായി കൊലപ്പെടുത്തിയത്.</p>
<p>ബുള്&#x200d;ഡോസര്&#x200d; കയറി വികൃതമായ സ്ത്രീകളുടെ ശരീരം ഇസ്രാഈല്&#x200d; സൈന്യം സംസ്‌കരിക്കാതിരിക്കുകയും റോഡില്&#x200d; ഉപേക്ഷിച്ചതായും അല്&#x200d;ജസീറ റിപ്പോര്&#x200d;ട്ട് ചെയ്തു. ഫലസ്തീനിലെ സാധാരണ പൗരന്മാരാണെന്ന് തെളിയിക്കുന്ന വെള്ളക്കൊടി പക്കലുണ്ടായിട്ടും സ്ത്രീകളെ സൈന്യം ഓടിക്കുകയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു.</p>
<p>താല്&#x200d; അല്&#x200d; സതാറിന്റെ നിയന്ത്രണം പൂര്&#x200d;ണമായും ഇസ്രാഈല്&#x200d; പിടിച്ചെടുത്തിട്ട് രണ്ടിലധികം ആഴ്ചകളായെന്നാണ് റിപ്പോര്&#x200d;ട്ട്. ഗര്&#x200d;ഭിണികള്&#x200d;ക്ക് നേരെയുള്ള ആക്രമണം നടന്നത് ഡിസംബറിന്റെ ആദ്യ വാരത്തിലാണെന്നും റിപ്പോര്&#x200d;ട്ട് സൂചിപ്പിക്കുന്നു. 4 ഗര്&#x200d;ഭിണികളുടേതടക്കം ഈ പ്രദേശത്ത് നിന്നും ആശുപത്രിയില്&#x200d; നിന്നും വികൃതമാക്കപെട്ട മൃതശരീരങ്ങള്&#x200d; അധികൃതര്&#x200d; കണ്ടെടുത്തതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>പ്രകോപനങ്ങളും മറ്റു പ്രത്യാക്രമണങ്ങളും ഇല്ലാതെ തന്നെ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കുന്നവര്&#x200d;ക്കും കൂട്ടിരിപ്പുകാര്&#x200d;ക്കിടയിലേക്കും ഇസ്രാഈല്&#x200d; സൈന്യം ബുള്&#x200d;ഡോസര്&#x200d; ഇടിച്ചുകയറ്റുകയായിരുന്നു.</p>
<p>ഈ ആക്രമണത്തിലാണ് 2 ഗര്&#x200d;ഭിണികള്&#x200d; കൊലപ്പെട്ടതെന്ന് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടി. ആശുപത്രി പരിസരത്ത് ഇസ്രാഈല്&#x200d; സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും മനുഷ്യത്വമില്ലായ്മയുമാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അല്&#x200d;ജസീറയോട് പറഞ്ഞതായി റിപ്പോര്&#x200d;ട്ട് വ്യക്തമാക്കി.</p>
<p>കഴിഞ്ഞ ദിവസം ഇസ്രാഈല്&#x200d; സൈന്യം കമാല്&#x200d; അദ്വാന്&#x200d; ആശുപത്രിയിലെ മൃതദേഹങ്ങള്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വികൃതമാക്കുന്നുവെന്ന് സി.എന്&#x200d;.എന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>
<p>ഹമാസ് നേതാക്കളുടെ താവളമെന്ന് ആരോപിച്ച് കമാല്&#x200d; അദ്വാന്&#x200d; ആശുപത്രിയിലേക്ക് ഇസ്രാഈല്&#x200d; സൈന്യത്തിന്റെ ബുള്&#x200d;ഡോസറുകള്&#x200d; ഇടിച്ചുകയറിയത്. ആശുപത്രിയുടെ വളപ്പില്&#x200d; സംസ്‌ക്കരിക്കേണ്ടി വന്ന മൃതദേഹങ്ങള്&#x200d; ഇസ്രാഈല്&#x200d; ബുള്&#x200d;ഡോസറുകള്&#x200d; പുറത്തേക്ക് വലിച്ചിടുകയായിരുന്നെന്ന് ഡോക്ട്ടര്&#x200d;മാര്&#x200d; അറിയിച്ചതായി സി.എന്&#x200d;.എന്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-in-gaza-israeli-army-shot-and-killed-pregnant-women-and-loaded-their-bodies-with-bulldozers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html</link>
					<comments>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 06:25:45 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[bolivia]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[diplomatic]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281488</guid>

					<description><![CDATA[ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
<p>ബൊളീവിയ &#8216;ഗസ്സയില്&#x200d; നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്&#x200d;ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്&#x200d; തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്&#x200d; എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്&#x200d; ജനതയ്‌ക്കെതിരെ ഗസ്സയില്&#x200d; നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്&#x200d;ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്&#x200d; വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.</p>
<p>ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്&#x200d; ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്&#x200d;സിനോട് സോഷ്യല്&#x200d; മീഡിയയില്&#x200d; മൊറേല്&#x200d;സ് സമ്മര്&#x200d;ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.</p>
<p>തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്&#x200d; അംബാസഡറുമായി ആര്&#x200d;സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്&#x200d; നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.</p>
<p>അതേസമയം ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; 3,542 കുട്ടികളടക്കം 8,525 പേര്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്&#x200d; അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്&#x200d; ജനസംഖ്യയില്&#x200d; 1.4 ദശലക്ഷത്തിലധികം പേര്&#x200d; ഭവനരഹിതരാണെന്ന് യുഎന്&#x200d; ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്&#x200d;ഡര്&#x200d;മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്&#x200d; സൈന്യം ആരോപിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജി-20 ഉച്ചകോടി കരടുരേഖ തയ്യാറായി ഒത്തുതീർപ്പിൽ എത്തുമോ എന്ന ആശങ്ക തുടരുന്നു</title>
		<link>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html</link>
					<comments>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Sep 2023 16:32:44 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[world]]></category>
		<category><![CDATA[agreement]]></category>
		<category><![CDATA[Concerns remain]]></category>
		<category><![CDATA[draft]]></category>
		<category><![CDATA[g20 india]]></category>
		<category><![CDATA[SUMMIT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273605</guid>

					<description><![CDATA[സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .]]></description>
										<content:encoded><![CDATA[<p>ജി &#8211; 20 ഉച്ചകോടി നാളെയും മറ്റന്നാളും ഡൽഹിയിൽ നടക്കാനിരിക്കെ രാജ്യം നേതാക്കൾ തമ്മിലുള്ള സംയുക്ത പ്രസ്താവന ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം തുടരുന്നു .സംതപ്രസ്താവനയുടെ കരടുരേഖ തയ്യാറായെന്ന് ജി20 പ്രസിഡൻറ് കൂടിയായ ഇന്ത്യ വ്യക്തമാക്കിയെങ്കിലും രാഷ്ട്ര നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുകയാണ് ഉക്രൈൻ വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത നിലനിൽക്കുന്നത് .</p>
<p>അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും ഉക്രൈൻ വിഷയം ഉന്നയിക്കുമ്പോൾ യുക്രൈനിൽ കടന്നുകയറിയ റഷ്യ വിഷയം ചർച്ച ചെയ്യരുതെന്ന് നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ സാധാരണയായി വരാറില്ലെന്നാണ് റഷ്യയുടെ വാദം .ജി 20യിലെ പ്രധാന രണ്ട് രാജ്യങ്ങളായ റഷ്യയുടെയും ചൈനയുടെയും രാഷ്ട്ര നേതാക്കൾ ലോകത്തിന് എത്തിയിട്ടില്ല.</p>
<p>റഷ്യയെ പിന്തുണച്ച് ചൈന നിലനിൽക്കുന്നതിനാൽ അമേരിക്ക യൂറോപ്യൻ ചേരിയും റഷ്യ ചൈന ചേരിയും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ് അധ്യക്ഷപദവി വഹിക്കുന്ന ഇന്ത്യയുടെ നിലപാട് ഇവിടെ നിർണായകമാണ്. ഇന്ത്യൻ പ്രതിനിധി അമിതാഭ് കാന്താണ് സംയുക്ത പ്രസ്താവനയുടെ കരടു രേഖ തയ്യാറായി എന്ന് അറിയിച്ചത് .എന്നാൽ കരടി രേഖ രാഷ്ട്ര നേതാക്കളെ കാണിച്ച ശേഷമേ അന്തിമ രേഖയിലേക്ക് പോവുകയുള്ളൂ എന്നാണ് അമിതാഭ് കാന്ത് വ്യക്തമാക്കിയത്.</p>
<p>ഇതിനർത്ഥം രാഷ്ട്ര നേതാക്കളുടെ സമ്മതത്തോടെ മാത്രമേ സംയുക്ത പ്രസ്താവന ഉണ്ടാകൂ എന്നാണ്. വിഷയത്തിൽ തർക്കം തുടർന്നാൽ ജീ 20 സമ്മേളനം പരാജയം ആകുമോ എന്ന ആശയം ഇപ്പോഴും നിലനിൽക്കുകയാണ്. അമേരിക്കൻ പ്രസിഡൻറ് ജോബൈഡൽ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിൽ മോദിയുമായി സംഭാഷണം നടത്തിയെങ്കിലും ഉക്രൈൻ വിഷയം അല്ല എന്നാണ് വിവരം.</p>
<p>എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയാണ് ചർച്ചയുടെ ലക്ഷ്യം എന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കയിൽ നിന്ന് സൈനിക ആവശ്യങ്ങൾക്കുള്ള ജെറ്റ് എഞ്ചിനും ഡ്രോണും വാങ്ങാൻ കരാറായതായാണ് വിവരം. അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം സൂക്ഷിക്കുന്നത് ചൈനയെ അലട്ടുന്നുണ്ട്. റഷ്യയ്ക്ക് വിഷയത്തിൽ ചൈന നൽകുന്ന പിന്തുണ റഷ്യയുടെ നിലപാട് നിർണായകമാക്കുകയാണ്.</p>
<p>യുക്രൈന്&#x200d; അധിനിവേശം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കിണഞ്ഞു പരിശ്രമിക്കുകയാണ്.ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങി യൂറോപ്പിൽ നൽകുകയാണ് ചെയ്യുന്നത് .ഇരുചേരിയുമായും സൂക്ഷിക്കുന്ന ബന്ധം ഇന്ത്യയ്ക്ക് ജി 20 അധ്യക്ഷപദവിയിലിരുന്നു കൊണ്ടും തുടരാൻ ആകുമോ എന്നാണ് സർവ്വരും ഉറ്റുനോക്കുന്നത് .അതുകൊണ്ടുതന്നെ യോഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/concerns-remain-over-whether-the-g-20-summit-will-reach-a-draft-agreement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെപ്പോലെ വര്&#x200d;ഗീയത ആയുധമാക്കി നേപ്പാള്&#x200d; ജനതാ പാര്&#x200d;ട്ടി; ലക്ഷ്യം ഹിന്ദുരാഷ്ട്രം</title>
		<link>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html</link>
					<comments>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 25 Aug 2023 14:47:37 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[nepal]]></category>
		<category><![CDATA[nepal janatha party]]></category>
		<category><![CDATA[weaponized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271499</guid>

					<description><![CDATA[സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്&#x200d;.ജെ.പി പറയുന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ അയല്&#x200d;രാജ്യമായ നേപ്പാളിലും വര്&#x200d;ഗീയത ആയുധമാക്കി ഒരു രാഷ്ട്രീയപ്പാര്&#x200d;ട്ടി. നേപ്പാള്&#x200d; ജനതാ പാര്&#x200d;ട്ടി എന്ന് പേരിട്ടിരിക്കുന്ന സംഘടന ബി.ജെ.പിയെ അനുകരിച്ചാണ് നേപ്പാളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. സംഘപരിവാറിനെപ്പോലെ ഒരു ഹിന്ദുരാഷ്ട്രമാണ് തങ്ങളുടേയും ലക്ഷ്യമെന്നാണ് എന്&#x200d;.ജെ.പി പറയുന്നത്. ഈ മാസം ആദ്യം എന്&#x200d;.ജെ.പിയുടെ 46 കാരനായ സീനിയര്&#x200d; വൈസ് പ്രസിഡന്റ് ഖേം നാഥ് ആചാര്യ ഡല്&#x200d;ഹി സന്ദര്&#x200d;ശിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് അദ്ദേഹം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.</p>
<p>ജെ.പി. നദ്ദ, ബി.എല്&#x200d;. സന്തോഷ്, കേന്ദ്രമന്ത്രി അര്&#x200d;ജുന്&#x200d; റാം മേഘ്‌വാള്&#x200d;, ലഡാക്ക് എം.പി ജംയാങ് സെറിംഗ് നംഗ്യാല്&#x200d;, ബാബ രാംദേവിന്റെ അസോസിയേറ്റ് ബാല്&#x200d; കൃഷ്ണയെയും തുടങ്ങിയവരുമായെല്ലാം ഖേം നാഥ് കൂടിക്കാഴ്ച നടത്തി. &#8216;ദി പ്രിന്റു&#8217;മായി നടത്തിയ അഭിമുഖത്തിലാണ് തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ബി.ജെ.പി ബാന്ധവത്തെക്കുറിച്ചും ഖേം നാഥ് മനസുതുറന്നത്.</p>
<p>&#8216;ജനസംഖ്യയുടെ 80 ശതമാനത്തിലേറെയും ഹിന്ദുമതം അനുഷ്ഠിക്കുന്നവരുള്ള നാടാണ്? ദേവഭൂമിയായ നേപ്പാളില്&#x200d;. അവിടത്തെ ഹിന്ദുക്കള്&#x200d; ഇപ്പോഴും തങ്ങളുടെ ഹിന്ദു സ്വത്വത്തെ ഭയപ്പെടുന്നു. അതിന് കാരണം രാജ്യത്തെ മതേതരര്&#x200d; എന്ന് വിളിക്കപ്പെടുന്നവരാണ്. മതപരിവര്&#x200d;ത്തനം ഇന്ന് വലിയ ഭീഷണിയാണ്. കുറച്ചു കാലമായി ഞങ്ങള്&#x200d; ഇതിനെതിരേ ശബ്ദം ഉയര്&#x200d;ത്തുന്നു. ഇപ്പോള്&#x200d; നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സമയം വന്നതായി ഞങ്ങള്&#x200d;ക്ക് തോന്നുന്നു&#8217;ഖേം നാഥ് പറഞ്ഞു. 2004 ലിലാണ് എന്&#x200d;.ജെ.പി രൂപീകരിച്ചത്. അന്നുമുതല്&#x200d; നിരവധി തിരഞ്ഞെടുപ്പുകളില്&#x200d; അവര്&#x200d; പ്രവര്&#x200d;ത്തിച്ചുവരികയാണ്. 2022ലാണ് എന്&#x200d;.ജെ.പിക്ക് തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കാന്&#x200d; കഴിഞ്ഞത്.</p>
<p>നേപ്പാളി രാഷ്ട്രീയത്തില്&#x200d; ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഇടപെടല്&#x200d; സജീവമാണെന്ന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് റിപ്പോര്&#x200d;ട്ട് നേരത്തേ പുറത്തുവന്നിരുന്നു. നേപ്പാളിലെ രാഷ്ട്രീയക്കാര്&#x200d;ക്ക് മതേതരത്വത്തിനെ പ്രചരണം നടത്താനും വര്&#x200d;ഗീയത പ്രചരിപ്പിക്കാനും ഇന്ത്യന്&#x200d; ഹിന്ദുത്വ പാര്&#x200d;ട്ടികള്&#x200d; ഫണ്ട് നല്&#x200d;കുന്നതായും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്&#x200d;ട്ട്‌മെന്റ് റിപ്പോര്&#x200d;ട്ട് പറഞ്ഞിരുന്നു.</p>
<p>&#8216;ഒറ്റനോട്ടത്തില്&#x200d; എന്&#x200d;.ജെ.പിയും ബി.ജെ.പിയെപ്പോലെയാണ്. ദീന്&#x200d;ദയാല്&#x200d; ഉപാധ്യായയുടെ ഇന്റഗ്രല്&#x200d; ഹ്യൂമാനിറ്റി തന്നെയാണ് ഞങ്ങളുടേയും ആശയം. ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്&#x200d; ഏറെക്കുറെ ഒന്നുതന്നെയാണ്. പ്രത്യയശാസ്ത്രപരമായ മുന്നണിയിലും ഹിന്ദു രാഷ്ട്ര തത്വത്തിലും എന്&#x200d;ജെപിയും ബിജെപിയും ഒന്നുതന്നെയാണ്. ബിജെപിയെപ്പോലെ ദീന്&#x200d;ദയാല്&#x200d; ഉപാധ്യായ മുന്നോട്ടുവച്ച സമഗ്ര മാനവികതയില്&#x200d; ഞങ്ങള്&#x200d; വിശ്വസിക്കുന്നു&#8217;ഖേം നാഥ് ആചാര്യ പറയുന്നു.</p>
<p>നേപ്പാളിലെ രാഷ്ട്രീയം സാവധാനം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. &#8216;നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി അംഗീകരിക്കാതെ &#8216;മതേതരവാദികളും കമ്മ്യൂണിസ്റ്റുകളും&#8217; എന്ന് വിളിക്കപ്പെടുന്നവര്&#x200d;ക്ക് പോലും അവരുടെ രാഷ്ട്രീയ പ്രവര്&#x200d;ത്തനം ഇപ്പോള്&#x200d; സാധ്യമല്ല. 2022ല്&#x200d;, അന്നത്തെ ടൂറിസം, സാംസ്‌കാരിക മന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് നേപ്പാളിന്റെ (യൂണിഫൈഡ് സോഷ്യലിസ്റ്റ്) നേതാവുമായ പ്രേം അലെ, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ആവശ്യം പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കാഠ്മണ്ഡുവില്&#x200d; വേള്&#x200d;ഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്‌സിക്യൂട്ടീവ് കൗണ്&#x200d;സില്&#x200d; യോഗത്തിന്റെ ഉദ്ഘാടന വേളയില്&#x200d; സംസാരിക്കവെ, അത്തരമൊരു ആവശ്യം ഉയര്&#x200d;ന്നാല്&#x200d; താന്&#x200d; ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് അലെ പറഞ്ഞിട്ടുണ്ട്?&#8217;ആചാര്യ പറഞ്ഞു.</p>
<p>ആചാര്യയുടെ അഭിപ്രായത്തില്&#x200d;, 2027 ലെ പൊതുതെരഞ്ഞെടുപ്പില്&#x200d; എന്&#x200d;.ജെ.പിക്കാണ് കൂടുതല്&#x200d; വിജയ സാധ്യത. പാര്&#x200d;ട്ടിക്ക് 40,000 അംഗങ്ങളുണ്ടെന്നും 2027 ലെ തിരഞ്ഞെടുപ്പില്&#x200d; നേപ്പാള്&#x200d; പാര്&#x200d;ലമെന്റിലെ 275 സീറ്റുകളില്&#x200d; 100 എണ്ണത്തിലും മത്സരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.</p>
<p>&#8216;ഞങ്ങള്&#x200d; ഇപ്പോള്&#x200d; പാര്&#x200d;ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ്. പ്രാദേശിക പഞ്ചായത്ത് തിരഞ്ഞെടുപ്പില്&#x200d; 17 സീറ്റുകള്&#x200d; നേടാന്&#x200d; കഴിഞ്ഞു, ഇത് ഞങ്ങള്&#x200d;ക്ക് ഒരു തുടക്കമാണ്. ഞങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടുന്ന ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്&#x200d; വോട്ടര്&#x200d;മാരില്&#x200d; പ്രതിധ്വനിക്കുന്നതിനാല്&#x200d; 2027ലെ തിരഞ്ഞെടുപ്പില്&#x200d; ഞങ്ങള്&#x200d;ക്ക് വലിയ സാധ്യതയുണ്ട്?&#8217;ആചാര്യ പറഞ്ഞു.</p>
<p><strong>നേപ്പാള്&#x200d; ഹിന്ദുരാഷ്ട്രമാക്കണം</strong></p>
<p>നേപ്പാളില്&#x200d; ഹിന്ദു ദേശീയതയുടെ വ്യാപകമായി ശ്രദ്ധനേടുന്ന സമയത്താണ് ആചാര്യയുടെ ഇന്ത്യ സന്ദര്&#x200d;ശനം. ഈ വര്&#x200d;ഷം ഫെബ്രുവരിയില്&#x200d;, നേപ്പാള്&#x200d; മുന്&#x200d; രാജാവ് ഗ്യാനേന്ദ്ര ഷാ, രാജ്യത്തെ &#8216;ഹിന്ദു രാഷ്ട്രം&#8217; ആക്കാനുള്ള പ്രചാരണത്തില്&#x200d; അണി ചേര്&#x200d;ന്നതായി റിപ്പോര്&#x200d;ട്ടുണ്ട്. എന്നാല്&#x200d; ഇന്ത്യയില്&#x200d; ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്&#x200d; ചര്&#x200d;ച്ച ചെയ്ത കാര്യങ്ങളുടെ വിശദാംശങ്ങള്&#x200d; പങ്കുവെക്കാന്&#x200d; ആചാര്യ വിസമ്മതിച്ചു.</p>
<p>&#8216;ഇതൊരു രാഷ്ട്രീയ സന്ദര്&#x200d;ശനമായിരുന്നു. അതേക്കുറിച്ച്? പുറത്തുപറയുന്നത്? ബുദ്ധിയല്ല. ഞങ്ങള്&#x200d; ബി.ജെ.പി അധ്യക്ഷന്&#x200d; ജെ.പി. നദ്ദയെപ്പോലുള്ള നിരവധി നേതാക്കളെ കണ്ടു.ഹരിയാനയില്&#x200d; നിന്നുള്ള ബി.ജെ.പി നേതാക്കളെയും കണ്ടു. നേതാക്കളെ കണ്ടത് അവര്&#x200d;ക്ക്? സംഘപരിവാര്&#x200d; പശ്ചാത്തലമുള്ളതുകൊണ്ടാണ്. ഞാനും ഒരു സംഘ നേതാവാണ്. ബി.ജെ.പിക്കും സംഘ പശ്ചാത്തലമുണ്ട്. അതുകൊണ്ടാണ് നേതാക്കളെ കാണാനും ഞങ്ങളുടെ അഭിപ്രായങ്ങള്&#x200d; കൈമാറാനും ശ്രമിച്ചത്&#8217; ആചാര്യ പറഞ്ഞു.</p>
<p>നേപ്പാളിലെ എല്ലായിടത്തും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു. &#8216;മതപരമായ വീക്ഷണകോണില്&#x200d;, ഇത് ലക്ഷ്മിയുമായും ബുദ്ധനുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഞങ്ങള്&#x200d; താമര ചിഹ്നം സ്വീകരിക്കുകയും അത് ഞങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി മാറുകയും ചെയ്തത്&#8217; അദ്ദേഹം പറഞ്ഞു. &#8216;വേദങ്ങളുടെ ഉത്ഭവം നേപ്പാളിലാണ്. ദീന്&#x200d;ദയാല്&#x200d; ജി ഈ തത്ത്വചിന്തയ്ക്ക് ഒരു ലിഖിത രൂപം നല്&#x200d;കി. കുറച്ച് കാലമായി ബി.ജെ.പി ഈ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അല്&#x200d;പ്പം വൈകിയാണെങ്കിലും ഞങ്ങളും അതേ പ്രത്യയശാസ്ത്രം പിന്തുടരുകയാണ്&#8217;ആചാര്യ പറഞ്ഞു.</p>
<p>നേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കുകയാണ് പാര്&#x200d;ട്ടിയുടെ ലക്ഷ്യം. അതുകൊണ്ടാണ് ബി.ജെ.പിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്&#x200d; ശ്രമിക്കുന്നത്. ഞങ്ങള്&#x200d; ലോകമെമ്പാടുമുള്ള ഹിന്ദു സമാജം നേതാക്കളെ കാണാന്&#x200d; ശ്രമിക്കുകയാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഞങ്ങള്&#x200d; ശ്രമിക്കുന്നു&#8217;ഖേം നാഥ് ആചാര്യ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nepal-janata-party-has-weaponized-communalism-like-bjp-the-goal-is-hindu-rashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; മസ്ജിദ് ബങ്കറാക്കി പൊലീസും മെയ്തി സായുധ വിഭാഗവും</title>
		<link>https://www.chandrikadaily.com/police-and-meiti-armed-forces-bunker-mosque-in-manipur.html</link>
					<comments>https://www.chandrikadaily.com/police-and-meiti-armed-forces-bunker-mosque-in-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 08 Aug 2023 09:57:34 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Police and Meiti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268804</guid>

					<description><![CDATA[മെയ്തെയ്-കുക്കി സംഘര്&#x200d;ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; മെയ്തി സായുധ വിഭാഗവും പൊലീസും ചേര്&#x200d;ന്ന് മസ്ജിദ് ബങ്കറാക്കി. ആയിരക്കണക്കിനു മുസ്‌ലിങ്ങള്&#x200d; താമസിക്കുന്ന ക്വാക്ടയിലാണു സംഭവം. ബലംപ്രയോഗിച്ചാണ് പള്ളി ഒളിത്താവളമാക്കിയത്. മെയ്തെയ്-കുക്കി സംഘര്&#x200d;ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ. &#8216;മക്തൂബ് മീഡിയ&#8217; ആണ് ഇതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടത്.</p>
<p><img src="https://www.mediaoneonline.com/h-upload/2023/08/08/1382774-muslims-in-manipur-violence.webp" /></p>
<p>മെയ്തെയ് പങ്കല്&#x200d; മുസ്ലിങ്ങള്&#x200d; താമസിക്കുന്ന ഗ്രാമത്തിലെ പള്ളിയാണ് സായുധവിഭാഗങ്ങള്&#x200d; താവളമാക്കിയിരിക്കുന്നത്. അസം റൈഫിള്&#x200d;സിന്റെ ഉള്&#x200d;പ്പെടെയുള്ള സൈനിക ബങ്കറുകള്&#x200d; തൊട്ടപ്പുറത്തുനില്&#x200d;ക്കെയാണ് പൊലീസും മെയ്തെ സംഘവും പള്ളിയുടെ നിയന്ത്രണം പിടിച്ചടക്കിയിരിക്കുന്നത്. ഇത്രയും സ്ഥലമുണ്ടായിട്ടും പള്ളി എന്തിനാണ് സൈനിക ബങ്കറാക്കിയതെന്ന് നാട്ടുകാര്&#x200d; ചോദിക്കുന്നു. പള്ളിയെ യുദ്ധമേഖലയാക്കിയിരിക്കുകയാണെന്ന് നാട്ടുകാരനായ വഹീദുറഹ്മാന്&#x200d; &#8216;മക്തൂബി&#8217;നോട് പറഞ്ഞു. പള്ളിയില്&#x200d;നിന്നും തിരിച്ചും വെടിവയ്പ്പ് നടക്കുന്നുണ്ടെന്നും പള്ളി പ്രാര്&#x200d;ത്ഥിക്കാനുള്ളതാണെന്നും അതിനെ ആരാധനയ്ക്കു വിടണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><iframe loading="lazy" title="A Mosque in Crossfire: Muslims stranded between Manipur&#039;s fighting ethnic groups | Maktoob" width="740" height="416" src="https://www.youtube.com/embed/R9PVYAn8kKk?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe></p>
<p>&nbsp;</p>
<p>സംഘര്&#x200d;ഷം ഗ്രാമത്തിലേക്കു കൂടി വ്യാപിച്ചതോടെ ഇവിടെനിനിന്നു നാട്ടുകാരെ ഒഴിപ്പിക്കാന്&#x200d; സൈന്യം തയാറാകുന്നില്ലെന്നും നാടുവിടാന്&#x200d; നോക്കുന്നവരെ സഹായിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഗോത്രവര്&#x200d;ഗക്കാരും തങ്ങളുമെല്ലാം ഒന്നിച്ചാണു കഴിയുന്നതെന്നും അവര്&#x200d; ഇപ്പോള്&#x200d; തങ്ങള്&#x200d;ക്കുനേരെ വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്യുന്നുണ്ടെന്നും തദ്ദേശവാസിയായ നൂര്&#x200d; ജഹാന്&#x200d; വെളിപ്പെടുത്തി. നിരപരാധികളായ തങ്ങള്&#x200d; ഇതിനിടയില്&#x200d; അകപ്പെട്ടിരിക്കുകയാണെന്നും നാട്ടുകാര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-and-meiti-armed-forces-bunker-mosque-in-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; ഗാന്ധിക്ക് തിങ്കളാഴ്ച സഭയിലെത്താനായേക്കും</title>
		<link>https://www.chandrikadaily.com/rahul-gandhi-may-reach-the-assembly-on-monday.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-may-reach-the-assembly-on-monday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Aug 2023 13:50:33 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[monday]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268200</guid>

					<description><![CDATA[വിധി പഠിച്ച ശേഷം നടപടിയെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ്]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധിക്ക് തിങ്കളാഴ്ച്ച പാര്&#x200d;ലമെന്റില്&#x200d; എത്താനായേക്കും. രാഹുലിന്റെ അയോഗ്യത നീക്കണമെന്ന് അഭ്യര്&#x200d;ഥിച്ച് കോണ്&#x200d;ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്പീക്കറെ നേരില്&#x200d;ക്കണ്ട് കത്തുനല്&#x200d;കി. വിധി പഠിച്ചശേഷം തീരുമാനമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്&#x200d; പ്രതികരിച്ചു. രാഹുലിന്റെ പ്രസംഗത്തോടെ അവിശ്വാസ പ്രമേയ ചര്&#x200d;ച്ചയില്&#x200d; സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് കോണ്&#x200d;ഗ്രസിന്റെ ആലോചന.</p>
<p>2018ലേതു പോലെ അവിശ്വാസപ്രമേയ ചര്&#x200d;ച്ച മോദി രാഹുല്&#x200d; അന്യോനത്തിന്റെ വേദിയാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; ഉറ്റുനോക്കുന്നത്. അംഗത്വം തിരികെ കിട്ടിയാല്&#x200d; അവിശ്വാസ പ്രമേയ ചര്&#x200d;ച്ച രാഹുലിന്റെ തകര്&#x200d;പ്പന്&#x200d; പ്രസംഗത്തോടെ തുടങ്ങാനാണ് കോണ്&#x200d;ഗ്രസ് ആലോചന. മണിപ്പുര്&#x200d; സന്ദര്&#x200d;ശിച്ച രാഹുലിന്റെ പ്രസംഗത്തിലെ കേന്ദ്ര ബിന്ദു കലാപവും കേന്ദ്രസര്&#x200d;ക്കാരിനെതിരായ വിമര്&#x200d;ശനങ്ങളുമായിരിക്കും. രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കാന്&#x200d; അയോഗ്യത നീക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കണം. എപ്പോള്&#x200d; ഉത്തരവിറക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. തിങ്കളാഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വര്&#x200d;ഷകാല സമ്മേളനം ഒരാഴ്ച്ച കൂടിയുണ്ട്. ചൊവ്വാഴ്ച്ച അവിശ്വാസ പ്രമേയ ചര്&#x200d;ച്ച തുടങ്ങും. വ്യാഴാഴ്ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. അയോഗ്യത നീക്കി വേഗം ഉത്തരവിറക്കാന്&#x200d; ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിര്&#x200d;ദേശം നല്&#x200d;കണമെന്ന് അഭ്യര്&#x200d;ഥിച്ച് അധിര്&#x200d; രഞ്ജന്&#x200d; ചൗധരി സ്പീക്കര്&#x200d;ക്ക് കത്തുനല്&#x200d;കി.</p>
<p>ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് അംഗത്വം തിരികെ നല്&#x200d;കിയത് ഹൈക്കോടതിയില്&#x200d; നിന്ന് അനുകൂലവിധി ലഭിച്ച് ഒന്നര മാസത്തോളം കഴിഞ്ഞാണ്. രാഹുല്&#x200d; ഗാന്ധിയുടെ കാര്യത്തില്&#x200d; അത്തരം സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-may-reach-the-assembly-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്&#x200d;നണ്&#x200d; ഗോണ്&#x200d;സാല്&#x200d;വസിനും അരുണ്&#x200d; ഫെരേരക്കും ജാമ്യം നല്&#x200d;കി സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html</link>
					<comments>https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Jul 2023 09:09:59 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arun ferriera]]></category>
		<category><![CDATA[Bhima Koregaon]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266855</guid>

					<description><![CDATA[2018ല്&#x200d; ഭീമ കൊറേഗാവില്&#x200d; നടന്ന അക്രമങ്ങളില്&#x200d; പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്&#x200d;ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്&#x200d;പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ഭീമ കൊറേഗാവ് കേസിലെ പ്രതികളായ വെര്&#x200d;നണ്&#x200d; ഗോണ്&#x200d;സാല്&#x200d;വസിനും അരുണ്&#x200d; ഫെരേരക്കും ജാമ്യം നല്&#x200d;കി സുപ്രീംകോടതി. കേസില്&#x200d; യു.എ.പി.എ ചുമത്തപ്പെട്ട് 2018 മുതല്&#x200d; ഇരുവരും ജയിലിലാണ്. 2018ല്&#x200d; ഭീമ കൊറേഗാവില്&#x200d; നടന്ന അക്രമങ്ങളില്&#x200d; പങ്കുണ്ടെന്നും നിരോധിത മാവോയിസ്റ്റ് പാര്&#x200d;ട്ടിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഇവരുള്&#x200d;പ്പെടെ 16 സാമൂഹിക-മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വെര്&#x200d;നണ്&#x200d; ഗോണ്&#x200d;സാല്&#x200d;വസിനും അരുണ്&#x200d; ഫെരേരക്കും ജാമ്യം അനുവദിച്ചത്. 2021ല്&#x200d; ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. തുടര്&#x200d;ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.</p>
<p>5 വര്&#x200d;ഷത്തിലേറെയായി ഇരുവരും തടവിലാണെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നല്&#x200d;കിയത്. ഇവര്&#x200d;ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൗരവതരമാണെന്നത് ഇത്രയേറെ കാലം ജാമ്യം നല്&#x200d;കാതെ തടവിലിടാനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുവാദമില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോര്&#x200d;ട്ട് എന്&#x200d;.ഐ.എക്ക് കൈമാറണം, ഒരു മൊബൈല്&#x200d; കണക്ഷന്&#x200d; മാത്രം ഉപയോഗിക്കണം, മൊബൈല്&#x200d; ലൊക്കേഷന്&#x200d; എന്&#x200d;.ഐ.എക്ക് എപ്പോഴും പരിശോധിക്കാന്&#x200d; സാധിക്കണം, ആഴ്ചയിലൊരിക്കല്&#x200d; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്&#x200d; ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.</p>
<p>2018 ല്&#x200d; ഭീമാ കൊറെഗാവ് യുദ്ധത്തിന്റെ 200ാം വാര്&#x200d;ഷികാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്&#x200d;ക്ക് പിന്നില്&#x200d; ഗൂഢാലോനയുണ്ടെന്ന് ആരോപിച്ചാണ് പ്രമുഖ മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെയടക്കം മഹാരാഷ്ട്ര പൊലീസ് ജയിലിലടച്ചത്. ദലിതരുടെ സമ്മേളനത്തിലേക്ക് മറാത്ത സവര്&#x200d;ണര്&#x200d; നടത്തിയ ആക്രമണം ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു.</p>
<p>ഭീമ കൊറേഗാവില്&#x200d; നടന്ന സമ്മേളനത്തിന് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ചത് മാവോവാദികളാണെന്നും അവിടെ നടന്നത് മോദിയെ വധിക്കാനുള്ള ഗൂഢാലോചന ആണെന്നും ആരോപിച്ചാണ് സുധീര്&#x200d; ധാവ്ല, ഷോമ സെന്&#x200d;, റോണ വില്&#x200d;സണ്&#x200d;, സുധ ഭരദ്വാജ്, ഗൗതം നവ്ലാഖ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാന്&#x200d; സാമി, അരുണ്&#x200d; ഫെരേര, വെര്&#x200d;ണന്&#x200d; ഗോല്&#x200d;സാല്&#x200d;വസ്, സുരേന്ദ്ര ഗാഡ്ലിങ് തുടങ്ങിയ 16 ഓളം പേര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bhima-koregaon-case-supreme-court-grants-bail-to-vernon-gonsalves-and-arun-ferreira.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിച്ചഭൂമി കേസ്; 5 വര്&#x200d;ഷത്തിനിടയില്&#x200d; 17 ലാന്&#x200d;ഡ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; സര്&#x200d;ക്കാരില്&#x200d; നിന്ന് വഴിവിട്ട സഹായം ലഭിച്ചെന്ന ആക്ഷേപം</title>
		<link>https://www.chandrikadaily.com/surplus-land-case-17-land-board-chairman-officials-transferred-in-5-years-the-allegation-of-having-received-misdirected-assistance-from-the-government.html</link>
					<comments>https://www.chandrikadaily.com/surplus-land-case-17-land-board-chairman-officials-transferred-in-5-years-the-allegation-of-having-received-misdirected-assistance-from-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 11:16:19 +0000</pubDate>
				<category><![CDATA[Business]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[land board chairman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pv anvar]]></category>
		<category><![CDATA[surplus land case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264308</guid>

					<description><![CDATA[മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാന്&#x200d;ഡ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; തസ്തികയില്&#x200d; അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അന്&#x200d;വറിന് ഒത്താശ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മിച്ചഭൂമി കേസ് അട്ടിമറിക്കാന്&#x200d; പി.വി അന്&#x200d;വറിന് സര്&#x200d;ക്കാരില്&#x200d; നിന്ന് വഴിവിട്ട സഹായം കിട്ടിയെന്ന വിമര്&#x200d;ശനം ശക്തം. മിച്ചഭൂമി തിരിച്ചു പിടിക്കേണ്ട ലാന്&#x200d;ഡ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; തസ്തികയില്&#x200d; അടിക്കടി സ്ഥലംമാറ്റം നടത്തിയായിരുന്നു റവന്യൂ വകുപ്പ് അന്&#x200d;വറിന് ഒത്താശ ചെയ്തത്. അഞ്ച് വര്&#x200d;ഷത്തിനിടെ 17 ഉദ്യോഗസ്ഥരാണ് താമരശ്ശേരി താലൂക്ക് ലാന്&#x200d;ഡ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; സ്ഥാനത്തെത്തിയത്.</p>
<p>ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമിയുടെ പരിധി 15 ഏക്കര്&#x200d; ആണ്. എന്നാല്&#x200d; പി വി അന്&#x200d;വറിന്റെ പേരില്&#x200d; പരിധിയില്&#x200d; കവിഞ്ഞ ഭൂമിയുണ്ട്. പിവി അന്&#x200d;വര്&#x200d; തന്നെ സമര്&#x200d;പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലം ഇതിന് തെളിവെന്ന് കാട്ടി വിവരാവകാശ പ്രവര്&#x200d;ത്തകനായ കെ വി ഷാജിയാണ് പരാതി നല്&#x200d;കിയത്.</p>
<p>പിന്നാലെ സ്‌റ്റേറ്റ് ലാന്&#x200d;ഡ് ബോര്&#x200d;ഡ് താമരശ്ശേരി താലൂക്ക് ലാന്&#x200d;ഡ് ബോര്&#x200d;ഡിന് 2017 ല്&#x200d; അന്വേഷണം നടത്താന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കി. അന്നത്തെ താലൂക്ക് ലാന്&#x200d;ഡ് ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d; ആയിരുന്ന എന്&#x200d;.കെ എബ്രഹാം പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്&#x200d; കഴമ്പുണ്ടെന്ന് കണ്ട് ലാന്&#x200d;ഡ് സീലിംഗ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്&#x200d;വറിന് നോട്ടീസ് അയച്ചു. തൊട്ടു പിന്നാലെ ഉദ്യോഗസ്ഥനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി. പിന്നീട് ഈ തസ്തികയില്&#x200d; മാറിമാറി വന്നത് 17 ഉദ്യോഗസ്ഥരാണ്. ഇതില്&#x200d; രണ്ടാഴ്ച മാത്രം ചുമതലയില്&#x200d; ഇരുന്ന ഉദ്യോഗസ്ഥരും ഉണ്ട്.</p>
<p>അന്&#x200d;വര്&#x200d; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം പ്രഹസനമായി മാറുകയാണെന്നും ആരോപിച്ചാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. പരിധിയില്&#x200d; കവിഞ്ഞ ഭൂമി വിവിധ കമ്പനികളുടെ പേരിലാണെന്ന വാദമായിരുന്നു അന്&#x200d;വറിന്റെ അഭിഭാഷകന്&#x200d; താലൂക്ക് ലാന്&#x200d;ഡ് ബോര്&#x200d;ഡില്&#x200d; ഉന്നയിച്ചത്. എന്നാല്&#x200d; കമ്പനികള്&#x200d;ക്ക് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഭൂപരിധിയില്&#x200d; ഇളവുണ്ടെങ്കിലും അന്&#x200d;വറിന്റെ കമ്പനികള്&#x200d; പലതും കടലാസ് കമ്പനികള്&#x200d; മാത്രമാണെന്നും ഇത് ഭൂപരിധി നിയമം അട്ടിമറിക്കാന്&#x200d; വേണ്ടി തട്ടിക്കൂട്ടിയതാണെന്നുമായിരുന്നു ഷാജിയുടെ വാദം.</p>
<p>അന്&#x200d;വറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്&#x200d; പരിധിയില്&#x200d; കവിഞ്ഞ ഭൂമി ഉള്ളതിന്റെ രേഖകള്&#x200d; ഷാജി കോടതിയില്&#x200d; സമര്&#x200d;പ്പിക്കുകയും ചെയ്തു. എന്നാല്&#x200d; പരിശോധനയില്&#x200d; 22 ഏക്കര്&#x200d; ഭൂമി മാത്രമാണ് കണ്ടെത്താനായതെന്ന് താമരശ്ശേരി ലാന്&#x200d;ഡ് ബോര്&#x200d;ഡ് കോടതിയെ അറിയിച്ചു. തുടര്&#x200d;ന്നാണ് കൂടുതല്&#x200d; അന്വേഷണത്തിന് സാവകാശം അനുവദിക്കണമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഹൈക്കോടതിയില്&#x200d; ആവശ്യപ്പെട്ടത്. കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surplus-land-case-17-land-board-chairman-officials-transferred-in-5-years-the-allegation-of-having-received-misdirected-assistance-from-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ ഇടഞ്ഞുതന്നെ; ഏക സിവില്&#x200d; കോഡിനെതിരായ സി.പി.എം സെമിനാറില്&#x200d; പ്രമുഖ നേതാക്കള്&#x200d; വിട്ടുനില്&#x200d;ക്കും</title>
		<link>https://www.chandrikadaily.com/cpi-is-left-prominent-leaders-will-stay-away-from-cpm-seminar-against-single-civil-code.html</link>
					<comments>https://www.chandrikadaily.com/cpi-is-left-prominent-leaders-will-stay-away-from-cpm-seminar-against-single-civil-code.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 07:44:37 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[seminar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264268</guid>

					<description><![CDATA[മുന്നണിയില്&#x200d; ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്&#x200d; വേണ്ടിയാണ് ഇ.കെ വിജയന്&#x200d; എം.എല്&#x200d;.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.]]></description>
										<content:encoded><![CDATA[<p>ഏക സിവില്&#x200d; കോഡ് സംബന്ധിച്ച് സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറില്&#x200d; സി.പി.ഐയിലെ പ്രമുഖ നേതാക്കള്&#x200d; പങ്കെടുക്കില്ല. സി.പി.ഐയെ പ്രതിനിധീകരിച്ച് ഇ കെ വിജയന്&#x200d; എം.എല്&#x200d;.എ ആയിരിക്കും സെമിനാറില്&#x200d; പങ്കെടുക്കുന്നത്. ദേശീയ കൗണ്&#x200d;സില്&#x200d; ചേരുന്നതിനാല്&#x200d; മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്ക് സെമിനാറില്&#x200d; പങ്കെടുക്കാനാവില്ലെന്നാണ് സി.പി.ഐയുടെ ന്യായീകരണം. മുന്നണിയില്&#x200d; ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്&#x200d; വേണ്ടിയാണ് ഇ.കെ വിജയന്&#x200d; എം.എല്&#x200d;.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.</p>
<p>15ന് കോഴിക്കോട് വെച്ചാണ് സി.പി.എം സെമിനാര്&#x200d; സംഘടിപ്പിക്കുന്നത്. ഈ മാസം 14 മുതല്&#x200d; 3 ദിവസമാണ് സി.പി.ഐയുടെ ദേശീയ കൗണ്&#x200d;സില്&#x200d; യോഗം ദില്ലിയില്&#x200d; ചേരുന്നത്. അതേസമയം, സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവില്&#x200d; കോഡിനെതിരായ സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ചതില്&#x200d; സി.പി.ഐയ്ക്ക് എതിര്&#x200d;പ്പുണ്ടായെന്ന വിവാദങ്ങളില്&#x200d; മറുപടിയുമായി എം.വി ഗോവിന്ദന്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p>ഏക സിവില്&#x200d; കോഡുമായി ബന്ധപ്പെട്ട് മുന്നണിയില്&#x200d; ആര്&#x200d;ക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് ഗോവിന്ദന്&#x200d; പ്രതികരിച്ചു. ലീഗിനെ ക്ഷണിച്ചതില്&#x200d; സി.പി.ഐക്ക് അതൃപ്തി ഇല്ല. സി.പി.ഐ നേതാക്കളും ഏക സിവില്&#x200d; കോഡിനെതിരായ സെമിനാറിന് എത്തുമെന്ന് പറഞ്ഞ എം വി ഗോവിന്ദന്&#x200d;, ലീഗ് വരാത്തതിനാല്&#x200d; പരാതിയില്ലെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-is-left-prominent-leaders-will-stay-away-from-cpm-seminar-against-single-civil-code.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആസൂത്രിതമായി കുടുക്കി; പെട്ടെന്ന് മടങ്ങിപ്പോകാന്&#x200d; കഴിയില്ലെന്ന് അറിയാമായിരുന്നു- മഅദനി</title>
		<link>https://www.chandrikadaily.com/1deliberately-entrapped-madani-said-that-he-knew-that-he-would-not-be-able-to-return-soon.html</link>
					<comments>https://www.chandrikadaily.com/1deliberately-entrapped-madani-said-that-he-knew-that-he-would-not-be-able-to-return-soon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Jun 2023 11:52:19 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[Madani]]></category>
		<category><![CDATA[trapped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261536</guid>

					<description><![CDATA[ഇന്ത്യയില്&#x200d; തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്&#x200d; നാസര്&#x200d; മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്&#x200d; വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; എത്തുന്ന മഅദനി തുടര്&#x200d;ന്ന് അന്&#x200d;വാര്&#x200d;ശേരിയിലേക്ക് തിരിക്കുമെന്നാണ് വിവരം. നമ്മുടെ രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമാണ് ഇത്തരത്തില്&#x200d; വിചാരണ തടവുകാരായിട്ട് ദീര്&#x200d;ഘകാലം വ്യക്തികളെ തടവില്&#x200d; വച്ചിരിക്കുന്നതെന്ന് മഅദനി പറഞ്ഞു. എന്നിട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യയില്&#x200d; തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താനെന്ന് പി.ഡി.പി നേതാവ് അബ്ദുള്&#x200d; നാസര്&#x200d; മഅദനി. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും മഅദനി ആരോപിച്ചു. ബെംഗളൂരുവില്&#x200d; വിന്ന് കേരളത്തിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകീട്ടോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; എത്തുന്ന മഅദനി തുടര്&#x200d;ന്ന് അന്&#x200d;വാര്&#x200d;ശേരിയിലേക്ക് തിരിക്കുമെന്നാണ് വിവരം.</p>
<p>നമ്മുടെ രാജ്യത്തിന്റെ നീതി സംവിധാനത്തിന് അപമാനകരമാണ് ഇത്തരത്തില്&#x200d; വിചാരണ തടവുകാരായിട്ട് ദീര്&#x200d;ഘകാലം വ്യക്തികളെ തടവില്&#x200d; വച്ചിരിക്കുന്നതെന്ന് മഅദനി പറഞ്ഞു. എന്നിട്ട് പിന്നീട് നിരപരാധികളാണെന്ന് പറയുക.</p>
<p>ഇക്കാര്യത്തില്&#x200d; ഉത്തരവാദിത്തപ്പെട്ടവര്&#x200d; പുനര്&#x200d;വിചിന്തനം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി തുടരുന്ന വ്യക്തിയാണ് താന്&#x200d;. ഇത് നേരിടാന്&#x200d; മാനസികമായി തയ്യാറെടുപ്പ് ഉള്ള വ്യക്തിയാണ്. കേസില്&#x200d; കുടുക്കി ഇങ്ങോട്ട് വരുമ്പോള്&#x200d; തന്നെ പെട്ടെന്ന് മടങ്ങി പോകാന്&#x200d; സാധിക്കില്ലെന്ന് അറിയാമായിരുന്നു. വളരെ ആസൂത്രിതമായിട്ടാണ് തന്നെ കുടുക്കിയതെന്നും അദ്ദേഹം കൂട്ടിചേര്&#x200d;ത്തു.</p>
<p>പന്ത്രണ്ട് ദിവസമാണ് അദ്ദേഹം കേരളത്തില്&#x200d; തങ്ങുക. ചികിത്സയില്&#x200d; കഴിയുന്ന പിതാവിനെ കണ്ട് മടങ്ങാന്&#x200d; കഴിയുക എന്നതാണ് നിലവില്&#x200d; മുന്നിലുള്ള പദ്ധതി. തന്റെ ആരോഗ്യസ്ഥിതിയും വളരെ മോശമാണ്. കര്&#x200d;ണാടക സര്&#x200d;ക്കാരിന്റെ ഭാഗത്ത് നിന്നും ഈ വിഷയത്തില്&#x200d; പ്രതികൂലമായിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും  മഅദനി<br />
പറഞ്ഞു.</p>
<p>ബെംഗളൂരു സ്‌ഫോടനകേസില്&#x200d; പ്രതിയായ മഅദനിക്ക് ജാമ്യവ്യവസ്ഥയില്&#x200d; ഇളവ് ലഭിച്ച് കേരളത്തിലേക്ക് വരാന്&#x200d; നേരത്തെ അനുമതി ലഭിച്ചിരുന്നെങ്കിലും യാത്ര അകമ്പടി ചെലവ് സംബന്ധിച്ച് പ്രശ്‌നങ്ങള്&#x200d; നേരിട്ടിരുന്നു. യാത്ര അകമ്പടിക്കുള്ള ചെലവില്&#x200d; ഇളവ് നല്&#x200d;കിയിട്ടുണ്ടെന്ന് സൂചനയുണ്ടെങ്കിലും കൃത്യമായ വിവരം ലഭ്യമല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1deliberately-entrapped-madani-said-that-he-knew-that-he-would-not-be-able-to-return-soon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
