ജനീവ: ദിത്വ ചുഴലിക്കാറ്റ് ഏഷ്യയിലുടനീളം വ്യാപക നാശം വിതച്ചതോടെ 2,75,000 കുട്ടികള്‍ അടക്കം ലക്ഷക്കണക്കിന് ആളുകള്‍ ദുരന്തബാധിതരായതായി യുനിസെഫ് അറിയിച്ചു. ഏഷ്യയുടെ കിഴക്കന്‍ തീരത്ത് പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ അപഹരിച്ചുവെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വിലയിരുത്തുന്നു. മരണം റിപ്പോര്‍ട്ട് ചെയ്തതിലുമപ്പുറം നഷ്ടങ്ങള്‍ കൂടുതലായിരിക്കാമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
WMOയുടെ വിലയിരുത്തലില്‍, ദിത്വ അതിതീവ്രമായ ചുഴലിക്കാറ്റും ശക്തമായ മഴയും അതിരൂക്ഷ വെള്ളപ്പൊക്കവുമാണ് ഏഷ്യന്‍ രാജ്യങ്ങളെ തകര്‍ത്തത്. നൂറുകണക്കിന് പേര്‍ മരിക്കുകയും നിരവധി സമൂഹങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിയുകയും ചില രാജ്യങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും വീണു.
ദിത്വയുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യങ്ങള്‍ ഇന്റൊനേഷ്യ, ഫലിപ്പീന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്‌നാം എന്നിവയാണെന്ന് ഡബ്ല്യൂ.എം.ഒ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഈ മേഖലകളില്‍ ഏറ്റവും ദുരന്തമുണ്ടാക്കിയത് വെള്ളപ്പൊക്കമാണ്.
ഇ?ന്റൊനേഷ്യയില്‍ 600 പേര്‍ മരിക്കുകയും 460 പേരെ കാണാതാവുകയും ചെയ്തു. ഇവിടെ 15 ലക്ഷം പേരാണ് ദുരന്തബാധിതര്‍. വിയറ്റ്‌നാമില്‍ മ?ഴ? ആഴ്ചകളോളം നീണ്ടുനിന്നു. ചില സ്ഥലങ്ങളില്‍ 1000 മില്ലിമീറ്റര്‍ മഴവരെ ലഭിച്ചു. പല ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടു. ഹ്യൂസിറ്റിയിലെ കാലാവസ്ഥാ നിരീക്ഷണ കേ?ന്ദ്രത്തില്‍ 1739.6 മില്ലിലിറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. ഇത് ഏഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ രണ്ടാമത്തെ ഏറ്റവും വലിയ മഴയാണ്. രാജ്യത്ത് 98 പേര്‍ മരിച്ചു.
അടുത്തകാലത്തുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന ഫിലിപ്പീന്‍സില്‍ ദിത്വ വന്‍ നാശമാണ് വിതച്ചത്. ശ്രീലങ്കയില്‍ 400 പേരാണ് മരണപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ഇവിടെ 10 ലക്ഷംപേരെ ദുരന്തം ബാധിച്ചു. രാജ്യം ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നു.