Views
‘ദുരന്തനയ’ത്തില്‍ കേന്ദ്രം വെള്ളം ചേര്‍ക്കരുത്
കാലവര്‍ഷക്കെടുതിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു കൂനിന്മേല്‍ കുരുവായി ഭവിച്ചിരിക്കുകയാണ് കേന്ദ്ര ദുരന്തനിവാരണ നയം. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ക്ക് കുരുക്കിടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ കുത്സിത നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കണം. 2004ല്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത സഹായ നയം പിന്തുടരുകയാണെന്ന വാദം നിരത്തിയാണ് നരേന്ദ്ര മോദി കേരളത്തിന്റെ കഴുത്തിനു പിടിച്ചിരിക്കുന്നത്. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സൗഹൃദ നടപടിയായി നല്‍കുന്ന സഹായം സ്വീകരിക്കാമെന്ന് മോദി സര്‍ക്കാര്‍ തന്നെ 2016ല്‍ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതി രേഖ പൂഴ്ത്തിവച്ചാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ ഇരുട്ടടി.
19,512 കോടിയുടെ നാശനഷ്ട കണക്ക് സമര്‍പിച്ച കേരളത്തിന്റെ കയ്യില്‍ 680 കോടി വച്ചുനീട്ടി മുഖംതിരിഞ്ഞു നില്‍ക്കുന്ന മോദി, വിദേശ രാഷ്ട്രങ്ങളുടെ സഹായഹസ്തം തട്ടിമാറ്റുന്നത് കൊടുംക്രൂരതയാണ്. ഐക്യരാഷ്ട്ര സഭയുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും സഹായം സ്വീകരിക്കാന്‍ പാടില്ല എന്നതാണ് കേന്ദ്ര നിലപാടെങ്കില്‍ അവര്‍ വാഗ്ദാനം ചെയ്ത തുകക്ക് തുല്യമായ സാമ്പത്തിക സഹായം നല്‍കി മാന്യത കാണിക്കേണ്ടിയിരുന്നു കേന്ദ്രം. കൂടെ നിന്ന രാജ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ നന്ദിയറിയിച്ച് തകര്‍ന്നടിഞ്ഞ ഒരു നാടിനോട് അങ്ങേയറ്റത്തെ നന്ദികേടു കാണിക്കുന്നതല്ല ഭരണകൂടത്തിന്റെ കടമ. കെടുതിയുടെ ആഴക്കയത്തില്‍ നിന്ന് പുതിയ കേരളത്തെ പടുത്തുയര്‍ത്താന്‍ പരമാവധി സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യത്തില്‍ കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുന്നത് പൊറുക്കാനാവാത്ത പാതകമാണ്.
‘നിലവിലെ സാഹചര്യം തനിച്ചു നേരിടാനാവുമെന്നു ഞങ്ങള്‍ കരുതുന്നു. ആവശ്യം വന്നാല്‍ മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം’ സുനാമിയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയുടെ തീരങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ വിദേശ രാജ്യങ്ങള്‍ കനിവു കാട്ടിയപ്പോള്‍ 2004 ഡിസംബര്‍ അവസാന വാരത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹദ് വചനമായി ഏറ്റുപറയുന്നത്. എന്നാല്‍ ഈ നിലപാട് രാജ്യാന്തര തലത്തില്‍ വിമര്‍ശനത്തിന് വിധേയമായി എന്നതാണ് വസ്തുത. ഇതേതുടര്‍ന്നാണ് 2005 ജനുവരി ആറിന് ദുരന്ത മാനേജ്‌മെന്റ് സംബന്ധിച്ച മന്ത്രിതല സംഘത്തിന്റെ യോഗം ഈ നിലപാട് തിരുത്താന്‍ തീരുമാനിച്ചത്.
ബഹുരാഷ്ട്ര സാമ്പത്തിക ഏജന്‍സികളില്‍ നിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കാമെന്നായിരുന്നു തിരുത്തല്‍. വിദേശ രാജ്യങ്ങള്‍ ബഹുരാഷ്ട്ര ഏജന്‍സികളിലൂടെ പണം തന്നാല്‍ സ്വീകരിക്കാമെന്നു തീരുമാനിച്ചെന്ന് 2005 ജൂണ്‍ മൂന്നിന് ‘സുനാമിയെക്കുറിച്ച് രാഷ്ട്രത്തിനുള്ള റിപ്പോര്‍ട്ടി’ല്‍ ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സര്‍ക്കാര്‍ യു.പി.എ സര്‍ക്കാറിന്റെ നയം പിന്തുടരുന്നുവെന്ന വാദമുയര്‍ത്തി ന്യായീകരണം തുടരുന്നത്. അക്കാലത്തെ നയം താത്കാലികമായിരുന്നുവെന്ന് അന്ന് വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കരമേനോന്‍ ഇന്നലെ വെളിപ്പെടുത്തിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിന് യു.പി. എ സര്‍ക്കാറിന്റെ നയം തടസമായിരുന്നില്ലെന്നും ശിവശങ്കരമേനോന്‍ വ്യക്തമാക്കുന്നു. വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവുവും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലയുടെ ശാക്തിക പ്രാധാന്യം കണക്കിലെടുത്ത്, വിദേശ സഹായത്തിന്റെ പേരിലുള്ള കടന്നുകയറ്റങ്ങള്‍ ഒഴിവാക്കാനായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ആദ്യ നിലപാട്. രാജ്യസുരക്ഷ അടിസ്ഥാനമാക്കി അക്കാലത്ത് അങ്ങനെയൊരു നിലപാടിന് പ്രസക്തിയുണ്ടായിരുന്നു. സഹായം വേണ്ടെന്നു വെക്കുന്നത് രാജ്യത്തിന്റെ നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് കരണീയമെന്നും യു.പി.എ സര്‍ക്കാര്‍ മനസിലാക്കുകയും ചെയ്തു. സുനാമിക്കു മുമ്പ് 1991ലെ ഉത്തരകാശി ഭൂചലനം, 1993ലെ ലാത്തൂര്‍ ഭൂകമ്പം, 2001ലെ ഗുജറാത്ത് ഭൂകമ്പം, 2002ലെ ബംഗാള്‍ ചുഴലിക്കാറ്റ്, 2004ലെ ബിഹാര്‍ പ്രളയം എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി വന്‍നാശം വിതച്ചപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങള്‍ നിരസിച്ചതിനു പിന്നില്‍ ‘സഹായം സ്വീകരിക്കുന്ന രാജ്യമല്ല, നല്‍കുന്ന രാജ്യം’ എന്ന നിലയിലേക്ക് ഇന്ത്യ മാറിയിട്ടുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു. ഇന്ത്യ സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുന്നുവെന്ന് വിളിച്ചുപറയേണ്ട സന്ദര്‍ഭംകൂടിയായിരുന്നു അത്.
ഇന്ത്യ വിദേശ സഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ്. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യന്‍ വികസന ബാങ്ക്, അമേരിക്ക, ജപ്പാന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ വിവിധ സഹായങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. സുനാമിക്കു ശേഷം ലഭിച്ച വിദേശ സഹായങ്ങളുടെയും നാമമാത്ര പലിശയുള്ള വായ്പകളുടെയും അടിസ്ഥാനത്തില്‍ പല വികസന പദ്ധതികളും കേരളത്തിലുള്‍പ്പെടെ നടപ്പാക്കിയിട്ടുണ്ട്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലുള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെ നിലവില്‍ 130 പദ്ധതികളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്.
യു.പി.എ സര്‍ക്കാറിന്റെ അലിഖിത നയം ഇപ്പോള്‍ എന്‍.ഡി. എ സര്‍ക്കാര്‍ ആശ്രയിക്കുന്നതിലെ സാംഗത്യമാണ് മനസിലാകാത്തത്. രണ്ടു വര്‍ഷം മമ്പ് മോദി സര്‍ക്കാര്‍ പുറത്തിറക്കിയ ദുരന്ത നിവാരണ നയത്തിന് വിരുദ്ധമാണ് ഈ ‘പിന്തുടരല്‍’ നയമെന്ന് തിരിച്ചറിയേണ്ടതുണ്ട്. 2016ല്‍ മോദി സര്‍ക്കാര്‍ രൂപീകരിച്ച ദുരന്ത നിവാരണ നയത്തിലെ ഒമ്പതാം അധ്യായം ‘രാജ്യാന്തര സഹകരണം’ സംബന്ധിച്ചാണ്. ‘ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായത്തിന് ഇന്ത്യ അഭ്യര്‍ത്ഥിക്കില്ല, എന്നാല്‍ മറ്റൊരു രാജ്യം ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സൗഹാര്‍ദ നടപടിയായി സ്വമേധയാ സഹായം വാഗ്ദാനം ചെയ്താല്‍ അതു കേന്ദ്ര സര്‍ക്കാറിനു സ്വീകരിക്കാവുന്നതാണ്. അങ്ങനെ വിദേശ സഹായം സ്വീകരിക്കുന്നതിനു തുടര്‍ നടപടികള്‍ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ചു ചെയ്യണം’ എന്ന് സുവ്യക്തമായി വിശദീകരിക്കുന്നുണ്ട് ഈ അധ്യായത്തില്‍. ഇതെല്ലാം ബോധപൂര്‍വം മറച്ചുവെച്ച് കേരളത്തിന്റെ വയറ്റത്തടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദം അനിവാര്യമാണ്.
കേരള നിയമസഭ ഇക്കാര്യം ഐകകണ്‌ഠ്യേന ആവശ്യപ്പെടുകയും കേന്ദ്ര നിലപാട് തിരുത്തിക്കുന്നതുവരെ ഒറ്റക്കെട്ടായി നിലകൊള്ളുകയും വേണം. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വൈര്യനിര്യാതന നിലപാട് വെച്ചുപൊറുപ്പിച്ചുകൂടാ. സംഘ്പരിവാറിന്റെയും സേവാ ഭാരതിയുടെയും ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ കാടത്ത നിലപാടെങ്കില്‍ കേരളത്തിന്റെ ജനാധിപത്യബോധം ഐക്യപ്പെടേണ്ട സമയമാണിത്.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.
കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
News2 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

