Connect with us

Article

വനം കൊള്ളയില്‍ ‘തടി’ കേടാകുന്നവര്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

2014 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പെയ്‌മെന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വലിയ നാണക്കേടിന്‌ശേഷം സമീപകാലത്തൊന്നും സി.പി.ഐക്ക് കടുത്ത രാഷ്ട്രീയ പരീക്ഷണങ്ങളെ നേരിടേണ്ടിവന്നിട്ടില്ല. എന്നാലിപ്പോള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നായി പുറത്തുവരുന്ന വനംകൊള്ളയുടെ ചുരുളഴിയുമ്പോള്‍ സി.പി.ഐക്ക് മുഖം നഷ്ടമാകുന്ന സ്ഥിതിയാണ്. വിവാദത്തില്‍ സി.പി.ഐ മന്ത്രിമാര്‍ക്ക് പങ്കുണ്ടോ? അതോ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന കോടികളുടെ കൊള്ളയില്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളും ഒത്തുകളിച്ചോ? ഇതെല്ലാം സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

വനം കൊള്ളയുമായി ബന്ധപ്പെട്ട ഓരോ ചോദ്യമുനയും നീളുന്നത് സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലേക്കാണ്. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളെന്നും ഇടത് മൂല്യങ്ങളുടെ സംരക്ഷകരെന്നും അവകാശപ്പെടുന്ന സി.പി.ഐയുടെ മന്ത്രിമാര്‍ അധികാരത്തിലുണ്ടായിരുന്ന കാലത്താണ് വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതും കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചുകടത്തുന്നതും. വനഭൂമിയുമായോ പട്ടയ ഭൂമിയുമായോ ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ അത് എത്രത്തോളം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരല്ല സി.പി.ഐ മന്ത്രിമാര്‍. അതോ, ആരോപിക്കപ്പെടുന്നതുപോലെ മന്ത്രിമാര്‍ക്കും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടോ? സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം 23ന് വിളിച്ചിട്ടുണ്ട്. ഇതില്‍ മുന്‍ മന്ത്രിമാര്‍ക്ക് വിവാദത്തില്‍ നിലപാട് വ്യക്തമാക്കാം. എന്നാല്‍ നിലവിലെ നിയമത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവ് ‘ദുരുപയോഗം’ ചെയ്‌തെങ്കില്‍ അതിന് മറുപടി നല്‍കേണ്ട ബാധ്യത മുന്‍ റവന്യൂമന്ത്രിക്കുണ്ട്. പ്രതിപക്ഷവും ശക്തമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 24ന് സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിലാണ് യു.ഡി.എഫ് ധര്‍ണ നടത്തി പ്രതിഷേധിക്കുന്നത്.
ഉന്നതതല അന്വേഷണം, ക്രൈംബ്രാഞ്ച് അന്വേഷണം, വകുപ്പുതല അന്വേഷണം എന്നിങ്ങനെ മൂന്ന് അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ വകുപ്പുതല അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം റവന്യൂമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 2020 ഒക്‌ടോബര്‍ 24നാണ് വിവാദമായ ഉത്തരവ് ഇറക്കിയത്. ഇത് കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയതി റദ്ദാക്കുകയും ചെയ്തു. നാലുമാസത്തിനിടെ മരംമുറി വ്യാപകമായി നടന്നു കഴിഞ്ഞിരുന്നു. അന്തര്‍ സംസ്ഥാന മാഫിയകള്‍ക്കുപോലും സംഭവങ്ങളില്‍ പങ്കുള്ളതായാണ് ആരോപണം. ഉത്തരവിനെ ദുരുപയോഗം ചെയ്താണ് മരംമുറി നടന്നതെന്ന് മുഖ്യമന്ത്രിയും സി.പി.ഐ നേതാക്കളും പറയുമ്പോഴും ഉത്തരവിറങ്ങുന്നതിന് മുമ്പുണ്ടായ നടപടിക്രമങ്ങളാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന ആശയത്തില്‍ നിന്നാണ് തുടക്കം. സ്വാഭാവികമായി ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരുമ്പോള്‍ എല്ലാവരുമായി ആലോചിക്കേണ്ടതുണ്ട്. എല്ലാവരുടെയും അഭിപ്രായം തേടാന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഒന്നല്ല, പത്തുപ്രാവശ്യം. അതില്‍ ഏഴെണ്ണം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു.

പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് ഇറക്കാനായിരുന്നു സര്‍വകക്ഷി യോഗത്തിലെ ധാരണ. എന്നാല്‍ സര്‍വകക്ഷി യോഗത്തിന്‌ശേഷം വനം മന്ത്രിയായിരുന്ന കെ. രാജുവിന്റെയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. 2018ലാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പിന്നീട് 2019 ജൂലൈ 19, ആഗസ്ത് മൂന്ന്, ഡിസംബര്‍ അഞ്ച് തിയതികളില്‍ വനംമന്ത്രി കെ. രാജുവും റവന്യു മന്ത്രി ഇ. ചന്ദ്രശേഖനും രണ്ടു വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ ഉള്‍പെടുത്തി യോഗം ചേര്‍ന്ന് മരംമുറിക്കല്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗങ്ങളിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് വനം കൊള്ളക്കാര്‍ക്ക് ഏത് വിധത്തിലും ഉപയോഗിക്കാവുന്ന പഴുതുകളുണ്ടാക്കി ഉത്തരവ് ഇറങ്ങിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയഭൂമിയിലെ മരംമുറിച്ച് മാറ്റാമെന്നാണ് ഉത്തരവിലുള്ളത്. മറ്റ് ഒമ്പതു തരം പട്ടയ ഭൂമികള്‍ വേറെയുമുണ്ട്. ഉത്തരവുമായി യാതൊരു ബന്ധവുമില്ലാതെയാണ് മരംമുറി നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍.

മരം മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവിലെ വാചകം യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ആ വാചകം എഴുതി ചേര്‍ക്കുന്നതിന്പിന്നില്‍ കോടികളുടെ ഇടപാടു നടന്നിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന സൂചനകള്‍. ഈ ഒരു വാചകമാണ് കോടിക്കണക്കിന് രൂപയുടെ കൊള്ളക്ക് ഇടയാക്കിയത്. ഇതിനു പിന്നില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കൈക്കൂലി പണം വാങ്ങിയത് മന്ത്രിതലത്തിലാണോ അതോ ഉദ്യോഗസ്ഥ തലത്തിലാണോ എന്നത് സംബന്ധിച്ച തെളിവുകള്‍ മാത്രമാണ് ഇനി പുറത്തുവരാനുള്ളത്. മാത്രമല്ല, പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാന്‍ അനുമതി നല്‍കുന്ന നിയമ വിരുദ്ധ ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കിയത് മന്ത്രിസഭായോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു. നിയമ പ്രശ്‌നമായിരുന്നിട്ടും നിയമ വകുപ്പും ഈ ഉത്തരവ് ഇറങ്ങുന്ന വിവരം അറിഞ്ഞില്ല. വനം, റവന്യൂ വകുപ്പ് മന്ത്രിമാര്‍ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്നുമാണ് സി.പി.ഐയില്‍ ഇപ്പോഴുയരുന്ന വികാരം. മന്ത്രിസഭയും നിയമവകുപ്പും അംഗീകരിക്കാത്ത വിഷയത്തില്‍ പിന്നെ എന്ത് അടിസ്ഥാനത്തില്‍, ആരുടെ നിര്‍ദേശം അനുസരിച്ചാണ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതെന്ന ചോദ്യമാണ് ഉയരുന്നത്.

ഉദ്യോഗസ്ഥരെമാത്രം പ്രതിക്കൂട്ടിലാക്കി വിവാദത്തെ പ്രതിരോധിക്കാനുള്ള ശ്രമം എത്രത്തോളം ഫലവത്താകുമെന്ന ആശയക്കുഴപ്പം സി.പി.ഐയിലുണ്ട്. മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ് ഉത്തരവിന് പിന്നിലുള്ള ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരെമാത്രം പഴിചാരിയാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കുമെതിരെ അവര്‍ പടനീക്കം നടത്തുമോ എന്നതാണ് സി.പി.ഐ നേതൃത്വത്തിന്റെ ആശങ്ക. വിവാദം കൊഴുക്കുമ്പോഴും പ്രതികള്‍ പിടിവള്ളിയാക്കുന്നത് സര്‍ക്കാര്‍ ഉത്തരവ് തന്നെയാണ്. പഴുതുകള്‍ ഏറെയുള്ള ഉത്തരവ് മറയാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ നിയമവഴി തേടുന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് മാത്രമാണ് തങ്ങള്‍ മരം മുറിച്ചതെന്നും അതിനാല്‍ തെറ്റുകാരല്ലെന്നുമാണ് മുട്ടില്‍ മരം മുറി കേസിലെ പ്രതികളുടെ വാദം. നിയമോപദേശം തേടാതെ ഇറക്കിയ വിവാദ ഉത്തരവിനെതിരെ പരാതി ഉയര്‍ന്നപ്പോഴാണ് നിയമ വകുപ്പിന്റെ ഉപദേശം തേടിയത്. അന്നത്തെ നിയമ സെക്രട്ടറി പി.കെ അരവിന്ദ ബാബു ഉത്തരവില്‍ നിയമപരമായ അപാകതയുണ്ടെന്നും റദ്ദാക്കണമെന്നും നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ അഡ്വക്കറ്റ് ജനറല്‍ പിന്നീട് അനുമതി നല്‍കിയത്.

രണ്ടാം പിണറായി സര്‍ക്കാരില്‍ വനം വകുപ്പ് സി.പി.ഐയില്‍ നിന്ന് എടുത്തുമാറ്റിയതിനു പിന്നില്‍ മരംമുറി വിവാദം കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ മന്ത്രിമാരും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിണറായിയുമായും സി.പി.എമ്മുമായും വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. യു.എ.പി.എ, മാവോയിസ്റ്റ് വേട്ട, അതിരപ്പിള്ളി പദ്ധതി എന്നിങ്ങനെയുള്ളവ മുന്നണി നിലപാടിന് വിരുദ്ധമാണെന്ന് തുറന്നടിച്ച് പലയാവര്‍ത്തി പിണറായിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മന്ത്രിസഭായോഗത്തില്‍ നിന്നുപോലും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ടായി. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍പോലും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നാണ് സി.പി. ഐ പറയുന്നത്.

വനം കൊള്ളയുടെ പാപഭാരം തനിച്ച് ചുമക്കാനില്ലെന്ന് കാനം പറയാതെ പറഞ്ഞുകഴിഞ്ഞു. ഉത്തരവിറക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളെയാണ് കാനം ഉയര്‍ത്തിക്കാട്ടുന്നത്. ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണ് ഉത്തരവിറക്കിയതും ഉത്തരവ് പിന്‍വലിച്ചതും എന്നാണ് സി.പി.ഐയുടെ പ്രതിരോധം. നിലവിലെ വനം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ എല്ലാം റവന്യൂവകുപ്പിന്റെ ചുമലില്‍ ചാരാന്‍ ശ്രമിക്കുമ്പോള്‍, സി.പി.ഐ നേതാവ്കൂടിയായ റവന്യൂമന്ത്രി കെ. രാജന്‍ പാര്‍ട്ടിയെയും മുന്‍ഗാമിയെയും സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് കൈക്കൊള്ളുന്നത്. വനം കൊള്ളയുടെ ഉത്തരവാദിത്തം മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരനും കെ. രാജുവിനുമാണെന്ന നിലപാടിലാണ് സി.പി.എം. അതേസമയം ഉത്തരവ് ദുരുപയോഗം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ വനം, റവന്യു നിയമ വകുപ്പുകള്‍ കൂടിയാലോചിച്ച് പുതിയ പ്രപ്പോസല്‍ വേണമെന്ന് കഴിഞ്ഞ റവന്യു മന്ത്രി ഫയലില്‍ എഴുതിയിട്ടുള്ളതാണ് സി.പി.ഐയുടെ പിടിവള്ളി. മാത്രമല്ല, മന്ത്രിമാരെ സംരക്ഷിക്കാന്‍ നിരവധി കാരണങ്ങള്‍ നിരത്തിയ കാനം, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പറയുന്നു.

മുറിച്ചെടുത്ത മരമെല്ലാം സര്‍ക്കാരിന്റെ കസ്റ്റഡിയിലുണ്ടെന്നും പിന്നെ എവിടെയാണ് കൊള്ള നടന്നതെന്ന് ചോദിച്ച് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമവും കാനം നടത്തുന്നു. ഇത്തരം വാദമുഖങ്ങളുയര്‍ത്തി രാഷ്ട്രീയമായ പ്രതിരോധം തീര്‍ക്കാന്‍ സി.പി.ഐക്ക് കഴിഞ്ഞേക്കാം. പക്ഷേ, സംസ്ഥാനത്തുടനീളം ചരിത്രത്തിലില്ലാത്തവിധം വനം കൊള്ള നടന്നിട്ടുണ്ട് എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. കൊള്ളയുടെ ഉള്ളുകളികള്‍ പൂര്‍ണമായി പുറത്തുവരേണ്ടത് പൊതുസമൂഹത്തിന്റെയാകെ ആവശ്യമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending