Connect with us

News

സൂര്യയെ മാറ്റൂ, സഞ്ജുവിനെ വിളിക്കൂ; മുറവിളി

ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്.

Published

on

മുംബൈ: മൂന്ന് മല്‍സരങ്ങള്‍. മൂന്നിലും ആദ്യ പന്തില്‍ തന്നെ പുറത്ത്. അതായത് രാജ്യത്തിന്റെ ജഴ്‌സിയില്‍ മൂന്ന് കളികളിലെ സമ്പാദ്യം വട്ടപ്പൂജ്യം. എന്നിട്ടും സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സുരക്ഷിതനാണ്… ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണ, കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്തുണ, മുംബൈക്കാരുടെ പിന്തുണ. ഏകദിന ലോകകപ്പ് നാളുകള്‍ സമാഗതമാകവെ അദ്ദേഹം ദേശീയ ടീമിലുണ്ടാവുമെന്ന ഉറപ്പ് നല്‍കുന്നത് ക്യാപ്റ്റനും കോച്ചും ഉള്‍പ്പെടുന്ന ടീം മാനേജ്‌മെന്റ്് തന്നെ.

ലഭിക്കുന്ന അവസരങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തുന്ന സഞ്ജു സാംസണിനെ പോലുളള താരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ദയനീയ പ്രകടനത്തിലും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ സൂര്യകുമാറിന് കഴിയുന്നത്. ടി-20 ക്രിക്കറ്റിലെ മികവില്‍ ഏകദിന ടീമിലും പിറകെ ടെസ്റ്റ് ടീമിലുമെത്തിയ സുര്യകുമാര്‍ ഓസ്‌ട്രേലിയന്‍ ബൗളിംഗിനെതിരെ വലിയ നിരാശയായിരുന്നു. രണ്ട് മല്‍സരങ്ങളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്വിംഗ് ചെയ്ത പന്തുകളാണ് സുര്യകുമാറിന്റെ പാഡില്‍ പതിച്ചതെങ്കില്‍ നിര്‍ണായകമായ ചെന്നൈ ഏകദിനത്തില്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന്റെ പന്തും ഇത് പോലെ പാഡില്‍ പതിച്ചു. മല്‍സരത്തില്‍ ഇന്ത്യ 21 റണ്‍സിന് തകര്‍ന്നു.

ഓസ്‌ട്രേലിയയെ പോലെ വലിയ പ്രതിയോഗികള്‍ക്കെതിരെ ഒരു ബാറ്റര്‍ നിരന്തരം പരാജയമായിട്ടും അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ ആരുമില്ല. നിശിത വിമര്‍ശകനായ സുനില്‍ ഗവാസ്‌ക്കറോ, രവിശാസ്ത്രിയോ ഒരക്ഷരം പറഞ്ഞിട്ടില്ല. സുര്യകുമാറിന് പകരം സഞ്ജുവിന് അവസരം നല്‍കണമെന്ന് ആകെ പറഞ്ഞത് ഒരാള്‍ മാത്രം-മുംബൈയുടെ പഴയ ഓപ്പണറായ വസീംജാഫര്‍. പാദചലനങ്ങളില്‍ പതറുന്ന സുര്യകുമാറിന് ബ്രേക്ക് നല്‍കണമെന്നും അദ്ദേഹത്തെക്കാള്‍ ബാറ്റിംഗ് ശരാശരിയുളള സഞ്ജുവിന് അവസരം നല്‍കണമെന്നും ജാഫര്‍ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിലയിരുത്തല്‍ കഠിനമാണ്- ഒരു പരമ്പരയിലെ പതര്‍ച്ച പരിഗണിച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നാണ് ചെന്നൈ മല്‍സരത്തിന് ശേഷവും അദ്ദേഹം അഭിപ്രായപ്പെട്ടത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പായി ഇന്ത്യക്കിനി കാര്യമായി ഒരു ഏകദിന പരമ്പര മാത്രമാണുള്ളത്.

വിന്‍ഡീസിനെതിരെ ഓഗസ്റ്റില്‍. ആ പരമ്പരയില്‍ ലോകകപ്പ്് സാധ്യതാ സംഘത്തിന് മാത്രമായിരിക്കും അവസരമെന്നിരിക്കെ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ മാത്രമാണ് സഞ്ജുവിന് പ്രതീക്ഷ. രാജസ്ഥാന്‍ റോയല്‍സ് സംഘത്തെ അദ്ദേഹമാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പരുക്കിന്റെ കാലമാണിപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ശ്രേയാംസ് അയ്യര്‍, ജസ്പ്രീത് ബുംറ, പ്രസീത് കൃഷ്ണ, റിഷാഭ് പന്ത് തുടങ്ങിയവരെല്ലാം പല വിധ പ്രയാസങ്ങളില്‍ പുറത്താണ്. പക്ഷേ ഓസ്‌ട്രേലിക്കെതിരായ പരമ്പരയില്‍ പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അയ്യര്‍ പുറത്തായത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ്. അദ്ദേഹം ഏകദിന സംഘത്തിലുമുണ്ടായിരുന്നു. അവിടെയും കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സഞ്ജു, ദിപക് ഹുദ, രജത് പടിദാര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം ലഭിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ സുര്യകുമാറില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് പകരക്കാരെ ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഉറച്ച സ്ഥാനമുണ്ടായിട്ടും സഞ്ജു അവഗണിക്കപ്പെടുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending