kerala
ചേലക്കര മണ്ഡലം വികസന മുരടിപ്പിന്റെ നേർ ഉദാഹരണം; ഇടത് എംഎൽഎമാർ മാറി മാറി വന്നിട്ടും ചേലക്കരക്കാർക്ക് ദുരിതം മാത്രം സമ്മാനം
കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.

സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. പൊതുവിഷയങ്ങൾക്കൊപ്പം വികസ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ചേലക്കരയിലെ പ്രചാരണത്തിൽ കത്തിക്കയറുകയാണ്. 1996 മുതൽ മണ്ഡലം കൈയ്യാളുന്ന എൽ.ഡി.എഫ് ചേലക്കരയിൽ ഒന്നും ചെയ്തില്ല എന്ന് അക്കമിട്ട് നിരത്തുകയാണ് യുഡിഎഫ്. കുടിവെള്ളം മുതൽ 24 വർഷമായി ഏങ്ങുമെത്താതെ കിടക്കുന്ന റൈസ് പാർക്ക് വരെയാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ.
മണ്ഡലത്തിലെ സാധാരണക്കാർ ദുരിതത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യരംഗത്തെ പരാധീനതകളാണ് പ്രധാനം. മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായ മന്ത്രി വീണാ
ജോർജിനെ 40 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലാണ് കൊണ്ടുപോയത്.
ചേലക്കര സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കിയെങ്കിലും അതനുസരിച്ചുള്ള സൗകര്യങ്ങളില്ല. സമീപത്തെ സർക്കാർ ആശുപത്രികളിലൊന്നിലും രാത്രിയിൽ ഡോക്ടർമാരില്ല. കാർഷികവിളകളുടെ വിലയിടിവും വന്യമൃഗശല്യവും ഏറെ. ചെറുതുരുത്തി, പൊന്നാനി റോഡ്, തൊഴുപ്പാടം ഒറ്റപ്പാലം റോഡ് തുടങ്ങിയവെയല്ലം തകർന്നു. ഇവിടെയെല്ലാം ആക്ഷൻ കൗൺസിൽ സമരത്തിലാണ്.
തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് പരയ്ക്കാട് റൈസ് പാർക്ക്. 1996-97ലെ പട്ടികജാതി വികസന ഫണ്ടിലെ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പരയ്ക്കാട് റൈസ് പാർക്ക് പ്രവർത്തനരഹിതമാണ്. മില്ല് 3.5 കോടി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജി റിപ്പോർട്ട് ചെയ്തിരുന്നു. ആശിർവാദ് സൊസൈറ്റി രൂപീകരണത്തിലെ രാഷ്ട്രീയവും വിനയായി. സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിച്ച ബസുമതി നെല്ല് സംസ്‌കരിക്കാനായി മുമ്പ് ഇവിടെയെത്തിച്ചിരുന്നു. എന്നാൽ പ്ലാന്റ് ബസുമതി നെല്ലിന്റെ സംസ്‌കരണത്തിന് അനുയോജ്യമല്ലെന്ന് പിന്നീടാണ് മനസിലായത്.
ചേലക്കരയിലെ റോഡ് ഗതാഗത്തെപ്പറ്റി പറയാതിരിക്കുന്നതാകും ഭേദം. നാട്ടിൻചിറ– തോന്നൂർക്കര വഴിയുള്ള ചേലക്കര ബൈപാസ് റോഡ്, പഴയന്നൂർ ബൈപാസ് റോഡ് എന്നെല്ലാം പറഞ്ഞു കേൾക്കാനും ബജറ്റിൽ തുക വകയിരുത്താനും തുടങ്ങിയിട്ടും പതിറ്റാണ്ടിലേറെയായി. പദ്ധതികൾ ഇപ്പോഴും കടലാസിൽ നിന്നു പുറത്തു വരാതെ കിടപ്പാണ്. ചേലക്കര ∙പ്ലാഴി–വാഴക്കോട് റോഡ് പുനർ നിർമാണത്തിനു 120 കോടിയിലേറെ ചെലവിട്ടിട്ടും ഫലമുണ്ടായില്ലെന്ന പരാതി നാട്ടിലുണ്ട്. അപകടകരമായ വളവുകൾ മാത്രമായിരുന്ന റോഡിന്റെ ശാപം.
വില്വാദ്രിനാഥ ക്ഷേത്രത്തിനു സമീപം ഒന്നര പതിറ്റാണ്ടു മുൻപു നിർമാണം പൂർത്തിയായ പിൽഗ്രിം സെന്റർ ചേലക്കര നിയോജക മണ്ഡലത്തിലെ അനാസ്ഥയുടെ മറ്റൊരു സ്മാരകമാണ്. തീർഥാടകർക്കുള്ള ശുചിമുറികളും വിശ്രമത്തിനുള്ള സൗകര്യവും വിഭാവനം ചെയ്തു 30 ലക്ഷത്തോളം അക്കാലത്തു ചെലവിട്ട പദ്ധതി ഇന്നു വരെ പ്രവർത്തിച്ചിട്ടില്ല.
∙കേരളപ്പിറവി സുവർണ ജൂബിലി സ്മാരകമായി വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു കവി സുഗതകുമാരി സ്വപ്നം കണ്ടതാണു മലാറ കുന്നിലെ നാട്ടുമാന്തോപ്പ്. നാളേക്കു 18 വർഷം പൂർത്തിയാകുമ്പോഴും പദ്ധതി എങ്ങുമെത്തിയിട്ടില്ല. 2006 നവംബർ 1നു കേരളത്തിലെ മന്ത്രിമാരും സുഗതകുമാരിയും അടക്കമുള്ള 50 സാംസ്കാരിക പ്രമുഖർ ചേർന്ന് 50 മാവിൻ തൈകൾ നട്ടാണു പദ്ധതി തുടങ്ങിയത്. റവന്യു, വനം, ടൂറിസം വകുപ്പുകളുടെ ശീതസമരം മൂലം പദ്ധതി മുളയിലേ നുള്ളിയ മട്ടായി. പിന്നീട് ഇക്കോ ടൂറിസം വകുപ്പിനു ചുമതല നൽകിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല.
ചുരുക്കത്തിൽ സിപിഎം പ്രതിനിധി മണ്ഡലത്തിൽ ഉണ്ടായിട്ടും, കേരളം ഇടത് മുന്നണി ഭരിച്ചിട്ടും ചേലക്കര മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന ചുരുക്കം. വോട്ട് വാങ്ങി നിയമസഭയിലെത്തുന്ന ഇടത് പ്രതിനിധി ചേലക്കരക്കാരെ ചതിച്ചു എന്ന് ഒറ്റവാക്കിൽ പറയാം.
kerala
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. മണല്‍ നീക്കം തടസപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചാന്നാങ്കര സ്വദേശി മുജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികളായ പ്രതിഷേധക്കാര്‍ തള്ളിക്കയറിയിരുന്നു.
മുജീബിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് സംഘത്തിന് നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്ന് രാവിലെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്. ഉകരണഞ്ഞള്‍ എത്തിച്ചിട്ടും മണല്‍ നീക്കാന്‍ സാധിച്ചിരുന്നില്ല. പൊഴി മൂടിപ്പോവാനുള്ള സാധ്യതയുണ്ട്. ഇതിന് പിന്നാലെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
kerala
സ്‌പോണ്‍സര്‍മാര്‍ പിന്‍മാറി; മെസ്സിയും സംഘവും കേരളത്തിലേക്കെത്തില്ല
വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

കേരളത്തില്‍ മെസ്സിയും സംഘവും എത്തില്ല. സ്‌പോണ്‍സര്‍ കരാര്‍ തുക നല്‍കാത്തതാണ് കാരണമായത്. 300 കോടിയിലധികം രൂപയാണ് ടീമിനെ എത്തിക്കാനായി വേണ്ടിയിരുന്നത്. വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ കേരളത്തിലേക്ക് ടീം ഒക്ടോബറില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ആ സമയം മെസ്സിയും സംഘവും ചൈനയില്‍ കളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് കേരളത്തിലേക്കുള്ള വരവ് ഉണ്ടാകില്ലെന്ന് ഉറപ്പായത്.
അര്‍ജന്റീന ടീം സംസ്ഥാനത്ത് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ടീം വരുമെന്ന് പരസ്യമായി പ്രഖ്യാപിച്ച കായിക മന്ത്രി വി അബ്ദുറഹ്മാനും ഇതോടെ വെട്ടിലായി.
kerala
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്