ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.
ഓട്ടോ അപകടത്തിൽ പരുക്കേറ്റ തുറവൂർ സ്വദേശി രാധാകൃഷ്ണപിള്ള ഡിസംബർ 16-നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുറിവ് കെട്ടിയെങ്കിലും, മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കയ്യിൽ ചില്ലുകഷണങ്ങൾ ശേഷിക്കുന്നതായി കണ്ടെത്തി.
63 ദിവസങ്ങൾക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.