Connect with us

Video Stories

സോഷ്യല്‍ മീഡിയ സിഗരറ്റ് പോലെ: ചേതന്‍ ഭഗത്

Published

on

 

ഷാര്‍ജ: സോഷ്യല്‍ മീഡിയയുടെ ഉപയോഗം സിഗരറ്റ് പോലെയെന്ന് വിഖ്യാത എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മിഡില്‍ ഈസ്റ്റ് ചന്ദ്രികയും മൈക്രോ ടെക് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ദി കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ എക്‌സ്‌പോയില്‍ ‘ഹൗ ടു ബി സൂപ്പര്‍ അച്ചീവര്‍’ എന്ന വിഷയത്തിലൂന്നി സംവദിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഉജ്ജ്വല നേട്ടങ്ങളിലേക്ക് ചെന്നെത്താനുള്ള ചുവടുകള്‍ വിശദീകരിക്കവേ, സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലെ ദൂഷ്യത്തെക്കുറിച്ച് ചേതന്‍ ഭഗത് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ സിഗരറ്റ് പോലെയാണ്. ചെലവ് കുറവാണ്, എപ്പോഴും കീശയില്‍ തന്നെ കാണും. സിഗരറ്റ് പോലെ അപകടമാണ് അതിന്റെ ഉപയോഗമെന്നും ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് പറഞ്ഞു.
ദി കരിയര്‍ ജേര്‍ണി എക്‌സ്‌പോയുടെ രണ്ടാം ദിവസം ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ അ്ല്‍ മജറ ഹാളില്‍ വൈകീട്ട് നാലരയോടെയാണ് ചേതന്‍ നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തത്. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ കുറിച്ചാണ് വലിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങേണ്ടതെന്ന് സൂപ്പര്‍ അച്ചീവറാകാനുള്ള ചുവടുകള്‍ അക്കമിട്ട് പറഞ്ഞ് അദ്ദേഹം വിശദീകരിച്ചു. ശരീര വണ്ണം കുറയ്ക്കാനൊരുങ്ങി പ്രാതല്‍ നിയന്ത്രിച്ചവര്‍ക്ക് സായാഹ്നമാകുമ്പോഴേക്കും പാര്‍ട്ടികളിലോ മറ്റോ ആ തീരുമാനം അവസാനിപ്പിക്കേണ്ടി വരുന്ന സമകാലിക പരിസരത്തെ ഉപമിച്ച് തീരുമാനങ്ങള്‍ ഉറച്ചതായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലാ വലിയ ലക്ഷ്യങ്ങളും ദിനേനയെന്നോണം ചെയ്യുന്ന ചെറിയ ചുവടുകളിലൂടെയാണ് പ്രാപ്യമാകുന്നത്. ഒരു പുസതക രചന, മാരത്തണ്‍ മത്സരത്തിനുള്ള ട്രെയ്‌നിങ്, ഭാരം കുറയ്ക്കല്‍, എവറസ്റ്റ് കീഴടക്കല്‍, എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കല്‍ എന്നിങ്ങനെ എല്ലാ ലക്ഷ്യങ്ങള്‍ക്കും ദിനേനയെന്നോണമുള്ള ചിട്ട ശീലമാക്കണം. ഒരു ആനയെ തിന്നാന്‍ അതിനെ കഷ്ണങ്ങളാക്കേണ്ടി വരുമെന്ന പോലെ.
വലിയ ലക്ഷ്യങ്ങള്‍ കുറിക്കണമെന്നും അതിനു പിന്നില്‍ സ്വന്തമായി ഒരു കാരണം ഉണ്ടായിരിക്കണമെന്നും വിശദമായ ആക്്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും അതെല്ലാം നടക്കുമെന്ന വിശ്വാസം പുലര്‍ത്തണമെന്നും ചേതന്‍ ഭഗത് വിജയത്തിലേക്കുള്ള വഴി വിശദീകരിച്ചു കൊണ്ടു പറഞ്ഞു. സ്വയം വളരുന്നതിലായിരിക്കണം ശ്രദ്ധയെന്നും മറ്റുള്ളവരെ പഴി പറയാന്‍ നമുക്ക് സയമില്ലെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉണര്‍ത്തി.
കഠിനാധ്വാനം വിജയത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് വേദനയിലും കഷ്ടപ്പാടിലും കൂടിക്കുഴഞ്ഞാണ് കിടക്കുന്നത്. വേദനയെ ഒഴിച്ചുനിര്‍ത്തി മറ്റെന്തു പരിശ്രമങ്ങള്‍ക്കും തയാറാകാമെന്ന് കരുതരുത്. വേദനയെ സ്വീകരിക്കാതെ വിജയത്തിലേക്ക് വഴിവെട്ടാനാകില്ല. ജീവിതത്തില്‍ എപ്പോഴും പ്രചോദനം കണ്ടെത്താന്‍ ശ്രമിക്കണം. പ്രചോദനം കണ്ടെത്തല്‍ അംഗശുദ്ധിവരുത്തും പോലെയാണ്. പതിവായി കുളിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഒരു വഴി തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ കാരണം അച്ഛനോ അമ്മയോ ആകാതിരിക്കുക, പകരം ഹൃദയത്തെ പിന്തുടരുക. പ്രവാസികളുടെ കുട്ടികള്‍ക്ക് ശ്രദ്ധ കിട്ടുന്നതു കുറവാണെന്നും കുട്ടികളില്‍ ആത്മവിശ്വാസമുണര്‍ത്താന്‍ ജാഗ്രതയോടെയിരിക്കണമെന്നും ചേതന്‍ ഭഗത് രക്ഷിതാക്കളെ ഓര്‍മപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending