Connect with us

News

ചിക്കന്‍പോക്‌സ് പടരുന്നു; ജാഗ്രത നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Published

on

തൊടുപുഴ: ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 10 മുതല്‍ 21 ദിവസം വരെ സമയം എടുക്കും. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ടുദിവസം കഴിഞ്ഞുവരെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ആദ്യം തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ രൂപപ്പെടും. നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ പൊട്ടുകയോ പൊറ്റയാകുകയോ ചെയ്യാം.

ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും രോഗം പകരാം. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാലമായി ശ്വാസംമുട്ട്, ത്വക്ക് രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗബാധിതര്‍ വായുസഞ്ചാരമുള്ള മുറിയില്‍ പൂര്‍ണ വിശ്രമം എടുക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ കഴിക്കാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുതെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

റമദാന്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ്: റജിസ്‌ട്രേഷന്‍ ആരംഭിച്ചു 

റമദാന്‍ രണ്ടു മുതല്‍ 19വരെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും.

Published

on

By

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ റമദാന്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ ശൈഖ് സായിദ് ഫെസ്റ്റി വെലില്‍ ആരംഭിച്ചു. കായിക ഇനങ്ങളുടെ എണ്ണം, പങ്കാളിത്തത്തിന്റെ തോത്, ആകെ സമ്മാന മൂല്യം എന്നിവയുടെ കാര്യത്തില്‍ യുഎഇയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ റമദാന്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റാണ് റമദാനില്‍ നടക്കുക.
റമദാന്‍ രണ്ടു മുതല്‍ 19വരെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. തുടര്‍ച്ചയായി 18 ദിവസത്തെ മത്സരങ്ങളും ആഘോഷങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രൊഫഷണല്‍ അത്ലറ്റുകളെയും അമച്വര്‍മാരെയും സ്വാഗതം ചെയ്യുന്ന ഈ അതുല്യമായ കായിക പരിപാടി വിശുദ്ധ മാസത്തിന്റെ ആത്മാവിനെ മത്സര ഊര്‍ജ്ജവുമായി സംയോജിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
എല്ലാ മത്സരങ്ങളിലെയും വിജയികള്‍ക്കുള്ള  ക്യാഷ് അവാര്‍ഡുകളും ടൂര്‍ണമെന്റിലുടനീളം സന്ദര്‍ശകര്‍ക്കും പങ്കെടുക്കുന്നവര്‍ക്കുമുള്ള ദൈനംദിന നറുക്കെടുപ്പുകളും ഉള്‍പ്പെടെ, അതിന്റെ ഉത്സവവും കുടുംബ സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിക്കും.
4.5 ദശലക്ഷം ദിര്‍ഹത്തിന്റെ മികച്ച സമ്മാന ശേഖരമാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 142 ദിവസം നീണ്ടുനില്‍ക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായ ഈ ടൂര്‍ണമെന്റ്, 27 രാജ്യങ്ങളില്‍ നിന്നുള്ള 8,000 ത്തിലധികം മത്സരാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം വഹിക്കും. എല്ലാ വര്‍ഷവും 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
Continue Reading

News

അബുദാബിയില്‍ വളര്‍ത്തുമൃഗങ്ങളെ റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ 

2026 ഫെബ്രുവരി 3 മുതല്‍ എമിറേറ്റിലുടനീളം വളര്‍ത്തുമൃഗ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

Published

on

By

അബുദാബി: അബുദാബിയില്‍ വളര്‍ത്തുമൃഗ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. അവസാന തീയതിക്കുമുമ്പായി റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 1,000 ദിര്‍ഹം പിഴ ഈടാക്കും. നായ പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. 2026 ഫെബ്രുവരി 3 മുതല്‍ എമിറേറ്റിലുടനീളം വളര്‍ത്തുമൃഗ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
വളര്‍ത്തുമൃഗങ്ങളെ നിയമപരമായി അംഗീകരിക്കുകയും സമൂഹത്തിന്റെ സുരക്ഷാ ചട്ടക്കൂടില്‍ സംയോജിപ്പിക്കു കയും ചെയ്യുന്ന ഒരു സമഗ്രമായ ‘കുടുംബ ഇടം’ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഈ പ്രക്രിയ സുഗമമാക്കുന്നതിനായി, അബുദാബിയിലുടനീളമുള്ള ലൈസന്‍സുള്ള വെറ്ററിനറി ക്ലിനിക്കുകളുമായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉടമകള്‍ ആവശ്യമായ മെഡിക്കല്‍ രേഖകളും മൈക്രോചിപ്പ് വിശദാംശങ്ങളും നേരിട്ട് സര്‍ക്കാര്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യുന്നതിന് ജീവനക്കാര്‍ സഹായിക്കും. പൊതുജന ങ്ങള്‍ക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി, രജിസ്‌ട്രേഷന്‍ സേവനം നിലവില്‍ സൗജന്യമാണ്.
Continue Reading

News

പനി ബാധിച്ചു ദുബൈയില്‍ മലയാളി മരണപ്പെട്ടു

Published

on

By

ദുബൈ: പനി ബാധയെത്തുടര്‍ന്ന് ദുബൈയില്‍ മലയാളി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശി ഖാദര്‍ (62) ആണ് മരണപ്പെട്ടത്. രണ്ടുദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാറഞ്ചേരി മണ്ണുപറമ്പില്‍ പരേതനായ ഏനുവിന്റെയും ഇയ്യാത്തുകുട്ടിയുടെയും മകനാണ്. മൂന്നാഴ്ച മുമ്പാണ് നാട്ടില്‍നിന്നെത്തിയത്.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മയ്യിത്ത് നാട്ടില്‍ ഖബറടക്കും. വടക്കേകാട് കല്ലൂര്‍ റംലയാണ് ഭാര്യ. ഇജാസ് (ദുബൈ) ഇര്‍ഫാന, ഇഹ്‌സാന, ഇന്‍ഷിദ് എന്നിവര്‍ മക്കളാണ്.

Continue Reading

Trending