Connect with us

News

90 വര്‍ഷത്തിന് ശേഷം ലിറ്റില്‍ ക്രാന്‍ബെറി ദ്വീപില്‍ ഒരു കുഞ്ഞ് പിറന്നു

1927 ല്‍ ആരോണ്‍ ഗ്രേയുടെ മുത്തച്ഛന്‍ വാറന്‍ ഫെര്‍ണാള്‍ഡാണ് അസാലിയക്ക് മുമ്പ് ലിറ്റില്‍ ക്രന്‍ബെറിയില്‍ ജനിച്ചത്

Published

on

മെയിന്‍സ്: ഒന്‍പത് പതിറ്റാണ്ടിന് ശേഷം മെയിന്‍സ് ലിറ്റില്‍ ക്രാന്‍ബെറി ദ്വീപില്‍ ഒരു കുഞ്ഞ് പിറന്നു. അസാലിയ ബെല്ലെ ഗ്രേ എന്ന് പേരിട്ടിരിക്കുന്ന കുട്ടി രണ്ടാഴ്ച മുമ്പാണ് ജനിച്ചത്. ആരോണ്‍ ഗ്രേയ്ക്കും എറിന്‍ ഫെര്‍ണാള്‍ഡ് ഗ്രേയുടെയും ആറാമത്തെ കുട്ടിയാണ് അസാലിയ.

മെയിന്‍സിന്റെ തീരത്തുള്ള ഏറ്റവും വലിയ ദ്വീപാണ് ലിറ്റില്‍ ക്രാന്‍ബറി. ലിറ്റില്‍ ക്രാന്‍ബ്രറിയില്‍ വച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കണമെന്ന് ആരോണ്‍ ഗ്രേയ്ക്കും എറിന്‍ ഫെര്‍ണാള്‍ഡ് ഗ്രേയും തീരുമാനിച്ചിരുന്നതായി ബാംഗൂര്‍ ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

1927 ല്‍ ആരോണ്‍ ഗ്രേയുടെ മുത്തച്ഛന്‍ വാറന്‍ ഫെര്‍ണാള്‍ഡാണ് അസാലിയക്ക് മുമ്പ് ലിറ്റില്‍ ക്രന്‍ബെറിയില്‍ ജനിച്ചത്.
2005 ലായിരുന്നു വാറന്‍ ഫെര്‍ണാള്‍ഡ് മരിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാര മാര്‍ഗമെന്ന് മാര്‍പാപ്പ; ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്നു

തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കി ലബനാനിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം വത്തിക്കാന്റെ ദീര്‍ഘകാല നിലപാട് വീണ്ടും വ്യക്തമാക്കിയത്.

Published

on

ഇസ്തംബൂള്‍: ഇസ്രാഈല്‍ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ഏക മാര്‍ഗമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആവര്‍ത്തിച്ചു. തുര്‍ക്കി സന്ദര്‍ശനം പൂര്‍ത്തിയാക്കി ലബനാനിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം വത്തിക്കാന്റെ ദീര്‍ഘകാല നിലപാട് വീണ്ടും വ്യക്തമാക്കിയത്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ചയ്ക്കിടെ ഗസ്സയും യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍, ഇരു സംഘര്‍ഷങ്ങളും അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് നിര്‍ണായക പങ്കുവഹിക്കാമെന്നായിരുന്നു മാര്‍പാപ്പയുടെ വിലയിരുത്തല്‍.

ഇസ്രാഈല്‍ ഇപ്പോള്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് തയ്യാറല്ലെങ്കിലും അതുവഴിയാണ് ശാശ്വത സമാധാനം സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈലിന്റെയും ഫലസ്തീനിന്റെയും സുഹൃത്തുക്കളാണ് വത്തിക്കാന്‍. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന രീതിയില്‍ സമാധാനപാതയിലേക്ക് ഇരുവരെയും നയിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ ഖാന്‍ യൂനുസില്‍ വിറക് ശേഖരിക്കാന്‍ പോയ സഹോദരങ്ങളായ എട്ട്, 11 വയസ്സുകാരെ ഇസ്രാഈല്‍ സേന ബോംബിട്ട് കൊന്നു. തങ്ങള്‍ നിശ്ചയിച്ച അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. അടുപ്പിനു വേണ്ടിയുള്ള വിറക് തേടിയതിനാലാണ് മക്കള്‍ പുറത്തുപോയതെന്ന് പിതാവ് മുഹമ്മദ് അബൂ അസി അറിയിച്ചു.

റഫായിലും ഇസ്രാഈല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. വെടിനിര്‍ത്തലിനുശേഷവും ഗസ്സയുടെ പകുതിയിലധികം പ്രദേശം ഇസ്രാഈല്‍ സൈനിക നിയന്ത്രണത്തിലാണ്, ഇവിടങ്ങളിലെ ഫലസ്തീനികളുടെ പ്രവേശനം കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു. ഹമാസ് നിരായുധീകരിക്കപ്പെടുകയും അന്താരാഷ്ട്ര സേന നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താല്‍ പിന്മാറുമെന്നും ഇസ്രാഈല്‍ വാഗ്ദാനം ചെയ്യുന്നു.

Continue Reading

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുമാപുരം സ്വദേശികളായ ഗോകുള്‍, ശ്രീനാഥ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഗവണ്‍മെന്റ് ആശുപത്രിക്കു പടിഞ്ഞാറ് യൂണിയന്‍ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. ഹരിപ്പാട് ഭാഗത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് അമിതവേഗത്തിലായിരുന്നെന്നതാണ് ദൃക്‌സാക്ഷികളുടെ പ്രാഥമിക പ്രസ്താവന. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

Trending