kerala
അട്ടപ്പടിയിലെ ശിശു മരണങ്ങള് സര്‍ക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങള്‍;വി.ഡി സതീശന്
അട്ടപ്പാടി ശിശുമരണം സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ വിചിത്രമായ മറുപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
അട്ടപ്പാടി ശിശുമരണം സംബന്ധിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013-ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ച നിരവധി പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശിശു മരണ നിരക്ക് വര്‍ധിച്ചിട്ടുണ്ട്. മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്റര്‍ നടന്ന പിതാവിന്റെ ദൃശ്യം വല്ലാതെ വേദനിപ്പിച്ചതാണ്. ഒരു മാസത്തിനിടെ നാല് നവജാതശിശുക്കാളാണ് മരണപ്പെട്ടത്. അമ്മമാരുടെ പോഷകാഹാരക്കുറവും പ്രസവാനന്തര ജനനാനന്തര ശുശ്രൂഷകളും നടക്കുന്നില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 192 ഊരുകളില്‍ 192 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിരുന്നു. അവ ഒന്നൊന്നായി നിര്‍ത്തിക്കൊണ്ടിരിക്കുയാണ്. ഒരാള്‍ പോലും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്താനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്. ആരോഗ്യ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പായില്ല. ആശുപത്രിയുടെ പ്രവര്‍ത്തനവും പരിതാപകരമായ അവസ്ഥയിലാണ്. 2017 ല്‍ നൂറ് ബെഡ്ഡുകളുള്ള ആശുപത്രിയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും ഡോക്ടര്‍മാര്‍ പോലും ഇല്ലാത്ത അവസ്ഥയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കാനിങ് മെഷീന് ഉണ്ടെങ്കിലും ടെക്നീഷ്യന് ഇല്ല. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഇന്‍ക്യുബേറ്ററുകളോ ശിശുരോഗ വിദഗ്ധനോ ഇല്ല. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്രണ്ടിനെ ആരോഗ്യമന്ത്രി അനാവശ്യമായി ഇടപെട്ട് സ്ഥലം മാറ്റി. യോഗമുണ്ടെന്ന വ്യാജേന സൂപ്രണ്ടിനെ തിരുവനന്തപുരത്തേക്ക് വിളിച്ച് വരുത്തിയ അതേ സമയത്താണ് മന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചത്. ഇതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലം മാറ്റി. അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് വേണ്ടി അനുവദിച്ച 12 കോടി രൂപ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിക്കാണ് നല്‍കിയത്. കോട്ടാത്തറ ട്രൈബല്‍ ആശുപത്രിക്ക് നല്‍കേണ്ട പണമാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിക്ക് നല്‍കിയത്. അട്ടാപ്പാടിയില്‍ ആരോഗ്യ വകുപ്പ് ദയനീയമായി പരാജയപ്പെട്ടു. മന്ത്രി സന്ദര്‍ശിച്ച് മടങ്ങുന്നതല്ലാതെ വിവിധ വകുപ്പുകളുടെ ഏകോപനമില്ല. ശിശു മരണങ്ങള് കേരളത്തിന് തന്നെ അപമാനമാണ്. ശിശു മരണങ്ങള് സര്‍ക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങളാണ് അദ്ദേഹം കുറ്റപ്പെടുത്തി.
ബില്‍ അടയ്ക്കാത്തതിന് ആശുപത്രിയിലെ ഒരു വൈദ്യുതി കണക്ഷന് വിച്ഛേദിച്ചു. ആശുപത്രിയിലെ കാന്റീന് പൂട്ടി. ഇത്തരം അപര്യാപ്തതകള്‍ ചൂണ്ടാക്കാണിച്ച എ ഷംസുദ്ദീന് എം.എല്‍.എയ്ക്കെതിരെ ഭരപക്ഷാംഗങ്ങള്‍ പ്രകോപിതരായത് എന്തിനാണ്? 2011-ല്‍ 31 കുട്ടികള്‍ മരിച്ചെന്ന് പറഞ്ഞപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ കൈയ്യടിച്ചു. ഞങ്ങള്‍ വന്ന ശേഷം രണ്ടു പേര് ചത്തെന്നും അത് നിങ്ങളുടെ ഗര്‍ഭമാണെന്നുമാണ് അന്നത്തെ മന്ത്രി എ.കെ ബാലന് നിയമസഭയില്‍ പറഞ്ഞത്.
ആരോഗ്യമന്ത്രി എം.എല്‍.എ അധിക്ഷേപിച്ചാണ് സംസാരിച്ചത്. ഓട് പൊളിച്ചല്ല, മൂന്നാം തവണയും ജയിച്ചു വന്ന എം.എല്‍.എയാണ് എ. ഷംസുദ്ദീന്. ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ എം.എല്‍.എ അവിടെ പോകാറില്ലെന്നാണ് മന്ത്രി പറഞ്ഞത്. 99 പേര് ഉണ്ടെന്ന് കരുതി കാണിക്കുന്ന ഈ അഹങ്കാരം ജനങ്ങള്‍ കാണുന്നുണ്ട്. 41 പേരുടെ ശബ്ദം അടപ്പിക്കാം എന്നാണോ കരുതുന്നത്? 99 പേര് ഒന്നിച്ച് ഒച്ചയുണ്ടാക്കിയാലും ഞങ്ങള്‍ 41 പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ. പാവങ്ങളുടെ പ്രശ്നമാണ് നിയമസഭയില്‍ കൊണ്ടുവന്നത്. മറുപടിക്ക് പകരം പ്രകോപിപ്പിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. അഹങ്കാരവും ധാര്‍ഷ്ട്യവും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുകയാണ്. നാലുമാസമായ കുഞ്ഞിന്റെ മൃതദേഹവുമായി പോയ അച്ഛന്റെ സങ്കടമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. അതിനെതിരെയാണ് ഭരണപക്ഷത്തിന്റെ ആക്രോശം. അതിന് മുന്നിലൊന്നും പ്രതിപക്ഷം മുട്ട് മടക്കില്ല അദ്ദേഹം പറഞ്ഞു.
ഒന്നര വര്‍ഷമായി ആരോഗ്യ വകുപ്പിന് സ്ഥിരം ഡയറക്ടറില്ല. ആശുപത്രികളില്‍ മരുന്ന് ക്ഷാമം ഉണ്ടെന്ന് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു ക്ഷാമവും ഇല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാല്‍ അതിന് തൊട്ടുപിന്നാലെ മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള നടപടി പ്രഖ്യാപിച്ചു. മന്ത്രി ഇന്നലെയും സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇനി മുതല്‍ മരുന്ന് വാങ്ങുന്നതില്‍ കൃത്യത ഉണ്ടാകും എന്നാണ് പറഞ്ഞത്. കേരളത്തിലെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണ്. ഇക്കാര്യം ചീഫ് സെക്രട്ടറി പോലും പറഞ്ഞു. കോവിഡ് ആശുപത്രിയില്‍ സാധാരണ നിലയില്‍ ആയെന്ന് അറിയാത്തത് ആരോഗ്യമന്ത്രിക്ക് മാത്രമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലും റാബിസ് വാക്സിന് ക്ഷാമമുണ്ട് അദ്ദേഹം പറഞ്ഞു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

