Connect with us

kerala

വിധവാപെന്‍ഷനും വെറുതെവിട്ടില്ല; വ്യാജ ഒപ്പിട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തട്ടിയെടുത്തു

2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്‍ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍ ഉള്ള തുക പൊന്നാനി സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയത്. നഗരസഭാ രേഖകള്‍ പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 14,900 രൂപ ഐഷാബിക്ക് നല്‍കിയിട്ടുള്ളതായി കണ്ടത്തി

Published

on

പൊന്നാനി; വിധവാപെന്‍ഷന്‍ പോലും വെറുതെവിടാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. മലപ്പുറം പൊന്നാനിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിധവാപെന്‍ഷന്‍ തട്ടിയെടുത്തതായാണ് പുറത്തുവരുന്ന പരാതി. പൊന്നാനി സ്വദേശി ഐഷാബിയുടെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത്. സി.പി.എം നിയന്ത്രണത്തിലുള്ള പൊന്നാനി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണ് പണം തട്ടിയതെന്നാണ് ആരോപണം.

2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്‍ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍ ഉള്ള തുക പൊന്നാനി സര്‍വീസ് സഹകരണ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തിയത്. നഗരസഭാ രേഖകള്‍ പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ 2020 ഓഗസ്റ്റ് വരെയുള്ള 14,900 രൂപ ഐഷാബിക്ക് നല്‍കിയിട്ടുള്ളതായി കണ്ടത്തി. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും ഇവര്‍ കൈപറ്റിയിട്ടില്ല. ഇവരുടെ പണം വ്യാജ ഒപ്പിട്ട് ബാങ്കിലെ ജീവനക്കാരനും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ വ്യക്തി തട്ടിയെടുത്തതായാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊന്നാനി നഗരസഭക്കും പൊലീസിലും പരാതി നല്‍കി.

 

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.

Published

on

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending