Connect with us

More

കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം

Published

on

 

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ചാമ്പ്യന്മാരുടെ ലോകകപ്പ് എന്ന വിശേഷണമുള്ള ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന് തുടക്കം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായുള്ള ടൂര്‍ണമെന്റിന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്റും ആതിഥേയരായ റഷ്യയും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാവുന്നത്. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് കിക്കോഫ്. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്-2 ചാനലുകളില്‍ തല്‍സമയം. 2014 ലോകകപ്പ് ജേതാക്കളും ആതിഥേയരുമടക്കം എട്ട് ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകൡല്‍ നാലുവീതം ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ മത്സരിക്കും. ഇരുഗ്രൂപ്പുകളിലും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും.
റഷ്യ, ന്യൂസിലാന്റ്, യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, 2015 കോണ്‍കകാഫ് കപ്പ് ജേതാക്കളായ മെക്‌സിക്കോ എന്നിവരാണ് ഗ്രൂപ്പ് എയില്‍ അണിനിരക്കുന്നത്. ലോക ജേതാക്കളായ ജര്‍മനി, കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി, ഈ വര്‍ഷത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് നേടിയ കാമറൂണ്‍, 2015 എ.എഫ്.സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ എന്നിവര്‍ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ജൂണ്‍ 28, 29 ദിവസങ്ങളില്‍ സെമിഫൈനലും ജൂലൈ രണ്ടിന് ഫൈനലും നടക്കും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ക്രെസ്റ്റോവ്‌സ്‌കി സ്‌റ്റേഡിയം, കസാനിലെ കസാന്‍ അറീന, മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയം, സോചിയിലെ ഫിഷ്ത് ഒളിംപിക് സ്റ്റേഡിയം എന്നീ വേദികളിലാണ് മത്സരങ്ങള്‍.
ഫിഫ ടൂര്‍ണമെന്റില്‍ 1982-നു ശേഷം ഇതാദ്യമായാണ് റഷ്യയും ന്യൂസിലാന്റും പരസ്പരം ഏറ്റുമുട്ടുന്നത്. 1982- ലോകകപ്പില്‍ സോവിയറ്റ് യൂണിയനും ന്യൂസിലാന്റും തമ്മില്‍ മത്സരിച്ചപ്പോള്‍ മൂന്നു ഗോൡന് സോവിയറ്റിനായിരുന്നു ജയം. കോണ്‍ഫെഡറേഷന്‍ കപ്പില്‍ റഷ്യയുടെ അരങ്ങേറ്റമാണ് ഇന്നത്തെ മത്സരം. അതേസമയം, ന്യൂസിലാന്റ് നാലാം തവണയാണ് ഭൂഖണ്ഡങ്ങളുടെ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു പോയിന്റേ അവര്‍ക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
കളി മികവിലും സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യത്തിലും ഇത്തവണ റഷ്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ആതിഥേയരെ തോല്‍പ്പിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലാന്റ് കോച്ച് ആന്തണി ഹഡ്‌സണ്‍ പറയുന്നു. ‘വിജയിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇവിടെ വരുന്നതില്‍ കാര്യമില്ല. റഷ്യയെ തോല്‍പ്പിക്കാന്‍ തന്നെയാവും ഞങ്ങളുടെ ശ്രമം. അവര്‍ ശക്തരാണെന്നറിയാം; പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല’ – ഹഡ്‌സണ്‍ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ യൂറോകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത റഷ്യ, പരിചയ സമ്പന്നരെയും യുവാക്കളെയും അണിനിരത്തിയാണ് ടൂര്‍ണമെന്റിനിറങ്ങുന്നത്. പ്രതിരോധത്തിലും ആക്രമണത്തിലും ഏറെക്കുറെ പുതുമുഖങ്ങളെയാണ് കോച്ച് സ്റ്റാനിസ്ലാവ് സലാമോവിച്ച് ചെര്‍ചെസോവ് അണിനിരത്തുന്നത്. 27-കാരന്‍ സ്‌ട്രൈക്കര്‍ ഫ്യോദോര്‍ സ്‌മൊലോവ് ആണ് ടീമിലെ സൂപ്പര്‍ താരം. മിഡ്ഫീല്‍ഡര്‍മാരായ അലക്‌സാണ്ടര്‍ സമദോവ്, ദെനിസ് ഗുല്‍ഷന്‍കോവ്, ദിമിത്രി തരാസോവ്, യുറി സിര്‍ക്കോവ് എന്നിവരാണ് ടീമിലെ വെറ്ററന്‍മാര്‍. ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ്, റോമന്‍ ഷിഷ്‌കിന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖന്മാര്‍.
യുവതാരം റയാന്‍ തോമസും മാര്‍കോ റോജാസുമടങ്ങുന്ന ആക്രമണ നിരയാണ് ന്യൂസിലാന്റിന്റെ കരുത്ത്. ഡച്ച് ലീഗില്‍ കളിക്കുന്ന തോമസ് അപകടകാരിയാണ്. 35-കാരനായ ഷെയ്ന്‍ സ്‌മെല്‍റ്റ്‌സിനെയും 18-കാരന്‍ ഡെയ്ന്‍ ഇംഗാമിനെയും കോച്ച് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

kerala

അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.

Published

on

ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Continue Reading

kerala

അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

Published

on

പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.

ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.

ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.

2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.

Continue Reading

kerala

21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു

Published

on

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്‍കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.

ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.

അതേസമയം, സോളാര്‍ കമ്മിഷനു മുന്‍പില്‍ പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന്‍ സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.

Continue Reading

Trending