Connect with us

kerala

സമ്മേളനം പണമേളം,സമ്പന്ന സംസ്ഥാന സമ്മേളനം; അധികാര ദുര്‍വിനിയോഗത്തിന്റേയും

മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണ്.

Published

on

കെ.ബി.എ കരീം കൊച്ചി

ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ തുടങ്ങുന്ന സി.പി.എം സംസ്ഥാന സമ്മേളനം പണക്കൊഴുപ്പിന്റേയും അധികാരദുര്‍വിനിയോഗത്തിന്റേയും നേര്‍കാഴ്ചയായി മാറുകയാണ്. 37 വര്‍ഷത്തിനുശേഷം എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കുമെന്ന്്് സംഘാടകര്‍ അവകാശപ്പെടുമ്പോള്‍ ധൂര്‍ത്തിന്റേയും ആഡംബരത്തിന്റേയും കാര്യത്തിലാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സമ്മേളനം ചരിത്രം കുറിക്കുന്നത്.

2018 ലേയും 19 ലേയും രണ്ടു പ്രളയങ്ങളുടേയും പിറകെ എത്തിയ കോവിഡ് മഹാമാരിയുടേയും ആഘാതത്തില്‍ കൊച്ചി നഗരം വിറങ്ങലിച്ചു നില്‍ക്കെയാണ് പണത്തിന്റെ കുത്തൊഴുക്ക് പ്രകടമാകുന്ന സംസ്ഥാന സമ്മേളനം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആര്‍ഭാടവും ആഡംബരവും ഒട്ടും കുറയാതിരിക്കാനാണ് നേരത്തെ നിശ്ചയിച്ച ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് സമ്മേളനം മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്. കോടികള്‍ മുടക്കിയ അലങ്കാരങ്ങളും മറ്റ് സംവിധാനങ്ങളുമാണ് മറൈന്‍ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്.ഡല്‍ഹിയിലെ ചെങ്കോട്ടക്ക് സമാനമായ സംവിധാനമാണ് മറൈന്‍ഡ്രൈവില്‍ ഒരുക്കിയിരിക്കുന്നത്. മറൈന്‍ഡ്രൈവ് തെക്കു വടക്ക് പൂര്‍ണ്ണമായും അത്യാഡംബരത്തോടെ കെട്ടി മറിച്ചിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഈ കോട്ടകെട്ടല്‍. സ്റ്റേജുകള്‍ക്കും എക്‌സിബിഷന്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങള്‍ക്കും വന്‍ ആര്‍ഭാടത്തോടെയുള്ള വേദികളുമാണ് ഒരുക്കുന്നത്.

മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് കളും സി.പി.എം സമ്മേളനം വിജയിപ്പിക്കുന്ന തിരക്കിലാണ്. സര്‍ക്കാര്‍ വാഹനങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. സമ്മേളനത്തെ വരവേല്‍ക്കാന്‍ ജില്ലയിലുടനീളം മുക്കിലും മൂലയിലും കമാനങ്ങളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരമധ്യത്തിലെ പല അലങ്കാരങ്ങളും ലക്ഷങ്ങള്‍ മുടക്കിയാണ് ചെയ്തിരിക്കുന്നതെന്ന്്് വ്യക്തമാണ്.

പതിമൂവായിരത്തിലധികം കമാനങ്ങളും സ്തൂപങ്ങളും പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയതായി സംഘാടകര്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്. അത്യാര്‍ഭാടത്തോടെ കെട്ടിഉയര്‍ത്തിയ സ്വാഗതസംഘം ഓഫീസുകള്‍ക്ക് പുറമെയാണിത്. ജില്ലയിലെ 3030 ബ്രാഞ്ച്‌കേന്ദ്രങ്ങളിലാണ് സ്വാഗതസംഘം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ബഹുജനങ്ങളില്‍ നിന്ന് ഹുണ്ടിക പിരിവിലൂടെ സമ്മേളനത്തിനുള്ള ഫണ്ട് ശേഖരിച്ചതെന്നാണ് സംഘാടകരുടെ അവകാശവാദം. ജില്ലയിലെ ചെറുതും വലുതുമായ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും വന്‍ പിരിവ് നടത്തിയാണ് സമ്മേളനത്തിന് വേണ്ട കോടികള്‍ പിരിച്ചതെന്നത്് മറ്റൊരു യാഥാര്‍ത്ഥ്യം. സംസ്ഥാന ഭരണത്തിന്റെ അഹങ്കാരത്തില്‍ പിരിവിന് എത്തുന്ന സഖാക്കള്‍ പല വ്യാപാര സ്ഥാപനങ്ങളെയും പിഴിയുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ കോടികളും ജില്ലയിലെ മുക്കിലും മൂലയിലും കമാനങ്ങളും സ്തൂപങ്ങളും നിര്‍മ്മിക്കുന്നതിനും പിരിവോട്്് പിരിവാണ് നടന്നത്.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സമ്മേളനം നടക്കുന്നതെന്ന് സംഘാടകര്‍ അടിക്കടി അവകാശപ്പെടുമ്പോഴും സമ്മേളനം തുടങ്ങുന്നതിനു മുമ്പേയുള്ള പരിപാടികളില്‍ പോലും കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തിയതായി വ്യക്തമായിരുന്നു.

സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനും സി.പി.എം ജില്ലാ സെക്രട്ടറി സി .എന്‍ മോഹനന്‍ കണ്‍വീനറുമായ സംഘാടക സമിതി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്

കോര്‍പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.

Published

on

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. കോര്‍പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.

ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.

എഡിഎസ് ചെയര്‍പേഴ്‌സണ്‍ തന്നെ വിളിതായും, ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചിരുന്നുവെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.

Continue Reading

kerala

വഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് എം.പിമാര്‍

പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

Published

on

രാജ്യത്തെ വഖ്ഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്‌ട്രേഷൻ നടത്താനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം പി അബ്ദുസ്സമദ് സമദാനി എന്നിവർ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിയെ സമീപിച്ചത്. രാജ്യത്തെ വഖഫ് ഭൂമികളുടെ വിശദാംശങ്ങൾ ഉമീദ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നുന്നതിനുള്ള സമയപരിധി നീട്ടി പൊതു ഉത്തരവ് ഇറക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പോർട്ടലിലെ നിരന്തര സാങ്കേതിക തകരാറുകൾ കാരണം 2025 ഡിസംബർ അഞ്ച് വരെയള്ള നിലവിലെ സമയപരിധി പ്രായോഗികമല്ലെന്ന് എംപിമാർ കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

പോർട്ടലിൽ ലോഗിൻ പരാജയങ്ങൾ, സെഷൻ ടൈംഔട്ട്, ഡോക്യുമെന്റ് അപ്ലോഡ് ക്രാഷുകൾ, അവസാന സമർപ്പണ ഘട്ടത്തിലെ പിശകുകൾ എന്നിവ ഉപയോക്താക്കൾ വ്യാപകമായി നേരിടുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ഓട്ടോ-സേവ് സംവിധാനം ഇല്ലാത്തതിനാൽ ചെറിയ പിശകുകൾ സംഭവിക്കുമ്പോൾ മുഴുവൻ പ്രക്രിയയും പുനരാരംഭിക്കേണ്ട സാഹചര്യമുണ്ടെന്നും എംപിമാർ കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ പല വഖ്ഫുകളുടെയും മുതവല്ലികൾ ഡിജിറ്റൽ സാക്ഷരതാ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരത്തിലുള്ള സങ്കീർണ്ണമായ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴകൾ ചുമത്തപ്പെടാൻ സാധ്യതയുണ്ട് എന്നും കത്തിൽ എംപിമാർ മുന്നറിയിപ്പ് നൽകി. പോർട്ടലിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കി, യഥാർത്ഥ അപേക്ഷകർക്ക് രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നീതിയുക്തമായ അവസരം ലഭിക്കാൻ സമയപരിധി നീട്ടണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.

Continue Reading

kerala

കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു

മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു.

Published

on

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവ് ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു.

‘ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസില്‍ വാഹനം കൊണ്ട് നിര്‍ത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎല്‍എയുമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്. മേയര്‍ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും. പ്രൈവറ്റ് ബസില്‍ ലീവ് വേക്കന്‍സിയിലാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്ആര്‍ടിസിയില്‍ തിരിച്ചെടുത്തിട്ടില്ല. ഇത്രയും പ്രശ്‌നമുണ്ടാക്കിയ മേയറും എംഎല്‍എയും നല്ല പോലെ ജോലി ചെയ്ത് ജീവിക്കുന്നു, ജനങ്ങളെ പറ്റിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പാവങ്ങളുടെ പാര്‍ട്ടി എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പറയുന്നത്, പക്ഷേ എന്നെ ഒരുപാട് ദ്രോഹിച്ചു.’ യദു പറഞ്ഞു.

നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യദുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസില്‍ മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി. ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും പ്രതികളല്ലെന്നാണ് കുറ്റപത്രം. ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

Trending