Connect with us

kerala

‘കാര്യം തിരിച്ചറിഞ്ഞപ്പോൾ തിരുത്തി’; സുധാകരൻ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ്

കാര്യം തിരിച്ചറിഞ്ഞപ്പോള്‍ സുധാകരന്‍ പ്രസ്താവന തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു

Published

on

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാര്യം തിരിച്ചറിഞ്ഞപ്പോള്‍ സുധാകരന്‍ പ്രസ്താവന തിരുത്തുകയും വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് ഗവര്‍ണര്‍ക്ക് പേര് നല്‍കിയിട്ടില്ല. ചാന്‍സിലര്‍ക്ക് നോമിനേറ്റ് ചെയ്യുമ്പോള്‍ അര്‍ഹരായ ആളുകളെ രാഷ്ട്രീയത്തിന്റെ നിറം നോക്കാതെ നിയമിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണര്‍ ചെയ്ത ഒരു തെറ്റായ കാര്യത്തിനും കോണ്‍ഗ്രസ് കൂട്ടുനിന്നിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുമായി ചേര്‍ന്നു പോകില്ല. സിപിഐഎമ്മാണ് സംഘപരിവാറിന്റെ പിന്നാലെ പോകുന്നത്. സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും നാടകം കളിക്കുമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ കലാപാഹ്വാനം ഗുണ്ടകള്‍ ഏറ്റെടുത്തുവെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. അക്രമം നടന്ന സംഭവങ്ങളില്‍ പൊലീസ് കേസെടുത്താല്‍ ഞങ്ങള്‍ ശാന്തരാകും. കേസെടുക്കാതെ ക്രിമിനലുകളെ രക്ഷിക്കാനാണ് തീരുമാനമെങ്കില്‍ നിയമം കയ്യിലെടുക്കും. അടിച്ചാല്‍ തിരിച്ചടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പൊലീസ് മാന്യമായി കേസെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ‘അധികാരം ദുരുപയോഗം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് നാണമുണ്ടോ. കേരളത്തിലെ ആഭ്യന്ത്ര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനലുകളെ തെരുവിലിറക്കിയിട്ടാണ് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുന്നത്. പൊലീസില്‍ മുഖ്യമന്ത്രിയ്ക്ക് വിശ്വാസമില്ല’. വി ഡി സതീശന്‍ പറഞ്ഞു. ശക്തമായ സമര പരിപാടികളും പ്രതികരണങ്ങളും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു

തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

Published

on

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്‌കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.

മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

Published

on

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending