Connect with us

kerala

ലക്ഷദ്വീപിലെ ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ച് കോസ്റ്റ് ഗാർഡിന്റെ രക്ഷാ ദൗത്യം

വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം വേഗത്തിലുള്ള മെഡിക്കൽ ഒഴിപ്പിക്കൽ നടത്തി.

Published

on

വിലയേറിയ ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രമം വിജയം കണ്ടു. പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ ദൂരെയുള്ള ലക്ഷദ്വീപ് ദ്വീപുകളിൽ ഒന്നിൽ നിന്ന് 48 വയസ്സുള്ള ഒരു ഗുരുതരാവസ്ഥയിലുള്ള രോഗിയെ കോസ്റ്റ്ഗാർഡ് വിജയകരമായി കൊച്ചിയിലെത്തിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥനപ്രകാരം,വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം വേഗത്തിലുള്ള മെഡിക്കൽ ഒഴിപ്പിക്കൽ നടത്തി.

രോഗിക്ക് മസ്തിഷ്‌കാഘാതമുണ്ടെന്നും അബോധാവസ്ഥയിലാണെന്നും , ആൻഡ്രോത്തിലുള്ള ഗവൺമെന്റ് ഹോസ്പിറ്റൽഅറിയിച്ചതിനെത്തുടർന്ന് രോഗിയെ ആൻഡ്രോത്തിൽ നിന്ന് അഗത്തിയിലേക്കും (170 കിലോമീറ്റർ) അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും (450 കിലോമീറ്റർ) മാറ്റേണ്ടി വരികയായിരുന്നു. വിവരം ലഭിച്ച കൊച്ചിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിലുള്ള ഒരു കോസ്റ്റ് ഗാർഡ് മെഡിക്കൽ സംഘം ടേക്ക്ഓഫിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുമായി ദ്വീപിലെത്തി

കനത്ത മഴയെ തുടർന്ന് കവരത്തിയിലും ആൻഡ്രോത്തിലുമുള്ള കോസ്റ്റ് ഗാർഡ് അധികൃതർ രോഗിയെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഏകോപിപ്പിക്കുകയും തുടർന്ന് കോസ്റ്റ് ഗാർഡ് ഡോർനിയറിൽ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രോഗിയെ കയറ്റി അയക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് സംഘം 900 കിലോമീറ്റർ ദൂരം തീവ്രമായ കാലാവസ്ഥയിലും രോഗിക്ക് ആവശ്യമായ വൈദ്യസഹായം നൽകി സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു.രോഗിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

kerala

നടി ആക്രമിക്കപ്പെട്ട കേസ്; കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി ദിലീപ്

നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസുമായി നടന്‍ ദിലീപ്. മാധ്യമപ്രവര്‍ത്തകര്‍ നികേഷ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ്, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയത്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യ കേസുകള്‍ ഡിസംബര്‍ 18ന് കോടതി പരിഗണിക്കും. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കല്‍ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കല്‍, നഗ്നയാകാന്‍ നിര്‍ബന്ധിക്കല്‍, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂണണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് മൂന്നു മണമിക്ക് പ്രതികളുടെ ശിക്ഷാവിധി.

 

 

Continue Reading

kerala

നടി ആക്രമണക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന് 3.30ന്

ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

”യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് സുനി മാത്രമല്ലേയെന്ന്?” എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാവരും ചേര്‍ന്നാണ് കുറ്റകൃത്യം നടന്നതെന്നും യഥാര്‍ത്ഥ പ്രതി ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

വാദത്തിനിടെ അനാവശ്യ വിവാദങ്ങള്‍ തുടക്കം മുതല്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ”എന്റെ ഭൂതകാലം അന്വേഷിക്കേണ്ടവര്‍ തിരയട്ടെ” എന്നും ജഡ്ജി ഹണി എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വാദത്തിനിടെ പ്രതികളായ മാര്‍ട്ടിനും പ്രദീപും കണ്ണീരൊഴുക്കിയതായി കോടതിവിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

ദേശീയപാത വട്ടപ്പാറ വയഡക്റ്റില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വാഹനം പൂര്‍ണമായും കത്തിനശിച്ചു.

Published

on

മലപ്പുറം: ദേശീയപാത വട്ടപ്പാറ വയഡക്റ്റിന് മുകളില്‍ ഓടി ക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു. ചാവക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

വാഹനം പൂര്‍ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാറിന് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. വളാഞ്ചേരി പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

Continue Reading

Trending