News
ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
ട്രംപിന്റെ സമാധാന ബോര്‍ഡില്‍ ചേരുന്നതില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ക്ഷണം നിരസിച്ചു.
ഗസ്സ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് കൂട്ടായ പിന്തുണ ഉറപ്പിച്ചുകൊണ്ട്, ‘ബോര്‍ഡ് ഓഫ് പീസ്’ അംഗമാകാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണത്തെ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എട്ട് ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ സ്വാഗതം ചെയ്തു.
ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഖത്തര്‍, തുര്‍ക്കി റിപ്പബ്ലിക്, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, ജോര്‍ദാന്‍, റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ, പാകിസ്ഥാന്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തങ്ങളുടെ നേതാക്കള്‍ക്കുള്ള ക്ഷണത്തെ സ്വാഗതം ചെയ്യുന്നു.
‘സമാധാന ബോര്‍ഡില്‍ ചേരാനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പങ്കിട്ട തീരുമാനം മന്ത്രിമാര്‍ പ്രഖ്യാപിക്കുന്നു. ചേരുമെന്ന് പ്രഖ്യാപിച്ച അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള പ്രസക്തമായ നിയമപരവും മറ്റ് ആവശ്യമായ നടപടിക്രമങ്ങളും അനുസരിച്ച് ഓരോ രാജ്യവും ചേരുന്ന രേഖകളില്‍ ഒപ്പിടും.’
പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് മന്ത്രിമാര്‍ തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ആവര്‍ത്തിക്കുകയും ഗസ്സ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ, സമാധാന ബോര്‍ഡിന്റെ ദൗത്യം ഒരു പരിവര്‍ത്തന ഭരണമെന്ന നിലയില്‍ നടപ്പാക്കുന്നതിന് പിന്തുണ നല്‍കുന്നതിനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ഗസ്സയുടെ, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സ്വയം നിര്‍ണ്ണയാവകാശത്തിനും രാഷ്ട്രപദവിക്കുമുള്ള ഫലസ്തീന്റെ അവകാശത്തില്‍ അധിഷ്ഠിതമായ നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നു, അതുവഴി മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വഴിയൊരുക്കാന്‍ കാരണമാകും.
അതേസമയം ട്രംപിന്റെ സമാധാന ബോര്‍ഡില്‍ ചേരുന്നതില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ക്ഷണം നിരസിച്ചു. ട്രംപിന്റെ ക്ഷണങ്ങളോട് പലരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബോര്‍ഡില്‍ ചേരുമെന്ന് പറയുന്ന രാജ്യങ്ങള്‍
– അര്‍ജന്റീന
– അല്‍ബേനിയ
– അര്‍മേനിയ
– അസര്ബൈജാന്
– ബഹ്റൈന്‍
– ബെലാറസ്
– ബള്‍ഗേറിയ
– ഈജിപ്ത്
– ഹംഗറി
– ഇന്തോനേഷ്യ
– ജോര്‍ദാന്‍
– കസാക്കിസ്ഥാന്‍
– കൊസോവോ
– മൊറോക്കോ
– മംഗോളിയ
– പാകിസ്ഥാന്
– ഖത്തര്‍
– സൗദി അറേബ്യ
– ടര്‍ക്കി
– യുണൈറ്റഡ് അറബ് എമിറേറ്റ്സ്
– ഉസ്ബെക്കിസ്ഥാന്
– വിയറ്റ്നാം
ഇപ്പോഴെങ്കിലും ബോര്‍ഡില്‍ ചേരാത്ത രാജ്യങ്ങള്‍
– ഫ്രാന്‍സ്
– നോര്‍വേ
– സ്ലൊവേനിയ
– സ്വീഡന്
– യുണൈറ്റഡ് കിംഗ്ഡം
ക്ഷണിക്കപ്പെട്ടതും എന്നാല്‍ പ്രതികരിക്കാത്ത രാജ്യങ്ങള്‍:
– കംബോഡിയ
– ചൈന
– ക്രൊയേഷ്യ
– സൈപ്രസ്
– ജര്‍മ്മനി
– ഗ്രീസ്
– ഇന്ത്യ
– ഇറ്റലി
– യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗം
– പരാഗ്വേ
– റഷ്യ
– സിംഗപ്പൂര്‍
– തായ്ലന്ഡ്
– ഉക്രെയ്ന്
Cricket
രഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച.
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 139 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.
സ്വന്തം മണ്ണില്‍ കേരളത്തിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന് ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതിയത്. ഇരുവരും പുറത്തായതോടെ വിക്കറ്റുകള്‍ തകിടംമറിയുകയായിരുന്നു. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി
കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദ ക്ലീന്‍ ബൗള്‍ഡാക്കി.
അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് (4), അങ്കിത് ശര്‍മ്മ (1), ശ്രീഹരി എസ്. നായര്‍ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളില്‍ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദന്‍ ആപ്പിള്‍ ടോമും കൂടി മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് 139ല്‍ അവസാനിച്ചു. സല്മാന് നിസാര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിര്‍ള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റുകള്‍ നേടി.
kerala
‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന് മുതലാളിയും കൂടി കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം ‘ബിസിനസ് മെര്‍ജര്‍’ ആണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരാള്‍ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാന്‍ നോക്കുന്നു, മറ്റൊരാള്‍ കോര്‍പ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്ക്കെടുക്കാമെന്ന് മോഹിക്കുന്നു. ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ സ്റ്റൈലാണ്. ഇതിപ്പോള്‍ ഒരു ‘സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍ഷിപ്പ്’ ആണെന്ന് സന്ദീപ് പരിഹസിച്ചു. കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടര്‍മാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വര്‍ഗീയത കലര്‍ത്തിയോ വിലയ്ക്കെടുക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണെന്നും സന്ദീപ് കുറിച്ചു. കോര്‍പ്പറേറ്റ് താല്പര്യങ്ങളും വര്‍ഗീയതയും ഒരു പാത്രത്തില്‍ വിളമ്പിയാല്‍ അത് വിഴുങ്ങാന്‍ ഇവിടെ ആരെയും കിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കിഴക്കമ്പലത്തെ സാബു മുതലാളിയും ഡല്‍ഹിയിലെ രാജീവ് ചന്ദ്രശേഖരന് മുതലാളിയും കൂടി കൈകോര്‍ക്കുമ്പോള്‍ അവിടെ സംഭവിക്കുന്നത് രാഷ്ട്രീയമല്ല, ഒരു ഒന്നാന്തരം ‘ബിസിനസ് മെര്‍ജര്‍’ ആണ്.
രാഷ്ട്രീയത്തെ പ്യുവര്‍ ബിസിനസ്സായി കാണുന്ന രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതത്തെക്കുറിച്ച് മാത്രമേ അവര്‍ക്ക് ചിന്തിക്കാനാവൂ. ഒരാള്‍ കിറ്റും പച്ചക്കറിയും വിറ്റ് വോട്ട് പിടിക്കാന്‍ നോക്കുന്നു, മറ്റൊരാള്‍ കോര്‍പ്പറേറ്റ് പവറും കേന്ദ്ര സ്വാധീനവും ഉപയോഗിച്ച് കേരളത്തെ വിലയ്ക്കെടുക്കാമെന്ന് മോഹിക്കുന്നു.ഇതിനെ ‘അവിശുദ്ധ കൂട്ടുകെട്ട്’ എന്ന് വിളിക്കുന്നത് പഴയ സ്റ്റൈലാണ്. ഇതിപ്പോള്‍ ഒരു ‘സ്ട്രാറ്റജിക് കോര്‍പ്പറേറ്റ് പാര്‍ട്ണര്‍ഷിപ്പ്’ ആണ്. കമ്പനിയുടെ ഷെയര്‍ ഹോള്‍ഡേഴ്സിനെ മാറ്റുന്നത് പോലെ വോട്ടര്‍മാരെയും മാറ്റാമെന്നാണ് ഇവരുടെ വിചാരം. തൊഴിലാളികളെ തഞ്ചത്തില്‍ നിര്‍ത്തുന്നത് പോലെ വോട്ടര്‍മാരെയും വരുതിയിലാക്കാം എന്ന് കരുതുന്ന ഈ ‘മുതലാളിത്ത ബുദ്ധി’ക്ക് മുന്നില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..
മുതലാളിമാരേ, ഒരു കാര്യം ഓര്‍മ്മിപ്പിക്കാം… ഇത് പ്രബുദ്ധമായ കേരളമാണ്. ഇവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ കിറ്റിലിട്ടോ വര്‍ഗീയത കലര്‍ത്തിയോ വിലയ്ക്കെടുക്കാം എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്.
കോര്‍പ്പറേറ്റ് താല്പര്യങ്ങളും വര്‍ഗീയതയും ഒരു പാത്രത്തില്‍ വിളമ്പിയാല്‍ അത് വിഴുങ്ങാന്‍ ഇവിടെ ആരെയും കിട്ടില്ല. നാട്ടുകാരെ വെറും ഉപഭോക്താക്കളായി കാണുന്ന നിങ്ങളുടെ ഈ ‘ഡീല്‍ രാഷ്ട്രീയം’ അറബിക്കടലില്‍ തള്ളാന്‍ കേരളം തയ്യാറെടുത്തു കഴിഞ്ഞു. ഈ കളി ഇവിടെ വിലപ്പോകില്ല മുതലാളിമാരേ
Cricket
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
പകരക്കാരായി എത്തുക സ്കോട്ലന്ഡ്
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം അറിയിച്ചു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് തങ്ങളുടെ തീരുമാനം അറിയിച്ചത്.
ബംഗ്ലാദേശിനോട് ഐ.സി.സി നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാള്‍ ഉപരി കളിക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ആസിഫ് പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റാന്‍ ഐ.സി.സി ഒരു ദിവസത്തെ സമയം ബി.സി.ബിക്ക് കൂടി അനുവദിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
ബംഗ്ലാദേശ് താരങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആരാധകര്‍ക്കോ ലോകകപ്പ് വേദികളില്‍ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നും, മത്സരങ്ങള്‍ മാറ്റുന്നത് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.
-
india1 day agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
News1 day agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
kerala1 day agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala1 day agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india1 day agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
More22 hours agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
kerala22 hours agoകാലിക്കറ്റ് സർവകലാശാല വി.സിയായി ഡോ. പി രവീന്ദ്രനെ നിയമിച്ചു
-
kerala21 hours ago‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
