Connect with us

Culture

സിപിഐ എം.എല്‍.എയുടെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകന് ജോലി; നടപടി പാര്‍ട്ടിയില്‍ വിവാദമാകുന്നു

Published

on

കൊല്ലം: കരുനാഗപ്പള്ളി കേരാഫെഡില്‍ ചുമട്ട് തൊഴിലാളി നിയമനത്തില്‍ സിപിഐ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്റെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകനായ തൊടിയൂര്‍ വേങ്ങറ സ്വദേശി ബിനുവിന് ജോലി നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമാകുന്നു. എ.ഐ.ടി.യു.സി യൂണിയനില്‍ ഒഴിവ് വന്ന ഏഴ് ഒഴിവുകളില്‍ അഞ്ചെണ്ണം മാത്രമാണ് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി വന്ന രണ്ട് ഒഴിവുകളില്‍ ഒരെണ്ണമാണ് ബിജെപി പ്രവര്‍ത്തകന് നല്‍കിയത്. ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് കരുനാഗപ്പള്ളി എഐവൈഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി കമ്മിറ്റിക്ക് പരാതി നല്‍കി.
എ.ഐ.ടി.യു.സി കേരാഫെഡ് യൂണിയന്‍ പ്രസിഡന്റും സിപിഐ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സിപിഐ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കേരാഫെഡ് ബോര്‍ഡ് മെമ്പര്‍, കരുനാഗപ്പള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സോമന്‍പിള്ളയും പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള, കേരാഫെഡ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് നിരവധി പ്രവര്‍ത്തകരെ തഴഞ്ഞ് ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കിയത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നറിയിച്ചാണ് എംഎല്‍എയുടെ അടുത്ത അനുയായി കൂടിയായ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള ശിപാര്‍ശ കത്ത് വാങ്ങിയതെന്നാണ് സംഭവം വിവാദമായതോടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. അര്‍ഹതപ്പെട്ട നിരവധി പ്രവര്‍ത്തകരെ ഒഴിവാക്കി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടിരുന്നു. വിഷയം വിവാദമായതോടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായ മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സെക്രട്ടറി ഈ വിഷയത്തെ നിസാരവത്ക്കരിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ബിനുവിന്റെ നിയമനം തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായപ്പോള്‍ ബിനു ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ശശിധരന്‍പിള്ളി യോഗത്തില്‍ വിശദീകരിച്ചത്.
ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഇടപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ നിയമനത്തില്‍ ജോയിന്റ് കൗണ്‍സിലുകാരെ ഒഴിവാക്കി ബിജെപി അനുഭാവിയെ നിയമിച്ചതും വിവാദമായിരുന്നു. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സമുദായംഗങ്ങള്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ശക്തമാണ്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending