Connect with us

kerala

ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി നല്‍കിയത് ഉപകാര സ്മരണ

സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര്‍ എസ്.എസ് ചര്‍ച്ച നടന്നത് ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുള്ള സി.പി.എം-ആര്‍.എസ്.എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം.

Published

on

തിരുവനന്തപുരം: ശ്രീ എം എന്ന സ്വാമിക്ക് തിരുവനന്തപുരത്ത് ആക്കുളത്ത് നാലേക്കര്‍ സ്ഥലം നല്‍കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപടി നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് വിലയിരുത്തിയ യു.ഡി.എഎഫ് നേതൃയോഗം, സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രഹസ്യ ബാന്ധവം വഴി തുറന്നതിനുള്ള ഉപകാരസ്മരണയാണിതെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തൊരുകാര്യമാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ എസ്റ്റാബ്ഷിഡ് ആയ സ്ഥാപനങ്ങള്‍ക്കും നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുകയോ സമൂഹത്തിന് എന്തെങ്കിലും സംഭാവനകള്‍ ചെയ്യുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുക. അത്തരത്തിലുള്ള സ്ഥാപനമല്ല ശ്രീ എമ്മിന്റേത്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ സ്വാമിജിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ വാര്‍ത്തകള്‍ സി.പി.എം കേന്ദ്രങ്ങള്‍ തന്നെ പൂര്‍ണ്ണമായും ശരിവയ്കുകയാണ്.

കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ശ്രീ എം എന്ന സ്വാമിജിയുടെ മധ്യസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നോ എന്നും എന്ത് ബന്ധമാണ് ശ്രീ എമ്മുമായി ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര വളര്‍ന്ന് വരുന്നു എന്ന് യു.ഡി.എഫ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുവരെ നിഷേധിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറായിരുന്നില്ല.

സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര്‍ എസ്.എസ് ചര്‍ച്ച നടന്നത് ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുള്ള സി.പി.എം-ആര്‍.എസ്.എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം. ഇത്തരമൊരു അന്തര്‍ധാര വളര്‍ന്നു വരുന്നു എന്നതില്‍ യു.ഡി.എഫ് പ്രകടിപ്പിച്ച ആശങ്ക ശരിയാണ് എന്നാണ് ഇതിലൂടെ തെളിയുന്നത്. ഈ കൂട്ടുകെട്ട് കേരളത്തിന് വളരെ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

kerala

കേരളത്തിന്റെ അന്തരീക്ഷം സൗഹൃദത്തിന്റേത്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കേരളത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാര്‍

Published

on

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെള്ളാപ്പള്ളി ഇടയ്ക്കിടെ ഓരോന്ന് പറയുന്നത് ഗൗരവത്തിലെടുക്കുന്നില്ല. സാമുദായിക നേതാക്കളും മത നേതാക്കളും സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്തുന്നതാണ് നല്ലത്. അല്ലാതെ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തില്‍ അര്‍ത്ഥവത്താണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിക്ക് സുഖമാകും: പി.എം.എ സലാം

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

Published

on

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രണ്ടു ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് അത് കേള്‍ക്കുന്നവര്‍ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല്‍ സുഖമാകും എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Published

on

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

Trending