Connect with us

kerala

സി.പി.എമ്മിന്റെ ദുഷ്പ്രചാരണം തിരിഞ്ഞു കൊത്തുന്നു; എം.പിമാര്‍ സമര്‍പ്പിച്ചത് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ തുകക്കുള്ള പദ്ധതികള്‍

കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്.

Published

on

ലുക്മാന്‍ മമ്പാട്

കോഴിക്കോട്: കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്. സംസ്ഥാനത്തെ 20 ലോക്സഭ എംപിമാര്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനേക്കാള്‍ തുക്ക്കുള്ള പദ്ധതികള്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചപ്പോഴും അവ നടപ്പിലാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടാണ് രേഖകള്‍ വ്യക്തമാക്കുന്നു.

ചില എംപിമാരുടെ ഫണ്ട് വിനിയോഗത്തില്‍ ചെറിയ കുറവുണ്ടെന്നാണ് ‘എംപി എല്‍എഡിഎസ്’ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വളച്ചൊടിച്ചാണ് തിരഞ്ഞെടുപ്പ് ലാക്കാക്കി സിപിഎം കളള പ്രചാരണം നടത്തുന്നത്. ഫണ്ട് കിട്ടാത്തതിനാല്‍ വിനിയോഗ ശതമാനം കുറഞ്ഞ എംപിമാര്‍ പോലും തങ്ങള്‍ക്ക് നിലവില്‍ അനുവദിച്ചതിന്റെ ഇരട്ടി തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഇതേ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുപ്രകാരം നാലര വര്‍ഷത്തിനിടയില്‍ 17 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ എംപിക്കും കൊടുക്കേണ്ടത്. (കോവിഡിന്റെ പേരില്‍ ഫണ്ട് വെട്ടിക്കുറച്ചിരുന്നു) എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം എംപിമാര്‍ക്കും ഏഴ് കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്ത് നല്‍കിത്.

ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയപ്പോഴും എം.പിമാരായ രാഹുല്‍ ഗാന്ധി 16.17 കോടി, ഇ.ടി മുഹമ്മദ് ബഷീര്‍ 13.98 കോടി, ശശി തരൂര്‍ 22.14 കോടി, ഡോ. അബ്ദുസമദ് സമദാനി 6.36 കോടി, കെ.മുരളീധരന്‍ 27.72 കോടി, ടി.എന്‍ പ്രതാപന്‍ 24.76 കോടി, തോമസ് ചാഴിക്കാടന്‍ 18.54, ആന്റോ ആന്റണി 26.55 കോടി, വി.കെ ശ്രീകണ്ഠന്‍ 13.60 കോടി, കെ. സുധാകരന്‍ 11.62 കോടി, ഹൈബി ഈഡന്‍ 14.29 കോടി, അടൂര്‍ പ്രകാശ് 17.96 കോടി, രമ്യ ഹരിദാസ് 13.25 കോടി, കൊടിക്കുന്നില്‍ സുരേഷ് 30.93 കോടി, ബെന്നി ബഹനാന്‍ 26.44 കോടി, എം.കെ രാഘവന്‍ 13.02 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 12.89 കോടി, ഡീന്‍ കുര്യാക്കോസ് 17.51 കോടി, എ.എം ആരിഫ് 16.17 കോടി തുകകള്‍ക്കുള്ള അധിക പദ്ധതി നിര്‍ദ്ദേശമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചത്.

ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മന:പൂര്‍വ്വം പദ്ധതിനടത്തിപ്പ് വൈകിപ്പിക്കുന്നതായും, നിശ്ചിത ഇടവേളകളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍. സിപിഎം സര്‍വ്വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റക്കുറച്ചില്‍. എംപി ഫണ്ടില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതിലുപരിയായി ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് എംപി എല്‍എഡിഎസ് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു തന്നെ വ്യക്തമാണ്.

പദ്ധതി നടപ്പിലാക്കുന്നതും പൂര്‍ത്തീകരികുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെയും സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരംവാദിത്തവുമാണ്. എം.കെ രാഘവന്‍ എം.പി കോഴിക്കോട് ജില്ലാ കലക്ടര്‍ക്കെതിരെ മെല്ലെപ്പോക്കില്‍ തുറന്നടിച്ച് പരാതി നല്‍കിയിരുന്നു. ഫണ്ട് വിനിയോഗം താളെ തെറ്റിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കേണ്ട സംസ്ഥാന ഭരണകൂടത്തിനും വന്ന വീഴ്ചയുടെ പേരില്‍ സി.പി.എം പുകമറ സൃഷ്ടിക്കുമ്പോഴും രാജ്യത്തെ ഏറ്റവും മികച്ചവരുടെ പട്ടികയിലാണ് സംസ്ഥാനത്തെ എം.പിമാരെല്ലാമുളളത്. ത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള സിപിഎം ശ്രമം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേട്’; ഗണേഷ് കുമാറിനെതിരെ സിഐടിയു

മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

Published

on

ഗതാഗത വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി സിഐടിയു. മലപ്പുറത്തെ മാഫിയ എന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് സിഐടിയു രംഗത്തുവന്നത്. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ രോഷം കൊള്ളുന്നത് മന്ത്രിയുടെ വേറെ സൂക്കേടാണ്. കേരളത്തിലെ 86 ഇടങ്ങളിലും സമരം ഉണ്ട്. സമരം നടത്തുന്നത് തൊഴിലാളികളാണ്. മാഫിയകള്‍ അല്ല. ഗതാഗത മന്ത്രിയുടെത് അധിക്ഷേപ പരാമര്‍ശമാണെന്നും പാരമാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

തൊപ്പിയും തലേക്കെട്ടും കാണുമ്പോഴുള്ള പ്രതിഷേധമാണ്. സമര മാര്‍ഗത്തെയാണ് മന്ത്രി അധിക്ഷേപിച്ചത്. ആര്‍ടിഒ ഓഫീസിലെ അഴിമതിക്ക് ഉത്തരവാദികള്‍ മന്ത്രിക്ക് കീഴിലെ ഉദ്യോഗസ്ഥരാണ്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് സമരമുണ്ട്. അതൊന്നും മാഫിയ അല്ലേ. അതില്‍ മലപ്പുറത്തെ മാത്രം എന്തിനാണ് അധിക്ഷേപിക്കുന്നത്. കേരളത്തിലെ ഒരു ജില്ല തന്നെ അല്ലേ മലപ്പുറവും. മന്ത്രിക്ക് വേറെ ഉദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു)ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.

മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസന്‍സ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആര്‍ ടി ഓഫീസില്‍ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സര്‍ക്കാര്‍ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടില്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ സ്ഥലം വാടകയ്ക്കെടുത്ത് ടെസ്റ്റ് നടത്തുമെന്നും വ്യക്തമാക്കിയ മന്ത്രി ഗുണ്ടായിസം സര്‍ക്കാരിനോട് നടക്കില്ലെന്നും മലപ്പുറത്തെ വേല കയ്യില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

kerala

എൽഡിഎഫിനായി തിരഞ്ഞെടുപ്പ് പിആർ ജോലി; ശമ്പളം നൽകിയില്ലെന്ന പരാതിയുമായി മാധ്യമപ്രവർത്തക

എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി പിആര്‍ ജോലി ചെയ്യാന്‍ ഏല്‍പ്പിച്ചതിനുശേഷം പണം നല്‍കാതെ മുങ്ങിയതായി പരാതി. ജോലി ചെയ്തതിന് കൂലി നല്‍കിയില്ലെന്നും അതിനാല്‍ ഓഫീസിന്റെ വാടകയടക്കം നല്‍കാനാവാതെ ബുദ്ധിമുട്ടിലാണെന്നുമുള്ള പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. എല്‍ഡിഎഫിനു വേണ്ടി പിആര്‍ ജോലി ചെയ്ത ലിനിഷ മങ്ങാട് ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. ‘ലോക തൊഴിലാളി ദിനത്തില്‍ സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ടുകൊണ്ടുതന്നെ ഒരു കാര്യം പറയണമെന്നു തോന്നി’ എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

ലിനിഷയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മെയ് 1 ലോക തൊഴിലാളി ദിനം

സര്‍വരാജ്യ തൊഴിലാളികളോട് ഐക്യപ്പെട്ട് കൊണ്ടുതന്നെ ഒരു കാര്യം എന്റെ പ്രിയപ്പെട്ട സഖാക്കളോടും സുഹൃത്തുക്കളോടും പറയണം എന്ന് തോന്നി. പ്രത്യേകിച്ചു മാധ്യമ സുഹൃത്തുക്കളോട്

കഴിഞ്ഞ ജനുവരി 10 ന് ഒരു സുഹൃത്തിന്റെ പരിചയത്തിലൂടെയാണ് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലും ഇപ്പോള്‍ NoCap ലും ജോലി ചെയ്യുന്ന ‘അപര്‍ണ സെന്‍’ ആദ്യമായി ബന്ധപ്പെട്ടത്. ഇതിനു മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലിലെ ആങ്കര്‍ ആയിരുന്നു എന്ന നിലയിലും സോഷ്യല്‍ മീഡിയയിലും കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ.

ഇലക്ഷന് വേണ്ടി LDF ന്റെ ഭാഗമായി PR വര്‍ക്ക് ചെയ്യുന്നുണ്ട്, അതിന്റെ ഭാഗമാവാന്‍ പറ്റുമോ എന്നും ചോദിച്ചു. 3 മണ്ഡലങ്ങള്‍ അതായത് കാസര്‍ഗോഡ്, കണ്ണൂര്‍, വടകര മണ്ഡലങ്ങളുടെ പി ആര്‍ ആണ് ഇവരെ LDF ഏല്‍പ്പിച്ചത്.

അഞ്ച് ദിവസം കഴിഞ്ഞ്, അതായത് ജനുവരി 15 മുതല്‍ ഞാനും അതിന്റെ ഭാഗമായി, അന്ന് കമ്പനിയുടെ എംഡി സോണല്‍ എന്ന് ഒരാളെയും പരിചയപ്പെടുത്തി തന്നു. അപര്‍ണ സെന്‍, സോണല്‍ സന്തോഷ്, ഗോവിന്ദ് എന്നിവരാണ് കമ്പനിയെ നിയന്ത്രിക്കുക എന്നാണ് പറഞ്ഞിരുന്നത്.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഞാന്‍ ഒറ്റക്ക് എന്നതാണ് ആദ്യം ഞാന്‍ നേരിട്ട പ്രശ്‌നം.. അവര്‍ ക്യാമറ ടീം കൂടി ഉണ്ടാകും എന്ന് പറഞ്ഞുവെങ്കിലും ഒരാളും വന്നില്ല. നിരന്തരം ചോദിച്ചിരുന്നുവെങ്കിലും ആവശ്യമുള്ളപ്പോള്‍ ഒരാളെ സ്വന്തം റിസ്‌കില്‍ വിളിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ടീം. അന്ന് മുതല്‍ ഇവരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ കാര്യങ്ങളും എന്നാല്‍ കഴിയുംവിധം ചെയ്തിരുന്നു. പോസ്റ്റര്‍ ഡിസൈന്‍ മുതല്‍ video വരെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തുടക്കം മുതലെ ഞാന്‍ അപര്‍ണയോടും സോണലിനോടും പറഞ്ഞെങ്കിലും കൃത്യമായ working atmosphere ഉം equipment ഉം തന്നില്ല. പാര്‍ട്ടിയോടും ഞാന്‍ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ചിരുന്നു

സ്വാഭാവികമായും ഈ ക്വാളിറ്റി പ്രശ്‌നം, ജോലി ഏല്പിച്ചവര്‍, അതായത് കണ്ണൂരിലെ മുതിര്‍ന്ന സഖാക്കള്‍ ഇവരെ വിളിച്ചു ചൂണ്ടിക്കാട്ടുകയും ഇതില്‍ തൃപ്തരല്ലെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഞങ്ങളുടെ അടുത്തെത്തിയപ്പോള്‍ ഈ ക്വാളിറ്റി പ്രശ്‌നം ഞങ്ങളുടെ പ്രശ്‌നമായി മാറി. ഒരു ക്യാമറാമാന്‍ പോലുമില്ലാതെ എങ്ങനെ പ്രൊമോഷന്‍ എന്ന് ചോദിച്ചപ്പോള്‍ ഉത്തരം കിട്ടിയില്ല. 7 നിയമസഭാ മണ്ഡലങ്ങളില്‍ ഒരു ലാപ്‌ടോപ്പ് മാത്രം വെച്ച് എങ്ങനെ പണിയെടുക്കും എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല. 2 തവണ ഞാന്‍ എന്റെ റിസ്‌കില്‍ ആണ് ക്യാമറമാനെ വിളിച്ചത്.

ഒരു മാസം ആയപ്പോള്‍, ഇവരുമായി സഹകരിക്കാന്‍ പറ്റില്ല എന്ന് മനസിലായപ്പോള്‍ കണ്ണൂര്‍ ടീമിലെ 2 പേര്‍ സ്വയം ഒഴിഞ്ഞുമാറി.

പിന്നീട് മാര്‍ച്ചില്‍ ഞാനും റീസൈന്‍ ചെയ്തു.

പാര്‍ട്ടി ഫണ്ട് തന്നില്ല എന്നു പറഞ്ഞുകൊണ്ട് ഇപ്പോള്‍ സാലറി തരാന്‍ പറ്റില്ല എന്നാണ് അവരപ്പോള്‍ അറിയിച്ചത്. ഞാന്‍ അപ്പോള്‍ കാലിലെ ലിഗമെന്റ് എ സി എല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആശുപത്രിയിലും ആയിരുന്നു.

സാലറി മാത്രമല്ല ഓഫീസ് എടുത്തിട്ട് ഓഫീസ് rent ഇതുവരെ കൊടുത്തിട്ടില്ല. ആശുപത്രിയില്‍ കിടന്ന് അവരോടും ക്യാമറാമാനോടും സമാധാനം പറയേണ്ടുന്ന അവസ്ഥയിലായി ഞാന്‍.

സാലറി ചോദിച്ചപ്പോള്‍ അവരെന്നെ വാട്സ് ആപ്പില്‍ അടക്കം ബ്ലോക്ക് ചെയ്തു

പൈസ കിട്ടുമ്പോ തരും, അതെ ചെയ്യാന്‍ ഉള്ളു അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ ഇല്ല എന്നാണ് അവസാനം കിട്ടിയ മറുപടി. പക്ഷെ ഇവിടെ rent അടക്കം കൊടുക്കാത്തതിന് ഞാന്‍ വലിയ പ്രശ്‌നം നേരിടുന്നുണ്ട്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ മിഷന്‍ 20 എന്ന അപര്‍ണ സെന്‍ ടീമില്‍ ആരും ഇപ്പോള്‍ വര്‍ക് ചെയ്യാതിരുന്ന കാലത്തും 4 പേര്‍ work ചെയ്യുന്നു എന്നിവര്‍ പറയുകയും പൈസ വാങ്ങുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഇവരുടെ പോസ്റ്റുകളും കമെന്റ് കളും ശ്രദ്ധിച്ചപ്പോള്‍ പാര്‍ട്ടി സഖാക്കള്‍ ഒക്കെ അവരെ ലാല്‍സലാം പറഞ്ഞു അഭിവാദ്യം ചെയ്യുന്നത് കാണുന്നുണ്ട്..

പ്രിയപ്പെട്ട സഖാക്കളെ നിങ്ങളോടാണ്… ഇവര്‍ എന്നെ മാത്രമല്ല പാര്‍ട്ടിയെയും എന്റെ സഖാക്കളെയും വഞ്ചിച്ചതാണ്. ഇത് ചൂണ്ടിക്കാട്ടി ഞാന്‍ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ Satheesh Chandran KP സഖാവിന് കത്ത് നല്‍കിയിട്ടുമുണ്ട്. നടപടി ഒന്നും ഉണ്ടായതായി എന്റെ അറിവില്‍ ഇല്ല.

എനിക്കാ സാലറി കൊണ്ട് ലോകം മറിച്ചിടാം എന്നൊന്നുമല്ല.. ഇപ്പഴും സഖാക്കള്‍ അവരെ വിശ്വസിക്കുന്നു എന്നത് എനിക്ക് വലിയ പ്രശ്‌നമായി തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പോസ്റ്റ്.. ഇവരെയൊക്കെ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം…അപ്പൊ ലാല്‍സലാം

NB: ഇവരുടെ ഒരുലാപ്‌ടോപ്പ് എന്റെ കയ്യില്‍ ഇപ്പോഴുമുണ്ട്. പൈസ കിട്ടിയാല്‍ അത് കൊടുക്കാന്‍ ഞാന്‍ തയ്യാറുമാണ്.

 

 

Continue Reading

Trending