Connect with us

More

പുതിയ നിയമങ്ങള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്ന് വിലയിരുത്തല്‍

Published

on

ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്‌കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍.
ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും പോരാട്ടം കടുപ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ടിലെ താരങ്ങളുടെ പരിധിവിട്ട പെരുമാറ്റത്തോടുമൊക്കെ ഐ.സി.സി പുതിയ നിയമം തണുപ്പന്‍ മട്ടിലാക്കുമെന്നാണ് വിലയിരുത്തല്‍.

ബൗണ്ടറി ലൈനിലെ മാസ്മരിക ക്യാച്ചുകളിലും, ഗ്രൗണ്ടിലെ താരങ്ങളുടെ പ്രകോപനപരമായ പെരുമാറ്റത്തിലും, ക്രീസിനും സ്റ്റമ്പിങിനുമിടയിലെ ബാറ്റസ്മാന്റെ ഭാഗ്യപരീക്ഷണത്തിലുമാണ് ഐസിസി മാറ്റം കൊണ്ടുവന്നത്.
ഈ മാസം 28 മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക– ബംഗ്ലാദേശ്, പാക്കിസ്ഥാന്‍– ശ്രീലങ്ക പരമ്പരകള്‍ മുതലാണ് പുതിയ നിയമങ്ങള്‍ ഐ.സി.സി നടപ്പില്‍ വരുത്തുന്നത്.

കൂടാതെ ബാറ്റിന്റെ വെലുപ്പത്തിലും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഡിആര്‍എസ് സംവിധാനത്തിലും ചില പരിഷ്‌കാരങ്ങള്‍ ഐസിസി കൊണ്ടുവന്നിട്ടുണ്ട്.

  • ക്രീസില്‍ ഒരിക്കല്‍ തൊട്ടാല്‍, ബാറ്റ് വായുവില്‍ നിന്നാലും ഔട്ടല്ല..!

റണ്ണൗട്ട് നിയമത്തില്‍ വരുത്തിയ പരിഷ്‌കാരമാണ് ഇപ്പോള്‍ ക്രിക്കറ്റ് മേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റണ്ണിനായി ഓടുന്ന ബാറ്റ്‌സ്മാന്‍ ക്രീസിലേക്കു ഡൈവ് ചെയ്യുന്ന അവസരങ്ങളില്‍ ബാറ്റ് ക്രീസില്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ അവരെ പുറത്താക്കാനാകില്ലെന്നാണ് പുതിയ ഭേദഗതി. അതായത്, റണ്ണൗട്ടിനിടെ ബാറ്റ്‌സ്മാന്‍ ക്രീസ് ഒരിക്കല്‍ സ്പര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ, ബാറ്റൊ, ബാറ്റസ്മാന്റെ ശരീരമോ ക്രീസിനു മുകളിലായി ഉണ്ടായാല്‍ മതി. ഒരിക്കല്‍ ക്രീസില്‍ സ്പര്‍ശിച്ചാല്‍ പിന്നീട് വിക്കറ്റ് തെറുപ്പിക്കുന്ന അവസരത്തില്‍ ബാറ്റ് ക്രീസില്‍ തൊടാത്ത അവസ്ഥയിലാണെങ്കിലും ബാറ്റ്‌സ്മാന്‍ ഔട്ടാകില്ല എന്നര്‍ത്ഥം.

Cricket - Only T20 Match - Sri Lanka v India - Colombo, Sri Lanka - September 6, 2017 - Sri Lanka's Angelo Mathews is stumped out by India's wicket-keeper MS Dhoni. REUTERS/Dinuka Liyanawatte

Cricket – Only T20 Match – Sri Lanka v India – Colombo, Sri Lanka – September 6, 2017 – Sri Lanka’s Angelo Mathews is stumped out by India’s wicket-keeper MS Dhoni. REUTERS/Dinuka Liyanawatte

ഈ ചട്ടം സ്റ്റംപിന്റെ കാര്യത്തിലും ബാധകമാകുന്നതോടെ, ധോനി മോഡല്‍ മിന്നല്‍ സ്‌റ്റെമ്പിങ് ഇനി കളിയില്‍ കാണാനാകില്ല.

  • ക്യാച്ച് ഇനി ബൗണ്ടറിക്കുള്ളില്‍ മാത്രം

ബൗണ്ടറി ലൈനുകളിലെ മാസ്മരിക ക്യാച്ചുകളില്‍ വന്ന മാറ്റവും ആരാധകരുടെ ആവേശത്തെ കെടുത്തുന്നതാണ്. ഫീല്‍ഡര്‍ ബോളുമായുള്ള അവസാന കോണ്‍ടാക്ട് ഇനി ബൗണ്ടറി ലൈനിനു മുമ്പായി വേണമെന്നാണ് പുതിയ നിയമം. ഫീല്‍ഡറുടെ ബൗണ്ടറി ലൈനും കടന്നുള്ള അഭ്യാസ പ്രകടനം ഫലവത്താകില്ല. ബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടു്ത്താലും ബാറ്റ്‌സ്മാന് അനുകൂലമായി റണ്‍സ് അനുവദിക്കുമെന്നാണ് മാറ്റം. cricketബൗണ്ടറി ലൈന്‍ കടന്ന് ക്യാച്ചെടുത്ത് തിരിച്ചുചാടുന്ന താരങ്ങളുടെ ആവേശ പ്രകടനം ഇനി കാണില്ലെന്ന് ചുരുക്കം.

BAT

  • ബാറ്റിന്റെ സൈസിലും പരിഷ്‌കാരം

ക്രിക്കറ്റ് ബാറ്റിന്റെ എഡ്ജുകളിലെ(വശങ്ങളുടെ) കട്ടി ഇനിമുതല്‍ 40 മില്ലിമീറ്ററിനുള്ളിലാവണം. ബാറ്റിന്റെ ഡെപ്ത് 67 മില്ലീമീറ്ററിനുള്ളിലുമായിരിക്കണമെന്നും പുതിയ ചട്ടം നിഷ്‌കര്‍ഷിക്കുന്നു.

 

  • പ്രകോപനത്തിന് റെഡ് കാര്‍ഡ്

ഗ്രൗണ്ടില്‍ അപമര്യാദയായി പെരുമാറുന്ന താരങ്ങള്‍ക്ക് റെഡ് കാര്‍ഡ് നല്‍കുന്ന സംവിധാനവും പുതിയ ഐസിസി ചട്ടത്തിലുണ്ട്. സഹതാരങ്ങളോട് ഗ്രൗമ്ടില്‍ പ്രകോപനപരമായി പെരമാറുന്ന താരങ്ങളെ പുതിയ നിയമം വഴി അമ്പയറിന് പുറത്താക്കാം. കളിക്കാരനെയോ, അമ്പയറെയോ, സംഘാടകരെയോ, കാണികളെയോ ശാരീരികമായി ഉപദ്രവിക്കുക, ഭീഷണിപ്പെടുത്തുക, തുടങ്ങിയ നടപടികളെല്ലാം പുറത്താക്കലിന് കാരണമാവും.Untitled-1 copy

  • ഡിആര്‍എസ്; റിവ്യൂ നഷ്ടപ്പെടില്ല

അമ്പയറുടെ തീരുമാനത്തില്‍ മാറ്റം സംഭവിച്ചില്ലെങ്കില്‍ ഇനി മുതല്‍ റിവ്യൂ നഷ്ടപ്പെടില്ല. ടെസ്റ്റുകളില്‍ ഒരു ഇന്നിങ്ങ്‌സിലെ 80 ഓവറിനു ശേഷം ഇനി റിവ്യൂകള്‍ പുതിയ ചട്ടം അനുവദിക്കില്ല. ട്വന്റി-ട്വന്റി മല്‍സരങ്ങളിലും ഇനിമുതല്‍ ഡിആര്‍എസ് ഉപയോഗിക്കാനും പുതിയ ചട്ടത്തില്‍ അനുമതിയുണ്ട്.

More

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു

Published

on

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.

ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്‌.

കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.

പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.

Continue Reading

kerala

ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്

Published

on

കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമന്നും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കി വന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണ്ണമായും ഒതുക്കിയെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഇടത് സർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

യു.ഡി.എഫിൻ്റെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് കൊണ്ട് വന്ന ആരോഗ്യ കിരണം, സുകൃതം, അമൃതം , കാരുണ്യ പദ്ധതികളെലെല്ലാം അട്ടിമറിച്ചവരാണ് പിണറായി സർക്കാർ. ഇടത് സർക്കാറിൻ്റെ പിടിപ്പ് കേട് തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കലാണ്. യാഥാർത്ഥ്യം തുറന്ന് പറഞ്ഞ ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. കെടുകാര്യസ്ഥത വിളിച്ച് പറഞ്ഞ ഡോക്ടർമാരുടെ വായ മൂടിക്കെട്ടാൻ സർക്കാറിന് കഴിയുമെങ്കിലും പൊതുജനത്തിൻ്റെ വായ മൂടിക്കെട്ടാനാവില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് ആരോഗ്യ മേഖലയെ തകർക്കുന്ന നയം തുടർന്നാൽ ആരോഗ്യ മന്ത്രിയെ തെരുവിൽ തടയുന്നത് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

നേരത്തേ പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ പ്രസംഗിച്ചു.

ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, കെ പി സുനീർ,കെ ടി റഹൂഫ്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂർ, മൻസൂർ ഇടവലത്ത്, അൻസീർ പനോളി,സി കെ ഷക്കീർ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ,സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, വി പി എ ജലീൽ, ഒ കെ ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, ശരീഫ് പറമ്പിൽ, ഷാഫി സകരിയ, റാഫി ചെരച്ചോറ, നിസാം കാരശ്ശേരി, കെ ജാഫർ സാദിഖ്, സമദ് പെരുമണ്ണ, റഹ്മത്ത് കടലുണ്ടി, കെ ഹാരിസ്, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Continue Reading

kerala

‘കേരളത്തിന്റെ ആരോഗ്യ മേഖല രോഗാവസ്ഥയില്‍; മനുഷ്യ ജീവന് വിലയില്ലാതായി’: പി.കെ കുഞ്ഞാലിക്കുട്ടി

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്

Published

on

കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നത്. ലോകത്തിന് മാതൃകയെന്ന് നമ്മൾ കൊട്ടിഘോഷിച്ച കേരളത്തിന്റെ ആരോഗ്യ രംഗം എന്ന് മുതലാണ് ഇങ്ങനെ ഒരു ദുരവസ്ഥയിലേക്ക് മാറിയതെന്ന് നാം ആലോചിക്കണം.

സ്വാഭാവികമായി സ്വീകരിക്കേണ്ട മുൻകരുതലുകളോ, ഇടപെടലുകളോ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നിരുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്ന് വെച്ചാൽ അവിടെ വരുന്ന മനുഷ്യരുടെ ജീവന്റെ കാര്യത്തിൽ യാതൊരുവിധ ശ്രദ്ധയും ഉണ്ടായിരുന്നില്ലെന്നർത്ഥം. അപകടം നടന്നിട്ട് രക്ഷാ പ്രവർത്തനം നടത്താൻ പോലും സമയമെടുത്തു എന്നത് സംവിധാനം എത്ര മാത്രം ദുർബലമാണ് എന്ന് മനസ്സിലാക്കിത്തരുന്നു.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് വിഷയങ്ങൾ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സർക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും സർക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

Trending