Connect with us

india

കടവു കടന്ന വനിതാ സംവരണം

എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു

Published

on

മുജീബ് കെ താനൂർ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മർമുവിനെ കേന്ദ്രസർക്കാർ അടുപ്പിച്ചില്ല. ദ്രൗപതി മെർമു ദളിത് വനിത ആയതുകൊണ്ടാണ് ഇങ്ങനെ ഒരു നടപടിക്ക് പൂജക്ക് നേതൃത്വം നൽകിയ ബ്രാഹ്മണ സന്യാസിമാർ ശ്രമിച്ചതെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അതല്ല സ്ത്രീ സാന്നിധ്യം കെട്ടിടത്തിന് ഭാവിയിൽ ദോഷം വരുത്തുമെന്ന് നിഗമനത്താലാണ് രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റിയതെന്നും ആരോപണം ഉണ്ടായിരുന്നു. എന്തായാലും ഇവയെല്ലാം തേച്ചു മാച്ചു കളയാൻ കേന്ദ്രസർക്കാർ പുതിയ വനിതാ സംവരണ നിയമവുമായി വന്നിരിക്കുകയാണ് . പതിറ്റാണ്ടുകൾ കഴിഞ്ഞു ഒടുവിൽ വനിതാ സംവരണ നിയമം യാഥാർത്ഥ്യമാകുന്നു.

കൽക്കട്ടയിലെ സ്റ്റേറ്റ്സ്മാൻ പത്രം കേന്ദ്ര സർക്കാരിന്റെ രണ്ടു നടപടികളെ സംശയത്തിന്റെ നിഴലിൽ പ്രതിഷ്ഠിക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്നു. ഒന്ന് ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കാൻ ശ്രമിച്ചത്. മറ്റൊന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ വനിത സംവരണ ബില്ലും. രണ്ടിനും മുഖ്യകാരണം ബിജെപിക്കെതിരെ കേന്ദ്രത്തിൽ രൂപപ്പെട്ടുവന്ന ഇന്ത്യ എന്ന പ്രതിപക്ഷ സഖ്യമെന്നാണ് പത്രം നിരീക്ഷിക്കുന്നത്. ഭാരത് എന്നതിലൂടെ വൈകാരികത സൃഷ്ടിച്ചെടുക്കാനും വനിത സംവരണ ബില്ലിലൂടെ പ്രതിപക്ഷത്ത് വിഭാഗീയത മുളപ്പിക്കാനും ആണത്രേ കേന്ദ്ര സർക്കാർ നീക്കം. ആഗോള തലത്തിൽ രാജ്യത്തിന് നേരിട്ടുവരുന്ന പല അവമതിപ്പുകളും മാറ്റിക്കിട്ടാൻ വനിതാ സംവരണ ബില്ലിലൂടെ സാധ്യമാകുമെന്നും കേന്ദ്ര ഭരണകൂടം അഗ്രഹിച്ചു വരുന്നതായും പത്രം പറയുന്നു.

1996 ആയിരുന്നു വനിതാ സംവരണുമായി ആദ്യമായി ബില്‍ വന്നത് ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കെയായിരുന്നു. ചർച്ചയിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിന് മുമ്പ് പിന്നോക്ക സംവരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ്, ആർജെഡി, ജനതാദൾ തുടങ്ങിയ അംഗങ്ങൾ ബില്ലിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടതോടെ ബില്ലിന് പിന്തുണ ലഭിച്ചില്ല. തുടർന്ന് പാർലമെൻററി സമിതി സമിതിക്ക് വിടുകയുണ്ടായി. 1996 ഡിസംബറിൽ സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും
മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നതോടെ ബില്‍ അസാധുവായി. 1998 വാജ്പേയ് സർക്കാർ ബിൽ വീണ്ടും ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ ലോക്സഭയിൽ മുസ്ലിം ലീഗ് അംഗം ജി എം ബനാത്ത് വാല കണക്കുകൾ സഹിതമാണ് രംഗത്തെത്തിയത്. രാജ്യത്ത് ഇതേവരെയുള്ള പാർലമെൻറ് അംഗങ്ങങ്ങളിൽ മുസ്ലിങ്ങൾ എത്രയുമുണ്ടായിരുന്നുവെന്നും ആകെയുള്ള മുസ്ലിം ജനസംഘ്യ ശതമാനവും വെച്ച് ജി. എം. ബനാത്ത് വാല ന്യൂനപക്ഷങ്ങളുടെ സംവരണത്തിന്റെ ഗൗരവത പാർലമെന്റിൽ ബോധ്യപ്പെടുത്തുകയായിരുന്നു. 15% ഉള്ള ഇന്ത്യൻ മുസ്ലിംകൾക്ക് ആകെ കിട്ടിയ പ്രാതിനിധ്യം നാല് ശതമാനത്തോളം മാത്രമായിരുന്നു വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. sma അങ്ങിനെ ബില്ല് പാസാക്കാൻ ആയില്ല. 1999ലും 2002ലും 2003ലും ബില്ല് കൊണ്ടുവന്നെങ്കിലും പിന്തുണ കിട്ടിയില്ല. 2008 മൻമോഹൻ സിംഗ് സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. 2009 ൽ പാസാക്കുകയും ചെയ്തു. എന്നാൽ ബിൽ ലോക്സഭയിൽ എത്തിയില്ല. 2014 ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാറി പുതിയ മന്ത്രിസഭ വന്നതോടെയാണ് ബിൽ അസാധുവായി.

പാർലമെൻറിൽ 50 ശതമാനം നടപ്പാക്കിയ അറബ് രാഷ്ട്രമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വേണ്ട ക്യൂബ ന്യൂസിലാൻഡ് മെക്സിക്കോ സ്വീഡൻ ഐസ്ലാൻഡ് എന്നിവയൊക്കെ നേരത്തെ വനിതാ സമരം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് പാകിസ്ഥാനിൽ 60 സീറ്റാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത് ബംഗ്ലാദേശിൽ 50 സീറ്റും സമ്മേളനം ചെയ്തിട്ടുണ്ട് നേപ്പാളിൽ 33 ശതമാനം സ്ത്രീ സംവരണം നേരത്തെ നിലവിലുണ്ട് അന്വേഷിലും മുസ്ലിം 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട് ആഫ്രിക്കയിലെ ഏറ്റവും വലിയ പാർട്ടിയായ സൗത്താഫ്രിക്കൻ നാഷണൽ കോൺഗ്രസ് 50% സംവരണം തങ്ങളുടെ പാർട്ടിയിൽ ഏർപ്പെടുത്തണമെന്ന് വ്യവസ്ഥ ഇപ്പോഴും നിൽക്കുന്നു 44 ശതമാനം അംഗങ്ങളുള്ള വനിതകളെ അടുത്ത തെരഞ്ഞെടുപ്പോടെ 50% ആക്കും എന്നാണ് കോൺഗ്രസിന്റെ തീരുമാനം വണ്ടിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീസംഭരണം ഏർപ്പെടുത്തിയിട്ടുള്ളത് 61 ശതമാനം 80 സീറ്റിൽ 40 സീറ്റുകൾ സ്ത്രീകൾക്കാണ് സംവരണം ചെയ്തിട്ടുള്ളത് ലോവർഹൗസിലാണ് ഈ സംരംഭം നടപ്പാക്കിയിട്ടുള്ളത്

രാജ്യത്തിന്‍റെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ ആണ് ആദ്യം അവതരിപ്പിച്ചത്. പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെന്‍റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെന്‍റിൽ അവതരിപ്പിച്ചു. തങ്ങളുടെ ബില്ലാണ് വീണ്ടും അവതരിപ്പിക്കുന്നതെന്ന കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് നിയമമന്ത്രി ബിൽ അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് ബിൽ അവതരണത്തിന് സഭ അനുമതി നൽകിയത്

128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകും. ഈ ബില്ലിനോടൊപ്പം ന്യുനപക്ഷ സംവരണ നിയമവും നടപ്പാക്കണമെന്ന് മുസ്ലിം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീർ ആവശ്യപ്പട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

crime

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡീയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

Published

on

കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ 2 ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 2 പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ സമയബന്ധിതമായി പിടികൂടിയെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.

ഹാസന്‍ മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകള്‍ പ്രചരിക്കുകയും നിരവധി പെന്‍ഡ്രൈവുകള്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസന്‍ സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍.

കേസില്‍ നേരത്തെ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആരോപണം.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത് ചോര്‍ന്നതോടെ വന്‍ ജനരോഷത്തിന് കാരണമാവുകയും കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എന്‍ഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം?ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നല്‍കുകയായിരുന്നു.

Continue Reading

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

Trending