Connect with us

Culture

റാഫേല്‍ അഴിമതി; ധൈര്യശാലികളായ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Published

on

റാഫേല്‍ കരാറിലെ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ട് നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നത നേതാവിന്റെ ആളുകള്‍ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ അഴിമതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ മോദിയുടെ ശിങ്കടികള്‍ ഭീഷണിപ്പെടുത്തുന്നതായ ആരോപണം ട്വിറ്ററിലൂടെയാണ് രാഹുല്‍ നടത്തിയത്.

സുപ്രീം നേതാവിന്റെ ആളുകള്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും. റിപ്പോര്‍ട്ടിങില്‍ നിന്നും പിന്തിരിയാന്‍ അവരോട് ആവശ്യപ്പെടുന്നതായും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. എന്നാല്‍ സത്യം നിലകൊള്ളുന്നതിന് വേണ്ടി ചില ധീരരായ മാധ്യമപ്രവര്‍ത്തകര്‍ മിസ്റ്റര്‍ 56ന് നിലയുറപ്പിക്കുന്നതില്‍ താന്‍ അഭിമാനിക്കന്നതായും രാഹുല്‍ അറിയിച്ചു.

ബിഹാറിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികള്‍ കൂട്ടത്തോടെ പീഡനത്തിനിരയായ സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.
ആശ്വാശന്‍ ബാബുവും(നിതീഷ് കുമാര്‍) സുശാശന്‍ ബാബു വും(നരേന്ദ്രമോദി) ഉയര്‍ത്തുന്നത് പാഴ് മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നതിന്റെ തെളിവാണ് ഷെല്‍ട്ടര്‍ ഹോം പീഡനമെന്ന് രാഹുല്‍ ട്വിറ്ററില്‍ ആരോപിച്ചു. മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 34 കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഹിന്ദി പത്രത്തിന്റെ ഫോട്ടോ സഹിതമാണ് രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ നിരന്തരം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ടെങ്കിലും നിതീഷ് കുമാറിനെതിരെ ഇത്ര രൂക്ഷമായ കടന്നാക്രമണം ഇതാദ്യമാണ്. 2015ല്‍ ബിഹാറില്‍ ആര്‍.ജെ.ഡി- ജെ. ഡി.യു – കോണ്‍ഗ്രസ് വിശാല സഖ്യത്തിലേക്ക് നിതീഷിനെ അടുപ്പിച്ചത് രാഹുലായിരുന്നു.
പിന്നീട് ജെ.ഡി.യു വിശാല സഖ്യം വിട്ട് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയില്‍ ചേര്‍ന്നെങ്കിലും നിതീഷുമായുള്ള സൗഹൃദം രാഹുല്‍ ഉപേക്ഷിച്ചിരുന്നില്ല. അടുത്തിടെ ജെ.ഡി.യു വീണ്ടും ബി.ജെ.പി സഖ്യം വിട്ടേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ നിതീഷിനെതിരായ നിലപാടില്‍ കോണ്‍ഗ്രസ് കൂടുതല്‍ മൃദുസമീപനമാണ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭിന്നമായാണ് നിതീഷിനെതിരായ രാഹുലിന്റെ കടന്നാക്രമണം. ഫെബ്രുവരിയില്‍ ബിഹാറില്‍ വിഷമദ്യ ദുരന്തത്തെതുടര്‍ന്ന് ഒമ്പത് കുട്ടികള്‍ മരിച്ച വേളയിലാണ് ഇതിനു മുമ്പ് രാഹുല്‍ നിതിഷീനെതിരെ ഇത്ര രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ രാഷ്ട്രീയ പ്രചാരണ വിഷയമാക്കി മാറ്റി അധികാരത്തിലേറിയ മോദിയും നിതീഷും വാഗ്ദാനം ചെയ്ത നല്ല ഭരണം പാഴ്‌വാക്കായിരുന്നുവെന്നാണ് രാഹുലിന്റെ കുറ്റപ്പെടുത്തല്‍. നിതീഷ് കുമാറിനെ ബിഹാറി ജനത വിളിക്കുന്ന പേരാണ് ആശ്വാശന്‍ ബാബു എന്നത്. ഇതിനോട് സാമ്യമുള്ള വാക്കായാണ് മോദിയെ സുശാശന്‍ ബാബുവെന്ന് രാഹുല്‍ വിശേഷിപ്പിച്ചത്. വാക്കു പാലിക്കാത്തവന്‍ എന്നാണ് സുശാശന്റെ അര്‍ത്ഥം.

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending