Connect with us

More

അംല ബാറ്റ് ചെയ്തത് നോമ്പെടുത്തോ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ

Published

on

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ബാറ്റ് ചെയ്തത് റമസാന്‍ നോമ്പെടുത്തു കൊണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. അംലയും ദക്ഷിണാഫ്രിക്കന്‍ ടീമും ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ‘നോമ്പെടുത്ത്’ ബാറ്റ് ചെയ്ത അംലയെ പ്രകീര്‍ത്തിച്ച് നിരവധി സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ഇന്‍ഫോയുടെ ലൈവ് കമന്ററിക്കിടയിലും ഈ ചോദ്യം ഉയര്‍ന്നു. ‘നോമ്പെടുക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു കമന്റേറ്റര്‍ കാര്‍ത്തിക് കൃഷ്ണമൂര്‍ത്തിയുടെ മറുപടി.

amla-fast

ഇസ്ലാമിക നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധ കാണിക്കുന്നതിനാലാണ്, വ്രതം നിര്‍ബന്ധമായ റമസാനില്‍ കളിക്കുമ്പോള്‍ അംല നോമ്പെടുക്കുന്നുണ്ടോ എന്ന കൗതുകം ഉയരുന്നത്. മതവിശ്വാസത്തിന് എതിരായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലുള്ള മദ്യക്കമ്പനിയുടെ ചിഹ്നം അദ്ദേഹം ധരിക്കാറില്ല. ഇതിന് അദ്ദേഹം പിഴയൊടുക്കേണ്ടി വരാറുണ്ട്. അംലയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് സഹതാരങ്ങളായ വെയ്ന്‍ പര്‍നലും ഇംറാന്‍ താഹിറും ഈ ലോഗോ ഉപേക്ഷിച്ചിരുന്നു.

കായിക ലോകത്തെ മുസ്ലിംകളില്‍ പലരും റമസാനില്‍ നോമ്പെടുത്ത് കളിക്കളങ്ങളിലെത്താറുണ്ട്. 2014 ഫുട്‌ബോള്‍ ലോകകപ്പിനിടെ അല്‍ജീരിയന്‍ ടീമിലെ ചില കൡക്കാര്‍ നോമ്പെടുത്താണ് കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, ക്രിക്കറ്റ് പോലെ സുദീര്‍ഘ സമയം ഗ്രൗണ്ടില്‍ നില്‍ക്കേണ്ടി വരുന്ന മത്സരങ്ങളില്‍, മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കളിക്കാരും പൊതുവില്‍ നോമ്പെടുക്കാറില്ല. പിന്നീട് നോറ്റു വീട്ടുകയാണ് പതിവ്.

റമസാന്‍ മാസത്തില്‍ കളിയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും വിദേശങ്ങളില്‍ കളിക്കുമ്പോള്‍ ഹാഷിം അംല നോമ്പെടുക്കാറില്ല എന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2012- ജൂലൈയില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ അംല 311 റണ്‍സ് നേടിയ ടെസ്റ്റ് ഒരു റമസാന്‍ മാസത്തിലായിരുന്നെങ്കിലും അദ്ദേഹം നോമ്പെടുത്തിരുന്നില്ല. 13 മണിക്കൂര്‍ ബാറ്റ് ചെയ്‌തെങ്കിലും അംല ഒരിക്കല്‍ പോലും പരസ്യമായി വെള്ളം കുടിച്ചില്ല. മത്സരത്തിന്റെ ഇടവേളകളില്‍ പവലിയനിലെത്തിയ ശേഷം സ്വകാര്യമായാണ് അദ്ദേഹം വെള്ളം കുടിച്ചിരുന്നത് എന്ന ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ഫിര്‍ദോസ് മൂണ്ഡ പറയുന്നു. അതേ ഗ്രൗ്ണ്ടില്‍ തന്നെയാണ് ശ്രീലങ്കക്കെതിരെ അംല കളിക്കുന്നതും.

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending