Connect with us

Views

ഡീസലിന് കര്‍ണാടകയില്‍ കേരളത്തേക്കാള്‍ അഞ്ചു രൂപ കുറവ്

Published

on

കേരളത്തിലേതിനേക്കാള്‍ കര്‍ണാടകയില്‍ ഡീസലിന് ലിറ്ററിന് അഞ്ച് രൂപ കുറവ്. ഇതിനാല്‍ ഉത്തരമലബാറില്‍ നിന്നുള്ളവര്‍ കര്‍ണാടക അതിര്‍ത്തിയില്‍ ചെന്ന് വ്യാപകമായി ഡീസല്‍ നിറക്കുന്നു. ഇത് കേരള സര്‍ക്കാരിന്റെ നികുതി വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ കര്‍ണാടകയിലേതിന് തുല്യമായ നിരക്കില്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് െഫഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാഹിയിലേതിനേക്കാള്‍ വില കുറവ് ഇപ്പോള്‍ കര്‍ണാടകത്തിലാണ്. മാഹിയിലേതിനേക്കാള്‍ ലിറ്ററിന് രണ്ട് രൂപാ കുറവാണ് കര്‍ണാടകയില്‍.
600 ലിറ്റര്‍ വരെയുള്ള ടാങ്കുകളാണ് ഇപ്പോള്‍ ബസുകള്‍ക്കും വലിയ ലോറികള്‍ക്കുമുള്ളത്. കേരളത്തില്‍ നിന്ന് കര്‍ണാടക അതിര്‍ത്തി വരെ എത്താനുള്ള ഡീസലുമായി പോയശേഷം അവിടെ നിന്നും ഫുള്‍ടാങ്ക് നിറച്ച് കേരളത്തിലേക്ക് വരികയാണ് അധികവാഹനവും.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഫെഡറേഷന്‍ ഭാരവാഹികളായ എം.ബി സത്യന്‍, ലോറന്‍സ് ബാബു, ഹംസ ഏരിക്കുന്നന്‍, കെ. വേലായുധന്‍, ആന്റോ ്രഫാന്‍സിസ്, സി. മനോജ് കുമാര്‍ കെ.കെ തോമസ്, പി. ചന്ദ്രബാബു, രാജ്കുമാര്‍ കരുവാരത്ത്, കെ. സത്യന്‍, ടി.കെ ജയരാജ് എന്നിവര്‍ അറിയിച്ചു. 2016-ല്‍ 47 രൂപയുണ്ടായിരുന്ന ഡീസല്‍ വില ഇന്ന് ലിറ്ററിന് 62 രൂപയായി ഉയര്‍ന്നു. സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 2014 ല്‍ ബസ് ചാര്‍ജ് വര്‍ദ്ധിച്ചശേഷം ഡീസല്‍, ഇന്‍ഷുറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സ്, ടയര്‍, ജീവനക്കാരുടെ കൂലി ഇനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യ നിരക്ക് പുനക്രമീകരിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എണ്ണ കമ്പനികള്‍ക്ക് 2014 നവംബര്‍ മുതല്‍ വില പുനര്‍നിര്‍ണയിക്കാന്‍ അവസരം നല്‍കിയതോടെ പതിനഞ്ച് ദിവസത്തിലൊരിക്കലല്ല; ഏതാണ്ട് ദിവസവും വില വര്‍ദ്ധിപ്പിക്കുകയാണെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ഇന്ന് എറണാകുളത്ത് ഇരുമ്പനത്തുള്ള പെട്രോളിയം കമ്പനികളുടെ ഫില്ലിംഗ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending