kerala
‘സ്വന്തക്കാരായപ്പോള്‍ സ്നേഹം കൂടിയോ?’; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി വൈകിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്
അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന് പറഞ്ഞു.
കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അതിജീവിതയുടെ വെളിപ്പെടുത്തലുകള്‍ വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്നും വി ഡി സതീശന് പറഞ്ഞു.
പരാതി ലഭിച്ച് 14 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പ്രതിസ്ഥാനത്ത് ‘സ്വന്തക്കാര്’ ആയതുകൊണ്ടാണോ എന്നും സതീശന് ചോദിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകൂടം, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ ആരോപണം വരുമ്പോള്‍ ലാഘവത്തോടെയാണ് കാണുന്നതെന്ന് സതീശന് വിമര്‍ശിച്ചു.
നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ 8 വരെ എഫ്.ഐ.ആര് ഇടാന്‍ പോലീസ് തയ്യാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അതിജീവിതയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും പരാതിയുമായി മുന്നോട്ടുവന്ന അവരുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നീതി ലഭിക്കാന്‍ വൈകുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് എന്ത് നീതിയാണ് ലഭിക്കുകയെന്നും വി ഡി സതീശന് ചോദിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും സതീശന് ആവശ്യപ്പെട്ടു.
kerala
ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: പങ്കെടുക്കാത്ത ഭജന ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷത്തിന്റെ വ്യാജ ബില്ല്
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഭജന ട്രൂപ്പായ ‘നന്ദ ഗോവിന്ദം’ പരിപാടിയില്‍ പങ്കെടുക്കുകയോ അവരെ ക്ഷണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ അവര്‍ക്ക് 8 ലക്ഷം രൂപ നല്‍കിയതായി കാണിച്ചാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ബില്ല് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍ തങ്ങള്‍ പമ്പയിലോ സന്നിധാനത്തോ ഇതുവരെ ഭജന നടത്തിയിട്ടില്ലെന്ന് നന്ദ ഗോവിന്ദം ഭജന്‍സ് സംഘം അറിയിച്ചിരിക്കുന്നത്.
നന്ദ ഗോവിന്ദം ട്രൂപ്പിന്റെ പേരില്‍ 8 ലക്ഷം രൂപ വകമാറ്റിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ പരിപാടി അവതരിപ്പിച്ച സംഘത്തിന് എത്ര തുക നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. വിജയ് യേശുദാസ്, സുദീപ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത അയ്യപ്പ ഗാനമേളയുടെ ചെലവ് വിവരങ്ങളും ഓഡിറ്റിലില്ല.
അയ്യപ്പ സംഗമത്തിന് 5,000 പേര്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ 8.5 ലക്ഷം രൂപ ചെലവായെന്നാണ് കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ പങ്കെടുത്തവര്‍ ഇതിലും വളരെ കുറവാണെന്നാണ് സ്പെഷ്യല്‍ കമ്മീഷണറുടെ കണ്ടെത്തല്‍.
സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകള്‍.
ഹൈക്കോടതിയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന്, കരാര്‍ ഏറ്റെടുത്ത ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോട് (IIIC) മുഴുവന്‍ ബില്ലുകളും രേഖകളും ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ബോര്‍ഡ് ആസ്ഥാനത്ത് ചേരുന്ന അടിയന്തര യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തേക്കും.
kerala
പ്രഭാവതി അമ്മ മാസ്സ്; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു
എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
കോഴിക്കോട്: നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത പ്രഭാവതി അമ്മയുടെ ഇടപെടലില്‍ നടപടി. എരഞ്ഞിപ്പാലം ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ച യാത്രക്കാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു.
എരഞ്ഞിപ്പാലം ജംഗ്ഷനില്‍ വെച്ച് ഫുട്പാത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചു വന്നയാളെ പ്രഭാവതി അമ്മ തടഞ്ഞുനിര്‍ത്തിയിരുന്നു. റോഡിലൂടെ പോകാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരനെ തന്റെ സ്മാര്‍ട്ട് ഫോണില്‍ വീഡിയോ പകര്‍ത്തിയാണ് അവര്‍ നേരിട്ടത്. ഒടുവില്‍ ഇയാള്‍ വണ്ടി തിരിച്ചു റോഡിലൂടെ തന്നെ പോവുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായതോടെ പ്രഭാവതി അമ്മയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ‘പ്രഭാവതി അമ്മ ഇഫക്ട്’ എന്ന പേരില്‍ ഈ സംഭവം ചര്‍ച്ചയായി.
kerala
അയ്യപ്പന്റെ പേരിലും വന്‍ കൊള്ള; അയ്യപ്പ സംഗമം മറ്റൊരു തട്ടിപ്പെന്ന് വി.ഡി. സതീശന്
പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന് പറഞ്ഞു.
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും കൊള്ളയുമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അയ്യപ്പന്റെ പേരില്‍ നടന്ന മറ്റൊരു തട്ടിപ്പാണിതെന്നും വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. ഹൈക്കോടതി കണക്ക് ആവശ്യപ്പെട്ട കേസില്‍ പോലും വന്‍ അഴിമതി നടന്നെന്നും പന്തല്‍ നിര്‍മ്മാണം മുതല്‍ ഭക്ഷണ വിതരണം വരെ സകല കാര്യങ്ങളിലും കൃത്രിമം കാട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന് പറഞ്ഞു.
4,000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഏകദേശം 600 പേര് മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വി ഡി സതീശന് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ, അയ്യപ്പ സംഗമത്തിലും ഇത്തരത്തില്‍ കൊള്ള നടന്നത് ഗൗരവകരമാണ്.
സ്പോണ്‍സര്‍ഷിപ്പിലൂടെ നടത്തുമെന്ന് പറഞ്ഞ പരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ തുക വകമാറ്റുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ഇത്രയും വലിയ കൊള്ള നടക്കാമെങ്കില്‍ ശബരിമലയിലെ മറ്റ് കാര്യങ്ങളില്‍ എന്തെല്ലാം നടന്നിട്ടുണ്ടാകുമെന്ന് വി ഡി സതീശന് ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More24 hours agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
