kerala
പൊലീസിനും രക്ഷയില്ല
ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്‍ മനുഷ്യ ജീവനുകള്‍ ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്‍ എത്രമേല്‍ ആസുരവും ആപല്‍കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.
സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം എവിടെയെത്തിച്ചേര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളപ്പെ ടുത്തലാണ് ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ചവിട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ട സംഭവം. നാട്ടില്‍ സൈ്വര്യ ജീവിതം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ക്രമസമാധാന ഉദ്യോഗസ്ഥരുടെ ജീവന്‍ പോലും അപകടത്തിലാകുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിത്തീര്‍ന്നിരിക്കുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ലഹരിയുടെയും തട്ടുകടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയിലേക്ക് എത്തിയ സിവില്‍ പൊലീസ് ഓഫീസറെയാണ് അക്രമി ചവി ട്ടിക്കൊന്നത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദാ(44)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എം.സി. റോഡില്‍ തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്‍ക്കുന്ന രണ്ടു തട്ടുകടകള്‍ക്കു സമീപമായിരുന്നു സംഭവം. കടകളില്‍ ഒന്നിന്റെ ഉടമ സ്ത്രീയാണ്, സമീപത്തെ കടയില്‍ നിന്ന് ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്താണ്, കുട മാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. ശ്യാമിനെ കണ്ടതോടെ, പരിചയമുള്ള കടയുടമയായ സ്ത്രീ പൊലീസ് എത്തിയെന്നും പ്രശ് നമുണ്ടാക്കിയാല്‍ അകത്തുപോകുമെന്നും പറഞ്ഞു. പ്രകോപിതനായ ജിബിന്‍ സ്ത്രീയെയും സഹോദരനെയും മര്‍ദിച്ചു. തടയാനെത്തിയ ശ്യാം പ്രസാദിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ആവര്‍ത്തിച്ചു ച വിട്ടുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.
എത്രമാത്രം അപകടകരമായ നിലയിലാണ് നമ്മുടെ സാമൂഹികാന്തരീക്ഷം നിലകൊള്ളുന്നതെന്ന് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാമോരോരുത്തരേയും ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്‍ മനുഷ്യ ജീവനുകള്‍ ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്‍ എത്രമേല്‍ ആസുരവും ആപല്‍കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.
ജോലിയുടെയും സൗന്ദര്യത്തിന്റെയും പേരില്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ബിരുദവും ഡിപ്ലോമയും കഴിഞ്ഞ അഭ്യസ്ഥവിദ്യയായ പെണ്‍കുട്ടി വീടിന്റെ ജനാലക്കമ്പിയില്‍ ജീവനൊടുക്കിയ വാര്‍ത്ത പുറംലോകമറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. താന്‍ ആഗ്രഹിച്ച രീതിയിലുള്ള ജീവിതത്തിന് തടസമാകുമെന്ന് കരുതി രണ്ടുവയസുമാത്രം പ്രായമുള്ള കു ഞ്ഞിനെ സ്വന്തം അമ്മാവന്റെ സഹായത്തോടെ യുവതി എറിഞ്ഞുകൊന്നതും മാതാപിതാക്കളെ വീട്ടിനകത്തിട്ട് മകന്‍ കത്തിച്ചുകളഞ്ഞതും എല്ലാം ഈ ഒരാഴ്ച്ചക്കുള്ളില്‍ കേരളത്തിന് കേള്‍ക്കേണ്ടി വന്ന സംഭവങ്ങളാണ്. ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയുമൊക്കെ എണ്ണത്തില്‍ കേരളത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷത്തെ സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹത്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2013ല്‍ കേരളത്തില്‍ 8646 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2023 ല്‍ അത് 10972 ആയാണ് ഉയര്‍ന്നത്. അതായത് 27 ശതമാനം വര്‍ധന. തുടരെത്തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതാക്കിയും ഒതുക്കിത്തീര്‍ത്തും എത്ര കാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നത് ഭരണകൂടവും പൊതുസമൂഹവുമെല്ലാം ഒരുപോലെ ആലോചനകള്‍ക്ക് വിധേയമാക്കേണ്ടതാണ്.
സ്വയം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ അതെല്ലാം വിധിക്ക് വിട്ടുകൊടുത്ത് കണ്ണുമടച്ചിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ നിയമപാലകന്റെ കൊലപാതകം. ലഹരിയുടെ അടിമത്വത്തില്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുമ്പോള്‍ മാതാപിതാക്കളും കൂടപ്പിറപ്പുകളും മാത്രമല്ല, നിയമവും നീതിയുമെല്ലാം അസ്ഥാനത്തായി മാറുകയാണ്. യുവാക്കളില്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളിലൂടെ വരെ ലഹരി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള കാരണമായി പ്രത്യക്ഷമായോ പരോക്ഷമായോ ലഹരി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതികൂലമായ സാഹചര്യത്തില്‍ ലഹരിയുടെ ഒഴുക്കിന് തടയിടുകയും അതിന്റെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ഏക പരിഹാരം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്തത്തോടെ നടക്കേണ്ട ഒരു യജ്ഞമായി അത് രൂപപ്പെടേണ്ടതുണ്ട്.
എന്നാല്‍ നമ്മുടെ ഭരണകൂടം അത്തരത്തിലുള്ള എന്തെങ്കി ലും നീക്കങ്ങള്‍ നടത്താന്‍ താലപര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ലഹരിയുടെ ഒഴുക്കിന് ശക്തമായ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയുമാണ്. ബൂവറി വിവാദവും സര്‍ക്കാറിന്റെ മദ്യ നയങ്ങളുമെല്ലാം ഇതിന്റെ തെളിവാണ്. ധൂര്‍ത്തും അഴിമതിയും കാരണം കാലിയായിപ്പോയ ഖജനാവ് എങ്ങി നെയെങ്കിലും നിറക്കാനുള്ള ശ്രമത്തില്‍ കണ്ണും കൈയുമില്ലാത്ത തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ടുപോവുമ്പോള്‍ അതിന്റെറെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് ഒരു നാട് ഒന്നാകെയാണെന്നത് ഭരണകൂടം മറന്നുപോകരുത്. ലഹരിയുടെ അഴിഞ്ഞാട്ടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുതന്നെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ കുത്തഴിഞ്ഞുപോയ ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ചും ഭീതിതമായ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാറിനെ അസ്വസ്ഥമാക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
kerala
തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം
വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു.
തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്‍ കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
വേണു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മൊഴിയെടുക്കാന്‍ സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.
ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.
ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്‍ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.
kerala
ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗികള്‍ക്ക് പരിക്ക്
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു.
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിംഗ് പൊളിഞ്ഞുവീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ആശങ്ക ഉയരുന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് സ്വദേശി ഹരിത (29), ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു. ഹരിതയുടെ തലയിലും അഥിതിയുടെ കാലിലുമാണ് തകര്‍ന്ന സീലിംഗ് തട്ടിയത്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലക്ക് ക്ഷതവും കാലിന് പരിക്കുമാണ് കണ്ടെത്തിയത്. നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ്.
2019-ല്‍ മാത്രം ആദ്യ നില നിര്‍മ്മിച്ചു പൂര്‍ത്തിയാക്കിയ ഈ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം നിലനില്‍ക്കാന്‍ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെ ത്വരിതഗതിയില്‍ മുകളിലെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതോടൊപ്പം താഴത്തെ നിലയിലെ സീലിംഗ് ഉള്‍പ്പെടെ അതിവേഗ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരക്കുറവാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.
രോഗികള്‍ക്ക് ആശങ്ക: ‘ജീവന് ഭയന്ന് ചികിത്സ തേടുന്ന അവസ്ഥ’
ഡെന്റല്‍ കോളജ് കെട്ടിട നിര്‍മ്മാണം 2014-ല്‍ തന്നെ ആരംഭിച്ചെങ്കിലും നിര്‍മാണം ഇടയ്ക്കിടെ നില്‍ക്കുകയും കാലതാമസം, കരാറുകാരുടെ വീഴ്ച, ഉപേക്ഷിച്ച കെട്ടിടത്തിന്റെ കേടുപാടുകള്‍, തകര്‍ന്ന ചില്ലുകളും പൈപ്പുകളും സീലിങ്ങുകളും എന്നിവ കാരണം കെട്ടിടം വര്‍ഷങ്ങളോളം ‘കാടുകയറി’ കിടക്കുകയായിരുന്നു.
3.85 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറി, ഒപി, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്‍ടീരിയര്‍ നിര്‍മാണ ഗുണനിലവാരത്തിലെ പിഴവുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതുപോലുള്ള നിര്‍മാണ പിഴവുകള്‍ തുടരുന്നിടത്ത്, ചികിത്സ തേടുന്നത് തന്നെ ജീവന്‍ പണയംവെക്കലാണെന്ന് അമ്പലപ്പുഴയിലെ നാട്ടുകാരും രോഗികളും പറയുന്നു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala21 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര്‍ നീക്കിയ നടപടി റദ്ദാക്കി
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala18 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala20 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

