india
‘നോട്ടുനിരോധന കാലത്തും കോവിഡ് കാലത്തും രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി. ഇപ്പോള്‍ എല്‍പിജിക്കും ജനങ്ങള്‍ ക്യൂ നില്ക്കുന്നു’
മോദി സര്‍ക്കാര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അല്‍ക്ക ലാംബ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുകയും ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യ എപ്പോള്‍, എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ അമേരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2016-ലെ നോട്ടുനിരോധന കാലത്തും കോവിഡ് മഹാമാരിയുടെ സമയത്തും ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യവുമായി കോണ്‍ഗ്രസ് താരതമ്യം ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ട് തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ വിമര്‍ശിച്ചു. ‘ആദ്യം നോട്ടുനിരോധനം രാജ്യത്തെ ക്യൂവില്‍ നിര്‍ത്തി, പിന്നീട് കോവിഡ് കാലത്തും ക്യൂവായി. ഇപ്പോള്‍ എല്‍പിജിക്ക് വേണ്ടിയും ജനങ്ങള്‍ ക്യൂ നില്ക്കുന്നു,’ അവര്‍ പറഞ്ഞു.
‘എപ്സ്റ്റീന് ഫയലുകള്‍’ കാണിച്ച് അമേരിക്ക മോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അതിനാല്‍ അദ്ദേഹം പൂര്‍ണ്ണമായും കീഴടങ്ങിയെന്നും അല്‍ക്ക ലാംബ ആരോപിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി തീരുമാനങ്ങള്‍ വാഷിംഗ്ടണ്‍ നിയന്ത്രിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്ന് പരിമിതമായ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയെ അമേരിക്ക ‘താല്‍ക്കാലികമായി അനുവദിച്ചു’ എന്ന വൈറ്റ് ഹൗസ് പ്രസ് സ്രെക്രട്ടറിയുടെ പ്രസ്താവനയെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യ ഒരു ‘നല്ല പങ്കാളി’ ആയതിനാലാണ് ഈ തീരുമാനമെന്ന് അമേരിക്ക പറഞ്ഞിരുന്നു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തി. ‘പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു’ (PM is compromised) എന്നെഴുതിയ ബാനറുകളുമായാണ് അവര്‍ എത്തിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
നോയിഡ, ലഖ്നൗ, ഡല്‍ഹി, ഭുവനേശ്വര്‍, പുണെ തുടങ്ങിയ നഗരങ്ങളില്‍ എല്‍പിജി റീഫില്ലിംഗിനായി ജനങ്ങള്‍ വലിയ ക്യൂവിലാണ്.
india
ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇംറാൻ പ്രതാപ്ഗഢിയുടെ ഇഫ്താർ സംഗമം
ന്യൂഡൽഹി: രാജ്യസഭാ അംഗവും എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ ശ്രീ ഇംറാൻ പ്രതാപ്ഗഢി ഇന്ന് ന്യൂഡൽഹിയിലെ തന്റെ വസതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര, എ.ഐ.സി.സി. നേതാക്കളായ നസീര്‍ അഹമ്മദ്, ഗോഹില്‍, നദീം മുഹമ്മദ്, ഇക്ര ഹസ്സന് ചൗദരി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ സാന്നിധ്യം വഹിച്ചു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി., അഡ്വ. ഹാരിസ് ബീരാന് എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പവിത്രമായ റമദാന് മാസത്തിന്റെ ആത്മീയത പങ്കിടുന്നതിനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പരസ്പരം റമദാന് ആശംസകള്‍ കൈമാറുകയും രാജ്യത്ത് സമാധാനവും സൗഹൃദവും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
india
ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എംപിമാര്‍
മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
india
‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ
ചെന്നൈ: റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
‘‘ ബഹുമാനപ്പെട്ട പ്രസിഡന്റ്, സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണ് ഇന്ത്യ. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കാറില്ല. ദയവായി നിങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ ശ്രദ്ധിക്കുക’’– അദ്ദേഹം എക്സിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് സുസ്ഥിരമായ ആഗോള സമാധാനത്തിന്റെ അടിത്തറ. അമേരിക്കയിലെ ജനങ്ങൾക്കു സമാധാനവും ഐശ്വര്യവും നേരുന്നതായും കമൽഹാസൻ പറഞ്ഞു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴത്തുകയും ഏർപ്പെടുത്തി. യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എണ്ണ വാങ്ങുന്ന തോത് കുറച്ചെങ്കിലും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.
-
Article1 day agoആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
-
News1 day agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും
-
Sports1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്
-
News1 day agoഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
-
main stories1 day agoപശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന് എം പി.
-
News2 days agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍
-
main stories2 days ago‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
-
india1 day agoഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എംപിമാര്‍

