Video Stories
അറബ് നേതാക്കളുമായി ഉന്നത ബന്ധം, പ്രവാസികളുടെ ഉറ്റതോഴന്‍
ഡോ. പുത്തൂര്‍ റഹ്മാന്
അറബ് രാഷ്ട്രങ്ങളിലെ ഭരണാധികാരികളുമായി ഇത്ര ശക്തമായ ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു ഇന്ത്യന്‍ മന്ത്രിയും ഇ. അഹ്മദ് സാഹിബിനെ പോലെ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ ഔദ്യോഗിക സന്ദേശവുമായി യുഎഇലെത്തി അന്ന് യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കണ്ട ഔദ്യോഗിക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക സന്ദേശവുമായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാനെയും ഇപ്രകാരം അദ്ദേഹം കണ്ടിട്ടുണ്ട്.
ശൈഖ് ഖലീഫയെ കൂടാതെ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി തുടങ്ങിയവരുമായി അദ്ദേഹത്തിന് നിരന്തര ബന്ധമുണ്ടായിരുന്നു. ഫുജൈറ ഭരണാധികാരിയെ ഏഴിലധികം തവണ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
സഊദി രാജാവായിരുന്ന അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ്, ഇപ്പോഴത്തെ രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദ് തുടങ്ങിയവരെ പല തവണ നേരിട്ടു കാണുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം. കഅ്ബ കഴുകുന്ന പുണ്യ ചടങ്ങില്‍ നിരവധി തവണ പങ്കെടുക്കാന്‍ കഴിഞ്ഞ അപൂര്‍വതയും ഇ. അഹ്മദ് സാഹിബിന് മാത്രം സ്വന്തമായതാണ്. ബഹ്റൈന്‍ രാജാവുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം ബഹ്റൈന്‍ കെ.എം.സി.സിക്ക് അവിടെ പ്രവര്‍ത്തിക്കാന്‍ ഔദ്യോഗിക അംഗീകാരം നേടിക്കൊടുക്കാന്‍ സഹായിക്കുകയുണ്ടായി.
ഗുലാം നബി ആസാദ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഓപണ്‍ സ്കൈ പോളിസി നടപ്പാക്കുന്നതിന് വേണ്ടി അദ്ദേഹം ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. പ്രവാസികളുടെ വിമാന യാത്രയിലെ നിരക്കുകൊള്ള ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലക്കാണ് ഓപണ്‍ സ്കൈ പോളിസിക്ക് വേണ്ടി അദ്ദേഹം വാദിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളം ആരംഭിക്കുന്നതിന് ചാലക ശക്തിയായി പ്രവര്‍ത്തിക്കാന്‍ അഹ്മദ് സാഹിബിന് സാധിച്ചു. സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് സഹായകമായിരുന്നു. അതിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.
അതുപോലെ, ജയിലില്‍ കഴിയുന്ന നിരവധി ഇന്ത്യക്കാരെ റമദാന് പോലുള്ള പുണ്യ വേളകളില്‍ ഭരണാധികാരികളുടെ മാപ്പ് ലഭിച്ച് പുറത്തിറങ്ങാന്‍ സഹായിക്കുന്നതിലേക്കും ആ പ്രവര്‍ത്തനങ്ങള്‍ നീണ്ടിരുന്നുവെന്നതും സ്മര്ത്തവ്യമാണ്. ഇന്ത്യയിലുടനീളം പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അദ്ദേഹം വിദേശ കാര്യ സഹ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ അളവില്‍ സഹായിക്കുകയുണ്ടായി.
മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസ് തുടങ്ങാന്‍ ഇ. അഹ്മദ് സാഹിബിന്റെ നീക്കങ്ങള്‍ ശ്ളാഘനീയമായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതല്ലല്ലോ. യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ അദ്ദേഹം ശക്തമായ സമ്മര്‍ദവും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായും മറ്റും കുടുങ്ങിയ നിരവധി ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ അദ്ദേഹം തന്നാലാകുന്ന പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ന്യൂനപക്ഷ-അധ:സ്ഥിത സമൂഹങ്ങളുടെ ഉന്നമനത്തിന് വേണ്ടി പട പൊരുതിയ മുസ്ലിം ലീഗിന്റെ ജിഹ്വയായ ചന്ദ്രികയില്‍ ഒരുകാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ള അദ്ദേഹം അവസാനം പങ്കെടുത്ത പരിപാടിയും ചന്ദ്രികയുടേതായിരുന്നു. ചന്ദ്രിക നവീകരണവുമായി ബന്ധപ്പെട്ട് ദുബൈ കെഎംസിസി അടുത്തിടെ ദുബൈയില്‍ സംഘടിപ്പിച്ച പ്രചാരണ ചടങ്ങിലായിരുന്നു അത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ചന്ദ്രികയുടെ പൂര്‍വകാല ചരിത്രവും നാള്‍വഴികളും അദ്ദേഹം സദസ്സുമായി പങ്കു വെച്ചത് ഏവര്‍ക്കും ഹൃദയാവര്‍ജകമാകുന്ന വിധത്തിലായിരുന്നു.
ഞാന്‍ ബ്രിട്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ചികിത്സാര്‍ത്ഥം ഉണ്ടായിരുന്ന സമയത്ത് എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കിയത് ഈ വേളയില്‍ ഓര്‍ക്കുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ആശുപത്രിയിലേക്കയച്ച് ആവശ്യമായ മുഴുവന്‍ സഹായങ്ങളും എത്തിക്കാന്‍ അദ്ദേഹം കാട്ടിയ ഔത്സുക്യവും സന്മനോഭാവവും കാരുണ്യപൂര്‍ണമായ സമീപനവും ഞാനെന്നും നന്ദിയോടെ സ്മരിക്കും. അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മര്‍ഹമത്തിനും വേണ്ടി സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു.
(യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india14 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

