Video Stories
ധാര്‍ഷ്ട്യം തലക്കുപിടിച്ച സര്‍ക്കാര്‍
ഭരണപരാജയത്തിന്റെ സാക്ഷ്യപ്പെടുത്തലായി നീതീന്യായ കോടതിയില്‍നിന്നും ജനകീയ കോടതിയില്‍നിന്നും ഒരുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, വീഴ്ചകള്‍ കണ്ടെത്താനോ തിരുത്താനോ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്നതാണ് സെന്‍കുമാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രതികരണം. ഇന്നു വന്ന കോടതി ഉത്തരവ് നാളെത്തന്നെ നടപ്പാക്കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നീതീന്യായ സംവിധാനത്തെ വെല്ലുവിളിക്കുന്നതും കോടതി ഉത്തരവിനെ നിന്ദിക്കുന്നതുമാണ്. ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് പരമോന്നത നീതിപീഠം ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചത് നിയമപരമായല്ലെന്ന് വിലയിരുത്തിയതും. സെന്‍കുമാറിനെ പുനര്‍ നിയമിക്കാന്‍ ഉത്തരവിട്ടതും. കഴിഞ്ഞ ദിവസം എറണാകുളത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റയെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ കോടതി ഉത്തരവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു ശേഷവും കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് താല്പര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചിരിക്കുന്ന നിലപാട്.
സുപ്രീംകോടതി ഉത്തരവോടെ ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അസാധുവായെന്നാണ് നിയമ വൃത്തങ്ങളില്‍നിന്നുള്ള വിലയിരുത്തല്‍. കോടതി ഉത്തരവോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് താന്‍ സ്വാഭാവികമായി നിയമിക്കപ്പെട്ടെന്ന വാദം സെന്‍കുമാറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെയും കേസില്‍ കക്ഷിയാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരുവശത്ത് നീതിന്യായ സംവിധാനത്തെ വെല്ലുവിളിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളെയും വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീലം കലര്‍ത്തി അധിക്ഷേപ പ്രസംഗം നടത്തിയ മന്ത്രി എം.എം മണിയുടെ രാജിക്കു വേണ്ടിയുള്ള മുറവിളിയോട് സര്‍ക്കാര്‍ കാണിക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് ഇതിന് ഉദാഹരണമാണ്. മൂന്നാര്‍ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിലെ സമരപ്പന്തലിലുണ്ടായ നാടകീയ രംഗങ്ങള്‍ ഇതിന് തെളിവാണ്.
മാന്യമായ കൂലിക്കും മറ്റ് അനുകൂല്യങ്ങള്‍ക്കും വേണ്ടിയാണ് പൊമ്പിളൈ ഒരുമൈ എന്ന കൂട്ടായ്മക്കു കീഴില്‍ മൂന്നാറിലെ തോട്ടം സ്ത്രീ തൊഴിലാളികള്‍ തെരുവില്‍ ഇറങ്ങിയതും സമരം ചെയ്തതും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു ഇത്. കൂലിയും ബോണസും വര്‍ധിപ്പിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്ത തോട്ടം ഉടമകള്‍ക്കെതിരെയായിരുന്നു ആ സമരമുന്നേറ്റം. ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ന്യായമായ ആവശ്യങ്ങള്‍ തോട്ടം ഉടമകളെക്കൊണ്ട് അംഗീകരിപ്പിക്കാനും അതുവഴി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞു. അത്തരമൊരു സമരത്തെയാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഏറ്റവും തരം താഴ്ന്ന നിലയില്‍ അധിക്ഷേപിച്ചത്. വിവാദ പ്രസംഗങ്ങള്‍ എം.എം മണി മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും അദ്ദേഹം മന്ത്രിയായിരുന്നില്ല. ഔദ്യോഗിക പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരം തരംതാഴ്ന്ന വാക്കുകള്‍ പ്രയോഗിക്കാനോ അധിക്ഷേപ പ്രസംഗം നടത്താനോ പാടില്ലെന്ന് തിരിച്ചറിയാനുള്ള വകതിരിവ് ഒരു മന്ത്രിക്ക് ഇല്ലാതെ പോകുന്നതിനെ നാടന്‍ ശൈലിയെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ബാലിശമാണ്.
മൂന്നാറിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം സംരക്ഷകരുടെ വേഷം കെട്ടി സി.പി.എം രംഗപ്രവേശം ചെയ്യുന്നത് എന്തിനാണെന്ന് കേരളത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത അവര്‍ക്കുണ്ട്. ചെറുകിട കുടിയേറ്റക്കാരുടേയും മത, ആരാധനാ കേന്ദ്രങ്ങളേയുടെയും പേരില്‍ സഹാനുഭൂതി സൃഷ്ടിച്ചെടുത്ത് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടയാനുള്ള ആസൂത്രിത നീക്കം സി.പി.എം എല്ലാ കാലത്തും നടത്തിയിട്ടുണ്ട്. വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെയും ഏറ്റവും രൂക്ഷമായ രീതിയില്‍ ചെറുത്തുനിന്നത് സി.പി.എം ആയിരുന്നു. അന്ന് വി.എസ് അച്യുതാനന്ദനെതിരെ പരസ്യ വെല്ലുവിളിയുമായി മുന്നില്‍നിന്നയാളാണ് എം.എം മണി. മന്ത്രി എം.എം മണിയുടെ സഹോദരന് എം.എം ലംബോധരനെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കൈയേറ്റ ആരോപണം ഈ പശ്ചാത്തലത്തില്‍ പ്രത്യേകം പരിശോധിക്കപ്പെടേണ്ടതുണ്ട്.
കൈയറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ മിക്ക വിഷയങ്ങളിലും സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ രണ്ടു വഴിക്കാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കൈയറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് റവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറയുമ്പോള്‍, എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മതിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ, മൂന്നാറില്‍ സി.പി.എം നടത്തുന്ന ചെറുത്തുനില്‍പ്പ് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു തുണ്ട് സര്‍ക്കാര്‍ ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍, അത് ആരില്‍നിന്നായാലും തിരിച്ചുപിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
news
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ കലാമണ്ഡലം കനകകുമാര്‍ പിടിയില്‍; അഞ്ച് പോക്സോ കേസുകളില്‍ പ്രതി
കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു.
പോക്സോ കേസുകളില്‍ പ്രതിയായ കലാമണ്ഡലം അധ്യാപകന് കനകകുമാറിനെ ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയാട്ടം വിഭാഗത്തിലെ അധ്യാപകനായ ഇയാളിനെതിരെ ആദ്യമായി രണ്ട് വിദ്യാര്‍ത്ഥികളുടെ മൊഴി അടിസ്ഥാനമാക്കി കേസ് എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളും മൊഴി നല്‍കിയതോടെ മൊത്തം അഞ്ച് പോക്സോ കേസുകളായി.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച അപമര്യാദ പെരുമാറ്റ ആരോപണങ്ങളെ തുടര്‍ന്ന് കലാമണ്ഡലം അധികൃതര്‍ തന്നെയാണ് പത്താം തീയതി ഔദ്യോഗികമായി പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കനകകുമാര്‍ ഒളിവില്‍ പോയിരുന്നു.
പ്രശ്നം വഷളായ സാഹചര്യത്തില്‍ കലാമണ്ഡലം ഇയാളെ സേവനത്തില്‍ നിന്നും പുറത്താക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala23 hours agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

