Views
ഈ കാട്ടാളത്തത്തിന് എന്നാണ് അന്ത്യം
കുഞ്ഞിന്റെ പുഞ്ചിരിയാണ് ലോകത്തെ ഏറ്റവും സുന്ദരമായതെന്നാണ് പറയാറ്. ക്രൂരതയെ ‘മൃഗീയം’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മൃഗങ്ങള്‍ സന്താനങ്ങളെ എത്ര ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ടോ. നൂറു ശതമാനം സാക്ഷരതയുള്ള പ്രബുദ്ധകേരളം ഒരുഏഴുവയസ്സുകാരനെ നോക്കിനില്‍ക്കെ കുരുതിക്കല്ലിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തൊടുപുഴ കുമാരമംഗലത്ത് നടന്ന രണ്ട് കുരുന്നുകള്‍ക്കെതിരായ ജീവികളാണെന്നതുപോലും കണക്കിലെടുക്കാതെ നടന്ന കൊടിയ പീഡനം സാധാരണ മനസ്സുകളെ എത്രയാണ ്‌നോവിക്കാത്തത്. നാലു വയസ്സുള്ള ഇളയകുട്ടിയെയും ഏഴു വയസ്സുള്ള മൂത്തകുട്ടിയെയും കറക്കിയെറിഞ്ഞും കാലില്‍പിടിച്ച് നിലത്തടിച്ചും കശാപ്പിന് സമാനമായ വധമാണ് സ്വന്തം അമ്മയുടെ കാമുകന്‍ നടത്തിയത്. ആഘാതത്തില്‍ കുട്ടിയുടെ തലച്ചോര്‍ പുറത്തേക്കുവന്നു. ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍കോളജ് ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ തീര്‍ത്തും അപകട നിലയിലാണെന്നാണ് ആസ്പത്രിഅധികൃതര്‍ നല്‍കുന്ന വിവരം. കുട്ടിയെ കൊലപ്പെടുത്തുംവിധം പീഡിപ്പിച്ച തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ (36) പൊലീസ് പോക്‌സോ ചുമത്തി പിടികൂടിയെങ്കിലും കര്‍ശനവും സൂക്ഷ്മവുമായ നിയമത്തിന്റെ വാള്‍മുനകളുപയോഗിച്ച് ഈ നരാധമനെ ശിക്ഷിക്കുന്നതുവരെ നിയമപാലകരും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷംപോലും വിശ്രമിച്ചുകൂടാ. ഇയാളുടെ രാഷ്ട്രീയബന്ധവും നിയമപാലനത്തിന് തടസ്സമായിക്കൂടാ.
അമ്മ എന്ന രണ്ട് മഹത് അക്ഷരങ്ങള്‍ക്ക് ചേരാനാകാത്തവിധം മനുഷ്യകുലത്തിനാകെ അപമാനമാണ് സംഭവത്തിലെ കൂട്ടുപ്രതിയായ രണ്ടു കുട്ടികളുടെ മാതാവ്. ഭര്‍ത്താവ് മരണമടഞ്ഞതിന്റെ (അതോ കൊലപ്പെടുത്തിയതോ) മൂന്നാംദിവസം സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ഭര്‍തൃ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീയില്‍നിന്ന് പിഞ്ചു മക്കളുടെ സംരക്ഷണം പ്രതീക്ഷിക്കുക വയ്യല്ലോ. ആശങ്കപ്പെട്ടതുപോലെ അരുതാത്തതുതന്നെയാണ് സംഭവിച്ചത്. പിതാവ് മരണമടഞ്ഞശേഷം അമ്മയുടെയും അവരുടെ കാമുകന്റെയുംകൂടെ കഴിഞ്ഞുവന്ന കുട്ടികളുടെ ജീവിതം നരകതുല്യമായതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല. ശാരീരികവും മാനസികവുമായി ഏറെക്കാലമായി കഠിന പീഡനങ്ങള്‍ സഹിച്ചുവന്ന കുട്ടികളെ ലൈംഗികമായികൂടി ഉപയോഗിച്ചുവെന്നാണ് വാര്‍ത്ത. വാടകയായി കിട്ടുന്ന 45,000 രൂപ മദ്യത്തിനും ആഢംബര ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു അരുണും കാമുകിയും. സ്വന്തം മജ്ജയില്‍ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെപോലും കാമപൂര്‍ത്തിക്കും കഠിനപീഡനത്തിനും ഇരയാക്കുന്നവരുടെ നാട്ടില്‍ മറ്റൊരാളുടെ കുട്ടികളെ ഇവ്വിധം കൈകാര്യം ചെയ്തുവെന്നത് അത്ഭുതമല്ലെങ്കിലും തൊടുപുഴ സംഭവം ഉയര്‍ത്തുന്ന ചോദ്യ ശരങ്ങളെ കേരളത്തിന് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. വിശേഷിച്ചും അടുത്ത കാലത്തായി സംസ്ഥാനത്ത് കുട്ടികള്‍ക്കും പിഞ്ചുകഞ്ഞുങ്ങള്‍ക്കുമെതിരായ ക്രൂരകൃത്യങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സംഭവത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി കുട്ടിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചുവെന്നത് മാതൃകാപരംതന്നെ. സംസ്ഥാനത്ത് കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തി ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കവെ മേല്‍സംഭവം സര്‍ക്കാരിനെതിരായി വരുത്തിവെച്ചേക്കാവുന്ന ജനവികാരത്തെ ശമിപ്പിക്കുന്നതിനാണ് റെയ്‌ഡെന്നാണ് ന്യായമായും കരുതേണ്ടത്.
സത്യത്തില്‍ ഇടതുഭരണത്തില്‍ കേരളത്തിനെന്താണ് സംഭവിച്ചത്? ഇടതുപക്ഷ ഭരണം സ്ത്രീ സുരക്ഷയുടേതാണോ അതോ സ്ത്രീ പീഡനങ്ങളുടെതോ. കൊല്ലം ഓയൂരില്‍ സ്ത്രീധനം പോരെന്നുപറഞ്ഞ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം നടന്നത് ഏതാണ്ട് ഇതേദിവസമാണ്. ജില്ലയിലെ ഓച്ചിറയില്‍ പതിനേഴുകാരിയെ രക്ഷിതാക്കളെ ആക്രമിച്ചു പരിക്കേല്‍പിച്ചശേഷം തട്ടിക്കൊണ്ടുപോയ സംഭവം ഏതാനും ദിവസം മുമ്പുമാത്രവും. ഇതിലെ മുഖ്യപ്രതി സര്‍ക്കാരിലെ സി.പി.ഐയുടെ പ്രാദേശിക ഭാരവാഹിയുടെ പുത്രന്‍. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സി.പി.എമ്മിന്റെ ഓഫീസുകള്‍ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വേദികളായ ഒട്ടേറെ കേസുകള്‍. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജമ്മുകശ്മീരിലെ കത്വയില്‍ നാടോടി ബാലികയെ എട്ടോളം നരാധമന്മാര്‍ പീഡിപ്പിച്ചും കല്ലുകൊണ്ടടിച്ചും കൊന്നതിന് സമാനമായ സംഭവമാണ് ഈ ഫെബ്രുവരിയില്‍ നാലു വയസ്സുകാരിയെ പാലക്കാട് റെയില്‍വെ സ്റ്റേഷനുസമീപം ലൈംഗിക പൂര്‍ത്തിക്കിരയാക്കി കൊലപ്പെടുത്തി കൊക്കയിലിട്ട കിരാതകൃത്യം. തൊടുപുഴയിലെ കാട്ടാളത്തം സ്വന്തം മാതാവിന്റെകൂടി പിന്തുണയോടെയായിരുന്നുവെന്ന് വരുമ്പോള്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അടിയന്തിരമായ ചില തിരുത്തലുകള്‍ സ്വീകരിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നു തന്നെയാണ് ബോധ്യപ്പെടുത്തുന്നത്. 2013ല്‍ കുമളിയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പിഞ്ചുബാലനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ശക്തവും സമയബന്ധിതവുമായ നടപടികള്‍ മൂലമായിരുന്നു.
വര്‍ധിച്ചുവരുന്ന ദാമ്പത്യപ്പിണക്കങ്ങള്‍ കുടുംബങ്ങളുടെ തകര്‍ച്ചക്കും മാതാപിതാക്കളുടെ വേര്‍പിരിയലിനും കാരണമാകുന്നതിനൊപ്പം കുട്ടികള്‍ നേരിടുന്നത് പിന്നീടങ്ങോട്ട് പറഞ്ഞറിയിക്കാനാകാത്ത യാതനകളാണ്. പലപ്പോഴും ഇതിനുകാരണമാകുന്നത് മദ്യവും. അതിന് ചുക്കാന്‍ പിടിക്കുന്നതും ഇതേ സര്‍ക്കാരും. ഇതിനൊക്കെ പരിഹാരമായി മുമ്പുണ്ടായിരുന്ന സ്വാഭാവിക സംവിധാനങ്ങളാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയും ഇഴപൊട്ടാത്ത അയല്‍പക്ക ബന്ധങ്ങളും. എന്നാല്‍ ന്യൂക്ലിയര്‍ കുടുംബങ്ങളുടെ ആഗമനത്തോടെ ഇവയില്ലാതാകുകയും കുട്ടികള്‍ പ്രതീക്ഷകള്‍ക്കപ്പുറം ബാധ്യതയായി മാറുന്നു. രക്ഷിതാക്കള്‍ സ്വന്തം സുഖവഴികള്‍ തേടിപ്പോകുമ്പോള്‍ മക്കള്‍ സ്‌നേഹ രാഹിത്യത്താല്‍ ഈ കഴുകന്മാര്‍ക്കിടയില്‍ സ്വയം ജീവിതം കെട്ടിപ്പടുക്കേണ്ട ദുരവസ്ഥ. ദു:സ്വാധീനങ്ങളില്ലാതെ കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുകയും കുടുംബശ്രീയുടെയും സാമൂഹിക നീതിവകുപ്പിനെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുഞ്ഞുമാലാഖമാരെ കാട്ടാളന്മാരില്‍നിന്ന് രക്ഷിക്കാന്‍ കഴിയൂ.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

