Connect with us

Video Stories

രാജ്യം കാക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കൂ

Published

on

ദേശ സ്‌നേഹത്തെക്കുറിച്ചുള്ള ഗീര്‍വാണങ്ങളുടെ കാലഘട്ടത്തു തന്നെയാണ് മൂന്ന് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തു നിന്ന് മതിയായ ഭക്ഷണ-ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് പരാതിപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുകയും ആഭ്യന്തര ക്രമ സമാധാന ആവശ്യങ്ങള്‍ക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്ന സൈനിക-അര്‍ധ സൈനികര്‍ക്ക് മതിയായ ഭക്ഷണവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്നത് പ്രതിരോധ മന്ത്രാലയത്തിനും ഭരണ കൂടത്തിനും നാടിനു തന്നെയും തീര്‍ത്തും ലജ്ജാകരമായിപ്പോയി. കശ്മീര്‍ അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ബി.എസ്.എഫിലെ തേജ് ബഹദൂര്‍ യാദവും രാജസ്ഥാനിലെ മൗണ്ട് അബുവില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സി.ആര്‍.പി.എഫുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശി ജീത്ത്‌സിങും ഡെറാഡൂണില്‍ നിന്ന് യജ്ഞപ്രതാപ്‌സിങുമാണ് പരാതിക്കാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ റിപ്പോര്‍ട്ട് തേടിയെങ്കിലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വേണ്ട നടപടി സ്വീകരിക്കുന്നതിനു പകരം സൈനികരെ പ്ലംബര്‍ പോലുള്ള താഴ്ന്ന തസ്തികകളിലേക്ക് സ്ഥലം മാറ്റാനും പരാതിക്കാരെ അവമതിക്കാനുമാണ് സൈന്യത്തിന്റെ മേലാളന്മാര്‍ തുനിഞ്ഞിരിക്കുന്നത്. സൈന്യത്തിനകത്തെ പരാതി പരിഹാര സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നാണ് കര സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്നലെ നിര്‍ദേശിച്ചത്. സേനയില്‍ ആശയ വിനിമയം ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞത് സ്വാഗതാര്‍ഹമാണ്.
ജനുവരി ഒന്‍പതിന് കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് സൈനികനാണ് കൊടും തണുപ്പും ഭീകരരുടെ ഭീഷണിയും സഹിച്ച് വിജനമായ പ്രദേശത്ത് കാവല്‍ നില്‍ക്കുന്ന തനിക്ക് കിട്ടിയ ഒരു പൊറോട്ടയും പരിപ്പുകറി എന്നുപേരുള്ള മഞ്ഞള്‍വെള്ളവും തന്റെ മൊബൈലിലൂടെ ഫെയ്‌സ്ബുക്കില്‍ വീഡിയോപോസ്റ്റ് ചെയ്തത്. സൈന്യത്തിലെ കടുകിട തെറ്റാത്ത അച്ചടക്കം നന്നായി അറിയാവുന്ന ഒരു സൈനികന്‍ എല്ലാവിധ ആഭ്യന്തരമായ പരാതി പരിഹാര സംവിധാനങ്ങളും പരാജയപ്പെട്ടപ്പോഴാണ് നവമാധ്യമത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്നു വേണം കരുതാന്‍.
അടുത്ത കാലത്തായി കശ്മീര്‍ അതിര്‍ത്തികളായ ഉറിയിലും നഗ്രോട്ടയിലും പത്താന്‍കോട്ടിലും പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറി നമ്മുടെ നിരവധി സൈനികരെ വധിച്ചതും ഈ അരപ്പട്ടിണിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന് പിറ്റേന്നുതന്നെയാണ് സി.ആര്‍.പി.എഫിന്റെ ഒരു സൈനികന്‍ മറ്റൊരു വീഡിയോ പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന ഈ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ രാജ്യത്തിനകത്തെ അധ്യാപകര്‍ക്കും മറ്റും നല്‍കുന്ന വന്‍തോതിലുള്ള ശമ്പളത്തെയും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യത്തെയും കുറിച്ച് ചൂണ്ടിക്കാട്ടുന്നു. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ക്കുള്ള പെന്‍ഷന്‍ നിര്‍ത്തിയതായി സൈനികന്‍ പറയുന്നു. പരാതിപ്പെട്ടാല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ അടക്കമുള്ള ശിക്ഷാനടപടികളാണ് നേരിടേണ്ടി വരുന്നതെന്നാണ് പ്രതാപ് സിങ്് പറഞ്ഞത്.
രാജ്യത്തിന്റെ ബജറ്റ് വിഹിതത്തിന്റെ പകുതിയിലധികവും നീക്കിവെക്കുന്നത് സൈന്യത്തിനാണെന്നിരിക്കെയാണ് പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന പണി സൈന്യം ചെയ്തത്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജി.ഡി.പി) 2.3 ശതമാനമാണ് -ഏതാണ്ട് മൂന്നര ലക്ഷം കോടി രൂപ- സൈനികാവശ്യത്തിനായി ഇന്ത്യ ഓരോ വര്‍ഷവും നീക്കിവെക്കുന്നത്. ജപ്പാന്‍, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളേക്കാളൊക്കെ കൂടുതലാണിത്. ഇതില്‍ തന്നെ 2014-15 വര്‍ഷം 86 ശതമാനവും കഴിഞ്ഞ വര്‍ഷം 85 ശതമാനവും മാത്രമേ ചെലവഴിച്ചുള്ളൂ എന്ന യാഥാര്‍ത്ഥ്യം കൂടി അറിയണം. സൈന്യത്തിന് നീക്കിവെക്കുന്ന തുകയുടെ നല്ലൊരു പങ്കും ഉന്നത ഉദ്യോഗസ്ഥര്‍ അടിച്ചെടുക്കുകയാണെന്ന പരാതിക്ക് പഴക്കമേറെയുണ്ട്. പൊലീസടക്കമുള്ള സൈന്യത്തിനെതിരെ പോലും ഇത്തരം പരാതികള്‍ പതിവാണ്. കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ തങ്ങള്‍ക്ക് സൈന്യത്തില്‍ നിന്ന് പകുതി വിലക്ക് ധാന്യങ്ങള്‍ ലഭിക്കാറുണ്ടെന്ന് പറയുമ്പോള്‍ സൈന്യത്തിനകത്ത് നടക്കുന്നത് രാജ്യ സേവനത്തിന്റെ പേരില്‍ ശുദ്ധ തട്ടിപ്പല്ലേ. നാലു തവണ ശിക്ഷക്ക് വിധേയമായ ആളാണ് സൈനികനെന്ന് പറയുന്ന അതിര്‍ത്തി രക്ഷാസേന, ഇയാള്‍ പതിവു മദ്യപാനിയാണെന്നും മാനസിക തകരാറുണ്ടെന്നും പറഞ്ഞതാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. അങ്ങനെയുള്ള ഒരാളെ എന്തിനാണ് അതിര്‍ത്തിയിലേക്ക് തോക്കും കൊടുത്തുവിട്ടത് എന്ന ഭാര്യയുടെ ചോദ്യം സൈനിക മേലധ്യക്ഷന്മാരുടെ കരണത്തുള്ള അടിയാണ്.
രാജ്യത്തെ യുവാക്കളില്‍ നല്ലൊരു പങ്കും തങ്ങളുടെ യൗവന കാലത്ത് പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നത് സ്വപ്‌നം കാണുന്നവരാണ്. സാമ്പത്തികമായ താല്‍പര്യത്തേക്കാള്‍ ചോര തിളക്കുന്ന പ്രായം സാഹസികതക്കും രാജ്യ സേവനത്തിനും നീക്കിവെക്കണമെന്ന അദമ്യമായ ആഗ്രഹമാണ് അതിനു പിന്നില്‍. പന്ത്രണ്ടു ലക്ഷത്തോളം പേരാണ് നമ്മുടെ കരസേനയില്‍ സേവനമുഷ്ഠിക്കുന്നത്. മഴയും മഞ്ഞും കാറ്റും പ്രളയവും ഭൂകമ്പവുമെന്നുവേണ്ട അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള വെല്ലുവിളികളെയും ദേശസ്‌നേഹവും കായികബലവും കൊണ്ട് നേരിടുന്നവരാണവര്‍. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച് തിരിച്ചുവരുമ്പോള്‍ ഇവരെ കാത്തിരിക്കുന്നത് ഏതെങ്കിലും സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയും മിലിട്ടറി കാന്റീനിലെ അല്‍പം നികുതിയിളവുകളും. ബ്രിട്ടീഷ് കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യന്‍ സൈന്യമെങ്കിലും നല്ല താമസ സൗകര്യവും ഒന്നാംതരം ഭക്ഷണവും ഇന്നും ഉദ്യോഗസ്ഥര്‍ക്കുതന്നെ. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരം തന്നെ ജവാന്മാരുടെ ഭാഗത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നുവെന്നോര്‍ക്കണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനുശേഷമാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വെള്ളം ചേര്‍ത്തെങ്കിലും നടപ്പാക്കിയത്.
സൈന്യത്തിലെ രാഷ്ട്രീയവും ഈയടുത്ത് ചര്‍ച്ചക്ക് വിധേയമായി. നിലവിലെ പട്ടാളത്തലന്‍ ബിപിന്റാവത്തിനെ നിയമിച്ചതുതന്നെ കേന്ദ്ര സര്‍ക്കാരിലെ ചിലരുടെ താല്‍പര്യമനുസരിച്ച് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ടുള്ളതാണ്. പശ്ചിമ കമാന്‍ഡ് മേധാവി പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡ് മേധാവി പി.എം ഹാരിസ് എന്നിവരെ മറികടന്നുകൊണ്ടുള്ള നിയമനം നടന്നപ്പോഴും തികഞ്ഞ അച്ചടക്കമാണ് സൈന്യത്തിലെ ഈ ബറ്റാലിയനുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഏതായാലും പൂച്ചക്ക് മണി കെട്ടാന്‍ തയ്യാറായ ഈ സൈനികരെ ആദരിച്ചില്ലെങ്കിലും അവരുന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാവട്ടെ രാജ്യത്തിന്റെ ശ്രദ്ധ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

kerala

കിഫ്ബി ടോൾ; നീക്കം ഒന്നാം പിണറായി സർക്കാരിന്‍റെ നയത്തിന് വിരുദ്ധം

2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Published

on

ഒന്നാം പിണറായി സർക്കാരിൻ്റെ നിലപാടിന് വിരുദ്ധമാണ് കിഫ്ബിയിലെ ടോൾ പിരിവ്. ടോളും യൂസർ ഫീയും കിഫ്ബിയ്ക്കായി പിരിക്കില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസകിന്‍റെ നിലപാട്. 2019 ജൂണിൽ തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending