Video Stories
ഓ കശ്മീര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചത് മെഹ്ബൂബ മുഫ്തിയുടെ മണ്ടക്ക് കിഴുക്കിയാണ്. പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ നരേന്ദ്രമോദിയുടെ ശീര്‍ഷാസനം മതിയാവില്ലെന്ന് വര്‍ത്തമാന ഇന്ത്യ അമിത്ഷായെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന മാധ്യമ സിണ്ടിക്കേറ്റുകളും ഹിന്ദുത്വ അജണ്ടയും ചേര്‍ന്നതുകൊണ്ടു മാത്രമല്ല 2014ല്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയത്. യു.പി.എ സര്‍ക്കാറിന്റെ ചില ദൗര്‍ബല്യങ്ങള്‍ കൂടിയായിരുന്നു. നരേന്ദ്ര മോദിയെന്ന രക്ഷകനെ കുറിച്ച പ്രതീക്ഷയും. 2019ലേക്ക് കടക്കുമ്പോള്‍ മോദി ഒരു നനഞ്ഞ പടക്കമാണ്. അദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും പ്രതീക്ഷ ഹിന്ദുത്വവാദികള്‍പോലും വെച്ചുപുലര്‍ത്തുന്നില്ല. അതുകൊണ്ടു തന്നെ ഹിന്ദുത്വത്തിലൂന്നിയ ആക്രമണോത്സുക ദേശീയതയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാണ് ബി.ജെ.പി. മെഹ്ബൂബ മുഫ്തിയുമൊത്ത് ജമ്മുകശ്മീരില്‍ ഭരണ പങ്കാളിത്തം നിലനിര്‍ത്തി അത് സാധ്യമാവില്ലെന്ന ഒറ്റ കാരണമാണ് ഇന്ത്യയിലെ രണ്ടാമത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രിയെ വലിച്ചുതാഴെയിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.
സയ്യിദ അന്‍വറ തൈമൂര്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവായ ഇവര്‍ അസമില്‍ ഏതാനും മാസം മുഖ്യമന്ത്രി പദത്തിലിരുന്നു. രണ്ടാമതൊരാള്‍ വരുന്നത് കശ്മീരില്‍ സയ്യിദ മെഹ്ബൂബ മുഫ്തിയാണ്. 2016ലാണ് പിതാവ് മുഫ്തി മുഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മെഹ്ബൂബ മുഖ്യമന്ത്രിയാവുന്നത്. ബി.ജെ.പിയുമായി പിതാവ് സ്ഥാപിച്ച ബന്ധം മെഹ്ബൂബ തുടരുകയായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു ബി.ജെ.പിയുമായുള്ള ബന്ധമെന്ന് മെഹ്ബൂബ വിലയിരുത്തുമ്പോള്‍ മെഹ്ബൂബയുമായുള്ള ബന്ധം തുടര്‍ന്നാല്‍ രാജ്യത്തിന് വലിയ അബദ്ധമാകുമായിരുന്നുവെന്നാണ് ബി.ജെ.പി നേതാവിന്റെ മതം. പിതാവ് മുഫ്തി മുഹമ്മദിന് കാഴ്ചപ്പാടും ഭരണ നൈപുണിയുമുണ്ടായിരുന്നു, ഇതു രണ്ടും മകള്‍ക്കുണ്ടായില്ലെന്ന് ബി.ജെ.പി നേതാവ് ചൗധരി ലാല്‍സിങ് കുറ്റപ്പെടുത്തുന്നു. അപ്രഗത്ഭതയാണ് മെഹ്ബൂബക്ക് നേരെ ഉന്നയിക്കുന്ന വലിയ ആക്ഷേപം. ഭീകരവാദികള്‍ക്കൊപ്പമാണ് മെഹ്ബൂബയെന്ന് പറയാനും അവര്‍ മടിക്കുന്നില്ല. കത്വയില്‍ ബാലികയെ പിച്ചിച്ചീന്തിയ സംഘിഭീകരെ ബി.ജെ.പി ആഗ്രഹിക്കുംപോലെ കൈകാര്യം ചെയ്യാന്‍ കൊടുത്തില്ലെന്നത് മെഹ്ബൂബയുടെ അപരാധം തന്നെ. റമസാനില്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഭീകരരോടുള്ള മൃദുസമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
ഇതൊന്നുമല്ല, കശ്മീരിനെ മുന്‍നിര്‍ത്തി രാഷ്ട്ര സുരക്ഷയെ കുറിച്ച പ്രചാരണം ബി.ജെ.പിക്ക് സാധ്യമാവണമെങ്കില്‍ ശ്രീനഗറിലെ ഭരണപങ്കാളിത്തം അവസാനിപ്പിച്ചേ പറ്റൂ. ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെന്ന് ഭക്ഷണം കഴിക്കുന്ന ആര്‍ക്കും പ്രവചിക്കാവുന്നതാണ്. രാഷ്ട്രപതി ഭരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അവിടത്തെ ഭരണം പൂര്‍ണമായി ഏറ്റെടുത്തിരിക്കുകയാണ്. അഥവാ സഖ്യകക്ഷിയുടെ ഇടപെടല്‍ കൂടിയില്ലാത്ത സ്വേഛാഭരണം. പട്ടാളത്തെയും ഭീകരവാദികളെയും മുന്‍നിര്‍ത്തി ജനത്തിന് നേരെയുള്ള കൈയേറ്റം. അതുവെച്ച് മോദിയും കൂട്ടരും ഇനിയും കശ്മീരിന്റെ പദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. രാഷ്ട്ര സുരക്ഷയെപറ്റി വാഗ്ധോരണിയുണ്ടാവും. ആര്‍ടിക്കിള്‍ 370 ഉം ഏക സിവില്‍ കോഡും രാമക്ഷേത്രവും ഹിന്ദുത്വവുമില്ലെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി അഹമ്മദ് പട്ടേലിനെ കൊണ്ടുവരാന്‍ പാകിസ്താനുമായി ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിവരെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാന്‍ മടിക്കാത്ത നരേന്ദ്രമോദി എന്തെല്ലാം പ്രചരിപ്പിച്ചുകുടാ എന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മോദി അധികാരത്തില്‍ വന്ന ശേഷം രാജ്യ സുരക്ഷ യഥാര്‍ഥത്തില്‍ അപകടത്തിലായി. പത്താന്‍കോട്ടില്‍ നാവിക സേനാ ക്യാമ്പിന് നേരെ ഭീകരവാദ ആക്രണണമുണ്ടായി. നിരവധി പട്ടാളക്കാര്‍ മരിച്ച സംഭവത്തില്‍ അക്രമിയായ ഒരാളെ പോലും ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ല. പാകിസ്താനാണ് ആക്രമണത്തിന്റെ പിന്നിലെന്ന് ആക്ഷേപിക്കുമ്പോള്‍തന്നെ അവിടെനിന്നുള്ള സംഘത്തെ പത്താന്‍കോട്ടിലെത്തി തെളിവ് ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് മഹാ വങ്കത്തം. അതിര്‍ത്തിയില്‍നിന്ന് ദിനേനയെന്നോണം പട്ടാളക്കാര്‍ക്ക് ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന ഖ്യാതി മുഫ്തി മുഹമ്മദ് സഈദിനാണ്. മകള്‍ മെഹ്ബൂബ രണ്ടാമത് മുസ്ലിം വനിതാ മുഖ്യമന്ത്രിയുമായി. വി.പി സിങ് സര്‍ക്കാറില്‍ മുഫ്തി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് മുഫ്തിയുടെ മകള്‍ റുബയ്യയെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതും ജയിലിലെ ഏതാനും ഭീകരവാദികളെ വിട്ടയച്ച് റുബയ്യയെ മോചിപ്പിച്ചതും. മുഫ്തി കോണ്‍ഗ്രസിലായിരുന്നു. പി.ഡി.പി രൂപവത്കരിക്കുന്നതിന് മുമ്പും മുഫ്തി കോണ്‍ഗ്രസ് വിടുകയും തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 1996ല്‍ ആദ്യമായി മെഹ്ബൂബ നിയമസഭയിലെത്തുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. 1999ലാണ് മുഫ്തി പി.ഡി.പി രൂപവത്കരിക്കുന്നത്. അപ്പോള്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റാകുകയും 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രീനഗറില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ മത്സരിക്കുകയും ചെയ്തു. പരാജയപ്പെട്ട അവര്‍ 2002ല്‍ പല്‍ഗാമില്‍ നിന്ന് വീണ്ടും നിയമസഭയില്‍. 2004ലും 2014ലും ലോക്സഭാംഗമായ മെഹ്ബൂബ പക്ഷേ 2009ല്‍ മത്സരിച്ചില്ല. കശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ മെഹ്ബൂബയെ വിവാഹം ചെയ്തത് പിതാവിന്റെ കുടുംബത്തില്‍ നിന്നുള്ള ജാവദ് ഇഖ്ബാലാണ്. ഈ ബന്ധം അധികം നീണ്ടില്ല. മകള്‍ ലിതിജ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുമ്പോള്‍ ഇര്‍തിഖ ബോളിവുഡിലാണ്, പ്രശസ്ത ഛായാഗ്രാഹകന്‍ മുസ്തഫ സദുഖിനൊപ്പം.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala18 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india16 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala20 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More18 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala16 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ

