Connect with us

Video Stories

സര്‍ക്കാരുകളുടെ തീവെട്ടിക്കൊള്ള

Published

on

കുഴിച്ചെടുക്കപ്പെടുന്ന ചെലവുകളുള്‍പ്പെടെയുള്ള ആഗോളവിപണിയിലെ അസംസ്‌കൃത പെട്രോളിയത്തിന്റെ വില ബാരലൊന്നിന് നൂറ്റിപ്പത്ത് ഡോളറില്‍ താഴെ. അതിനെ സംസ്‌കരിച്ച ശേഷം ലിറ്ററിലേക്കാക്കുമ്പോള്‍ വില 20 ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ വിതരണച്ചെലവും ലാഭവും കൂട്ടിയാല്‍ വില ലിറ്ററിന് ഏറിയാല്‍ പത്തു രൂപ വര്‍ധിക്കും. അതായത് ലിറ്ററൊന്നിന് ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്നത് മൂന്നു ചായയുടെ വിലക്ക്. എന്നാല്‍ ഇന്നലെ പെട്രോളിന്റെ മുംബൈയിലെ വില ലിറ്ററിന് 80 രൂപയില്‍ നിന്ന് അമ്പതു പൈസയുടെ കുറവ്. തിരുവനന്തപുരത്ത് 74.24 രൂപ. ഡീസല്‍ വിലയാകട്ടെ 62.40 രൂപയും. മുംബൈയിലെ വില നോക്കിയാല്‍ ഇന്ത്യാസര്‍ക്കാര്‍ നികുതിയും മറ്റും വഴി ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയോളം രാജ്യത്തെ പൗരനില്‍ നിന്ന് അനര്‍ഹമായി ഈടാക്കുന്നുവെന്നര്‍ത്ഥം. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങളുടെ വാണിജ്യ നികുതിയുമൊക്കെ കൂട്ടിയാണ് ഇത്ര ഭീമമായ തുക ഉപഭോക്താവിനുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നത്. ജനകീയ ജനാധിപത്യ സര്‍ക്കാരുകളുടെ ക്ഷേമ രാഷ്ട്രസങ്കല്‍പവും ഇതും തമ്മിലുള്ള അന്തരമെത്രയാണ്? ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങളിലൂടെ പ്രതിദിനം കേന്ദ്ര സര്‍ക്കാര്‍ നികുതിവഴി സാധാരണക്കാരനില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. 1.86 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ശരാശരി നികുതി വിഹിതം. രാജ്യം വലിയ തോതിലുള്ള വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയും സാമ്പത്തിക വളര്‍ച്ചാനിരക്ക് അനുദിനം പിറകോട്ട് വലിക്കപ്പെടുകയും സാധാരണക്കാരും പാവപ്പെട്ടവരും തീതിന്ന് ജീവിക്കേണ്ടിവരികയും ചെയ്യുന്ന ദുരിത കാലത്തുതന്നെയാണ് കോടികളുടെ കൊള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളുടെമേല്‍ ചുമത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഇതിലെ ഒരു വൈരുധ്യമെങ്കില്‍, തീരെ കുറഞ്ഞ വിലക്ക് കിട്ടുന്ന പെട്രോളിയത്തില്‍ നിന്ന് വന്‍കിട കുത്തക മുതലാളിമാര്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുകയും സര്‍ക്കാരുകള്‍ ഇതിന്മേല്‍ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നതാണ് അതിലും ഭീകരമായിട്ടുള്ളത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 72 രൂപയായിരുന്നു പെട്രോള്‍ വിലയെന്നാല്‍ അന്ന് അസംസ്‌കൃത പെട്രോളിയത്തിന്റെ ബാരല്‍ വില 250 ഡോളറിലും മുകളിലായിരുന്നുവെന്നോര്‍ക്കണം. അതില്‍ നിന്ന് പകുതിയിലധികം താഴ്ന്ന സമയത്താണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ വലിയ കെണിയുമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ അവശ്യവസ്തുവായി മാറിയിരിക്കുകയാണ് ഇപ്പോള്‍ പെട്രോളും ഡീസലും. ചെറിയ വാഹനങ്ങളുള്ളവര്‍ പെട്രോളിനെ ആശ്രയിക്കുമ്പോള്‍ വലിയ വാഹനങ്ങള്‍ ഡീസലിനെയാണ് ആശ്രയിച്ച് സര്‍വീസ് നടത്തുന്നത്. ചരക്കുകടത്തിന് ഇത് വലിയ ചെലവ് വരുത്തുന്നു. സ്വാഭാവികമായും സാധാരണക്കാരന്റെ തലയിലേക്കുതന്നെ ഡീസലിന്റെ അധികഭാരം തിരിച്ചെത്തുന്നു. അമിത വിലക്കയറ്റം വഴിയാണിത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജൂണ്‍ പതിനാറിന് എണ്ണക്കമ്പനികള്‍ക്ക് ദിനംപ്രതി വില നിര്‍ണയിക്കാന്‍ അവസരം നല്‍കിയതിലൂടെ അവരും കേന്ദ്ര സര്‍ക്കാരും പറഞ്ഞത് ഇതിലൂടെ അന്താരാഷ്ട്ര വിലക്കനുസൃതമായി വില നിശ്ചയിക്കപ്പെടും എന്നായിരുന്നു. സ്വര്‍ണത്തിനും മറ്റും ഇത്തരത്തിലാണ് നിലവില്‍ വില നിശ്ചയിക്കപ്പെടുന്നത്. സ്വാഭാവികമായും വിലയുടെ അന്താരാഷ്ട്ര തലത്തിലെ ഏറ്റക്കുറച്ചില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ ഇന്ത്യയിലെ ഉപഭോക്താവിന് മുപ്പതിനും നാല്‍പതിനും ഇടയിലായി പെട്രോള്‍ വില കുറയേണ്ടതായിരുന്നു. എന്നാല്‍ ജൂണില്‍ 68 രൂപയുണ്ടായിരുന്ന പെട്രോളിന്റെ വില ഇന്ന് മൂന്നു മാസം കൊണ്ടുമാത്രം ഏഴു രൂപയിലധികം വര്‍ധിച്ചിരിക്കുന്നു. 2010ലാണ് കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ എണ്ണവില നിയന്ത്രണാധികാരം വിതരണക്കമ്പനികള്‍ക്ക് കൈമാറിയത്. അന്ന് മുതല്‍ തോന്നിയ പോലെയാണ് കമ്പനികള്‍ വിലയിട്ടുകൊണ്ടിരുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ വിലക്കുറവിലെ അവസരം മുതലാക്കി സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലും ഏര്‍പ്പെട്ടു. നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ധനപ്രതിസന്ധി മറികടക്കുന്നതിനുള്ള പരിഹാരമായാണ് എണ്ണവിലയിടിവിനെ കാണുന്നത്. എന്നാല്‍ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ വിലയിടിവിന്റെ ആനുകൂല്യം പൂര്‍ണമായും ജനങ്ങളുടെ കീശയിലേക്ക് കൈമാറിയിരിക്കുന്നതും ഇന്ത്യക്ക് മാതൃകയാകേണ്ടതാണ്. ഇന്തോനേഷ്യയില്‍ ഇന്നും പെട്രോളിയം വില 39 രൂപയാണ് എന്നത് നമ്മുടെയൊക്കെ കണ്ണു തുറപ്പിക്കണം. യു.പി.എ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദി ഇട്ട ഒരു ട്വിറ്റര്‍ സന്ദേശത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന യു.പി.എ സര്‍ക്കാരിന്റെ നയമായാണ് പെട്രോളിയം വിലയെ വിശേഷിപ്പിച്ചത്. അതേ മോദിയാകട്ടെ മൂന്നു വര്‍ഷത്തിനകം അതേ നയംതന്നെ തുടരുകയും അസംസ്‌കൃത എണ്ണയുടെ വില പകുതിയോളം കുറഞ്ഞിട്ടും മൂന്നു വര്‍ഷത്തെ അതേ വിലയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2014ല്‍ ഏഴു രൂപയുണ്ടായിരുന്ന എക്‌സൈസ് നികുതി ഇന്ന് മോദി സര്‍ക്കാര്‍ 21 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതിന്റെ പ്രതിഫലനം പെട്രോളിയം വിലയില്‍ പ്രകടവുമായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ തങ്ങളുടെ വാണിജ്യ നികുതിയില്‍ കുറവു വരുത്താവുന്നതാണെന്നതിന് മികച്ച മാതൃകയായിരുന്നു മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള അധിക നികുതി വേണ്ടെന്നുവെച്ചത്. രണ്ടു തവണ ഇങ്ങനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാതൃക കാട്ടി ജനങ്ങളുടെ രക്ഷക്കെത്തിയിട്ടും നിലവിലെ ഇടതുമുന്നണി സര്‍ക്കാര്‍ അക്കാര്യത്തില്‍ കേന്ദ്രത്തിനെ പഴിചാരി തടിതപ്പുകയാണ്. രണ്ടു രൂപയെങ്കിലും പെട്രോളിന് ലിറ്ററിന് കുറയ്ക്കാനാകുമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് അവരുടെ പാവപ്പെട്ടവരോടും മധ്യവര്‍ഗത്തോടുമുള്ള നയസമീപനമാണ് വെളിച്ചത്താക്കുന്നത്. കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ലെന്ന പ്രസ്താവന തന്നെയാണ് കേരള ധനമന്ത്രി തോമസ് ഐസക്കും നടത്തിയിരിക്കുന്നത്. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇരുസര്‍ക്കാരുകള്‍ക്കും പാര്‍ട്ടികള്‍ക്കും ഒരേ നിറമെന്നാണ് ഇതുകൊണ്ട് വ്യക്തമായിരിക്കുന്നത്. ജനങ്ങളോടുള്ള തുറന്ന വെല്ലുവിളിയായാണ് ഈ ജനാധിപത്യ സര്‍ക്കാരുകളുടെ നീക്കത്തെ കാണേണ്ടത്. അധികാരം ദുഷിപ്പിക്കുമെന്നതിന്റെ ഒന്നാംതരം തെളിവു കൂടിയാണിത്. ഒരുലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ ജപ്പാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയ മോദി സര്‍ക്കാരിന് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വിഷയത്തില്‍ ഒരുവിധ ശ്രദ്ധയുമില്ലെന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തീവെട്ടിക്കൊള്ള.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending