More
സി.ബി.ഐ വരുമ്പോള്‍ മുട്ടിടിക്കുന്നതെന്തിന്?
‘ശുഹൈബ് വധക്കേസില്‍ ആവശ്യപ്പെടുകയാണെങ്കില് ഏതുതരം അന്വേഷണവും നടത്താന്‍ ഗവണ്മെന്റ് തയ്യാറാണ്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.’ ഫെബ്രുവരി 12ന് രാത്രി കണ്ണൂരിലെ എടയന്നൂരില്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്ത്തകന് പി.എസ് ശുഹൈബിന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ ്നേതാവ് കെ.സുധാകരന് നടത്തിയ സത്യഗ്രഹത്തിനിടെ ജില്ലാ കലക്ടറേറ്റില്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ 21ന് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗമാണ് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്. യു.ഡി.എഫ് ഈ യോഗം ബഹിഷ്കരിച്ചെങ്കിലും, പ്രതിപക്ഷം ആവശ്യപ്പെടുകയാണെങ്കില് സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് മന്ത്രി ബാലന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ മന്ത്രിയുടെതന്നെ ഈ നിലപാടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ നിസ്സാരവല്‍കരിച്ചത്. കേസന്വേഷണം ശരിയായി മുന്നോട്ടുപോകുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു ഇന്നലെ രാവിലെയും മുഖ്യമന്ത്രിയുടെ നിലപാട്. ഇത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രതിനിധി ഹൈക്കോടതിയിലും ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി.
കേസില്‍ പ്രത്യേകാന്വേഷണ സംഘം സി.പി.എമ്മുകാരും അനുഭാവികളുമായ പതിനൊന്നുപേരെ അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വിട്ടിരിക്കുന്നു. അതിനിടെയാണ് ഇന്നലെ പ്രതീക്ഷിച്ചപോലെ കേസന്വേഷണം സി.ബി.ഐയെ ഏല്പിച്ചുകൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്‍പിക്കവെ ജഡ്ജി ജസ്റ്റിസ് കമാല്‍പാഷ ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം എതിരഭിപ്രായം പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന് കിട്ടിയ അടി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും മുഖത്തേക്കുള്ള കനത്ത പ്രഹരമായിപ്പോയി.
കേസ് സി.ബി. ഐ അന്വേഷിക്കുമെന്ന് മന്ത്രി ബാലന് പറഞ്ഞിട്ടില്ലെന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ഇന്നലെ തട്ടിവിട്ടു. സി.ബി.ഐയെ കാട്ടി സി.പി. എമ്മിനെ വിരട്ടേണ്ടെന്ന പി.ജയരാജന്റെയും കോടിയേരിയുടെയും പ്രസ്താവന കോടതിക്കു നേരെയുള്ള വിരട്ടലായി കാണണം. ഒരുതവണ ഒന്നുപറയുകയും മറ്റൊരു തവണ അത് മാറ്റിപ്പറയുകയും ചെയ്യുന്നത് പിതൃശൂന്യതയാണെന്നാണ് പറയാറ്. എന്നാല്‍ ഒരു സര്‍ക്കാര്‍ തന്നെ അത്തരമൊരവസ്ഥയിലേക്ക്തരംതാഴുന്നതാണ് മേല്‍ സംബന്ധമായ രേഖകളും മുഖ്യമന്ത്രിയുടെ നിയമസഭാപ്രസംഗങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ പങ്ക് തിരിച്ചറിഞ്ഞുകൊണ്ടുള്ള വിധിയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ സി.ബി.ഐ യൂണിറ്റിനോടാണ് കേസന്വേഷണം ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ലാവ്്ലിന്‍ കോഴക്കേസില്‍ ‘പോടാ പുല്ലേ സി.ബി.ഐ’ എന്ന് പറഞ്ഞവരുടെ മുട്ടിടിയായിരുന്നു കഴിഞ്ഞ കുറച്ചുദിവസമായി ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കേരളം കേട്ടുകൊണ്ടിരുന്നത്. അവര്‍ അന്വേഷണം നടത്തിയാല്‍ മടിയിലുള്ളത് അഴിഞ്ഞുവീഴുമെന്ന ആശങ്കതന്നെയാണ് സി.ബി.ഐയെ വേണ്ടെന്നുപറയാന്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചതെന്നത് നിസ്സംശയം. എന്താണ് ഇതിന് കാരണം. സി.പി.എം തന്നെയാണ് മുപ്പത്തിനാല് വെട്ടുവെട്ടി ശുഹൈബിന്റെ ജീവനെടുത്തത് എന്നതിനാലാണിത്. കൊല്ലുക, അതിനെ അധികാരം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയുക എന്നത് സി.പി.എം കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പതിവു രീതിയാണ്. അതിലൊന്നായിരിക്കും ശുഹൈബ് വധത്തിലും സംഭവിക്കുകയെന്ന് ഭയപ്പെട്ടിരിക്കവെയാണ് കേസ് സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള കോടതിവിധി. ഇവിടെ വിജയിച്ചത് നീതിയാണ്; തോറ്റത് ചോരകുടിയന്‍ രാഷ്ട്രീയവും. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്താന്‍വരെ കോടതി കല്‍പിച്ചിരിക്കുന്നുവെന്നത് കൊലപാതകത്തിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതുകൊണ്ടാവുമല്ലോ.
കോടതിയില്‍ ഹര്‍ജി വന്നതുമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിരവധി സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. ഇന്നലെയും പൂര്‍വാധികം ഭംഗിയായിതന്നെ അവരത് അവതരിപ്പിക്കാന്‍ നോക്കി. ശുഹൈബിന്റെ വെട്ടേറ്റു കിടക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടി കഴിഞ്ഞയാഴ്ച കോടതി ചോദിച്ച ‘കണ്ടില്ലേ, ഒരു ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി വെട്ടിനുറുക്കിയിരിക്കുന്നത്’ എന്ന ചോദ്യംതന്നെ വിധിയുടെ ഗതി നിര്‍ണയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ സിംഗിള്‍ ബെഞ്ചിന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്ന തുക്കടാ ന്യായം വരെ എടുത്തുപ്രയോഗിക്കാന്‍ സി.പി.എമ്മിനുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ തയ്യാറായി.
വിധികേട്ട ശുഹൈബിന്റെ കുടുംബം പറഞ്ഞതുപോലെ ദൈവമാണ് കോടതിയുടെ രൂപത്തില്‍ വന്നിരിക്കുന്നത്. ഒരു സര്‍ക്കാരും അതിന്റെ പൊലീസും വിചാരിച്ചാല്‍ ഏത് അന്വേഷണവും അട്ടിമറിക്കാമെന്നിരിക്കെയാണ് ഈ സുപ്രധാനമായ കോടതി വിധി. ഇനി അറിയേണ്ടത് എന്തെല്ലാം തെളിവുകളാണ് നശിപ്പിക്കപ്പെട്ടതെന്നാണ്. കോടതികളുടെ ദാക്ഷിണ്യം കൊണ്ടാണ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ കണ്ണൂരില്‍ നടന്ന മൂന്ന് കൊലക്കേസുകളില്‍ സി.ബി.ഐ അന്വേഷണം നടന്നുവരുന്നത്. 2006ല്‍ കൊല്ലപ്പെട്ട ഫസല്‍, 2012ലെ അരിയില്‍ ഷുക്കൂര്‍, 2014ലെ കതിരൂര്‍ മനോജ്, കഴിഞ്ഞകൊല്ലത്തെ പയ്യോളി മനോജ് വധക്കേസുകളിലെല്ലാം സി.പി.എമ്മുകാരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍തന്നെ അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനാണ് പ്രതികളിലൊരാള്‍. ഇദ്ദേഹം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രണ്ട് കൊലപാതകങ്ങളെന്നാണ ്സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്. ‘ഭീകര പ്രവര്‍ത്തനം’ എന്നാണ് കതിരൂര്‍ മനോജ് വധത്തെ സി.ബി.ഐ വിശേഷിപ്പിച്ചത്.
‘പൊലീസിനും സി.ബി.ഐക്കും അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ട്. അതിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന്’ പറഞ്ഞതും പി. ജയരാജനാണ്. വടകര ഒഞ്ചിയത്ത് മുന്‍ സി.പി.എം നേതാവ് ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ട കേസിലും സി.പി.എമ്മുകാരായിരുന്നു കൊലപ്പുള്ളികള്‍. വാടകക്കൊലയാളികളെയും ഡമ്മി പ്രതികളെയും വിട്ട് നീതിയെ വെല്ലുവിളിക്കുന്ന സി.പി.എമ്മിന്റെ ചോരക്കൊതിക്ക് ശുഹൈബ് വധക്കേസ് അന്വേഷണത്തിലൂടെയെങ്കിലും അറുതിവരണം. ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് രക്ഷപ്പെട്ട ജയരാജനും ഫസല്‍ കേസില്‍ കോടതി നിബന്ധനകളോടെ ജാമ്യം നല്കിയ കാരായിമാര്‍ക്ക് ഭരണഘടനാപദവികള്‍ നീട്ടിക്കൊടുത്തവരും അവഹേളിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ തന്നെയാണ്. ഇവരാണ് ത്രിപുരയില്‍ ‘കൊല്ലാക്കൊല ചെയ്യുന്നേ’ എന്ന് നിലവിളിക്കുന്നത്. അധികാര ലബ്ധി ജനസേവനത്തിനപ്പുറം എതിരാശയക്കാരെ പച്ചയ്ക്ക് കൊല്ലുന്നതിനാകുമ്പോള്‍ ഇതിന്റെ ഇടനാഴികകളിലെവിടെയും വെച്ച് ഈ കശാപ്പുവീരന്മാരുടെ കഴുത്തില്‍ കുരുക്ക് വീഴുകതന്നെ ചെയ്യും. അന്നേ കണ്ണൂരിലെ കൊലക്കത്തികള്‍ വിശ്രമിക്കൂ. അതിനുള്ള കാത്തിരിപ്പിലാണ് ജനത.
kerala
അമിത ജോലി സമ്മര്‍ദം; ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആലപ്പുഴയില്‍ സിപിഒ ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മല്‍ കടവ് പാലത്തിന് മുകളില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ അമിത ജോലി സമ്മര്‍ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
kerala
അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
പാലക്കാട് ചെര്‍പ്പുളശേരിയില്‍ ആത്മഹത്യ ചെയ്ത സിഐയുടെ ആത്മഹത്യ കുറിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചെന്ന് പേര് പരാമര്‍ശിച്ച ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഡിവൈഎസ്പി ഉമേഷ് പറഞ്ഞു.
ഇസിജിയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഡ്യൂട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഈ മാസം പതിനഞ്ചിന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പാലക്കാട് ചെര്‍പ്പുളശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീയെ പലവട്ടം ഡിവൈഎസ്പി പീഡിപ്പിച്ചെന്നാണ് പറയുന്നത്. ഇത് ശെരിവെക്കുന്നതാണ് യുവതിയുടെ മൊഴി. വിഷയത്തില്‍ പാലക്കാട് എസ്പി അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മൊഴി വിവരങ്ങള്‍ ഉള്ളത്.
2014ല്‍ പാലക്കാട് സര്‍വീസില്‍ ഇരിക്കേ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിയിലായ സ്ത്രീയെ വീട്ടിലെത്തിച്ച് ഉമേഷ് പീഡിപ്പിച്ചെന്നും കേസ് ഒതുക്കാമെന്ന് ഉറപ്പു നല്‍കിയെന്നും കുറിപ്പിലുണ്ട്. ഇത് യുവതി സമ്മതിച്ചതായാണ് വിവരം. നിലവില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡിവൈഎസ്പി ഉമേഷിനെതിരെ പീഡനത്തിന് കേസെടുക്കണമെന്ന് ഉണ്ടെന്നാണ് സൂചന.
kerala
21 പേജുള്ള കത്ത് കമ്മീഷന് മുന്നില്‍ 25 ആയി, ജയില്‍ സൂപ്രണ്ടിന്റെ മൊഴി; സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേര്‍ത്തു
കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ലൈംഗിക പീഡനംവെളിപ്പെടുത്തി തയ്യാറാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെട്ട ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്ന് ആരോപണം ശരിവയ്ക്കുന്ന മൊഴി പുറത്ത്. പത്തനംതിട്ട ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് കൊട്ടാരക്കര കോടതിയിലെ വിചാരണയില്‍ നല്കിയ വിവരങ്ങളില്‍ ആണ് നാല് പേജ് കൂട്ടിച്ചേര്‍ത്തു എന്ന് സൂചിപ്പിക്കുന്നത്.
ലൈംഗികപീഡനം ആരോപിച്ച് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി തയ്യാറാക്കിയ കത്തില്‍ 21 പേജാണ് ഉണ്ടായിരുന്നത് എന്നാണ് ജയില്‍ സൂപ്രണ്ടിന്റെ മൊഴി. ഇത് വ്യക്തമാക്കുന്ന രേഖകളും സൂപ്രണ്ട് ഹാജരാക്കി. പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ 2013 ജൂലായ് 20ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയിലില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ ദേഹ പരിശോധനയില്‍ 21 പേജുള്ള കത്ത് കണ്ടെത്തി. അഭിഭാഷകന് നല്‍കാനുള്ളത് എന്ന് അറിയിച്ചതോടെ കത്ത് അവര്‍ തന്നെ സൂക്ഷിച്ചു. ജൂലായ് 24ന് കാണാനെത്തിയ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് എത്തി കത്ത് കൈപ്പറ്റി. ഇക്കാര്യം സൂചിപ്പിക്കുന്ന കൈപ്പറ്റുരസീതും സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നാലുപേജ് എഴുതിച്ചേര്‍ത്തെന്ന ആരോപണം ശരിവെക്കുന്നതാണ് മൊഴി.
അതേസമയം, സോളാര്‍ കമ്മിഷനു മുന്പില് പ്രതി നല്‍കിയത് 25 പേജുള്ള കത്തായിരുന്നു. അധികമായുള്ള നാലുപേജ് പിന്നീട് ഗൂഢാലോചന നടത്തി എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ചാണ് അഭിഭാഷകന് സുധീര്‍ ജേക്കബ് കൊട്ടാരക്കര കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താന്‍ പ്രതിയുള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

