Video Stories
നട്ടെല്ലുള്ള മാധ്യമ പ്രവര്‍ത്തകരെ ഇനി കാണാം
നമ്മുടെ പൊതുസമൂഹത്തില്‍ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണ്. ആ ശക്തിയുടെ വിലാസം സമൂഹമാണ്. വാര്‍ത്തകളുടെ ലക്ഷ്യം സമൂഹ നന്മയാവുമ്പോള്‍ അത് ഭരണക്കൂടത്തിനുള്ള വഴികാട്ടിയുമാണ്. പരസ്പര പൂരകമാവാറുള്ള ഈ വിശ്വാസ ബന്ധത്തിന്റെ തെളിവാണ് നമ്മുടെ നാടിന്റെ ഇന്നത്തെ വികസനവും വിലാസവും. പക്ഷേ ഭരണകൂടം നിയന്ത്രണമെന്ന വിലാസത്തില്‍ പ്രവൃത്തിപഥത്തിലേക്ക് കൊണ്ടുവരുന്ന പുതിയ മാധ്യമ ചട്ടങ്ങള്‍ ആ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാര്‍ത്ത വ്യക്തിഗമല്ല,. വാര്‍ത്തകളുടെ ഉറവിടങ്ങളും ഏകമുഖമല്ല. വാര്‍ത്തകളുടെ ലക്ഷ്യം വിശാലമായ സമൂഹമാവുമ്പോള്‍ അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒളിക്കാന്‍ പലതുമുണ്ടാവും. വാര്‍ത്താ സമ്മേളനങ്ങള്‍ മാത്രമല്ല വാര്‍ത്തകളുടെ ഉറവിടം. അന്വേഷണാത്മകതയില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്ന വിശാല താല്‍പ്പര്യ സഞ്ചാരത്തില്‍ പിറവിയെടുക്കുന്ന വാര്‍ത്തകളില്‍ നാടിന്റെ മുഖം തന്നെ മാറിയ ചിത്രം നമ്മുടെ മുന്നിലുണ്ട്. ഈ അന്വേഷണാത്കതയില്‍ പൊലീസിംഗ് ഇല്ല- ചോദിച്ചും പറഞ്ഞുമുള്ള വിചാരണ കുറിപ്പാണ്. അത് പാടില്ലെന്ന് പുതിയ നിബന്ധന ആര്‍ക്കാണ് തണലാവുക. വാര്‍ത്തകള്‍ തേടി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പോവുന്നതിന് മുമ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്ന് അനുമതിയെടുക്കണമെന്ന വ്യവസ്ഥയില്‍ മരിക്കുന്നത് വാര്‍ത്തകളും നാടുമാണ്. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദുരവസ്ഥ ആര്‍ക്കുമറിയാവുന്നതാണ്. അഴിമതി സര്‍ക്കാര്‍ ഓഫീസുകളുടെ മുഖമുദ്രയും. ഭരണകൂടം ഏത് തരത്തിലുള്ള വിലക്കുകള്‍ കൊണ്ട് വന്നിട്ടും നിര്‍ബാധം തുടരുന്ന വിനോദമായിരിക്കുന്നു കൈക്കൂലിയും അഴിമതിയും. ഇത് തുറന്ന് കാട്ടാന്‍ നമ്മുടെ സംവിധാനത്തിലെ ഏക വഴി മാധ്യമങ്ങളാണ്. മുന്‍കൂര്‍ അനുമതി തേടി ഒരു സര്‍ക്കാര്‍ ഓഫീസില്‍ വാര്‍ത്ത തേടി പോവുമ്പോള്‍ മാധ്യമ പ്രവര്ത്തകന് ലഭിക്കുക വെളുത്ത കടലാസിലെ വ്യാജ മറുപടിയാണ്.
നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണകൂടത്തിലെ ആരെ കാണാനും പ്രയാസമില്ല. പക്ഷേ പൊതുസ്ഥലങ്ങളില്‍ പോലും മന്ത്രിമാരെയോ സീനിയര്‍ ഉദ്യോഗസ്ഥരെയോ കാണാന്‍ അനുമതി വേണമെങ്കില്‍ ഈ തത്സമയ കാലത്ത് എന്താണ് വാര്‍ത്തകളുടെ ഭാവി…? ഓരോ കാലത്തെയും ഭരണകൂടങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും അഴിമതികളെയും ഉദ്യോഗസ്ഥ തലത്തിലെ കൊളളരുതായ്മകളെയെുമെല്ലാം തുറന്ന് കാട്ടുന്ന മീഡിയാ ശരി വഴി വിജയം നേടുന്നത് രാഷ്ട്രീയം തന്നെയാണ്. ഓരോ അഞ്ച് വര്‍ഷത്തെ ഭരണ കാലാവധിയും പരിശോധിക്കുമ്പോള്‍ ഇത് പകല്‍ പോലെ വ്യക്തമാവും. ശക്തമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ പിന്തുണയിലാണ് രാഷ്ട്രീയം വിജയിക്കുന്നത്.
കേരളത്തിന്റെ മാധ്യമ പാരമ്പര്യം സത്യസന്ധമാണ്. വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമെല്ലാം നെടുനായകത്വം നല്കിയ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ ശക്തമായ പിന്തുടര്ച്ചയാണ് ഇന്നിന്റെ പ്രതിനിധികള്‍. ചോദ്യങ്ങള്‍ ഭയരഹിതമായാണ് എല്ലാവരും ചോദിക്കാറുള്ളത്. അസുഖകരങ്ങളായ ചോദ്യങ്ങളില്‍ നിന്ന് നേതാക്കള്‍ മെയ്വഴക്കത്തോടെ പിന്മാറാറുണ്ട്. അവരെ ആരും വേട്ടയാടാറില്ല. അമേരിക്കയില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരെ നിരോധിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നായിരുന്നു വൈറ്റ് ഹൗസ് ഭാഷ്യം… മാധ്യമ പ്രവര്ത്തകന് രക്ഷ തേടി കോടതിയില്‍ പോവേണ്ടി വന്നു. ഹിതവും അഹിതവും തീരുമാനിക്കപ്പെടുന്നത് സത്യത്തിന്റെ അളവ്കോലിലാണ്. അസത്യമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ നമ്മുടെ നാട്ടില്‍ നീതിപീഠമുണ്ട്. അതിന് മുന്നില്‍ മാധ്യമങ്ങളെ, മാധ്യമ പ്രവര്‍ത്തകരെ വിചാരണ ചെയ്യാം.
മുഖ്യമന്ത്രി കേരളത്തെ ഏത് ദിശാകോണില്‍ നിന്നാണ് കാണുന്നത്…? അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവാനോ അതല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാവാനാണോ അദ്ദേഹം ശ്രമിക്കുന്നത്…? ഏകാധിപത്യത്തിന്റെ കാലം കഴിഞ്ഞെന്നും കണ്ണുരുട്ടിയാല്‍ ജനം പേടിക്കില്ലെന്നും അദ്ദേഹം തിരിച്ചറിയേണ്ടിയിരിക്കുന്നു… കടക്ക് പുറത്ത് എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കുമ്പോള്‍ അദ്ദേഹത്തോട് പൊതുസമൂഹത്തിനുള്ള അവഞ്ജ മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല… താന്‍ ചെയ്യുന്നതെല്ലാമാണ് ശരിയെന്നും ശരിയാണ് എപ്പോഴും താനെന്നും അദ്ദേഹം വിശ്വസിക്കുന്നതിലാണ് തെറ്റ്. മാധ്യമ പ്രവര്‍ത്തകര്‍ പ്രശസ്തരായ വ്യക്തികളോട് സംസാരിക്കുന്നതിന് പോലും അനുമതി തേടണമെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം വകുപ്പായ പി.ആര്.ഡിയുടെ പോരായ്മകള്‍ കാണണം… പി.ആര്.ഡിയുമായി മാധ്യമ ലോകം പൂര്‍ണമായി സഹകരിക്കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ വാര്‍ത്തകള്‍ ഇപ്പോഴും മാധ്യമങ്ങളില്‍ വരുന്നത് എന്ന അടിസ്ഥാന കാര്യവും മുഖ്യമന്ത്രി മനസ്സിലാക്കേണ്ടിയിരിക്കുന്നു.. പി.ആര്.ഡിയിലെ നിലവിലുള്ള ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നവരാണ്. എല്ലാ വാര്‍ത്തകളും ഇനി നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് പി.ആര്.ഡി ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി കല്പ്പിച്ചാല് എന്ത് വാര്‍ത്തകളാണ് അവര്‍ക്ക് നല്‍കാനാവുക എന്നതും മുഖ്യമന്ത്രിയും സര്‍ക്കാരും പരിശോധിക്കട്ടെ… ആ കാലമാണെങ്കില്‍ ഇവിടെ ദേശാഭിമാനി പത്രം മാത്രം മതിയാവും.
മാറിയ കാലത്തെക്കുറിച്ചാണ് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കേണ്ടത്… അല്ലെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കേണ്ടത്. മാധ്യമങ്ങളെ വാര്‍ത്തകളില്‍ നിന്ന് വിലക്കിയാലും നട്ടെല്ലുളള മാധ്യമ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തനവും ഇവിടെയുണ്ടാവും. ഇത് ജനാധിപത്യ ഇന്ത്യയാണ്. മോദിയും പിണറായി വിജയനുമല്ല ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്- അംബേദ്ക്കറുടെ ഭരണഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, സഞ്ചാര സ്വാതന്ത്ര്യമുണ്ട്, അഭിമുഖ സ്വാതന്ത്ര്യമുണ്ട്.. ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഈ അമുല്യ നിയമഗ്രന്ഥമാണ്. മാധ്യമ ലോകത്തിന് അതാണ് പ്രധാനം. അതാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കുന്നതും.
ഭരണകൂടത്തെ ഭയന്ന് വാര്‍ത്തകളെ ഉപേക്ഷിക്കാനാവില്ല. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ അറിയാത്തവര്‍ ആരാണുള്ളത്…? സെക്രട്ടറിയേറ്റില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ ആര്‍ക്കാണ് അറിയാത്തത്… മന്ത്രി മന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് എന്തെല്ലാം നടക്കുന്നു… സ്വന്തക്കാരെ ഉന്നത ഉദ്യോഗങ്ങളില്‍ തിരുകി കയറ്റാന്‍ മന്ത്രിമാര്‍ നടത്തുന്ന വഴിവിട്ട ശീലങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ അവരെയെല്ലാം താങ്ങി നിര്‍ത്തുന്ന മുഖ്യമന്ത്രിയാണ് മാധ്യമങ്ങള്‍ക്ക് നേരെ വിലാശ നിയന്ത്രണ മുദ്രാവാക്യവുമായി രംഗത്ത് വന്നിരിക്കുന്നത്…. മലപ്പുറത്തുകാരനായ ഒരു മന്ത്രി നടത്തിയ വിശാല ബന്ധുനിയമനം നാട്ടില്‍ പാട്ടായിട്ടും അദ്ദേഹത്തെ സ്വന്തം ചിറകില്‍ ഒളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് വാര്‍ത്തകളോട് ക്രൂരത കാട്ടുന്നത്. അഴിമതിയെ തുറന്ന് കാട്ടാനും അനീതികള്‍ക്കെതിരെ പട പൊരുതാനും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വക്കം അബ്ദുള്‍ഖാദര്‍ മൗലവിയെ പോലെ, സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ പോലുളള മുന്‍ഗാമികളുണ്ട്… അവരെയും ദ്രോഹിച്ചിരുന്നല്ലോ ഭരണകൂടം… ഈ പുതിയ കാലത്തെ അഭിനവ ദിവാന്മാരുടെ പിന്തിരിപ്പന് നടപടികള്‍ക്കെതിരെ ശക്തമായി തുലിക ചലിപ്പിക്കാന്‍ ഇവിടെയുളള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരിക്കും ഇനിയുളള ദിവസങ്ങള്‍. വിവാദ സര്‍ക്കുലര്‍ പിന്വലിച്ചിട്ടില്ലെങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ശക്തിയോടെ കര്‍മ നിരതമാവും. അവിടെയാണ് സര്‍ക്കാര്‍ പേടിക്കേണ്ടത്. സ്തുതി പാടനമല്ല മാധ്യമ പ്രവര്‍ത്തനമെന്നും പി.ആര്.ഡി അല്ല വാര്‍ത്താ കേന്ദ്രമെന്നും ഇനിയുള്ള ദിവസങ്ങള്‍ തെളിയിക്കും.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala3 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala3 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala17 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

