Connect with us

Video Stories

പള്ളികള്‍ വിശ്വാസികളുടെ ആത്മീയ സാമൂഹ്യ സിരാകേന്ദ്രങ്ങള്‍

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ഇന്ന് വെള്ളിയാഴ്ച. സൂര്യോദയം നടന്ന ദിനങ്ങളില്‍ ഏറ്റവും വിശിഷ്ടമായ ദിവസം. വിശ്വാസികളെല്ലാം കുളിച്ച് ശരീരം വൃത്തിയാക്കി ഏറ്റവും നല്ല വസ്ത്രങ്ങളിഞ്ഞു അല്ലാഹുവിന്റെ ഭവനമായ പള്ളിയില്‍ സംഗമിക്കുന്നു. പള്ളിയില്‍ എന്തൊരാത്മീയ നിര്‍വൃതിയാണനുഭവപ്പെടുക. കെട്ടുപിണഞ്ഞ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം മുക്തമായി ദൈവ ചിന്തയിലും പ്രാര്‍ത്ഥനയിലും മാത്രം മുഴുകുമ്പോള്‍ മനസ്സില്‍ സമാധാനവും സമാശ്വാസവും വെണ്മ ചാര്‍ത്തുന്നു. ഈ അനുഭൂതി വിശേഷം മറ്റെവിടെ നിന്നും മനുഷ്യന് ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ ഒരു വിശ്വാസിയുടെ ഹൃദയം സദാ പള്ളിയിലെത്താന്‍ വെമ്പുന്നു. ഒരുതണലും കിട്ടാതെ മനുഷ്യന്‍ വിഷമിക്കുന്ന അന്ത്യനാളില്‍ ദൈവം തണലേകുന്ന ഏഴ് വിഭാഗങ്ങളില്‍ ഒരാള്‍ സദാ പള്ളിയുമായി ഹൃദയബന്ധം പുലര്‍ത്തുന്നവനാണ് എന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു. ഒരു പാര്‍ക്കില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ആനന്ദം ഭൗതികമാണെങ്കില്‍ പള്ളിയില്‍ നിന്ന് ലഭിക്കുന്ന ആത്മീയാനുഭൂതി വര്‍ണനാതീതമാണ്. ബഹളമയവും അശാന്തി നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ നിന്ന് മുക്തിനേടി പള്ളിയിലെ പള്ളിയിലെ ഏകാന്തതയില്‍ ദൈവ സാന്നിധ്യത്തിന്റെ മധുരിമയാസ്വദിച്ച് കഴിച്ചുകൂട്ടാന്‍ അവസരമാകുന്ന നിമിഷങ്ങള്‍ എത്ര സുന്ദരങ്ങളാണ്.
വിശ്വാസികളുടെ വ്യക്തി ജീവിതത്തിലെന്നപോലെ സാമൂഹ്യജീവിതത്തിലും പള്ളികള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. പ്രദേശത്തെ വിശ്വാസികളെല്ലാം അഞ്ചു നേരവും പള്ളിയില്‍ ഒത്തുകൂടി അണിചേര്‍ന്ന് കൂട്ടായ പ്രാര്‍ത്ഥന നടത്തുന്നു. വെള്ളിയാഴ്ച നടക്കുന്ന ജുമുഅ സംഗമത്തില്‍ നിര്‍ബന്ധമായും എല്ലാവരും പങ്കെടുത്തു ഖുതുബ ശ്രദ്ധിക്കുകയും തോളോട് തോള്‍ ചേര്‍ന്ന് നമസ്‌കാരം നിര്‍വഹിക്കുകയും വേണം. പള്ളിയിലേക്ക് നടക്കുന്ന ഓരോ അടിക്കും പുണ്യമുണ്ട്. പള്ളിയില്‍ ഒത്തുകൂടി ഒരു നേതാവിന്റെ പിന്നില്‍ കൂട്ടായി നമസ്‌കരിക്കുന്നതിന് ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തേഴ് മടങ്ങ് കൂടുതല്‍ പുണ്യമുണ്ട്. വിശ്വാസികള്‍ തമ്മിലുള്ള ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതില്‍ പള്ളികള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പള്ളിയിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അവര്‍ പരസ്പരം അഭിവാദ്യമര്‍പ്പിക്കുകയും സുഖവിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.
സ്രഷ്ടാവുമായുള്ള ബന്ധത്തിന്റെ കേന്ദ്രമായതു പോലെ പള്ളികള്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളി അതിഥി മന്ദിരവും അഗതികള്‍ക്കുള്ള അഭയകേന്ദ്രവും കോടതിയും ജയിലും പൊതുഖജനാവും വിവാഹവേദിയും എല്ലാമായിരുന്നു. നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബിയെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവരെ സ്വീകരിച്ചിരുത്തിയത് പള്ളിയിലായിരുന്നു. അവരുടെ പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ ആചാരപ്രകാരമുള്ള പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി. പള്ളി വരാന്തയിലാണ് വീടില്ലാത്ത പാവങ്ങള്‍ താമസിച്ചിരുന്നത്. പള്ളിയില്‍ വെച്ചാണ് ഖാസി കേസ് കേള്‍ക്കുകയും വിധി നടത്തുകയും ചെയ്തിരുന്നത്. പള്ളി മിമ്പറുകളില്‍ നിന്നാണ് ഭരണാധികാരികള്‍ ഉത്തരവുകള്‍ നല്‍കിയിരുന്നത്. സകാത്തിന്റെ സ്വത്ത് പള്ളിയില്‍ സംഭരിച്ച് വിതരണം ചെയ്യുകയായിരുന്നു. വിവാഹം പള്ളിയില്‍ വെച്ച് പരസ്യപ്പെടുത്താന്‍ നബി ആജ്ഞാപിച്ചു.
പള്ളിയായിരുന്നു പൂര്‍വകാലത്ത് മദ്രസയും കോളജും. പള്ളിയില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല, സാഹിത്യം, വൈദ്യം, കല, ജോമട്രി, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളും പഠിപ്പിച്ചിരുന്നു. ആയിരം വര്‍ഷം മുമ്പ് ജാമിഉല്‍ അസ്ഹറില്‍ തുടങ്ങിയ പഠനമാണ് പിന്നീട് ജാമിഅത്തുല്‍ അസ്ഹര്‍-അല്‍അസ്ഹര്‍ സര്‍വകലാശാല ആയി മാറിയത്. കേരളത്തില്‍ ധാരാളം പണ്ഡിതന്മാരെയും ഗ്രന്ഥകര്‍ത്താക്കളെയും വാര്‍ത്തെടുത്ത പള്ളിയാണ് പൊന്നാനി പള്ളി. മലപ്പുറം ജില്ലയിലെ വാഴക്കാട് പള്ളി ദര്‍സില്‍ നിന്നാണ് കേരളത്തില്‍ നവോത്ഥാന നായകന്മാരായ പല പണ്ഡിതന്മാരും പുറത്തുവന്നത്. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പരമ്പര്യമാണ് കേരളത്തിലെ പള്ളി ദര്‍സുകള്‍ക്കുള്ളത്.
പൂര്‍വകാല മുസ്‌ലിം സഞ്ചാരികളുടെ അനുഭവ വിവരണങ്ങളില്‍ നിന്ന് ആ കാലഘട്ടത്തില്‍ പള്ളികള്‍ക്ക് സമൂഹം കല്‍പിച്ചിരുന്ന ഉന്നത സ്ഥാനം മനസിലാക്കാന്‍ കഴിയും. സഞ്ചാരികള്‍ പരിചയമില്ലാത്ത ഒരു നാട്ടില്‍ എത്തിയാല്‍ ആദ്യം അവിടത്തെ പള്ളി അന്വേഷിച്ചു കണ്ടുപിടിക്കും. പിന്നെ അവിടെ ഒത്തുകൂടിയ ഭക്തന്മാര്‍ക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്തും. അതോടെ അവരുടെ താമസം ഭക്ഷണം, സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വിശ്വാസികള്‍ ഏറ്റെടുക്കുകയായി. അബൂബക്കര്‍ ഇബ്‌നുല്‍ അറബി അത്ഭുതം നിറഞ്ഞ ഒരു സംഭവം വിവരിക്കുന്നു. അദ്ദേഹവും പിതാവും സ്‌പെയിനില്‍ നിന്ന് അലക്‌സാണ്ട്രിയയിലേക്ക് കടല്‍ യാത്ര ചെയ്യുകയാണ്. ഭയങ്കരമായ കാറ്റില്‍ അവരുടെ വാഹനം ട്രിപ്പോളി തീരത്തിനടുത്ത് വെച്ച് വെള്ളത്തില്‍ മുങ്ങി. എങ്ങനെയോ രണ്ടു പേരും നീന്തി തീരത്തേക്കെത്തി, വസ്ത്രം പോലും നഷ്ടപ്പെട്ട് അവശനിലയില്‍. അവരെ കണ്ടെത്തിയവര്‍ ഉടനെ പള്ളിയിലേക്ക് കൊണ്ടുപോയി. ഓടിക്കൂടിയ ആളുകള്‍ ആദ്യം അവര്‍ക്കാവശ്യമായ വസ്ത്രങ്ങള്‍ നല്‍കി. പിന്നെ ഗ്രാമത്തലവന്റെ സമീപത്തേക്കെത്തിച്ചു. അദ്ദേഹം അവര്‍ക്ക് വലിയ ആഭരണമാണ് നല്‍കിയത്. മുഹ്‌യദ്ദീന്‍ ഇബ്‌നുല്‍ അറബി തന്റെ സഞ്ചാരത്തിനിടയില്‍ കണ്ട ഒരനുഭവം പറയുന്നതിങ്ങനെ: ഇശാ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ ഭക്ഷണം നിറച്ച പിഞ്ഞാണങ്ങളുമായി പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും, പുറം നാട്ടുകാരെ സല്‍ക്കരിക്കാന്‍. പ്രസിദ്ധ മുസ്‌ലിം ഭിഷഗ്വരനായിരുന്ന അഹ്മദുല്‍ ജസ്സാര്‍ ഇശാ നമസ്‌കാരം കഴിഞ്ഞാല്‍ പള്ളി വാതിലില്‍ ഇരുന്ന രോഗികളെ ചികിത്സിക്കുമായിരുന്നു. മലബാര്‍ സന്ദര്‍ശന വേളയില്‍ ഇബ്‌നുബത്വൂത ഹീലി (ഏഴിമല) പള്ളിയില്‍ കണ്ട അനുഭവം വിവരിക്കുന്നുണ്ട്. മുസ്‌ലിംകളെപ്പോലെ ഹിന്ദുക്കളും പുണ്യം തേടി പള്ളിയെ സമീപിക്കും. ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ പള്ളിയില്‍ പഠിക്കുന്നു. പള്ളിയോടനുബന്ധിച്ചുള്ള ഊട്ടുപുരയിലാണ് അവര്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത്. ദരിദ്രന്മാര്‍ക്കും വന്നും പോയും കൊണ്ടിരിക്കുന്നവര്‍ക്കുമെല്ലാം ഇവിടെ നിന്ന് ആഹാരം നല്‍കും. ഈ വിവരങ്ങളില്‍ നിന്നെല്ലാം പള്ളികള്‍ മുസ്‌ലിംകളുടെ സാമൂഹ്യ ബന്ധത്തിന്റെ സിരാകേന്ദ്രങ്ങളായിരുന്നു എന്ന് കണ്ടെത്താം.
ദൈവ ഭവനങ്ങളായ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ നല്ല വേഷം ധരിക്കാന്‍ ഖുര്‍ആന്‍ കല്‍പിക്കുന്നു. ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ തിന്ന് പള്ളിയില്‍ വരുന്നതിനെ പ്രവാചകന്‍ നിരോധിക്കുന്നു. പൂര്‍വകാലത്ത് പള്ളിയില്‍ വരുന്നവരുടെ വൃത്തിയിലും വേഷത്തിലും വലിയ നിഷ്‌കര്‍ഷ പാലിക്കപ്പെടുമായിരുന്നു. പള്ളിയില്‍ പോകാന്‍ നല്ല വസ്ത്രമില്ലെങ്കില്‍ അന്ന് ജുമുഅയില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മാലിദ്വീപുകാരുടെ വിശ്വാസമെന്ന് ഇബ്‌നുബത്വൂത എഴുതുന്നു. ഇറാഖുകാര്‍ കീറിയ വസ്ത്രം ധരിച്ചെത്തുന്നവരെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്ന് സഞ്ചാരിയായ ഇബ്‌നു ജുബൈര്‍ പ്രസ്താവിക്കുന്നു.
പള്ളികളുടെ നിര്‍മ്മാണത്തിലും രൂപത്തിലുമെല്ലാം ഇന്ന് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വീട് നിര്‍മ്മാണത്തിലെ പരിഷ്‌കരണം പള്ളി നിര്‍മ്മാണത്തിലും സംഭവിച്ചു എന്നതാണ് സത്യം. മിനാരങ്ങളും ഖുബ്ബകളുമെല്ലാം പള്ളികളെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം വിസ്മരിക്കാവതല്ല. എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയില്‍ മുന്തിയ പരവതാനിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും സുജൂദ് ചെയ്യുകയും ചെയ്താലും ഒരു ഓലപ്പായയില്‍ ഫാന്‍ പോലുമില്ലാത്ത മണ്‍ചുമരുകളുള്ള പള്ളി മുറികളില്‍ സുജൂദ് ചെയ്താലും ഒന്നിന് മറ്റേതിനേക്കാള്‍ കൂടുതല്‍ ഭക്തിയോ, മേന്മയോ ഉണ്ടെന്ന് അവകാശപ്പെടാന്‍ കഴിയില്ല. പ്രാര്‍ത്ഥിക്കുന്നവന്റെ മനസ്സിലെ ഭക്തിക്കും സംശുദ്ധതക്കുമനുസരിച്ചാണ് പുണ്യം ലഭിക്കുക.
പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്ന നിലവിട്ടു ഇന്ന് പലപ്പോഴും മത സംഘടനകളുടെ ഓഫീസുകള്‍ പോലെ കണക്കാക്കപ്പെടുന്നുണ്ട്. സംഘടനകളുടെ ആശയങ്ങളുടെ പ്രചാരണത്തിനും വിമര്‍ശനത്തിനുമെല്ലാം പള്ളികള്‍ ഉപയോഗിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിര്‍മ്മിച്ച് അല്ലാഹുവിന് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ പരിപാലനത്തിനുള്ള അവകാശവും കടമയും മാത്രമേ വിശ്വാസികള്‍ക്കുള്ളു. അത് മുസ്‌ലിം ഉമ്മത്തിന്റെ പൊതുഭവനമായി മാറിക്കഴിഞ്ഞു. ഭിന്നിപ്പല്ല, മറിച്ചു മുസ്‌ലിം ഐക്യമാണ് പള്ളികളുടെ സന്ദേശം. സ്‌നേഹവും സൗഹൃദവുമാണ്, വെറുപ്പും വിദ്വേഷവുമല്ല പള്ളികളില്‍ നിന്ന് ലഭിക്കേണ്ട വികാരം. പള്ളികളില്‍ ആരാധന നടത്തുന്നവര്‍ക്കും പള്ളി നിര്‍മ്മിക്കുന്നവര്‍ക്കും പരിപാലിക്കുന്നവര്‍ക്കുമെല്ലാം പ്രചോദനം ഈമാന്‍ ഒന്നുമാത്രമായിരിക്കണം. ‘അല്ലാഹുവിന്റെ പള്ളികളെ പരിപാലിക്കുക അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം ശരിക്ക് നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ സന്മാര്‍ഗം ലഭിച്ചവരായേക്കാം’-ഖുര്‍ആന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending