Connect with us

Video Stories

തേജസ്സാര്‍ന്ന മുഖം, ഓജസ്സുറ്റ കൊടി

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിടപറഞ്ഞിട്ട് ഇന്ന് 46 വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവബഹുലമായ ആ ജീവിതത്തിന് 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ തിരശ്ശീല വീഴുമ്പോള്‍ രാജ്യമെങ്ങുമുള്ള മുസ്‌ലിംകളാദി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ പ്രതിസന്ധികളിലെ കരുത്തായിരുന്ന സമരനായകന്റെ വേര്‍പാടില്‍ വിതുമ്പുകയായിരുന്നു. ആ മഹാപുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമ രാഷ്ട്രീയ മൂല്യങ്ങളായ ജനാധിപത്യത്തിനും മതേതരത്വത്തിനും മീതെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന വര്‍ത്തമാനകാലത്തിനു മുന്നില്‍നിന്ന് സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടിയിരിക്കുന്നു; ഖാഇദെ മില്ലത്തിന്റെ പാതയില്‍ നാം എത്ര ദൂരം മുന്നോട്ടു പോയി എന്ന്. ഭൗതിക ലോകവുമായി ബന്ധപ്പെട്ട് കാര്യമായ നേട്ടങ്ങളോ സൗകര്യങ്ങളോ വേണമെന്ന് ആഗ്രഹിക്കാത്ത സൂഫീസമാനതയുള്ള നേതാവായിരുന്ന ഖാഇദെ മില്ലത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം പ്രാന്തവത്കരിക്കപ്പെട്ട സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പായിരുന്നു. ഈ പാതയില്‍ വളരെയേറെ മുന്നോട്ടു പോയതിന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള കേരളം സാക്ഷിയാണ്. ഇക്കാര്യത്തില്‍ നമുക്ക് സന്തോഷമുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആ നേട്ടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. എങ്കില്‍പോലും ആത്മസംതൃപ്തിക്ക് വക നല്‍കുന്ന പശ്ചാത്തലമുണ്ട് എന്നത് ആശാവഹമാണ്.
1960ലെ മദ്രാസ് സംസ്ഥാന സമ്മേളനത്തിനു ശേഷം ഉത്തരേന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ഖാഇദെ മില്ലത്ത് വിശ്രമമില്ലാതെ ഓടി നടക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെയും സഞ്ചരിച്ച അദ്ദേഹം മുസ്‌ലിംലീഗിന്റെ ആവശ്യകതയെക്കുറിച്ച് കുഗ്രാമങ്ങളില്‍പോലും പോയി പ്രസംഗിച്ചു. സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നേതാക്കള്‍ പലരും അകന്നുപോയപ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷം നേതൃത്വം നഷ്ടപ്പെട്ട ജനതയായി ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍. അവര്‍ക്ക് രാഷ്ട്രീയത്തോടുള്ള നീരസം മാറ്റുന്നതിന് ഖാഇദെ മില്ലത്ത് ശ്രമിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച് അനുയോജ്യരായ നേതാക്കളെ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ വേണ്ടി ഖാഇദെ മില്ലത്ത് നിയോഗിച്ചു.
മുംബൈ മഹാനഗരത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തോളം സംഘടന വളര്‍ന്നത് ഖാഇദെ മില്ലത്തിന്റെ പാര്‍ട്ടി പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. മുസ്‌ലിംലീഗിന്റെ മഹാരാഷ്ട്ര നിയമസഭാ അംഗമായി ഗുലാം മഹ്മൂദ് ബനാത്ത്‌വാല സാഹിബ് തെരഞ്ഞെടുക്കപ്പെടുന്നത് അക്കാലത്താണ്. പശ്ചിമ ബംഗാളില്‍ ഏഴു എം.എല്‍.എമാര്‍ മുസ്‌ലിംലീഗിനുണ്ടായി. ബംഗ്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ മുസ്‌ലിംലീഗ് പ്രതിനിധി ഹസനുസ്സമാന്‍ മന്ത്രിയുമായി. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കും മുസ്‌ലിംലീഗ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലേക്ക് മുസ്‌ലിംലീഗ് പ്രതിനിധി എത്തിയതും ഖാഇദെ മില്ലത്ത് ജീവിച്ചിരുന്ന കാലത്താണ്. വിഭജന കാലത്ത് മുസ്‌ലിംലീഗ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയപ്പെട്ട സമുദായത്തെയാണ് രണ്ടു പതിറ്റാണ്ടിന്റെ കര്‍മശേഷിയിലൂടെ ഖാഇദെ മില്ലത്ത് മാറ്റിയെടുത്തത്.
കലാപ കലുഷിതമായ രംഗങ്ങളിലെല്ലാം ശാന്തിയുടെ സന്ദേശവുമായി ഖാഇദെ മില്ലത്ത് എത്തി. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംലീഗ് സാമുദായിക സൗഹൃദത്തിന് മുന്നിട്ടിറങ്ങി. വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കാന്‍ രൂപീകരിച്ച സമിതിയിലെ ചിലര്‍ മുസ്‌ലിംലീഗിനെതിരെ വര്‍ഗീയത ആരോപിച്ചപ്പോള്‍ ഖാഇദെ മില്ലത്ത് പറഞ്ഞു: തങ്ങളുടെ ആചാര സമ്പ്രദായങ്ങളെ മറ്റൊന്നിനുമേല്‍ അടിച്ചേല്‍പിക്കുന്നതാണ് വര്‍ഗീയവാദം; ഒരാളുടെ സംസ്‌കാരത്തെയും നാഗരികതയെയും മറ്റൊരാള്‍ ഉന്മൂലനം ചെയ്യുന്നതാണ് വര്‍ഗീയവാദം; ഒരു സമുദായത്തിന്റെ ഭാഷയെയും ജീവിതരീതിയെയും അവഹേളിക്കുന്നതാണ് വര്‍ഗീയവാദം. ദേശീയോദ്ഗ്രഥന സമിതിയില്‍ ആരും പിന്നെ മുസ്‌ലിംലീഗിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
രാജ്യത്തെ ഏതൊരു സുപ്രധാന വിഷയത്തിലും മുസ്‌ലിംലീഗിന്റെ അഭിപ്രായത്തിനു വേണ്ടി രാഷ്ട്രനേതൃത്വം കാതോര്‍ത്തിരുന്ന കാലമാണ് ഖാഇദെ മില്ലത്തിന്റെ കാലം. ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഖാഇദെ മില്ലത്ത് പൂര്‍ണ പിന്തുണ നല്‍കി. സ്വന്തം ശമ്പളത്തിന്റെ ഒരു വിഹിതം അദ്ദേഹം പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പിതാവിന്റെ ആഗ്രഹമറിഞ്ഞ് സ്വന്തം മകന്‍ പോലും സൈനിക സേവനത്തിന് സന്നദ്ധനായി എത്തി. വയസ്സേറിപ്പോയി എന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം അഹോരാത്രം പോരാടി. ഖാഇദെമില്ലത്തിന്റെ ശ്രമഫലമായി തമിഴ്‌നാട്ടില്‍ 13 കോളജുകളുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്ത് ആരു മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന് പാര്‍ലമെന്റില്‍ ഒരു പ്രമേയം വന്ന സമയത്ത് ഖാഇദെ മില്ലത്താണ് അതിനെതിരെ ശക്തമായി പോരാടിയത്. ആ പ്രമേയം പിന്‍വലിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലും പാര്‍ലമെന്റിലും നടന്ന ഇസ്‌ലാമിക ശരീഅത്തിനെതിരായ കൈകടത്തലുകള്‍ക്കെതിരെ ഖാഇദെ മില്ലത്തിന്റെ സിംഹ ഗര്‍ജ്ജനങ്ങള്‍ ചരിത്രമാണ്. ഏക സിവില്‍കോഡിനു വേണ്ടിയുള്ള മുറവിളികള്‍ ഇപ്പോഴും തുടരുന്നതിനു കാരണം ഭരണഘടനയിലെ ചെറിയൊരു പഴുതാണ്. അന്ന് അക്കാര്യം എഴുതിച്ചേര്‍ക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലിഗഡിന്റെ ന്യൂനപക്ഷ പദവി നിലനിര്‍ത്തല്‍, ഉര്‍ദു ഭാഷയുടെ സംരക്ഷണം എന്നിങ്ങനെ സമുദായത്തിന്റെ വിഷയങ്ങളിലെല്ലാം ഖാഇദെ മില്ലത്ത് ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബായിരുന്നു. ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രാലയത്തെ ചൂണ്ടിക്കാട്ടിയാണ് ഖാഇദെ മില്ലത്ത് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം അംഗീകരിക്കപ്പെട്ടത് ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാണ്. വിഭജനത്തിനു ശേഷം നേര്‍വഴി ഏതെന്നറിയാതെ ഉഴറിയ സമുദായത്തിന് ഖാഇദെ മില്ലത്ത് ഉത്തരമായിരുന്നു. ഹതാശരായി നിലവിളിക്കുന്ന സമുദായത്തിന് നേര്‍വഴി കാട്ടാന്‍ തേജസ്സുറ്റ മുഖവും ഓജസ്സുറ്റ കൊടിയുമായി ഖാഇദെ മില്ലത്ത് മുന്നില്‍ നടന്നു. ഒരു ജനതയൊന്നാകെ ആ കൊടിക്കു കീഴില്‍ അണിനിരന്നു. പ്രത്യേകിച്ചും കേരളത്തിലെ മുസ്‌ലിംകള്‍. അവരുടെ ഹൃദയത്തില്‍ ഖാഇദെ മില്ലത്തിന് രാജകീയ സ്ഥാനമാണുള്ളത്. തമിഴ്‌നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ ഖൗമിന്‍ കാവലര്‍ എന്നു വിളിച്ചു. തമിഴ്‌നാട് നിയമസഭാ മന്ദിരത്തില്‍ ഈയിടെ സ്ഥാപിച്ച പ്രമുഖരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഖാഇദെ മില്ലത്തുമുണ്ട്. ദ്രാവിഡ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇ.വി രാമസ്വാമിയെപ്പോലുള്ള മഹാന്മാരുമായി ഖാഇദെ മില്ലത്തിന് അടുത്ത ബന്ധമായിരുന്നു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ നിലവിളികള്‍ക്കൊപ്പമായിരുന്നു ആ മനസ്സ്.
രാജ്യ നന്മയും സാമുദായിക സൗഹാര്‍ദ്ദവും സമുദായത്തിന്റെ ഉന്നമനവും; അതായിരുന്നു ഖാഇദെ മില്ലത്തിന്റെ ദര്‍ശനം. ഖാഇദെ മില്ലത്തിന്റെ സങ്കല്‍പത്തില്‍നിന്ന് ഉത്തരേന്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ അകന്നകന്നു പോയി. പിന്നാക്കാവസ്ഥയുടെ കൂരിരുട്ടില്‍നിന്നും ഇനിയും അഭിമാനാര്‍ഹമായ നിലനില്‍പിലേക്കുള്ള വഴി കണ്ടെത്തിയിട്ടില്ലാത്ത പാവങ്ങള്‍. അവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളുമായി മുസ്‌ലിംലീഗ് കൂടെയുണ്ട്. അല്‍പം വൈകിയാണ് നാം ഇവിടെ സജീവമാകുന്നത്. എങ്കിലും സാരമില്ല. ഈ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത അഭിമാനാര്‍ഹമായ നിലനില്‍പിനു വേണ്ടിയുള്ള പാതയിലേക്ക് കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഖാഇദെ മില്ലത്തിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട്, നന്മയുടെ പാതയില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending