Connect with us

Video Stories

ചിന്ന ചിന്ന ആശൈ

Published

on

ശാരി പിവി

തമിഴകത്ത് ജല്ലിക്കെട്ട് പ്രക്ഷോഭം ഒരുമാതിരി അവസാനിച്ചതോടെ ഇപ്പോള്‍ മല്ല്്‌ക്കെട്ട് കലാപരിപാടിയുടെ കാലമാണ്. പന്ത് തട്ടാനായി കോര്‍ട്ടിലെത്തിയപ്പോഴേക്കും പക്ഷവും മറുപക്ഷവും കളി മാറ്റി വടം വലിയാക്കിയതോടെ റഫറി നില്‍ക്കാനിറങ്ങിയ ഗവര്‍ണര്‍ മുകളിലേക്കു (കേന്ദ്രത്തിലേക്ക്) നോക്കുകയാണ്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന മട്ടില്‍പല സംസ്ഥാനങ്ങളിലും ഇന്തമാതിരി സാഹചര്യങ്ങളില്‍ താമര വിരിയിച്ചു പരിചയിച്ച കേന്ദ്ര ടീം ഇറങ്ങിക്കളിക്കാന്‍ കാത്തിരിക്കുകയുമാണ്. ഒരു വിഭാഗം പന്നീര്‍ ശെല്‍വത്തിനൊപ്പമാണെങ്കില്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടില്‍ എന്തും പറയും സുബ്രഹ്മണ്യന്‍ സ്വാമി ചിന്നമ്മയോടൊപ്പമാണ്. അങ്ങനെ രണ്ട് തോണിയിലും കാലിട്ടതിനാല്‍ എന്തെങ്കിലുമൊക്കെ ലഭിച്ചാലോ!. ഇത്രയും നാള്‍ ബസില്‍ ലേഡീസ് സീറ്റില്‍ കേറി ഇരുന്ന കോളജ് കുമാരനെ പോലെ ഏത് ലേഡി വന്നാലും എഴുന്നേറ്റു പോകേണ്ട അവസ്ഥയില്‍ രാജിവെക്കാനായി അധികാരമേല്‍ക്കുന്ന വെറും പോഴനായ തോഴന്‍ അഥവാ പാവ മുഖ്യനെന്ന പേരില്‍ പരിഹാസ പാത്രമാവേണ്ടി വന്ന പന്നീര്‍ ശെല്‍വം എന്ന ഒ.പി.എസ് ഒടുവില്‍ രജനീ കാന്ത് സിനിമയുടെ ക്ലൈമാക്‌സിലെന്ന പോലെ തലൈവരായതോടെ ശരിക്കും വെട്ടില്‍ വീണത് ചിന്നമ്മയാണ്. അമ്മയുടെ അഭാവത്തില്‍ ഫോട്ടോയെ അധ്യക്ഷനാക്കി കണ്ണീര്‍ പൊഴിച്ച് മന്ത്രിസഭ ചേര്‍ന്ന് ലോകത്തിന് തന്നെ വിസ്മയമായ ഒ.പി.എസ് അമ്മ പോയതോടെ മുഖ്യമന്ത്രി പദമെന്ന സ്ഥാനത്തിനു വേണ്ടി ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ പെരിയമ്മയാവാന്‍ വിടില്ലെന്ന് പ്രഖ്യാപിച്ചതോടെ ‘ഒ ഹെന്റി’ കഥകളിലെ ട്വിസ്റ്റ് പോലെ തമിഴകം അമ്പേ ട്വിസ്റ്റായിരിക്കുകയാണ്. അല്ലേലും ഈ രണ്ടില ചിഹ്നത്തിന് ഇന്തമാതിരി ഒരു കുഴപ്പം ഇരിക്ക്. അതിപ്പോ കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും രണ്ട് ഇതളായി നില്‍ക്കുന്നതിനാലാവാം ഇടക്കൊന്നു പിളരണമെന്നു തോന്നും. കേരളത്തില്‍ മാണിക്കാണ് ചിഹ്നമെങ്കില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്കാണെന്നു മാത്രം. കേരളത്തില്‍ വളരും തോറും പിളരുമെന്നാണ് സിദ്ധാന്തമെങ്കില്‍ (വെറും സിദ്ധാന്തം) തമിഴ്‌നാട്ടില്‍ വളരാന്‍ തുടങ്ങുമ്പോള്‍ പിളരുമെന്നു മാത്രം. പണ്ട് എം.ജി.ആര്‍ മരിച്ചതിനു പിന്നാലെ ജാനകി രാമചന്ദ്രന്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയുമായി മുഖ്യമന്ത്രി പദത്തിലേറാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ജയലളിത കാണിച്ച അതേ സര്‍ക്കസ് ഇന്ന് ഒ.പി.എസ് ആവര്‍ത്തിക്കുന്നുവെന്ന്് മാത്രം. ജാനകി രാമചന്ദ്രന്‍ എം.എല്‍.എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ഭൂരിപക്ഷമുണ്ടാക്കിയെങ്കിലും രണ്ട് മാസം കഴിഞ്ഞതോടെ സംഗതി കോണ്‍ട്രയായി. എം.എല്‍.എമാര്‍ സിമന്റ് തറയില്‍ റബര്‍ പന്തിട്ട പോലെ വന്നിടത്തേക്ക് തന്നെ തിരിച്ചു പോയി. ജയലളിതയാവട്ടെ കിട്ടിയ എം.എല്‍.എമാരെ ഓള്‍ ഇന്ത്യാ ടൂറിന് വിട്ട് അല്‍പം മനപ്രയാസം അനുഭവിച്ചെങ്കിലും പിന്നീട് പാര്‍ട്ടി കൈവശപ്പെടുത്തുകയും ചെയ്തു. ദാണ്ടേ ഇപ്പോ ചിന്നമ്മ സകല ബ്ലാങ്ക് പേപ്പറിലും ഒപ്പിടുവിക്കുന്നെന്നാണ് ഒ.പി.എസ് പക്ഷത്തെ എണ്ണത്തില്‍ കുറവെങ്കിലും കുറള്‍ സ്വല്‍പം ജാസ്തിയുള്ള എം.എല്‍.എമാരുടെ പരാതി. പോരെങ്കില്‍ ചിന്നമ്മ എം.എല്‍.എമാരെ അവരുടെ ചിലവില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കയാണു പോലും. റിസോര്‍ട്ടില്‍ സമാധാനം കാംക്ഷിച്ചു പോയതിനാല്‍ പാവത്തുങ്ങള്‍ക്ക് മൊബൈല്‍, ടി.വി, പത്രം തുടങ്ങിയവ അനുവദനീയമല്ല. ചെന്നൈയിലെ വിവാദ വ്യവസായി ശേഖര്‍ റെഡ്ഢിയുടെ പേരിലുള്ള റിസോര്‍ട്ടായതിനാല്‍ വലിയ കുറ്റവും കുറവുമൊന്നും പറയാനുമൊക്കില്ല. വേറൊന്നു കൊണ്ടും അല്ല ഇന്നലെ വരെ ചിന്നമ്മ, ചിന്നമ്മാന്നു കൂപ്പിട്ടവനൊക്കെ ഇപ്പോ മറുകണ്ടം ചാടി എന്നമ്മാ… എന്നമ്മാന്നു ചോദിക്കുന്നതു പോലെ നാളെ ലവന്‍മാരും മാറിയാലോ. അമ്മയുടെ ആത്മാവ് ചിന്നമ്മയാണെന്ന് തലേ ദിവസം വരെ പറഞ്ഞ പൊന്നയ്യന്‍ വരെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും കടകം മറുകടകം, പൂഴിക്കടകന്‍ വിദ്യയുമായി ഒ.പി.എസ് ക്യാമ്പിലെത്തി തങ്കയ്യയായത് മറ്റുള്ളവരും പിന്തുടര്‍ന്നാലോ. ഒരു ചിന്ന സന്ദേഹം. അത്രമാത്രം. മുല്ലപ്പെരിയാറില്‍ ചോര്‍ച്ച, ചോര്‍ച്ച എന്നു അലമുറയിട്ട മലയാളികളെ പോലെയല്ല തമിഴര്‍. എം.എല്‍.എമാരുടെ ചോര്‍ച്ച തുടങ്ങിയ ഉടന്‍ ചിന്നമ്മ ചോര്‍ച്ച അടച്ചു അതാണ്. അല്ലാതെ തടവിലിട്ടതൊന്നുമല്ല. പുര്ട്ചി തലൈവിയായിരുന്ന അമ്മയുടെ സ്മൃതി മണ്ഡലത്തില്‍ വെറുതെ ഒന്നു ധ്യാനിക്കാനിരുന്നതേയുള്ളൂ ദാ വരുന്നു. വെളിപാടുകളുടെ ഉത്സവം. ഒ.പി.എസ് ആരാ മോന്‍. അമ്മയുടെ ആത്മാവ് സംസാരിക്കാന്‍ തുടങ്ങിയതോടെ കബാലി സ്‌റ്റൈലില്‍ ഇപ്പോ ഒ.പി.എസ് ഡാ… എന്നാണ് പറയുന്നത്. മിഡിലീസ്റ്റില്‍ മുല്ലപ്പൂ വിപ്ലവം നടക്കാമെങ്കില്‍ ഇങ്ങു തിരുവള്ളുവറുടെ നാട്ടില്‍ എന്തു കൊണ്ട് പനിനീര്‍ വിപ്ലവം ആയിക്കൂട?. അപ്പോള്‍ പിന്നെ തലൈവിയുടെ അസാന്നിധ്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായിരുന്ന ഒപിഎസ് സംഗതി കൈവിടുമെന്ന് തോന്നിയതോടെ ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ ആരാധകനായതില്‍ എന്താ ഇത്ര പരിഭവിക്കാന്‍. പാര്‍ട്ടിയെ പണ്ട് പോള്‍ മുത്തൂറ്റ് വധക്കേസില്‍ കുത്താന്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയ എസ് കത്തി മാതിരി വളച്ചിട്ടു പോയ ഒ.പി.എസ് വഞ്ചകനാണെന്ന് ചിന്നമ്മ പ്രഖ്യാപിച്ചതിനു പിന്നാലെ, പഴയ ചായക്കടക്കാരനില്‍ നിന്നും ഒ.പി.എസിലേക്കു വളര്‍ന്ന ടിയാന്‍ അടിയും തടയും പടിച്ച കളരിയായ അമ്മയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയത്തിലിരുന്നു കൊണ്ട് ഇനി ഇന്തമാതിരി പേച്ച് വേണ്ടെന്നാണ് കട്ടായം പറഞ്ഞിരിക്കുകയാണ്. അമ്മയുടെ ആത്മാവ് ഒ.പി.എസിനോട് സംസാരിക്കുന്നതിനാലാവാം പഴയ പാട്ടുകളൊക്കെ ഇപ്പം വലിയ കാര്യമായി കൊണ്ടു നടക്കുന്ന മേപ്പടിയാന്‍ നാന്‍ ആണയിട്ടാല്‍……എന്നും പാടി ബാധകേറിയ വീടൊഴിപ്പിക്കുന്ന മട്ടില്‍ ചിന്നമ്മ സ്വന്തമാക്കിയ പോയസ് ഗാര്‍ഡനിലെ വേദനിലയം ഒഴിപ്പിക്കാനാണ് ഇപ്പോള്‍ കിണഞ്ഞു ശ്രമിക്കുന്നത്. അതിന് എന്തുണ്ട് വഴിയെന്ന് തേടുമ്പോഴാണ് ആത്മാവിനെ വീണ്ടും ഓര്‍മ വന്നത്. എന്നാല്‍ പിന്നെ സ്മാരകം പണിയുക തന്നെ. സ്വന്തമായി ഉണ്ടാക്കിയ സാമ്രാജ്യമായ മന്നാര്‍ഗുഡി സംഘത്തേയുമായി എം.എല്‍.എമാരെ ചാക്കിടാന്‍ പെടാപാട് പെടുന്ന ചിന്നമ്മക്ക് തന്നാലായ രീതിയില്‍ ഒരു ചിന്ന പണി അത്രമാത്രം. എന്തായാലും രണ്ട് ക്യാമ്പുകള്‍ തുറന്നതിനാല്‍ രാവിലെ ഒ.പി.എസ് ക്യാമ്പില്‍ നിന്നും പ്രാതല്‍ കഴിച്ചതിനു ശേഷം പുറത്താക്കലാണെങ്കില്‍, വൈകീട്ട് ചിന്നമ്മ ക്യാമ്പില്‍ നിന്നുള്ള പുറന്തള്ളല്‍, ഇതാണിപ്പോള്‍ തമിഴകത്തെ പൊറാട്ടു നാടക രീതി. സംഗതി ചക്ക കുഴയും പോലെ കുഴഞ്ഞെങ്കിലും എം.പിമാര്‍ക്ക് നിയമസഭയില്‍ വോട്ടില്ലാത്തതാണ് പന്നീര്‍ ശെല്‍വത്തെ കുണ്ഠിതപ്പെടുത്തുന്നത്. എം.പിമാരെ കൂടി സഭയില്‍ കേറ്റുകയാണെങ്കില്‍ അരക്കൈ നോക്കാമെന്നാണ് ടിയാന്റെ ഒരിത്. ഇതിനായി കിട്ടാവുന്നവരെയൊക്കെ പെറുക്കിക്കൂട്ടുകയാണ് ഒ.പി.എസ്. വെറും തോഴിക്ക് നാട് ഭരിക്കാന്‍ എന്തു യോഗ്യതയെന്നാണ് ഇപ്പോള്‍ ചോദ്യം. ചായക്കടക്കാരന് മുഖ്യനാവാമെങ്കില്‍ വീഡിയോഗ്രാഫറും തോഴിയുമായ ഒരാള്‍ക്ക് എന്തു കൊണ്ട് ആയിക്കൂടെന്ന മറുചോദ്യവുമുണ്ട്. ഇനിയിപ്പോ റാങ്കിങ് അനുസരിച്ചാണെങ്കില്‍ ഏതാണ് ആദ്യം വരികയെന്നതു തര്‍ക്ക വിഷയം തന്നെയാണ്. ഒരു നാണയത്തിനു രണ്ടു വശമുണ്ടല്ലോ അങ്ങനങ്ങു സമാധാനിക്കാം.

ലാസ്റ്റ്‌ലീഫ്:
ലോ അക്കാദമി സമരം തീര്‍ന്നത് സപ്ലിമെന്ററി പരീക്ഷ എഴുതി ജയിച്ച പോലാണെന്ന് എസ്.എഫ്.ഐ. പഠിക്കുന്നവര്‍ ആദ്യ പരീക്ഷയില്‍ തന്നെ ജയിക്കും. ഉഴപ്പുന്നവര്‍ സപ്ലിയിലെ ജയിക്കൂവെന്നും സദാചാരക്കാരുടെ പുതിയ കണ്ടെത്തല്‍. പക്ഷേ മെയിന്‍ പരീക്ഷക്കു ജയിച്ചവര്‍ പിന്നെയും സപ്ലിമെന്ററി എഴുതിയത് എന്താണാവോ?.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Video Stories

സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും

. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

Published

on

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.

 

Continue Reading

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Trending