kerala
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍; സര്‍ക്കാര്‍ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് ഇടി മുഹമ്മദ് ബഷീര്‍
ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ അവകാശ, അധികാരങ്ങള്‍ സംബന്ധിച്ച നിയമം ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ആലസ്യം അവസാനിപ്പിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ് (ഫിക്കി) സംഘടിപ്പിച്ച കൊവിഡ് 19 പശ്ചാത്തലത്തില്‍ കാഴ്ചപരിമിതരുടെ പ്രശ്‌നങ്ങളെന്ന ദേശീയ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവകരം എന്ന് വിശേഷിപ്പിച്ച ഈ നിയമനിര്‍മാണ പ്രകാരമുള്ള വകുപ്പുകള്‍ വെറും കടലാസില്‍ ഒതുങ്ങികിടക്കുകയാണ്. നിരവധി കാര്യങ്ങള്‍ അതില്‍ ചൂണ്ടികാണിച്ചിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. ജോലിയിലുള്ള, അവരുടെ സംവരണം അവരുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ ചികിത്സ സംബന്ധിച്ച മറ്റു കാര്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലുമൊക്കെ അവരുടെ സൗകര്യത്തിനായി വരുത്തേണ്ട മാറ്റങ്ങള്‍ ഇവയൊന്നും തന്നെ ഫലപ്രദമായി ചെയ്തിട്ടില്ല.
കാഴ്ച്ച പരിമിതരുടെ കാര്യത്തിലാണെങ്കില്‍ വളരെ ദയനീയമാണ് കാര്യങ്ങള്‍. എത്രയോ കാലമായി ഈ നിയമം നടപ്പിലാക്കിയാല്‍ അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ പറ്റി സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ല. കൊവിഡ് കാലത്താകട്ടെ ഇവര്‍ സ്വയം ചെയ്യുന്ന ജോലികളിലോ സര്‍ക്കാറിലോ മറ്റോ ലഭിച്ച ജോലികളിലോ പോകാന്‍ കഴിയാത്ത ഒരു അവസ്ഥയുണ്ട്.
അതുമൂലം പലരും പട്ടിണിയിലാണ്. അത് പോലെ കൂടെ കൊണ്ടുപോകുന്ന സഹായികള്‍ക്കു സൗകര്യങ്ങള്‍ ചെയ്യുന്ന കാര്യത്തിലും സ്വയം തൊഴിലില്‍ ഏര്‍പ്പെടുകായാണെങ്കില്‍ അതിനുള്ള സാമ്ബത്തിക സഹായങ്ങളെ പറ്റിയും നിയമത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ക്ക് കിട്ടുന്നില്ല. അതുപോലെ ഇതില്‍ കുറെ പേര്‍ ഏര്‍പ്പെട്ടിരിക്കുന്നത് തന്നെ ഉന്തുവണ്ടിയിലും മറ്റുമുള്ള കച്ചവടങ്ങള്‍, ബസ്സിലൊക്കെ കയറി പുസ്തകങ്ങളും മറ്റും വില്‍ക്കല്‍, തെരുവുകളിലും മറ്റും പാട്ട് പാടുകയും കലാപരിപാടി നടത്തുക തുടങ്ങിയ കാര്യങ്ങളിലാണ്.
ഇവര്‍ക്ക് എന്തെങ്കിലും ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇവരുടെ പെന്‍ഷന് കാലാനുസൃതമായിട്ടുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല.
ഭിന്നശേഷിക്കാരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും പ്രവൃത്തിപഥത്തില്‍ വന്നിട്ടില്ല. സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുമ്‌ബോഴും സാമൂഹിക നീതിയുടെ എത്രയോ അകലെ നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനു സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണ്. പാര്‍ലമെന്റിന്റെ സാമൂഹ്യ നീതിയുടെ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയില്‍ അംഗമെന്ന നിലയില്‍ ഈ കാര്യങ്ങള്‍ പലപ്പോഴും ഞങ്ങള്‍ ഉന്നയിക്കാറുള്ളതാണ്. ഇനിയുള്ള സെഷനുകളിലും പാര്‍ലമെന്റിന്റെ മൊത്തത്തിലുള്ള ശ്രദ്ധ ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍
-
kerala2 days ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്