Connect with us

Video Stories

ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍

Published

on

ഫാത്തിമ തഹ്‌ലിയ

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരും പോലീസും തീര്‍ത്തും നിസ്സഹായരായി ഇരുട്ടില്‍ തപ്പുന്നതായാണ് കാണുന്നത്. വലിയ തോതില്‍ ലാത്തിചാര്‍ജോ വെടിവെപ്പോ നടത്താതെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് വളരെ വൈകിയാണെങ്കിലും സി.പി.എമ്മിന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ശബരിമല പോലെ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ഒരു സ്ഥലത്ത് പോലീസ് നടപടി ഉണ്ടായാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന നിരപരാധികളായ ഒരുപാട് തീര്‍ത്ഥാടകരുടെ ജീവിതം കുരുതികൊടുക്കേണ്ടി വരും എന്ന് പൊലീസിന് നന്നായി അറിയാം. ശബരിമല പോലെ ഒരു പുണ്യഭൂമിയില്‍ പോലീസ് നടപടി ഉണ്ടായാല്‍ ക്രമസമാധാനം തകര്‍ന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടും എന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത് കൊണ്ട് തന്നെ കടുത്ത പോലീസ് നടപടി എടുക്കാന്‍ പിണറായി മുതിരില്ല. എന്നുവെച്ചു ശബരിമല വിഷയത്തിലെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്തിരിയാനും സി.പി.എമ്മിന് സാധിക്കില്ല. മുന്‍പിന് ആലോചിക്കാതെ എടുത്ത് ചാടി ഒരു നിലപാട് എടുത്തത് കൊണ്ട് മാത്രമാണ് സി.പി.എം ചെകുത്താനും കടലിനും ഇടയില്‍ പെട്ടത്. കണ്ണൂര്‍ മോഡല്‍ വെട്ടൊന്ന് കഷ്ണം രണ്ട് നിലപാട് എടുക്കാതെ മുഖ്യമന്ത്രി അല്പം നയതന്ത്രം കാണിച്ചിരുന്നേല്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. ഇതിപ്പോള്‍ മുഖ്യമന്ത്രിയുടെ പിടിവാശി മൂലം സമാനത ഇല്ലാത്ത വിധം കേരളത്തില്‍ സാമുദായിക ധ്രുവീകരണം നടക്കുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു ഇപ്പോള്‍ മുഖ്യമന്ത്രി എങ്കില്‍ സംഘപരിവാറിന് നിറഞ്ഞു കളിക്കാന്‍ അവസരം നല്‍കാതെ ഈ പ്രതിസന്ധി കൈകാര്യം ചെയ്യുമായിരുന്നു. പിണറായിയെ പോലെ ഓടി നടന്ന് മാസ്സ് ഡയലോഗ് പറയുന്നതിന് പകരം വിഷയം തന്ത്രപരമായി കൈകാര്യം ചെയ്തു മുഴുവന്‍ പഴിയും നൈസ് ആയി കേന്ദ്ര സര്‍ക്കാരിന്റെ പിരടിക്ക് വെച്ചു കൊടുക്കുമായിരുന്നു ഉമ്മന്‍ ചാണ്ടി. വലിയൊരു ജനവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്ന വിഷയത്തില്‍ സ്വീകരിക്കേണ്ട ജാഗ്രത സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈകൊണ്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചു ഒരു സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മതവികാരം ഉയര്‍ത്തി വിടാന്‍ സംഘപരിവാര്‍ ഇതൊരു അവസരം ആയി എടുക്കും എന്ന് മുന്‍കൂട്ടി കാണാനും അത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാനും സര്‍ക്കാരിനായില്ല. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് ആദ്യമേ സുപ്രീം കോടതിയോട് അവശ്യപ്പെടാമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ അവസാന ഉദാഹരണമാണ് കീറാമുട്ടിയായി കിടക്കുന്ന ശബരിമല പ്രതിസന്ധി. സെക്രട്ടറിയുടെ ചുമതലയില്‍ ഇരുന്ന് പാര്‍ട്ടിയെ ഭരിക്കുന്ന ശൈലിയില്‍ സംസ്ഥാനം ഭരിക്കാന്‍ മിനക്കെട്ടാല്‍ ഇന്ന് കൊച്ചിയില്‍ കണ്ട പോലെ ക്രമസമാധാനപാലനം സംഘപരിവാര്‍ കയ്യാളുമെന്ന് പിണറായി വിജയന്‍ എന്നാണ് തിരിച്ചറിയുക.?

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending